മലനിരകളുടെ മൂന്നാര്‍ (പ്രകൃതിയുടെ സൗന്ദര്യം)

October 15, 2017
മഴക്കാലവും ശൈത്യകാലവും വേനൽക്കാലവും ഒന്നിന് പിറകേ മാറിമാറി വരുന്ന കേരളത്തിൽ ഏത് കാലത്തും യാത്ര ചെയ്യാൻ പറ്റിയ ഒരു സ്ഥലം നിങ്ങൾ തിരയുകയാണെങ്കിൽ, മൂന്നാർ നിങ്ങൾക്ക് തെരഞ്ഞെടുക്കാം. കാലവസ്ഥ തന്നെയാണ് മൂന്നാറിനെ കേരളത്തിലെ മറ്റു ടൂറിസ്റ്റ് കേന്ദ്രങ്ങളിൽ നിന്ന് വേറിട്ട് നിൽക്കുന്നത്.

മഴ പെയ്തതോടെ മൂന്നാർ കൂടുതൽ തണുത്ത് തുടങ്ങും, എന്നാലും പ്രശ്നമില്ല ചെറിയ കമ്പിളിഷാൾ പുതയ്ക്കുമ്പോൾ മാറുന്ന തണുപ്പേ മൂന്നാറിൽ ഉണ്ടാകാറുള്ളു. വേനൽക്കാലത്താണ് മൂന്നാർ സന്ദർശിക്കാൻ ഏറ്റവും അനുയോജ്യം. എന്നാലും ശൈത്യകാലത്ത് മൂന്നാർ നൽകുന്ന കുളിരിന് ഒരു സുഖമുണ്ട്. ഒരു റൊമാന്റിക്ക് യാത്രയാണെങ്കിൽ മൂന്നാറല്ലാതെ വേറെ എവിടെയ്ക്കും പോകണ്ട.
അഞ്ച് നദികളിൽ നിന്ന് പഞ്ചാബ് എന്ന പേരുണ്ടായി എന്ന് പറയുന്നത് പോലെയാണ് മൂന്ന് ആറുകളിൽ നിന്ന് മൂന്നാർ എന്ന പേരുണ്ടായത്. മുതിരപ്പുഴ, ചന്തുവരായി, കുണ്ടല എന്നീ മൂന്ന് പുഴകളാണ് മൂന്നാറിന് ആ പേരു നൽകിയത്. മൂന്നാറിലാണ് ഈ മൂന്ന് പുഴകളും സംഗമിക്കുന്നത്. പുഴകളുടെ മാത്രം സംഗമ സ്ഥലമല്ല മൂന്നാർ, സംസ്കാരങ്ങളുടെ സംഗമവും അവിടെ കാണാം.

കേരള - തമിഴ്നാട് അതിർത്തിയിൽ പശ്ചിമഘട്ടത്തിൽ സ്ഥിതി ചെയ്യുന്ന ഒരു ഹിൽസ്റ്റേഷൻ ആണ് മൂന്നാർ. കോളനിഭരണകാലത്താണ് ഒരു ടൂറിസ്റ്റ് കേന്ദ്രമായി മൂന്നാർ വളർന്നത്. കേരളത്തിലെ നഗരങ്ങൾ കീഴടക്കിയ ബ്രിട്ടീഷുകരുടെ കുടിയേറ്റം പിന്നീട് മലനിരകളിലേക്കായിരുന്നു.
കാണാൻ ഭംഗിയുള്ള മലനിരകളിലേക്ക് കുടിയേറിയ ബ്രിട്ടീഷ് ഓഫീസർ‌മാർ ഫാമുകളും പ്ലാന്റേഷനും സ്ഥാപിച്ച് സുഖവാസം തുടങ്ങിയതോടേയാണ് മൂന്നാറും ഒരു സുഖവാസ കേന്ദ്രമായി മറുന്നത്. ആദ്യകാലത്ത് തേയിലത്തോട്ടങ്ങളായിരുന്നു മൂന്നാറിൽ. ഇവിടെ ജോലി ചെയ്യാനായി നിരവധി തോട്ടം തൊഴിലാളികളെ അവർ ഇവിടെ എത്തിച്ചു. പിന്നീട് തോട്ടങ്ങളുടെ മേൽനോട്ടക്കാർക്ക് താമസിക്കാൻ ബംഗ്ലാവുകൾ നിർമ്മിച്ചു. പിന്നീട് ബ്രീട്ടീഷ് മേലധികരികൾക്കള്ള അവധിക്കാല വസതികളും ഇവിടെ സ്ഥാപിക്കപ്പെട്ടു. അങ്ങനെ ക്രമേണ മൂന്നാർ ഒരു വിനോദ സഞ്ചാര കേന്ദ്രമായി മാറി.
*ഹണിമൂൺ പറുദീസ*
ഇന്ത്യയിൽ തന്നെ പേരുകേട്ട ഒരു ഹണിമൂൺ ലോക്കേഷനാണ് മൂന്നാർ. ഹണിമൂൺ ആഘോഷിക്കാൻ വരുന്ന ദമ്പതികൾക്കായി നിരവധി റിസോർട്ടുകളാണ് ഇവിടെ ഒരുക്കിയിട്ടുള്ളത്. കേരളത്തിലെ എറണാകുളത്ത് നിന്നും കോട്ടയത്തു നിന്നും മൂന്നാറിലേക്ക് എളുപ്പത്തിൽ എത്തിച്ചേരാം.
തമിഴ് നാട്ടിലെ തേനിയിൽ നിന്നും മധുരയിൽ നിന്നും സേലത്തു നിന്നും മൂന്നാറിലേക്ക് വാഹനങ്ങൾ ലഭ്യമാണ്.
*ട്രെക്കിംഗ് പ്രിയരുടെ സ്വർഗം*

ട്രെക്കിംഗിന് പേരുകേട്ട ഇന്ത്യയിലെ സ്ഥലങ്ങളിൽ ഒന്നാണ് മൂന്നാർ. മൂന്നാറിൽ ചെന്ന് എവിടേയ്ക്ക് പോയാലും ട്രെക്കിംഗിന് അനുയോജ്യമായ നിരവധി സ്ഥലങ്ങൾക്കാണം. വെള്ളച്ചാട്ടങ്ങളും, ഡാമുകളും, തടാകങ്ങളും, തേയിലത്തോട്ടങ്ങളുടെയും മൊട്ടക്കുന്നുകളുടേയും ഹരിതഭംഗി ആസ്വദിച്ചു കൊണ്ടുള്ള ട്രെക്കിംഗ് മറക്കാനാവത്ത അനുഭവമാണ് സഞ്ചാരികൾക്ക് നൽകുന്നത്.
*ഇൻഡോ സ്വിസ്സ് ലൈവ് സ്റ്റോക്ക് പ്രൊജക്ട്*
മൂന്നാറിൽ എത്തുന്നവർക്ക് കൗതുകം പകരുന്ന ഒരു കന്നുകാലി ഫാം ആണ് ഇത്. മൂന്നാറിന് പതിമ്മൂന്ന് കിലോമീറ്റർ അകലെ മാട്ടുപ്പെട്ടിയിലാണ് ഈ ഫാം സ്ഥിതി ചെയ്യുന്നത്. രാവിലെ ഒൻപത് മണി മുതൽ പതിനൊന്ന് മണിവരെയും ഉച്ച കഴിഞ്ഞ് രണ്ട് മണിമുതൽ മൂന്നരെ വരേയും സഞ്ചാരികളെ ഇവിടെ സന്ദർശിക്കാൻ അനുവദിക്കും.
ഈ ഫാം സന്ദർശിക്കാം ഒരാൾക്ക് അഞ്ചു രൂപ നിരക്കിൽ ടിക്കറ്റ് എടുക്കേണം.
*സമീപ പ്രദേശങ്ങളും സുന്ദരം*
മൂന്നാറിൽ എത്തിയാൽ, സമയം അനുവദിക്കുമെങ്കിൽ സമീപ പ്രദേശങ്ങളും സഞ്ചരിക്കാം. അപൂർവമായ നീലക്കുറിഞ്ഞികൾ പൂക്കുന്ന ടോപ്പ് സ്റ്റേഷനും, ചന്ദനമരങ്ങൾ വളരുന്ന മറയൂരും ചിന്നാർ വൈൽഡ് ലൈഫ് സാങ്ച്വറിയുമൊക്കെ മൂന്നാറിന് സമീപത്തായാണ് സ്ഥിതി ചെയ്യുന്നത്. സുന്ദരമായ ഒരു യാത്രാനുഭവത്തിന് മൂന്നാറിനേക്കുറിച്ച് കൂടുതൽ അറിയാം.
Mattupetty (13 km from Munnar)
Pothamedu (6 km from Munnar)
Devikulam (7 km from Munnar)
Pallivasal (8 km from Munnar)
Attukal (9 km from Munnar)
Nyayamakad (10 km from Munnar)
Chithirapuram (10 km from Munnar)
Lock Heart Gap (13 km from Munnar)
Rajamala (15 km from Munnar)
Eravikulam National Park (15 km from Munnar)
പ്രകൃതിയെ നോവിക്കാതെയും മണ്ണിനെയും മനുഷ്യനെയും മറക്കാതെയും..
നമുക്ക് ഇനിയും ഒരുമിച്ച് സഞ്ചരിക്കാം...
പ്രകൃതിയോടൊപ്പം......
പ്രണയമാണ് യാത്രയോടൊപ്പം...

ലഡാക്ക്: കാര്യങ്ങൾ, നിർദേശങ്ങൾ, ഉപദേശങ്ങൾ, ഒരുക്കം, മാർഗം എല്ലാം

July 30, 2017
നിയമപ്രകാരമുള്ള മുന്നറിയിപ്പ്:

ഈ പോസ്റ്റും ഇതിലെ കാര്യങ്ങളും തികച്ചും മൂന്ന് യുവാക്കൾ കണ്ടതും അനുഭവിച്ചതും ആണ്.ജീവിച്ചിരിക്കുന്നതോ മരിച്ചതോ ആയ വല്ല സഞ്ചാരിക്കും ഇതിൽ വല്ല പന്തികേടും തോന്നുകയാണെങ്കിൽ അത് തികച്ചും യാദ്യക്ഷികമാണ്.
*************************************


തുടക്കം, ഒരുക്കം :-


ലഡാക്കിലേക്ക് കേരളത്തിൽ നിന്ന് വാഹനം ഓടിച്ച് പോവുക എന്നതിനർത്ഥം ഇന്ത്യാ മഹാരാജ്യത്തിന്റെ നെടുകെ, തെക്കെ അറ്റം മുതൽ വടക്കെ അറ്റം വരെ, തീർത്തും ഭിന്നമായ കാലാവസ്ഥ, ഭാഷകൾ, ഭക്ഷണം, കാഴ്ച്ചകൾ, ജനങ്ങൾ, സംസ്കാരം എന്നിവയിലൂടെ കടന്ന് പോവുക എന്നതാണ്. ആ അനിശ്ചിതത്വങ്ങളെ ആസ്വദിക്കാൻ മനമൊരുങ്ങിയാൽ നിങ്ങൾ ലഡാക്കിലെത്തിയെന്ന് ഉറപ്പിച്ചോളൂ.

സമയം :-


മെയ് ആദ്യവാരം മുതൽ നവംബർ ആദ്യവാരം വരെയാണ് ലഡാക്ക് സീസൺ. അല്ലാത്തപ്പോഴും പോവാം... പക്ഷെ മഞ്ഞ് വീഴ്ച്ച കാര്യങ്ങൾ തകിടം മറിക്കാൻ സാധ്യത ഉണ്ട്.പാങ്ങോങ്ങ് താടകത്തിലേക്കും, കർദുങ്ങ് ലാ ടോപ്പിലേക്കും മഞ്ഞുകാലത്ത് റോഡ് മാർഗം ചെന്നെത്താൻ സാധ്യമാവില്ല.

അതിനാൽ മെയ് മുതൽ ഒക്ട്ടോബർ വരെ ഉള്ള കാലങ്ങളിൽ യാത്ര പ്ലാൻ ചെയ്യുകയാവും ഉത്തമം.ഏറ്റവും മികച്ചത് ആഗസ്റ്റ് - സപ്റ്റംമ്പർ ആവും. ആ സമയത്ത് ഹിമാലയത്തിൽ മഴ ഒഴിവാക്കാം.

മാർഗം അഥവാ റോഡ് :-


കേരളത്തിൽ നിന്ന് ലഡാക്ക് വരെ ഏകദേശം 4000 കിലോമീറ്റർ ഉണ്ട്. ലേ- ലഡാക്കിൽ എത്താൻ രണ്ട് മാർഗങ്ങൾ ഉണ്ട്.
1. ജമ്മു കാശ്മീരിലെ ശ്രീനഗർ ,കാർഗിൽ വഴി.
2. ഹിമാചൽ പ്രദേശിലെ റോത്താങ്ങ് പാസ് വഴി.
ഒന്നാമത്തെ പാത വർഷം മുഴുവൻ തുറന്നിട്ടതാണ്. കിലോമീറ്റർ കൂടും. ഹിമാചൽ പ്രദേശ് സ്പർശിക്കാതെ നമുക്ക് ലേ യിൽ എത്താം. മഞ്ഞ് വീഴ്ച്ചക്ക് അനുസരിച്ച് ഈ പാതയിൽ ഗതാഗതം തടസപ്പെടാറുണ്ടെങ്കിലും അടച്ചിടാറില്ല.

എന്നാൽ രണ്ടാമത്തെ പാത അഥവാ റോത്താങ്ങ് പാസ് മെയ് മുതൽ ഒക്ടോബർ വരെ മാത്രമേ സഞ്ചാരികൾക്ക് തുറന്ന് കൊടുക്കൂ. അതായത് ഹിമാലയത്തിൽ ശൈത്യം തുടങ്ങുന്ന നാൾ മുതൽ മെയ് വരെ ഇത് അടച്ചിടും.മണാലി താഴ്വരയിൽ നിന്നാണ് റോത്താങ്ങിന്റെ തുടക്കം. പിന്നീട് ലേ എത്തുന്നത് വരെ നിരവധി പാസ് [ പർവ്വത റോഡ് ] കൾ ഉണ്ട്. കാഴ്ച്ചയുടെ ഉത്സവങ്ങളാണ് ഈ റോഡ്.

സമീപ ഭാവിയിൽ റോത്താങ്ങ് എന്നന്നേക്കുമായി അടച്ചിടാൻ പോവാണു.മണാലിയിൽ നിന്ന് പർവ്വതം തുരന്ന് റോത്താങ്ങിന് അപ്പുറം കോക്ക്സർ വരെ ഇന്ത്യാ ഗവർമെന്റെ ഭീമൻ തുരങ്കം പണിയുന്നുണ്ട്. തുരങ്കം തുറന്നാൽ മണാലി വഴി ലേയിലേക്ക് പോവുന്ന സഞ്ചാരികൾക്ക് കിലോമീറ്ററുകൾ ലാഭിക്കാം.പക്ഷെ, റോത്താങ്ങ് പാസ് പിന്നെ സ്വപ്നം മാത്രമാവും...

ചണ്ഡിഗഡിനു സമീപത്ത് വച്ചാണ് ജമ്മു വഴി പോവുന്നവരും, മാണാലി വഴി പോവുന്നവരും വഴി പിരിയുന്നത്.
അവിടെ വരെ എത്താൻ നിരവധി സാധ്യതകൾ ഇന്ത്യൻ റോഡുകൾ നമുക്ക് തരുന്നുണ്ട്.

ഞങ്ങൾ മലപ്പുറത്ത് നിന്ന് പോയ റൂട്ട് വഴിക്കടവ്- ഗൂഡല്ലൂർ - ബാഗ്ലൂർ - ഹൈദരാബാദ് - നാഗ്പൂർ - ആഗ്ര - ഡൽഹി ചണ്ഡിഗഡ് ആയിരുന്നു. ഈ പാതകൾ അധികവും നാലുവരിപാതകളും തിരക്ക് താരതമ്യേന കുറഞ്ഞതും ആയിരുന്നു. ഏകദേശം 3000 രൂപയുടെ ടോൾ കൊടുവരും.ഗംഭീരമായ യമുന എക്സ്പ്രസ് വേയും ഈ റൂട്ടിൽ ആണ്.

തിരിച്ച് വന്നത് ചണ്ഡിഗഡ് ഡൽഹി - ജയ്പൂർ - അജ്മീർ - വഡോദര - സൂറത്ത് - മുബൈ- പൂണെ - ഹുബ്ലി-മൈസൂർ വഴിയും.
ഈ റൂട്ടും ഗംഭീരമാണ്. പക്ഷെ.. ഡൽഹി മുതൽ പൂനെ വരെ മുടിഞ്ഞ തിരക്കായിരിക്കും. ചരക്ക് ലോറികൾ അടക്കി വാഴുന്ന കോറിഡോർ ആണ് ഈ പാത. അതിനാൽ സൂക്ഷിച്ച് വേണം യാത്ര.

ജമ്മു - കാശ്മീർ -ശ്രീനഗർ വഴി ലേ യിൽ എത്തി പാങ്ങ് - സർച്ചു - കിലോങ്ങ് - റോത്താങ്ങ് - മണാലി വഴി തിരിച്ചിറങ്ങിയാൽ സംഗതി പൊളിക്കും.കാരണം ഇങ്ങനെ പോയാൽ കാലാവസ്ഥയോട് ഇണങ്ങാൻ നമുക്ക് കൂടുതൽ സമയം ലഭിക്കും...
******

വാഹനം :-



വാഹനമാണ് പരമപ്രധാനം.ഭൂമി മലയാളത്തിലെ ഏത് വണ്ടിയും കൊണ്ട് നിങ്ങൾക്ക് ലേ- ലഡാക്ക് വരെ പോകാം.പക്ഷെ ഒരു നിബന്ധന മാത്രം ..... ആ വാഹനത്തെ പൂർണമായും നിങ്ങൾ അറിഞ്ഞിരിക്കണം.അതായത്, അവൻ എപ്പോൾ, എങ്ങനെ പെരുമാറും എന്ന ഏകദേശ ധാരണ നമുക്ക് ഉണ്ടായിരിക്കണം എന്നർത്ഥം.

ലോകത്തിലെ തന്നെ ഏറ്റവും അപകടം പിടിച്ച റോഡുകളാണ് ഹിമാലയത്തിലേത്. പൂർണമായും നമ്മുടെ നിയന്ത്രണത്തിൽ ഉള്ള വണ്ടിയും കൊണ്ടേ ഈ പാതകൾ നമുക്ക് കീഴടക്കാനാവൂ.

  • 1. യാത്ര പോകുന്നതിനു മുമ്പ് ജെനുവിൻ ഷോറൂമിൽ കയറ്റി അടിമുടി ഒന്ന് പരിശോധിക്കുക. നിങ്ങളുടെ യാത്രയെക്കുറിച്ച് ഏകദേശ ധാരണ അവർക്ക് ആദ്യം നൽകണം. ഫുൾ കണ്ടീഷൻ ആണ് എന്ന് വിശ്വസ്തനായ മെക്കാനിക്ക് ഉറപ്പ് തരാത്ത വാഹനം കൊണ്ട് ഒരിക്കലും പോകരുത്.
  • 2 .വാഹനത്തിന്റെ മുഴുവൻ ടൂൾ ബോക്സും എമർജൻസി കിറ്റും ഉണ്ടെന്ന് ഉറപ്പ് വരുത്തണം.
  • 3. ഫ്യൂസ്, അത്യാവശ്യം വേണ്ട വയറുകൾ, ഒരു പഞ്ചർ കിറ്റ് എന്നിവ നല്ലതാണ് [ പഞ്ചർ അടക്കാനും പഠിച്ചിരിക്കണം]
  • 4. ടയറുകളും സ്റ്റെപ്പിനിയും മികച്ച താവണം. ഓർക്കുക ,8000 ത്തോളം കിലോമീറ്റർ നിങ്ങൾക്ക് സഞ്ചരിക്കാനുണ്ട്!!
  • 5. നമ്മൾ കടന്ന് പോവുന്ന പ്രധാന പട്ടണങ്ങളിൽ എല്ലാം നമ്മുടെ വാഹനത്തിന്റെ സർവീസ് സെന്ററോ, വർക്ക്ഷോപ്പോ ഉണ്ടാവും. ഒരു കുഴപ്പവും ഇല്ലങ്കിലും ചുമ്മാ ഒന്ന് കാണിക്കുന്നത് നന്നാവും.
  • 6. വാഹനം നിങ്ങളുടെ സ്വന്തമോ, വാടകക്ക് എടുത്തതോ ആവട്ടെ, ഒറിജിനൽ രേഖകൾ [ RC, ഇൻഷുറൻസ്, പൊലൂഷ്യൻ] നിർബന്ധമായും വാഹനത്തിൽ സൂക്ഷിക്കണം.കൂടാതെ, അറ്റസ്റ്റ് ചെയ്ത ഇവയുടെ രണ്ടോ മൂന്നോ കോപ്പികളും.
  • 7. വാഹനത്തിൽ അത്യാവശ്യം സ്റ്റിക്കർ വർക്കുകൾ ചെയ്യുന്നത് യാത്രയിൽ മറ്റുള്ളവരിൽ നിന്ന് അൽപം പരിഗണന ലഭിക്കാൻ സഹായകരമാവും. പിന്നെ, നമ്മൾ ലഡാക്കിലേക്കാണന്ന് നാലാൾ അറിയട്ടെ.....
  • 8.ഡ്യൂപ്ലിക്കേറ്റ് ചാവി സൂക്ഷിക്കുക.
*******

വാഹനം ഏത്? :-


"ടയോട്ട ഫോർച്യൂണർ മുതൽ ടാറ്റ നാനോ വരെ.... എൻഫീൽഡ് ഹിമാലയൻ മുതൽ ബജാജ് 100 cc" ..... കേരളത്തിൽ നിന്ന് ഈ പറഞ്ഞ വാഹനങ്ങൾ ഒക്കെ ലഡാക്ക് കീഴടക്കി വന്നിട്ടുണ്ട്.....

അതായത്,ലോകത്തിലെ ഏറ്റവും ഉയരം കൂടിയ ഗതാഗതയോഗ്യമായ പാത കീഴടക്കാൻ നിങ്ങൾക്ക് ഒരു SUV ആവശ്യമില്ല.... പകരം വേണ്ടത് ഏത് ഫോർ വീൽ ഡ്രൈവിനേയും തോൽപ്പിക്കുന്ന "മനസ്സാണ് "...... അതുണ്ടെങ്കിൽ പുറപ്പെടൂ.... നിങ്ങളുടെ വണ്ടിയും കൊണ്ട് ...
"5 രൂപയുടെ ലക്സി5 പേന കൊണ്ടും പതിനായിരത്തിന്റെ പാർക്കർ പ്രീമിയം പേന കൊണ്ടും നിങ്ങൾക്ക് IAS എക്സാം എഴുതാം... പക്ഷെ വിജയം തീരുമാനിക്കുന്നത് ആ പേനകൾ അല്ലല്ലോ..."

വാഹനം നിങ്ങൾ വാടകക്ക് എടുത്താണ് പോവുന്നതെങ്കിൽ മുഴുവൻ കാര്യങ്ങളും ഉടമയെ ധരിപ്പിക്കുക ... കാരണം നിങ്ങൾ കൊണ്ടുപോയ വാഹനമാവില്ല തിരികെ എത്തുന്നത്
ഡൽഹിയിലോ മണാലിയിലോ എത്തി അവിടുന്ന് വാഹനം [കാർ, ബൈക്ക് ] റെന്റിന് എടുത്ത് ലഡാക്കിലേക്ക് പോകാവുന്നതാണ്. പക്ഷെ... ഇത്തരം വാഹനവുമായി വരുന്ന സഞ്ചാരികളെ ലേയിലെ റെന്റൽ മാഫിയ ഉപദ്രവിക്കാൻ സാധ്യത ഉണ്ട്... Zoom car മായി പോയ പലർക്കും അനുഭവം ഉണ്ടായിട്ടുണ്ട്.

അപ്പോൾ വാഹനം അവിടെ നിർത്തി അവരുടെ കയ്യിലെ വണ്ടി നമ്മൾ റെന്റിന് എടുക്കേണ്ടി വരും... ഭാഗ്യം ഉണ്ടെങ്കിൽ അവരുടെ കണ്ണിൽ പെടാതെ ഓടിക്കുകയും ആവാം...നമ്മുടെ സ്വന്തം വാഹനം ആണെങ്കിൽ ഒരു കുഴപ്പവും ഇല്ല ട്ടോ..
*********

എത്ര ദിവസം :-


സാധാരണ ഒരു സഞ്ചാരിക്ക് ഒരു ദിവസം യാത്ര ചെയ്യാൻ പറ്റുന്ന ദൂരം ശരാശരി 600 കിലോമീറ്റർ ആണ്. ബൈക്ക് ആണെങ്കിൽ അത് 500 ആവും. നിരന്തര ഡ്രൈവിംഗിന്റെ കാര്യം ആണ് ഇത്. ഇങ്ങനെ നോക്കിയാൽ കേരളത്തിൽ നിന്ന് ലഡാക്ക് എത്തിച്ചേരാൻ വേണ്ടത് മിനിമം 5 ദിവസം .പക്ഷെ ഈ പോക്ക് കൊണ്ട് എന്ത് കാര്യം സുഹൃത്തുക്കളെ .... കൂറ കപ്പലിൽ കേറി ഹജ്ജ് ചെയ്ത പോലെ ആവും... ലഡാക്ക് മാത്രം അല്ലല്ലോ .. ഇന്ത്യയിൽ വെറെയും കുറെ സ്ഥലങ്ങൾ ഒക്കെ ഉണ്ട് കാണാൻ... പോകുന്ന വഴിക്ക് നമുക്ക് അതൊക്കെ ഒന്ന് കാണണ്ടേ...

ഒരു ദിവസം ഇത്ര കിലോമീറ്റർ ഓടിക്കും എന്ന് കണക്കാക്കുക. സ്ഥലങ്ങൾ കാണാൻ സമയം മാറ്റിവെക്കുക... എന്നിട്ട് കിട്ടുന്ന ദിവസങ്ങളോടപ്പം എക്സ്ട്രാ രണ്ട് ദിവസം കൂടി കൂട്ടുക... കാരണം നമ്മുടെ പ്ലാനിനേക്കാൾ ഗംഭീരമായി കാര്യങ്ങൾ തീരുമാനിക്കുന്ന "ഒരാൾ" മുകളിൽ ഉണ്ട് ...
15 മുതൽ 20 ദിവസം വരെ എന്നത് മാന്യമായ ഒരു കണക്കാണെന്ന് എനിക്ക് തോന്നുന്നു.
********

ഭക്ഷണം, താമസം :-


'' എറ്റവും നല്ല ഭക്ഷണം അമ്മയുടെതാണ് ... എറ്റവും മികച്ച ഉറക്കം സ്വന്തം മെത്തയിലും".
കർണാകയും വിട്ട് കഴിഞ്ഞാൽ നമ്മുടെ കണ്ണിൽ പെടുക "ധാബ'' എന്ന ബോർഡുകൾ ആവും. അങ്ങ് ഹിമാലയം വരെ അത് തുടരും. ധാബകളിലെ ഭക്ഷണം നമ്മുടെ ഭാഗ്യം പോലെ ഇരിക്കും. ഗൂഗിളിൽ തപ്പി ഗംഭീരമെന്ന അഭിപ്രായം കണ്ട റെസ്റ്റോറെന്റുകൾ കണ്ട് ചെന്നാ ചിലപ്പോൾ ആമാശയവും കീശയും കീറിപ്പോവും.

ഏറ്റവും മികച്ച ഫുഡ് എവിടെക്കിട്ടുമെന്ന് ലോക്കൽസിനാവും അറിയുക. അവരോട് ചോദിക്കുക.
ചെറിയൊരു ഗ്യാസ് സ്റ്റൗ കൂടെ കരുതുന്നത് നന്നാവും. അത്യാവശ്യം ചായയും മാഗിയും ഒക്കെ നമുക്കതിൽ ഉണ്ടാക്കാം.
രാത്രികാലങ്ങളിലെ കിടത്തം മിക്കവാറും ഹോട്ടൽ റൂമുകളിലാവും. "ഓയോ ,മേക്ക് മൈ ട്രിപ്പ് തുടങ്ങിയ മെബൈൽ ആപ്പുകൾ മികച്ച ബഡ്ജറ്റ് റൂമുകൾ മുൻകൂട്ടി ബുക്ക് ചെയ്യാൻ നല്ലതാണ്. മിക്ക ദിവസങ്ങളിലും ഞങ്ങൾ മൂന്ന് പേർക്ക് ശരാശരി 1000 രൂപയായിരുന്നു ഓയോ വഴി ബുക്ക് ചെയ്തപ്പോൾ കിട്ടിയത്. A/C റൂം, പിന്നെ ഭക്ഷണവും ഓയോ വഴി റൂം ബുക്ക് ചെയ്താൽ കിട്ടും...

ലേയിൽ നമ്മൾ ഹോംസ് റ്റേയിൽ തങ്ങിയാൽ നല്ല ഭക്ഷണം കിട്ടും.പിന്നെ മികച്ച ആഥിഥേയത്വവും.

കാറിൽ ആണ് പോവുന്നതെങ്കിൽ ചെറിയൊരു മയക്കത്തിനുള്ള സജികരണം അതിൽ തയാറാക്കാം. [ഇന്നോവ പോലുള്ള വാഹനങ്ങളാണെങ്കിലേ നടക്കൂ. ബൈക്ക് റൈഡേഴ്സിന് പറ്റില്ലല്ലോ). യാത്രയിൽ മൂന്ന് രാത്രികൾ ഞങ്ങൾ ഉറങ്ങിയത് കാറിനുള്ളിയാരുന്നു.
Airbnb, കൗച്ച് സർഫിംഗ് തുടങ്ങിയ സോഷ്യൽ നെറ്റ്വർക്കിംഗ് ഷെൽട്ടർ ഷെയറിംഗ് സംരഭങ്ങൾ ആഗോളതലത്തിൽ ഉണ്ടെങ്കിലും ഇന്ത്യയിൽ വ്യാപകമല്ല ... അല്ലെങ്കിലും തുറസ്സായ സ്ഥലത്ത് " കാര്യം" സാധിക്കരുത് എന്ന് TV യിലൂടെ ജനങ്ങളോട് അഭ്യർത്ഥിക്കുന്ന ഒരു രാജ്യത്ത് എന്ത് കൗച്ച് സർഫിംഗ് ... പക്ഷെ ഭാവിയിൽ നമ്മൾ അതിന് പ്രാപ്തരാവും എന്ന് പ്രതീക്ഷിക്കാം...
******

ടെറൻറ്:-


അടുത്ത ഒപ്ഷൻ ടെന്റെ ആണ്.ഹിമാലയ മലനിരകളുടെ മടിത്തട്ടിൽ , വെളുപ്പാൻ കാലത്ത്, മഞ്ഞുമൂടിയ പർവ്വതങ്ങൾ മുന്നിൽ കണ്ട്, കയ്യിൽ ആവി പറക്കുന്ന ചായയുമായി ഇരിക്കുന്നത് ആലോചിച്ച് നോക്കൂ... വല്ലാത്തൊരു അനുഭൂതിയാണത്.

സ്ഥലം, സാഹചര്യം ഇവ അനുകൂലമാണെങ്കിലേ ടെന്റ് സാധ്യമാവൂ... വിജന പ്രദേശങ്ങൾ പരമാവധി ഒഴിവാക്കുക. നല്ല തണുപ്പുണ്ടെങ്കിൽ സിപ്പിംഗ് ബാഗ് വേണ്ടി വരും. അല്ലെങ്കിൽ തണുത്ത് മരവിക്കും. താമസിക്കാൻ പറ്റുമോ എന്ന് പ്രദേശവാസികളോട് ചോദിക്കുക. എന്തെങ്കിലും കൈമടക്ക് കൊടുത്താൽ സ്വകാര്യ വെക്തികളുടെ സ്ഥലത്ത് പേടി കൂടാതെ ടെന്റടിക്കാം.
********

ഫോൺ, ലാപ് ,ക്യാമറ... ചാർജിംഗ് :-


സഞ്ചാരികളുടെ പ്രധാന തല വേദനയാണ് ഇലക്ട്രോണിക്സ് ഉൽപന്നങ്ങളുടെ ചാർജിംഗ്.

കാറുമായി പോകുന്നവർക്ക് ഞങ്ങൾ പരീക്ഷിച്ച് വിജയിച്ച ഒരു ഉപകരണം ഉണ്ട്. " കാർ ഇൻവെട്ടർ [ചിത്രം കൊടുത്തിട്ടുണ്ട്). കാറിലെ മൊബൈൽ ചാർജിംഗ് സ്ലോട്ടിൽ ഇത് കണക്ട്ട് ചെയ്ത്, ഒരു എക്സ്റ്റൻഷൻ പാനൽ ഘടിപ്പിച്ചാൽ ഒരേ സമയം മൊബൈലും, ലാപ്പും, ക്യാമറും യഥേഷ്ടം നമുക്ക് ചാർജ് ചെയ്യാം.

ഫ്ലിപ്പ് കാർട്ടിൽ സാധനം കിട്ടും... കാർ ഇൻവെർട്ടർ എന്ന് സെർച്ച് ചെയ്താൽ മതി...

വെളിച്ചം :‌-


ടെന്റിൽ താമസിക്കാൻ തീരുമാനിച്ച സഞ്ചാരികളെ അലട്ടുന്ന പ്രധാന പ്രശ്നം രാത്രി കാലത്തെ വെളിച്ചത്തിന്റെ അഭാവം ആയിരിക്കും. മൈബൈലിനും ടോർച്ചിനും പരിധി ഉണ്ടല്ലോ...

അതിന് ഞങ്ങൾ കണ്ടെത്തിയ മാർഗം ആയിരുന്നു " സോളാർ ലൈറ്റ്"
ചെറിയൊരു പാനലും തൂക്കിപ്പിടിക്കാവുന്ന ലാമ്പും... ഒരു CFL ന്റെ പ്രകാശം കിട്ടും. പകൽ സമയം പാനൽ കാറിന്റെ സൈഡിൽ വെച്ച് എനർജി സ്റ്റോർ ചെയാം. രാത്രി മതിയായ വെട്ടവും.

റേഷൻ കടകൾ വഴി ഈ സാധനം കേരള സർക്കാർ വിതരണം ചെയ്യുന്നുണ്ട്. ഉമ്മ വാങ്ങിയത് ഞാൻ അടിച്ച് മാറ്റി... സർക്കാർ നമ്മോടൊപ്പം ഉണ്ട് സഞ്ചാരികളെ ....
*******

പെർമിഷൻ:


റോത്താങ്ങ് പാസ് കയറി ലേ - ലഡാക്ക് സന്ദർശിക്കാൻ ഉള്ള അനുമതി പത്രം മണാലി DC ഓഫീസിൽ നിന്ന് ലഭിക്കും. വാഹനത്തിന്റെ മുഴുവൻ രേഖകളും നമ്മുടെ ID കാർഡിന്റെ കോപ്പികളും സബ്മിറ്റ് ചെയ്ത് പ്രത്യേക ഫോമിൽ അപേക്ഷ പൂരിപ്പിക്കണം.

അപേക്ഷ ഒഫീസിനുള്ള സമീപത്തുള്ള കടകളിൽ കിട്ടും..
പാങ്ങോങ്ങ് തടാകവും ഈ പെർമിഷൻ ഉപയോഗിച്ച് നമുക്ക് പോവാം...
ചെറിയ ഒരു ഫീസ് ഉണ്ട്... 500 രൂപയിൽ താഴെ...
പ്രാധാന കാര്യം :- നമ്മുടെ വാഹനം 10 വർഷത്തിൽ കൂടുതൽ പഴക്കമുള്ള ഡീസൽ വാഹനം ആകരുത്.
***********

AMS !!


അക്യൂട്ട് മൗണ്ടൻ സിക്ക്നസ്സ് അഥവാ ഉയരം കൂടിയ പ്രദേശങ്ങളിൽ ചെന്നാൽ മനുഷ്യ ശരീരം കാണിക്കുന്ന അസ്വസ്ഥതകൾ .... സമുദ്ര നിരപ്പിൽ നിന്ന് വളരെ ഉയരം കൂടിയ പ്രദേശങ്ങളിൽ ഓക്സിജന്റെ തോത് കുറവായിരിക്കും... സമതല പ്രദേശങ്ങളിൽ നിന്ന് പോവുന്ന നമുക്ക് ഈ അവസ്ഥയോട് പെട്ടന്ന് പൊരുത്തപ്പെടാൻ ബുദ്ധിമുട്ടാവും... കടുത്ത തലവേദന, ചെവിക്കുത്തൽ, മൂക്കിൽ നിന്ന് രക്തം എന്നിവയാണ് ലക്ഷണം...ഒരു പക്ഷെ ലഡാക്ക് യാത്രയിൽ സഞ്ചാരികൾ ഏറ്റവും പേടിക്കുന്നത് ഇവനെ ആണ്.

സത്യത്തിൽ ആളൊരു പാവം ആണ്... ശരിയായ പ്രതിരോധം നമ്മൾ സ്വീകരിച്ചാൽ ഇവൻ പത്തി മടക്കും... മണാലിയിലോ ഡൽഹിയിലോ ജമ്മുവിലേയോ മെഡിക്കൽ സ്റ്റോറുകളിൽ ഇതിനുള്ള മരുന്ന് ലഭിക്കും... ആദ്യമേ അതങ്ങ് കഴിച്ച് തുടങ്ങാ... പിന്നെ ഹിമാലയം കേറുമ്പോ ചുമ്മാ വെള്ളം കുടിക്കുക... സംഗതി നമ്മെ വിട്ട് പൊയ്ക്കോളും.
വാഹനങ്ങളെയും ചിലപ്പോൾ ഇവൻ പിടികൂടാറുണ്ട്.... എത്ര ആക്സിലറേറ്റർ കൊടുത്താലും വണ്ടി പുൾ ചെയ്യാത്ത പോലെ തോന്നും. ചങ്ങലങ്ങ് ലാ പാസ് കേറിയപ്പോൾ ഞങ്ങളുടെ ബുള്ളറ്റിന് ഈ അസ്ക്യത ഉണ്ടായിരുന്നു ... കാര്യമാക്കണ്ട.... പതിയെ ശരിയാവും....
**********

"ബഡ്ജറ്റ് " (The one million dollar question...!!!):-


മൂന്ന് പേരുള്ള ഒരു സംഘം വലിയ ആർഭാടങ്ങൾ ഒന്നും ഇല്ലാതെ 10 ന് അടുത്ത് മൈലേജുള്ള ഒരു ഡീസൽ വാഹനത്തിലാണ് പോകുന്നതെങ്കിൽ, ഒരാൾക്ക് ഏകദേശം 35000-40000 ത്തിന്റെ അടുത്ത് ചിലവ് വരും.
ബൈക്കിനാണെങ്കിൽ 15000-20000 ന്റെ ഉള്ളിൽ വരുമെന്ന് തോന്നുന്നു.

യാത്രയിൽ ഞങ്ങൾക്ക് വന്ന ചിലവുകൾ :-(3 person)

ഡീസൽ: 39,700
ടോൾ : 6200
ഭക്ഷണം ,താമസം: 18500
മറ്റ് ചിലവുകൾ : 20000 ത്തോളം

ഇനി ലഡാക്കിലേക്ക് ...!!

1. കേരളം ഒഴിച്ച് ഇന്ത്യയിലെ ഒട്ടുമിക്ക സംസ്ഥാനങ്ങളിലെ ജനങ്ങൾക്കും ഹിന്ദി അറിയാവുന്നത് കൊണ്ട് " തോടാ തോടാ" ഹിന്ദി പഠിക്കുന്നത് നന്നാവും. ഗ്രാമർ നോക്കാതെ അങ്ങ് കാച്ചിയേക്ക് ...
2. കഴിയുന്നതും പുലർച്ചെ 6 മണിക്ക് യാത്ര തുടങ്ങി വൈകിട്ട് 7 മണിയോടെ നിർത്തുക.
3. യാത്രയിൽ നമ്മൾ ഇടപെടുന്നവരുമായി തികച്ചും മാന്യമായി പെരുമാറുക... നമ്മുടെതിൽ നിന്ന് തീർത്തും ഭിന്നമാണ് ഉത്തരേന്ത്യൻ സംസ്കാരം ... ചുമ്മാ കേറി ചൊറിയാൻ നിന്നാൽ അവന്മാർ കേറി മേഴും ...
നമ്മൾ സഞ്ചാരികളാണെന്നോ, ലഡാക്ക് കാണാൻ പോവാണെന്നോ അവർക്ക് അറിയേണ്ടതില്ല... സ്നേഹിച്ചാൽ നക്കിക്കൊല്ലും.. ദ്രോഹിച്ചാൽ നെക്കിക്കൊല്ലും.
4. രാത്രി യാത്ര കഴിവതും ഒഴിവാക്കുക. ഡക്കാൻ സമതല [ മധ്യ പ്രദേശ്, മഹാരാഷ്ട്ര, തെലുങ്കാന, യു.പി....] ഹൈവേകൾ രാത്രികാലങ്ങളിൽ നിറം മാറും...പ്രത്യേകിച്ചും സംസ്ഥാന അതിർത്തികൾ ...പിടിച്ച് പറിക്കാർ, മാവോ, നക്സൽ തുടങ്ങി പലരും അടക്കിവാഴുന്ന പ്രദേശങ്ങളാണ്... അനുഭവം ഉണ്ടേ... പോലീസിനൊന്നും വലിയ റോളില്ല ...
അതിനാൽ 8 മണിക്ക് മുന്നേ ഉറങ്ങിക്കോളൂ ...
5.റോഡിലെ നിയമങ്ങൾ പരാമാവധി പാലിച്ചോളൂ.... നമ്മുടെ ഭാഗത്ത് നിന്ന് ചെറിയ ഒരു തെറ്റിന് വേണ്ടി കാത്തിരിക്കുകയായിരിക്കും ഉത്തരേന്ത്യൻ പോലീസ്.. കാശ് പോകുന്ന വഴി കാണില്ല... പഞ്ചാപി ലും ഹരിയാനയിലും ഫോഗ് ലാമ്പുകൾ കത്തിക്കാൻ പാടില്ലത്രേ... കണ്ടാ ഫൈനാ... കർണാടക പോലീസ് ആണ് ഏറ്റവും നാറികൾ ... കേരള വണ്ടികളോട് പ്രത്യേക പ്രിയം ആണവന്മാർക്ക് ... അതു കൊണ്ട് ബീ... കെയർ ഫുൾ!!
6. ഉയരം കൂടുന്തോറും ചായക്ക് രുചി കൂടുമെന്ന് ലാലേട്ടൻ പറഞ്ഞ പോലെ ... പർവ്വതങ്ങൾ കേറി കേറി പോവുമ്പോൾ ജനങ്ങളുടെ സ്വഭാവത്തിനും രുചി കൂടും... ഹിമാചലിലേയും കാശ്മീരിലെയും ജനങ്ങൾ സ്നേഹം കൊണ്ട് നമ്മുടെ ഹൃദയങ്ങളെ കീഴടക്കും...
7. റോത്താങ്ങ് പാസ് കഴിഞ്ഞ് താണ്ടി എന്ന സ്ഥത്ത് എത്തിയാൽ ആവശ്യമായ ഇന്ധനം നിറക്കുക.... പിന്നേ കാട്ടാൻ 398 കിലോമീറ്റർ സഞ്ചരിച്ച് ലേ അടുത്ത് കരു എന്ന സ്ഥലത്ത് എത്തണം.
8. കാറിൽ പോകുന്നവർ റൈൻ കോട്ട്, ഗം ബൂട്ട് എന്നിവ കയ്യിൽ കരുതുന്നത് നന്നായിരിക്കാം. മഞ്ഞത്ത് കളിക്കുമ്പോൾ ഉപകാരപ്പെടും
9. കാശ്മീരിൽ പോസ്റ്റ് പെയ്ഡ് BSNL മാത്രമേ വർക്ക് ആവൂ... പോവുന്നതിന് മുമ്പ് കണക്ഷൻ എടുക്കുന്നത് നന്നാവും... ഫോണിൽ GPS നിർബന്ധം.
10.മണാലി വഴി ലേ യിലേക്ക് പോകുന്നവർ,ഒരു ദിവസം മണാലിയിൽ തങ്ങി പിറ്റേന്ന് കാലത്ത് വണ്ടിയെടുത്ത് വൈകിട്ട് കിലോങ്ങിലോ ജിസ്പയിലോ തങ്ങുക... പിറ്റേന്ന് പുലർച്ചെ പുറപ്പെട്ട് രാത്രിയോടെ ലേയിൽ എത്താം...
11. പാങ്ങോങ്ങ് തടാകം കാണാൻ ഒരു ദിവസം നമ്മൾ മാറ്റി വെക്കണം ... പുലർച്ചെ പുറപ്പെട്ട് രാത്രി അവിടെ തങ്ങുക... പിറ്റേന്ന് കാലത്ത് യാത്ര പുറപ്പെട് നുബ്ര വാലി വഴി കർദുങ്ങ് ലാ കേറി ലേയിൽ വൈകിട്ട് തിരിച്ചെത്താം.. വഴി വളരെ മോശം ആണ് ട്ടാ....
**************
ലഡാക്ക് യാത്ര ഒരിക്കലും ഒരു ഉല്ലാസ യാത്ര ആവില്ല .. നിങ്ങളിലെ സഞ്ചരിയെ അത് കടഞ്ഞെടുക്കും.
**************

യാത്രയിൽ കൂടെ കൂട്ടാൻ പറ്റാത്തത് :-

1. അഹങ്കാരം
2. അഹന്ത
3. തന്റേതായ സുരക്ഷിത ഇടം ...

ഇനി പോകൂ... ധൈര്യമായി .... ലഡാക്ക് നിങ്ങളെ കാത്തിരിക്കുന്നു...
"നിങ്ങൾക്ക് സ്വപ്നം കാണാൻ പറ്റുന്നതെല്ലാം യാഥാർത്യങ്ങളാവും' "

Credits:  https://www.facebook.com/love.to.traavel/posts/1613746658699862

കുളു മണാലി- മഞ്ഞില്‍ ജന്മംകൊണ്ട ഒരു സ്വര്‍ഗ്ഗമാണ്

February 26, 2017
സ്വർഗ്ഗം കാണാൻ പോകുന്നോ? ?? 😊 😘 😘 😘 😘 മനുഷ്യന്‍ ഹൃദയതത്തിൽ എത്രമാത്രം സ്നഹം ഉള്ളവർ ആണെന്നു ഇവിടെ ചെന്നാൽ മനസ്സിലാകും.... "കുളു മണാലി ( ഹിമാചല്‍പ്രദേശ്) ഞാൻ കണ്ട സ്വർഗ്ഗം" പ്രൗഢിയോടെ നിലകൊള്ളുന്ന ഹിമാലയന്‍ മലനിരകളുടെ താഴ്വരയില്‍ ശാന്തസുന്ദരമായ ഒരു ഭൂമിയുണ്ട്.

സഞ്ചാരികളുടെ പറുദീസയായ മണാലി. വടക്കേ ഇന്ത്യയിലെ ഏറ്റവും ജനപ്രിയമായ ഒരു വിനോദ സഞ്ചാര കേന്ദ്രമാണ് മണാലി. ഹിമാലയത്തോട്‌ ചേര്‍ന്ന്കിടക്കുന്ന ഈ വിസ്മയഭൂമി കാണാന്‍ ലോകത്തിന്‍റെ പലകോണുകളില്‍ നിന്നായി എണ്ണിയാലൊടുങ്ങാത്തത്ര സഞ്ചാരികളാണ് ഓരോ വര്‍ഷവും ഇവിടേക്ക് പ്രവഹിക്കുന്നത്.kulu manali travel

പ്രകൃതി സൗന്ദര്യം നുകരാനും സാഹസിക വിനോദങ്ങളില്‍ ഏര്‍പ്പെടാനുമാണ് സഞ്ചാരികള്‍ കൂടുതലും ഇവിടെ എത്താറുള്ളത്. ഇന്ത്യയിലെ പ്രശസ്തമായ ഹണിമൂണ്‍ ഡെസ്റ്റിനേഷന്‍ കൂടിയാണ് മണാലി. മണാലിയിലേക്ക് യാത്ര ചെയ്യാന്‍ ഒരുങ്ങുമ്പോള്‍ സഞ്ചാരികള്‍ അറിഞ്ഞിരിക്കേണ്ട ചില കാര്യങ്ങള്‍ മനസിലാക്കാം. മണാലിയിലേക്ക് : ഡല്‍ഹിയില്‍ നിന്ന് 580 കിലോമീറ്റര്‍ അകലെയായി ഹിമാചല്‍ പ്രദേശില്‍ കുളുതാഴ്വരയുടെ വടക്ക് ഭാഗത്തായാണ് മണാലി സ്ഥിതി ചെയ്യുന്നത്.

മണാലിയില്‍ എത്തിച്ചേരാന്‍ : മണാലിയില്‍ നിന്ന് 320 കിലോമീറ്റര്‍ അകലെയാണ് റെയില്‍വെ സ്റ്റേഷന്‍ സ്ഥിതി ചെയ്യുന്നത്, അതിനാല്‍ റോഡ് മാര്‍ഗമാണ് മണാലിയിലേക്ക് യാത്ര ചെയ്യുന്നത് ഉചിതം. ഡല്‍ഹിയില്‍ നിന്ന് ഹിമചല്‍ പ്രദേശ് ടൂറിസം കോര്‍പ്പറേഷന്റെ ബസുകള്‍ മണാലിയിലേക്ക് പുറപ്പെടുന്നുണ്ട്. ഡല്‍ഹിയില്‍ നിന്ന് 15 മണിക്കൂര്‍ ബസില്‍ യാത്ര ചെയ്യണം മണാലിയില്‍ എത്തിച്ചേരാന്‍.kulu manali travel

ഡല്‍ഹിയില്‍ നിന്ന് മണാലിയിലേക്ക് രാത്രികാല ബസ് സര്‍വീസുകളാണ് കൂടുതലായും ഉള്ളത്. പോകാന്‍ നല്ല സമയം : മാര്‍ച്ച് അവസാനം മുതല്‍ ഒക്ടോബര്‍ വരെയാണ് മണാലിയില്‍ യാത്ര ചെയ്യാന്‍ നല്ല സമയം. ഒക്ടോബര്‍ മുത രാത്രിയും രാവിലെയും കനത്ത തണുപ്പായിരിക്കും.

ഡിസംബര്‍ മുതല്‍ ആരംഭിക്കുന്ന മഞ്ഞുവീഴ്ച യാത്ര ദുസ്സഹമാക്കും. സാഹസികരേ ഇതിലേ ഇതിലേ : സാഹസികപ്രിയരുടെ ഇഷ്ടസ്ഥലമാണ് മണാലി. സഹാസികപ്രിയര്‍ക്ക് നിരവധി ആക്റ്റിവിറ്റികളാണ് മണാലിയില്‍ ഉള്ളത്.

വൈറ്റ് വാട്ടര്‍ റാഫ്റ്റിംഗ്, പാരാഗ്ലൈഡിംഗ്, സ്‌കീയിംഗ്, മലകയറ്റം, ഹൈക്കിംഗ് തുടങ്ങി നിരവധി സാഹസിക വിനോദങ്ങളാണ് മണാലിയില്‍ ഉള്ളത്. സാഹസിക വിനോദങ്ങള്‍ ഒരുക്കുന്ന നിരവധി ഗ്രൂപ്പുകള്‍ ഇവിടെയുണ്ട്. ഉത്സവപ്രേമികള്‍ക്ക് ചില കാര്യങ്ങള്‍ : ഇവിടുത്തെ ഹഡിംബ ക്ഷേത്രത്തിലെ ഉത്സവമാണ് മണാലിയിലെ പ്രധാന ഉത്സവം. എല്ലാവര്‍ഷവും മെയ്മാസത്തില്‍ നടക്കാറുള്ള ഈ ഉത്സവത്തില്‍ പങ്കെടുത്താല്‍ മണാലിയുടെ പ്രാദേശിക സംസ്‌കാരം മനസിലാക്കാം.

പ്രദേശിക കലാകാരന്മാരുടെ നാടന്‍കലാമേളകളും വൈവിധ്യപൂര്‍ണമായ ഘോഷയാത്രയും ഈ ഉത്സവത്തിന്റെ പ്രത്യേകതയാണ്. ഒക്ടോബര്‍ മാസത്തില്‍ നടക്കാറുള്ള കുളു ദസറയാണ് ഇവിടുത്തെ മറ്റൊരു ആഘോഷം. താമസ സൗകര്യം : ഇന്ത്യയിലെ പ്രശസ്തമായ വിനോദസഞ്ചാര കേന്ദ്രമായതിനാല്‍ മെച്ചപ്പെട്ട ഹോട്ടലുകള്‍ മണാലിയില്‍ ഉണ്ട്. വുഡ്‌വാലി കോട്ടേജ്, റോക്ക് മണാലി റിസോര്‍ട്ട് തുടങ്ങിയ ഹോട്ടലുകള്‍ കുറഞ്ഞ നിരക്കില്‍ മികച്ച സൗകര്യങ്ങള്‍ നല്‍കുന്നതാണ്.

നിങ്ങളുടെ ബഡ്ജറ്റിന് അനുസരിച്ച് മണാലിയില്‍ ഹോട്ടലുകള്‍ ബുക്ക് ചെയ്യാം. മണാലിയിലെ ടൂറിസ്റ്റ് കേന്ദ്രങ്ങള്‍ : മണാലിയില്‍ എത്തുന്ന സഞ്ചാരികള്‍ക്ക് ചുറ്റിയടിക്കാന്‍ നിരവധി സ്ഥലങ്ങളുണ്ട്. മണാലിയില്‍ നിന്ന് മൂന്ന് കിലോമീറ്റര്‍ അകലെയുള്ള വഷിഷ്ട് എന്ന ചെറിയ ഗ്രാമത്തില്‍ ചെന്നാല്‍ മണാലി താഴ്വരയുടെ മുഴുവന്‍ സൗന്ദര്യവും ആസ്വദിക്കാം.

ഇവിടെയുള്ള ചെറിയ അരുവിയില്‍ നിന്ന് പുറപ്പെടുന്ന ചൂട്‌വെള്ളത്തില്‍ കാല്‍ നനച്ച് ആഹ്ലാദിക്കുകയും ചെയ്യാം. യാത്രയുടെ ദൂരം കുറച്ചുകൂടി കൂട്ടിയാല്‍ സോളാങ് താഴ്വരയില്‍ എത്തിച്ചേരാം. നിരവധി ക്ഷേത്രങ്ങളും വെള്ളച്ചാട്ടങ്ങളും സ്ഥിതി ചെയ്യുന്ന സ്ഥലങ്ങളിലൂടെയുള്ള ട്രെക്കിംഗ് പാതയാണ് ഇവിടുത്തെ ഏറ്റവും വലിയ ആകര്‍ഷണം മണാലിയില്‍ നിന്ന് ഒരു ഡേ ട്രിപ്പ് പ്ലാന്‍ ചെയ്യുന്നുണ്ടെങ്കില്‍ പോകാന്‍ പറ്റിയ സ്ഥലമാണ് റോഹ്താങ് പാസ്.kulu manali travel

മണാലിയില്‍ നിന്ന് ഇവിടേയ്ക്ക് ടാക്‌സി സര്‍വീസുകള്‍ ലഭ്യമാണ്. ചില കാര്യങ്ങള്‍ കൂടി ഓര്‍മ്മയില്‍ വച്ചോളു : മണാലിയില്‍ രണ്ട് പ്രദേശങ്ങളാണ് ഉള്ളത്. മണാലി ടൗണും ഓള്‍ഡ് മണാലിയും. മണാലി ടൗണില്‍ പ്രത്യേകിച്ച് കണ്ടിരിക്കേണ്ട ഒന്നുമില്ല. ഷോപ്പിംഗ് നടത്താനും, ട്രാവല്‍ ഏജന്റുമാരെ കാണാനും മണാലി ടൗണില്‍ പോകാം. ഓള്‍ഡ് മണാലിയാണ് സന്ദര്‍ശകരെ ആകര്‍ഷിപ്പിക്കുന്ന പ്രധാന സ്ഥലം. മണാലിയില്‍ യാത്ര ചെയ്തിട്ടുള്ളവര്‍ യാത്ര അനുഭവം കമന്റ് ചെയ്യണമെന്ന് അപേക്ഷിക്കുന്നു. മണാലിയിലേക്ക് യാത്ര ചെയ്യാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് നിങ്ങളുടെ കമന്റുകളും ഉപകാരപ്പെടും..

credits: https://www.facebook.com/pg/love.to.traavel/photos/?tab=album&album_id=1411101322297731

കുടജാദ്രി വിളിച്ചപ്പോൾ

February 09, 2017
Kudajadri (Kodachadri), Karnataka

കുടജാദ്രിയിൽ കുടചൂടുമാ കോടമഞ്ഞുപോലെയീ പ്രേണയം....എത്ര തവണ ഈ പാട്ടു കേട്ടു എന്നറിയില്ല..പക്ഷെ ഒരു കാര്യം ഉറപ്പാണ് കേൾക്കുമ്പോൾ എല്ലാം കുടജാദ്രിയിൽ എത്തിയിരുന്നു മനസുകൊണ്ട്..സർവഞപീഢവും ചിത്രമൂലയും മഞ്ഞണിഞ്ഞ കുടജാദ്രി മലകളും പോകാതെ കണ്ടിരുന്നു ഈ പാട്ടിലൂടെ...അങ്ങനെ പാട്ടിലൂടെ നുകർന്ന സൗന്ദര്യം നേരിട്ടാസ്വദിക്കാൻ തിരുവോണത്തിന് അന്ന് കാഞ്ഞിരപ്പള്ളിയിൽ നിന്നും ബൈക്കിൽ കുടജാദ്രിയിലേക്കു..

ഏറെ നാളായി കൊതിച്ചിരുന്ന യാത്ര ആയതു കൊണ്ടാവാം ആകാംഷയും കൗതുകവും മനസ് നിറച്ചിരുന്നു.ഇവ ഇറക്കിവയ്ക്കുന്നത് ഇനി ആ കുന്നിൻ മുകളിലാണ്..ഇവ അലിയിച്ചു കളയുന്നത് അവിടുത്തെ മഞ്ഞു തുള്ളികളിലാണ്..അങ്ങനെ ആ മലയിലെ മഞ്ഞിൽ അലിഞ്ഞു ....ആകാംക്ഷയും കൗതുകവും ഇറക്കിവച്ചു ശൂന്യമാക്കപ്പെട്ട മനസുമായി ആ സൗന്ദര്യത്തിൽ മതിമറന്നവിടെ ഇരിക്കണം .. ആവുവോളം....മനസിൽ ഇങനെ ചിന്തകൾ വന്നുപോയ്‌ക്കൊടിരുന്നു..ചുറ്റുപാടും കാണുന്ന കാഴ്ചകളിലേക്ക് കണ്ണും മനവും തുറന്നിട്ട് ഞങ്ങൾയാത്ര തുടർന്ന്.

അങ്ങനെ സായാഹ്നത്തോടെ ഞങ്ങൾ മയ്യഴിയിൽ എത്തി..ദാസനും ചന്ദ്രികയും തുമ്പികളായി പറന്നകന്ന സ്ഥലം..മയ്യഴിപുഴയുടെ തീരങ്ങളിൽ വായിച്ചപ്പോൾ മുതൽ വേദനയായി കൂടെ കൂടിയതാണീ രണ്ടു തുമ്പികൾ..പാർക്കിൽ നല്ല തിരക്കാണ്..തിരുവോണമല്ലേ..കുടുംബമായി എത്തിയവർ അനേകമുണ്ട്..കാഞ്ഞിരപ്പള്ളിയിൽ നിന്ന് പുറപ്പെട്ട ശേഷം ആദ്യത്തെ വിശ്രമസ്ഥലമാണ്..ഏകദേശം ഒരുമണിക്കൂറോളം അവിടെ ചിലവീട്ടു..പിന്നെ ലക്ഷ്യത്തിലേക്കു..7 മണിയോടുകൂടി കാസർഗോഡ് എത്തി റൂം എടുത്തു....

ഇനി ഒരു ദിവസം കാസർഗോഡ് ആണ്.ബേക്കലും,റാണിപുരവും ആണ് ഞങ്ങളെ ഈ തീരുമാനത്തിലെത്തിച്ചത്..രാവിലെ കാപ്പികുടിക്കാനിറങ്ങിയപ്പോൾ കേട്ട ചന്ദ്രഗിരി കോട്ടയും കൂടിയായപ്പോൾ ഒരുദിവസത്തെ സന്ദർശനം പൂർണം. ആദ്യം പോയത് ഛിദ്രഗിരിയിലേക്കു.....വടക്കൻ കേരളത്തിലെ കാസർഗോഡ്‌ ജില്ലയ്ക്ക് തെക്കു കിഴക്കായി ചന്ദ്രഗിരി പുഴയുടെ തീരത്തായി ആണ് ചന്ദ്രഗിരിക്കോട്ട സ്ഥിതിചെയ്യുന്നതു. തകർന്നുകിടക്കുന്ന ഈ കോട്ട പുഴയിലേക്കും അറബിക്കടലിലേക്കും തെങ്ങിൻ തോപ്പുകളിലേക്കുമുള്ള ഒരു മനോഹരമായ ജാലകമാണ്.

17-ആം നൂറ്റാണ്ടിൽ നിർമ്മിച്ച ഈ കോട്ട ചരിത്ര-പുരാവസ്തു വിദ്യാർത്ഥികൾക്ക് വളരെ പ്രധാനപ്പെട്ട ഒരു സ്ഥലമാണ്. സമുദ്രനിരപ്പിൽ നിന്നും 150 അടിയോളം ഉയരത്തിൽ ഏകദേശം 7 ഏക്കർ സ്ഥലത്ത് ചതുരാകൃതിയിൽ കോട്ട വ്യാപിച്ചു കിടക്കുന്നു.കോട്ടയിൽ കയറിയപ്പോൾ മുതൽ ചെറു മഴ ഉണ്ടായിരുന്നു..ആമഴയിൽ നനഞ്ഞു കോട്ടയുടെ ഓരോമൂലയിലും എത്തിയപ്പോൾ തോന്നിയത് കാലഘട്ടങ്ങൾ പിന്നോട്ടുപോയപോലെയാണ്..പടംപിടിച്ചും മഴനാണഞ്ഞു അവിടെ കുറച്ചു നേരം...പിന്നെ കാസർഗോഡ് ന്റെ ഊട്ടിയിലേക്കു..റാണിപുറത്തെക്കു.

കേരളത്തിലെ കാസർഗോഡ് ജില്ലയിലെ പനത്തടി പഞ്ചായത്തിൽ സ്ഥിതി ചെയ്യുന്ന ഒരു ചെറിയ പ്രദേശമാണു റാണിപുരം. മാടത്തുമല എന്ന് അറിയപ്പെട്ടിരുന്ന ഈ സ്ഥലം 1970-കളിൽ കോട്ടയത്തെ കത്തോലിക്കാ രൂപത കോടോത്തുകുടുംബത്തിൽ നിന്നും കുടിയേറ്റത്തിനുവേണ്ടി വാങ്ങുകയായിരുന്നു കുടിയേറ്റക്കാർ ഈ സ്ഥലത്തിന് പരിശുദ്ധമറിയത്തിന്റെ ഓർമ്മയ്ക്കായി റാണിപുരം എന്ന പേരുകൊടുത്തു. കാഞ്ഞങ്ങാടിന് 48 കിലോമീറ്റർ കിഴക്കായി പാണത്തൂർ റോഡ് പാനത്തടിയിൽ പിരിയുന്ന ഇടത്തു നിന്നും ഒമ്പതു കിലോമീറ്റർ അകലെയാണ് റാണിപുരത്തിന്റെ സ്ഥാനം.

കാസർഗോഡ് കാർ രാണിപുറത്തെ ഊട്ടിയുടെ സൗന്ദര്യത്തോടാനുപമിക്കുന്നത്. എങ്കിലും ഊട്ടിയെപ്പോലെ തടാകങ്ങളോ അത്രയും തണുപ്പോ റാണിപുരത്ത് ഇല്ല. വിനോദസഞ്ചാരത്തിനായി മലകയറുവാൻ ഒരു നല്ല സ്ഥലമാണ് റാണിപുരം.മലയും കാട്ടുവഴിയും തണുപ്പും ഒക്കെയാവുമ്പോൾ കാസർഗോഡ് ന്റെ ഇടുക്കി എന്നു വേണേൽ രാണിപുറത്തെ പരിചയപ്പെടുത്താം.മലകയറി തുടങ്ങുമ്പോൾ ചൂടാണ്..തണുപ്പ് നുകരാൻ മലമുകളിലെത്തണം.മുകളിൽ ഒരു ചെറിയ പാറയുണ്ട് അതിന്റെ മുകളിൽ കയറി മഞ്ഞും കാട്ടുമടിച്ചിരുന്നാൽ തീർച്ചയായും ഒരു ഇടുക്കി ഫീൽ കിട്ടും. മലയും കാടും ഒക്കെ ഇഷ്ട്ട പെടുന്നവർക്ക് രാണിപുരം ഒരു പാറുദീസായാണ് അതുറപ്പാണ്....

രാണിപുരത്തെ കാഴ്ചകൾക്ക് ശേഷം ബേക്കലിലേക്കു ആണ് നേരെ പുറപ്പെട്ടത്...അറബിക്കടലിന്റെ തീരത്താണ് 35 ഏക്കറിൽ ചെങ്കല്ലുകൾകൊണ്ടു പണിതീർത്ത ഈ കോട്ട .കേരളത്തിലെ ഏറ്റവും വലുതും ഏഷ്യൻ വൻ്കരയിലെ ഒരു സുപ്രദാനകോട്ടയുമാണു.നല്ലാതിരക്കുണ്ടായിരുന്നു.ഓരോ മൂലയിലേക്കും ആകാംഷയോടെ നോക്കുന്നവർ..കടലിലേക്കുള്ള കാഴ്ച മതിവരാതെ നോക്കി രസിക്കുന്നവർ. സെൽഫി സ്റ്റിക്കുമായി ഓടി നടന്നു പടം പിടിക്കുന്ന ന്യൂ ജെൻ..

അങ്ങനെ ആകെ ബെഹളമായമായിരുന്നു ബേക്കൽ..പൂട്ടാനുള്ള അവസാന സൈറൺ മുഴങ്ങിയിട്ടും ആൾക്കാർ കോട്ട വിട്ടിറങ്ങാൻ കൂട്ടാക്കിയില്ല. ശരിയാണ് ബേക്കൽ എത്തുന്നവരെ പിടിച്ചു നിർത്തുന്ന ഒരു വല്ലാത്ത ആകർഷണം അവിടെ ഉണ്ടെന്നു തോന്നുന്നു..ഒരു പഴമയുടെ ആകർഷണം.ഏതായാലും അവസാന സൈറൺ മുഴങ്ങിയപ്ലോലെ ആ ആകർഷണ വലയം ബേദിച്ചു പുറത്തുകടക്കാൻ ഈയുള്ളവന് കഴിഞ്ഞു..എങ്കിലും കോട്ടക്കു പുറത്തു പിന്നെയും നിന്നും കുറച്ചു നേരം.ബേക്കൽ തിരക്കൊഴിഞ്ഞ ശൂന്യമാകുന്നിടം വരെ.....

അടുത്ത ദിവസം രാവിലെ ഞങ്ങളുടെ സ്വപന സ്ഥലത്തേക്ക് കുടജാദ്രിയിലേക്കു...ഞങ്ങൾതിരിച്ചു.ഏകദേശ രാത്രി ഏഴുമണിയോടെ ഞങ്ങൾ മൂകാംബിക എത്തി മഞ്ഞണിഞ്ഞ മൂകാംബികയിൽ ഭക്ത ജനനങ്ങളുടെ തിരക്കായിരുന്നു.അന്ന് വൈകിട്ട് മൂകാംബികയിൽ ചിലവീട്ടു പിറ്റേന്ന് രാവിലെ കുടജാദ്രി ആണ് ലക്‌ഷ്യം.പെരുമ്പാവൂരിൽ നിന്നുള്ള ഒരു ടീമ്സിന്റെ ഡാൻസ് അരങ്ങേറ്റം നടക്കുന്നുണ്ടായിരുന്നു..ആ രാത്രിക്ക് മാറ്റ് കൂട്ടുന്ന ഒന്ന് തന്നെ ആയിരുന്നു അവരുടെ പ്രേകടനം.അത് മുഴുവൻ കഴിഞ്ഞായിരുന്നു ഉറങ്ങാൻ കിടന്നു..കുടജാദ്രി എന്ന സ്വപ്‌നവുമായി..

രാവിലെ തന്നെ ഞങ്ങൾ യാത്ര തിരിച്ചു കുടജാദ്രിയിലേക്കു.മൂകാംബികയിൽ നിന്നും ഏകദേശം നാൽപതു കിലോമീറ്ററോളം ഉണ്ട് കുടച്ചാദ്രിയിലേക്കു.ബൈക്കിൽ പോകുന്നത് പലരും നിരുത്സാഹിപ്പിച്ചെങ്കിലും കീഴടക്കിയ കൊല്ക്കുമല ഒരു പ്രേജൊദാനമായി ഞങ്ങളെ മുന്നിൽ നിന്ന് നയിച്ചു.കുറച്ചു ഓടിച്ചു കയറിയാൽപോലെ മനസിലായി കൊല്ക്കുമല ഒന്നുമല്ല എന്ന്...എന്നാൽ സർവദൈ ര്യവു സംഭരിച്ചു ഞാൻ ഓടിച്ചു കുടജാദ്രിയിലേക്കു...

മഴപെയ്തു കുലായറോഡിലൂടെ ഞാൻ ഓടിച്ചു മുന്നേറിയപ്പോൾ മുന്നിലുള്ള ബൊലൊരോയിൽ നിന്നും ഒരു പറ്റം കര്ണാടകക്കാർ മുടിഞ്ഞ പ്രോത്സാഹനം..മുകളിലെത്തിയപ്പോൾ ആദ്യം ഓടിയാടുത്തു വന്നത് അവരാണ്..പിന്നെ അല്പം സൗഹൃദ സംഭാഷണങ്ങൾ...തുടർയാത്രക്കു എല്ലഭാവുവങ്ങളും നേർന്നു കൂടെ നിന്നൊരു പടവും കീച്ചിയാണവര് പോയത്...ബൈക്ക് നേരെ പാർക്കുചെയ്തു ഒരു നാരങ്ങാ വെള്ളവും കുടിച്ചു നേരെ സർവജ്ഞപീഡത്തിലേയ്ക്കു....മഞ്ഞുമൂടിനിൽക്കുന്ന വഴിതാരകൾ കാഴ്ച ആകാക്കണ്ണുകൊണ്ടാക്കി.താഴെ ആശിവാരത്തൊരു ഭദ്രകാളി ക്ഷേത്രം ഉണ്ട് അവിടെ തൊഴുതാണ് ഭക്തർ യാത്ര തുടരുന്നത്.

പിന്നെ അല്പം നടന്നാൽ ഒരു ഗണേശ ഗുഹ ഉണ്ട്
ഭക്തർ പ്രാർത്ഥിച്ചു പ്രേസാദവും വാങ്ങി സര്വജ്ഞ പീഡത്തിലേയ്ക്കു...

സംസ്‌കൃതത്തിലെ കുടകാചലം എന്ന പേരു ലോപിച്ചാണ് കുടജാദ്രിയായത് എന്നാണു പേരിനു പിന്നിലെ ഐതീഹ്യം.ശങ്കരാചാര്യർ ഇരുന്നു ധ്യാനിച്ച പുണ്യ സ്ഥലം കുടച്ചദ്രി മലകൾ....മഞ്ഞിൽ പൊതിഞ്ഞിരിക്കുന്നത് കണ്ണിനു കുളിരേകുന്ന കാഴ്ചയാണ്.

എന്നാൽ ഈ മല വംശനാശം സംഭവിച്ചുകൊണ്ടിരിക്കുന്ന പല സസ്യജാലങ്ങളുടെയും പക്ഷിമൃഗാദികളുടെയും ആവാസ സ്ഥലം കൂടിയാണ് എന്ന കാര്യം നാം വിസ്മരിച്ചുകൂടാ. മലയ്ക്കു ചുറ്റുമുള്ള മഴക്കാടുകൾ എല്ലാ സമയത്തും മഞ്ഞുമൂടിക്കിടക്കുന്നു. മലകയറുന്ന സാഹസികർക്കായി ഒരു ഉത്തമ സ്ഥലമാണ് കുടജാദ്രി.

സർവ ഞാപീഡത്തിൽ എത്തിയപ്പോലും മഞ്ഞു മൂട് പടമായി തന്നെ തുടർന്ന്.കുടജാദ്രി ഒരുവല്ലാത സ്ഥലം തന്നെ..വാക്കുകള്ക്ക് വിവാരിക്കാനാവാത്ത സൗന്ദര്യം.കണ്ണുകൾക്ക് ഒപ്പിയെടുക്കാനാവാത്ത..സൗന്ദര്യം...ഇനി ചിത്രമൂലയിലേക്കു പോകണം..അല്പം റിസ്ക് ആണ്..അറിഞ്ഞു കൊണ്ടുതന്നെ മുന്നോട്ടു..സർവ ഞാപീഡത്തിനു തൊട്ടുപുറകിലുള്ള കുത്തിറക്കം വളരെ പാടുപെട്ടിറങ്ങിയ ഞാൻ നിലത്തു കാലുകുത്താനായി നോക്കിയപ്പോൾ കാണുന്നത്.എന്നെ തലയുയർത്തി നോക്കുന്ന ഒരു പാമ്പിനെ ആണ്..

വളരെ പാടുപെട്ടിറങ്ങോയ ഞാൻ എന്റെ ഗീ വർഗീസ് പുണ്യാലച്ച എന്നാലറികൊണ്ടു ഒറ്റ സ്റ്റപ്പിൽ മുകളിൽ.. സാർ വജ്ഞ പീഡത്തിനു തൊട്ടു പുറകിൽ നിന്നും ഗീവർഗീസ് പുണ്യാ ലച്ചനെ വിളിച്ചു മതസൗഹാർദം ഊട്ടി ഉറപ്പിച്ച ഞാൻ അങ്ങനെ മാതൃകയായി..

എങ്കിലും ഞാൻ ചിത്ര മൂലയിൽ എത്തി.കയറിൽ തൂങ്ങിയുള്ള ചിത്രമൂലയിലേയ്ക്കുള്ള കയറ്റം ഒരു ഒന്നൊന്നര കയറ്റം തന്നേ..ചിത്രമൂലയിൽ നിന്നും തിരിച്ചിറക്കി സർവ ഞ പീഡത്തിനോട് ചേർന്ന് ആമഞ്ഞിൽ കുളിച്ചു എത്ര നേരം അവിടിരുന്നു..അറിയില്ല...

കുടജാദ്രിയിൽ നിന്നും പകറന്നുകിട്ടിയ പോസിറ്റീവ് എനിർജിയുമായി നേരെ പോയത് ജോഗ് ഫാൾ സിലേയ്ക്കാനു..ഒരു ചെറു പുഴ ജംഗാരിൽ കടന്നു ജോഗ് ഫാൾ ഇൽ ഞങ്ങൾ എത്തി.

ശാരാവതി നദിയിൽ നിന്ന് ഉത്ഭവിച്ചുണ്ടാവുന്ന ഇന്ത്യയിലെ ഏറ്റവും വലിയ വെള്ളച്ചാട്ടമാണ്‌ ജോഗ് വെള്ളച്ചാട്ടം 253 മീറ്റർ(829 അടി) ഉയരത്തിൽ നിന്ന് പതിക്കുന്ന ഈ വെള്ളച്ചാട്ടം കർണാടകത്തിലെ ഷിമോഗ ജില്ലയിലാണ്‌ സ്ഥിതിചെയ്യുന്നത്. വിനോദ സഞ്ചാരികളുടെ ഒരു പ്രധാന ആകർഷണ കേന്ദ്രമാണിവിടം. ഇത് ഗെരുസോപ്പ് ഫാൾസ്, ഗെർസോപ്പ ഫാൾസ്, ജോഗാഡ ഫാൾസ്, ജോഗാഡ ഗുണ്ടി എന്നീ പേരുകളിലും അറിയപ്പെടുന്നു.

ഓരോ ഫാൾ നു ഓരോ സൗന്ദര്യമാണ്. വളരെ തുച്ഛമായ തുകയിൽ ഈ ലോക പ്രെസസ്ഥമായ വെള്ളച്ചാട്ടം കാണാം എന്നുള്ളത് ഏവരെയും അത്ഭുതപ്പെടുത്തുന്നതാണ്. കേവലം 5 രൂപ മാത്രമാണ് പ്രേവശന പാസ്.കുഞ്ഞു കുട്ടികൾ മുതൽ പ്രായമായവർ വരെ ജോഗിന്റെ സൗന്ദര്യം നുകറന്നു നിൽക്കുന്ന കാഴ്ച തന്നെ ജോഗിന്റെ പ്രൗഢി വിളിച്ചോതുന്നത്ഗാണു...

ഞങ്ങളുടെ യാത്രയുടെ അവസാന സ്ഥലമായ സെന്റ് മേരീസ് ഐലൻഡ് ആണ് അടുത്ത ലക്ഷ്യസ്ഥാനം.കാപ്പാടിനു മുൻപ് വാസ്‌കോട് ഗാമ കാലുകുത്തിയ സ്ഥലം.മൽപ്പെ ബീച്ചിൽ എത്തിയപ്പോളാണ് ഐലൻഡ് ലേക്ക് യാത്ര ഇപ്പോൾ നിർത്തിയിവച്ചിരിക്കുകയാണ് എന്നറിയുന്നത്.ഏതായാലും ആവിഷമം ഒരു ദിവസം മൽപ്പെ ബീച്ചിൽ ചിലവഴിച്ചു തീർത്ത ശേഷമാണ് ഞങ്ങൾ മടങ്ങിയത്...

കാഴ്ചകൾ കണ്ണിനും മനസിനും പകർന്ന ഊർജ്ജവുമായി തിരിച്ചു കാഞ്ഞിരപ്പള്ളിയിലേയ്ക്കു.പുതിയ യാത്രകൾക്ക് കോപ്പുകൂട്ടാ ൻ. കണ്ണും മനസും തുറന്നിടാൻ....

Credits: Albin Francis

https://www.facebook.com/love.to.traavel/posts/1396109470463583

അവധിക്കാല യാത്രയ്ക്ക് ഇടുക്കിയിലെ ടൂറിസ്റ്റ് കേന്ദ്രങ്ങൾ പരിചയപ്പെടാം!

February 06, 2017
അവധി ദിവസങ്ങൾ വരവായി; എടുക്ക് പെട്ടി, ഇടുക്കിക്ക് പോകാം


കേരളത്തില്‍ ഏറ്റവും കൂടുതല്‍ ടൂറിസ്റ്റ് കേന്ദ്രങ്ങളുള്ള ജില്ലയേതെന്ന് ചോദിച്ചാല്‍ ഒരു പക്ഷെ ഇടുക്കി എന്നായിരിക്കും ഉത്തരം.

ഇന്ന് ഭുമിയില്‍ഒരുസ്വര്‍ഗ്ഗമുണ്ടങ്കില്‍ അത് ഇടുക്കിയാണ് ഇതു പൊങ്ങച്ചത്തിനുവേണ്ടിപറയുന്നതല്ല..
സുഹൃത്തുക്കളെ ഇത്ര സുന്ദരമായ നാട് ലോകത്ത് എവിടെയാണുള്ളത് ഇന്ന് ലോകരാജ്യങ്ങളില്‍ തിരഞ്ഞെടുക്കപ്പെട്ട ടൂറിസം മേഘലകളില്‍ നല്ലൊരു സ്ഥാനം നമ്മുടെ ഇടുക്കിക്കുണ്ട് അതൊരു ചെറിയ കാരൃമായി തോന്നുന്നില്ല..
മഞ്ഞു കൊണ്ടു മൂടപ്പെട്ട് പച്ചപുതച്ചു കിടക്കുന്ന മാമലകള്‍ അതിനെ തട്ടി ഉണര്‍ത്തി ക്കൊണ്ടിരിക്കുന്ന പൊന്‍ കിരണങ്ങളും വന്യ ജീവികളുടെ വിഹാര കേന്ദ്രമായഘോരവനങ്ങളും അപൂര്‍വ്വ സസ്യലതാതികളും ഒൗഷധ ചെടികളും മാമലകള്‍ക്കു മേലെ കരിങ്കല്‍പാറകള്‍ തുരന്നുണ്ടാക്കിയ ഗുഹകളും അതിനേക്കാളുപരി സ്നേഹവും വിനയവും എളിമയും അദ്ധ്വാനശീലവും കൈമുതലാക്കിയ ഒരു കൂട്ടം ജനതയും..

അണക്കെട്ടുകളും മലനിരകളും തേയിലത്തോട്ടങ്ങളും തടാകങ്ങളുമൊക്കെയാണ് ഇടുക്കിയെ സഞ്ചാരികളുടെ പറുദീസയാക്കുന്നത്. ദക്ഷിണേന്ത്യയിലെ ഏറ്റവും വലിയ കൊടുമുടിയായ ആനമുടി. വലിപ്പത്തിന്റെ കാര്യത്തില്‍ ലോകത്ത് തന്നെ രണ്ടാം സ്ഥാനമുള്ള ആര്‍ച്ച് ഡാമായ ഇടുക്കി അണക്കെട്ടും ഇടുക്കിയിലെ കൗതുകങ്ങളില്‍ ചിലതുമാത്രമാണ്.

ഹണിമൂണ്‍ ആഘോഷിക്കുന്നവര്‍ക്കും സാഹസികപ്രിയര്‍ക്കും ഉല്ലാസയാത്രയ്ക്ക് വരുന്നവര്‍ക്കുമൊക്കെ ഇടുക്കി ഒരു പോലെ പ്രിയപ്പെട്ട സ്ഥലമാണ്. മൂന്നാര്‍ ആണ് ഇടുക്കി ജില്ലയിലെ ഏറ്റവും പ്രധാനപ്പെട്ട ടൂറിസ്റ്റ് കേന്ദ്രം. മൂന്നാര്‍ കൂടാതെ വാഗമണ്‍, പീരുമേട്, രാമക്കല്‍മേട് തുടങ്ങിയ സ്ഥലങ്ങളും പ്രധാനപ്പെട്ട ടൂറിസ്റ്റ് കേന്ദ്രമാണ്. ഇതുകൂടാതെ മറ്റു പല സ്ഥലങ്ങളും ഇടുക്കിയിലുണ്ട് ഇടുക്കിയിലെ ടൂറിസ്റ്റ് കേന്ദ്രങ്ങള്‍ പരിചയപ്പെടാം.

ചൊക്രമുടി: കോടമഞ്ഞ്‌ പെയ്‌തിറങ്ങുന്ന ചൊക്രമുടി

മൂന്നാർ ദേവികുളം ഗാപ് റോഡിൽ ആണ് ചോക്രമുടി സ്ഥിതി ചെയ്യുന്നത് , ട്രെക്കിംഗ് നേയും പ്രകൃതിയെയും ഇഷ്ടപ്പെടുന്നവരുടെ സ്വർഗമാണ് ഈ കൂറ്റൻ മല നിരകൾ.. മേഹങ്ങളെ മുട്ടി ഉരുമ്മി നിൽക്കുന്ന ചോക്രമുടിക്ക് സമുദ്ര നിരപ്പിൽ നിന്നും 7200 അടി പൊക്കം ഉണ്ട്, ചോക്രമുടിക്ക് താഴെ ഒരു ഗാർഡ് ഉണ്ട് രാവിലെ 4 am മുതൽ വൈകുന്നേരം 3 മണി വരെ ആണ് സഞ്ചാരികൾക് അനുവദിച്ചിരിക്കുന്ന സമയം , ട്രെക്കിംഗ് സമയത്ത് ഒരു ഗൈഡ് കൂടെ ഉണ്ടെങ്കിൽ ഉചിതം ആണ്, നിരവധി ഗൈഡുകളെ ഇവിടെ തപ്പിയാൽ നമുക്ക് കിട്ടും,
രാവിലെ ഒരു 5 മണിയോട് കൂടി കയറിയാൽ നമുക്ക് നല്ലൊരു ഉദയം കാണുവാൻ സാധിക്കും ..

3 മലകൾ താണ്ടി വേണം ചോക്രനിൽ എത്തുവാൻ ട്രെക്കിംഗ് ഇഷ്ടമില്ലാത്തവർ അല്ലെങ്കിൽ നടക്കാൻ തീരെ താൽപര്യം ഇല്ലാത്തവർ അവിടേക് പോകാതിരിക്കുന്നതാണ് നല്ലത് കാരണം നല്ല വെയിൽ ആണ് ഈ സമയത്ത് 3,5 hour നടക്കാൻ ഉണ്ട് ചോക്രമുടിയിലേക്ക് തിരിച്ച് ഇറങ്ങാൻ 2 hr ഉം എടുക്കും

അഴകുള്ള ഒരു കൂറ്റൻ മല നിരയാണ് ഇത് താഴേക് നോക്കിയാൽ ഗാപ്പ് റോഡിന്റെ മനോഹാരിതയും പച്ച വിരിച്ച് നിൽക്കുന്ന തേയില പാടങ്ങളും ആണ് നമ്മളെ തുടക്കം വരവേൽക്കുന്നത് കുത്തനെ ഉള്ള പാറ കെട്ടുകൾ ആണ് തുടക്കം വളരെ അധികം ശ്രെധിച് കടന്നു പോകേണ്ട ഒരിടം കാലു തെറ്റിയാൽ താഴെ കൊക്കയിൽ ആയിരിക്കും പോകുന്നത് പാറക്കെട്ടുകൾ താണ്ടി കുറച്ച് നടന്ന് മുകളിൽ എത്തുമ്പോൾ ഒരു വ്യൂ പോയിന്റ് ഉണ്ട് സഞ്ചാരികൾ ഉദയം കാണുവാൻ അവിടെ ആണ് ചിലവഴിക്കാറുള്ളത് പുൽത്തകിടി കൊണ്ട് മേഞ്ഞത് പോലുള്ള ഒരു ഇരിപ്പടമാണിവിടെ പ്രകൃതി നമുക്ക് ഒരുക്കിയിട്ടുള്ളത് .. മൂന്നാറിൽ മഞ്ഞിൽ ഉദിച്ച് ഉയരുന്ന സൂര്യന് ഒരു പ്രത്യേക ഭംഗി ഉള്ളതായി എനിക്ക് തോന്നിയിട്ടുണ്ട് ആ മനോഹാരിത കൺ നിറയെ ഇവിടുന്ന് ആസ്വദിക്കാം,

വീണ്ടും ഒരു മലകൂടി താണ്ടിയാൽ കുരിശ്മുടിയിൽ എത്താം എല്ലാ ഗുഡ് ഫ്രൈഡേ ക്കും ഇവിടേക്ക് പള്ളിയിൽ നിന്നും ആളുകൾ എത്തിചേരാരുണ്ട് ഇവിടെ മേഹങ്ങൾ നമ്മുടെ കാൽ ചുവട്ടിൽ ആകുന്നു അവർണനീയമായ കാഴ്ച്ച തന്നെ ആണിത്..

ഇവിടെ എത്തുന്നതോടെ ചോക്രന്റെ പകുതി ആകും പിന്നീട് ചെറിയൊരു ഇറക്കം ആണ് ഒരു ചെറിയ കാടിന് നടുവിലൂടെ വേണം പിന്നീട് പോകുവാൻ നല്ല തണുപ്പ് ആണ് ഈ കാടിനുള്ളിൽ , കാട് കടന്നാൽ പിന്നീട് നല്ല കുത്ത് കയറ്റം ആണ് ഇടക്ക് വിശ്രമിച്ച് വേണം പോകുവാൻ മുഴുവൻ മണ്ണ് വിരിച്ച മല ആണ് കാലു തെന്നുവാൻ വളെരെ അധികം ചാൻസ് ഉള്ള സ്ഥലം ഈ മല കൂടി കയറിയാൽ ചോക്രമുടിയിൽ എത്താം വളഞ്ഞിരിക്കുന്ന കൂറ്റൻ പാറ അതാണ് ചോക്രമുടി എവറെസ്റ്റ് കിഴടക്കിയ ഒരു സന്തോഷം ഉണ്ടാകും ചോക്രമുടിയിൽ എത്തുമ്പോൾ ഇതുവരെ ഇത്രത്തോളം കഷ്ടപ്പെട്ട് ഞാൻ ഒരു മലയുടെ മുകളിലും കയറിയിട്ടില്ല..

അവിടന്നും തീരില്ല ചോക്രന്റെ വിശേഷങ്ങൾ പിന്നീട് ഒരു മല കൂടി താണ്ടുവാൻ ഉണ്ട് ചൊക്രനിൽ.. ചോക്രനിൽ ഒന്നും മിച്ചം വെക്കാൻ ആഗ്രഹിക്കാത്തവർ തീർച്ചയായും കയറേണ്ട സ്ഥലം നല്ല വ്യൂ ആണ് ഇവിടുന്നു നോക്കിയാൽ .. ഭാഗ്യം ഉണ്ടെങ്കിൽ നമ്മളെ കോട വന്നു മൂടും അല്ലെങ്കിൽ വൈകുന്നേരം 3 മണി കഴിഞ്ഞാൽ കോട ഉണ്ടാകും ..

ചോക്രാൻ ഒരു വിസ്മയം ആണ് ട്രെക്കിംഗ് നു താൽപര്യം ഉള്ളവർ തീർച്ചയായും കണ്ടിരിക്കേണ്ട ഒരു സ്ഥലം തന്നെയാണ് ചോക്രമുടി.


സത്രം

പെരിയാര് ഇടുക്കി ജില്ലയിലെ പെരിയാറിനു സമീപ്പമുള്ള ഫോറസ്റ്റ് ബോര്‍ഡറാണ് സത്രം.മിക്കസമയത്തും കോടമഞ്ഞാല്‍ നിറഞ്ഞ അതിമനോഹരമായ ഒരു സ്ഥലമാണിത്.വനൃമൃഗങ്ങളെ അടുതുകാണാം എന്നതാണ് ഇവിടുതെ ഏറ്റവും വലിയ പ്രതേൃകത.

ടു വീലർ വരുന്നതാണു കൂടുതൽ ആസ്വദിക്കാൻ പറ്റുന്നത്‌, അങ്ങേയറ്റം നല്ലൊരു ഓഫ്‌ റോഡ്‌ ഫീൽ ഉറപ്പായും അത്‌ തരും.
ഇനി ഫാമിലിയായി കാറിൽ ആണെങ്കിൽ തേക്കടിയിൽ നിന്നും ജീപ്പ്‌ സെർവ്വീസ്‌ ഉണ്ട്‌. 1:30 മണിക്കൂറിന്റെയും 3 മണിക്കൂറിന്റെയും 2 പാക്കേജുകൾ നമുക്ക്‌ തിരഞ്ഞെടുക്കാം, തുക 1500-4000 വരെ.


ഫാന്റംകെട്ട്

മീശപ്പുലിമലക്കൊരു അപരൻ
നിയന്ത്രണങ്ങൾ ധാരാളമുള്ള മീശപ്പുലിമല കൊളുക്കുമലകൾ പോലെ അതിനോടടുത്ത് അത് പോലെ ഫീൽ തരുന്ന ഒരു പ്രദേശമാണ് സൂര്യനെല്ലിയിൽ തന്നെ ഉള്ള ഫാന്റംകെട്ട്...
7900 അടി ഉയരുള്ള കൊളുക്കു മലയും 8661 അടി ഉയരമുള്ള മീശപുലിയും പോലെ സുന്ദരമാണിവിടം... സൂര്യനെല്ലി ടൗണിൽ നിന്ന് കൊളുക്കമല പാത ഇടത് വശത്തേക്ക് തിരിയുമ്പോൾ ഫാന്റംകെട്ട് എത്താൻ ഒരു കിമീ കൂടെ മുന്നോട്ട് പോയി പാപ്പാത്തി ചോല ഹി ഇടത് വശത്തേക്ക് തിരിയണം..

മൂന്നാറിലെ ചിന്നകനാലിലുള്ള ഒരു സുഹൃത്താണ് ഫാന്റംകെട്ടിനെ കുറിച്ചും അതിനടുത്തുള്ള ആനയിറങ്ങൽ ക്യാംപ് റിസോർട്ടിനെ കുറിച്ചും പറഞ്ഞത്... സമുദ്രനിരപ്പിൽ നിന്ന് 5500 അടി മുകളിൽ സ്ഥിതിചെയ്യുന്ന ഈ ക്യാംപിൽ നിന്ന് ഏകദേശം 6 കി മീ ഓഫ് റോഡ് റൂട്ട് പോയാൽ ഫാന്റം കെട്ടിന് മുകളിൽ എത്താം... ഏകദേശം 7000 അടി ഉയരം ഉണ്ട് സമുദ്ര നിരപ്പിൽ നിന്ന്..ഒരു ജീപിന് മാത്രം പോകാനുള്ള ഇടുങ്ങിയ പാതയാണിത്... പാപ്പാത്തിചോല പോകുന്ന പാതയിൽ നിന്ന് ഇടത് വശത്തേക്ക് തിരിയുന്ന പാതയാണ് ഫാന്റം കെട്ട് ലക്ഷ്യമാക്കി പോകുന്നത്...

പാപാത്തി ചോല വഴി കൊളുക്കമലയിലേക്ക് ഒരു വഴിയുണ്ടെങ്കിലും 'ഈ വഴിയുള്ള ഗതാഗതം പൂർണ്ണമായും തോട്ടം ഉടമകൾ നിരോധിച്ചിട്ടുണ്ട്... ചാലക്കുടിയിൽ നിന്ന് മൂന്നാർ വഴി ഞങ്ങൾ വൈകീട്ടോടെ സൂര്യനെല്ലിയെത്തി.. നേരേ ക്യാംപിലെ കോട്ടേജിലെത്തി രാത്രി അവിടെ തങ്ങി... സൂര്യനെല്ലിയിൽ ടൗണിൽ നിന്ന് 3 കി മീ ദൂരമുണ്ട് ഇവിടേക്ക്... ഒറ്റപ്പെട്ടതും മനോഹരവും ശാന്തവുമാണ് ഇവിടം... കോട്ടേജുകൾക്ക് താഴേയുള്ള മലയിൽ വലിയ ട്രെക്കിംഗ് ടീമുകൾക്കുള്ള ടെന്റ് ക്യംപുകൾ കാണാം.. രാവിലെ അഞ്ച് മണിയോടെ ഗൈഡിനേയും കൂട്ടി ഞങ്ങൾ ഫാന്റം കെട്ടിന് മുകളിലേക്ക് തിരിച്ചു...

ഏകദേശം 6 മണിയോടെ മുകളിലെത്തി.. ദുർഘടം പിടിച്ച പാതക്ക് ശേഷം മുകളിലെത്തുമ്പോൾ വിശാലമായ പുൽമേടാണ് കാണുക ... ആനയിറങ്കൽ ഡാം അടക്കം നാല് ചുറ്റും മലനിരകൾ കാണാം... സുര്യനുദിച്ചുയരുമ്പോൾ താഴേ മേഘകീറുകൾക്ക് ഒപ്പം കോടയും കെട്ട് പിണഞ്ഞ് കിടക്കുന്ന കാഴ്ച തന്നെയാണിവിടെ കണേണ്ടത്...

ചാർളി പറഞ്ഞപ്പോൾ ഹിറ്റായ മീശപുലി മലയും പിന്നെ കൊളുക്കു മലയും പോലെ തന്നെ നിരവധി മലകൾ നല്ല കാഴ്ചകൾ നൽകി കേരളത്തിൽ പല സ്ഥലത്തുമുണ്ട് .. അതിലൊന്നാണ് തൊട്ടടുത്ത് കിടക്കുന്ന സൂര്യനെല്ലിയിലെ ഫാന്റംകെട്ട് .. മാത്രമല്ല ഗൈഡ് അടക്കം, സുരക്ഷിതമായി താമസിച്ച് സമാധനത്തോടെ മല കയറാനുള സഹായങ്ങൾ ക്യാംപിലെ സാജൻ ചേട്ടൻ ആവശ്യക്കാർക്ക് നൽകുന്നത് സഞ്ചാരികൾക്ക് ഒരു പക്ഷെ അശ്വാസം അയേക്കാം.. ട്രെക്കിംഗ് റൂട്ടും ജീപ്പ് റൂട്ടും വ്യത്യസ്തമാണ് ഇവിടേക്ക്... സഞ്ചാരികളുടെ കുത്തൊഴുക്കില്ലാത്ത പ്രദേശമാണിത് വ്യത്യസ്തമായ യാത്രകൾ തേടുന്നവരെ ഈ സ്ഥലം മുഷിപ്പിക്കില്ല... കൂടെ കനത്ത ഓഫ് റോഡ് ഫീലും ലഭിക്കും.... തോട്ടംതൊഴിലാളികളോ ജനങ്ങളോ റോഡിൽ കുറവാണ്...


വട്ടവട

കര്‍ഷകന്‍റെ കരവിരുത്-വട്ടവട

തമിഴ്നാട് അതിര്‍ത്തിയോട് ചേര്‍ന്ന് കിടക്കുന്ന കേരളീയത തൊട്ടുതീണ്ടിയിട്ടില്ലാത്ത കേരള ഗ്രാമമാണ് വട്ടവട. ചെങ്കുത്തായ മലനിരകള്‍ക്കു നടുവില്‍ ജ്യാമിതീയ രൂപത്തിലുള്ള കൃഷിപാടങ്ങളും, വിളഞ്ഞു നില്‍ക്കുന്ന ഗോതമ്പ് പാടങ്ങളും, മഞ്ഞപ്പൂക്കള്‍ നിറഞ്ഞ കടുക് പാടങ്ങളും, സ്ട്രോബറിയും, ആപ്പിളും, കാരറ്റും, കാബേജും, ക്വാളിഫ്ലവറും, ഉള്ളിയും, ഉരുളക്കിഴങ്ങും, വെളുത്തുള്ളിയും വിളഞ്ഞു നില്‍ക്കുന്ന തോട്ടങ്ങളും, അലഞ്ഞുതിരിഞ്ഞു നടക്കുന്ന കോവര്‍ കഴുതകളും, തീപ്പെട്ടികൂടുപോലെ നിറമുള്ള വീടുകളും, കഠിനമായ വെയിലിലും മരംകോച്ചുന്ന തണുപ്പും ചേര്‍ന്ന സുന്ദര ഭൂമിയാണ്‌ വട്ടവട.
മൂന്നാറില്‍നിന്നും 42 കി.മീ. കിഴക്കുമാറി നീലക്കുറിഞ്ഞി പൂക്കുന്ന മലമ്പാതകളിലൂടെ സഞ്ചരിച്ചാല്‍ വട്ടവടയില്‍ എത്തിച്ചേരാം. കണ്ണുകള്‍കൊണ്ട് കണ്ടുതീര്‍ക്കാനാകാത്ത സൗന്ദര്യമാണ് വട്ടവട യാത്രയില്‍ പ്രകൃതി സമ്മാനിക്കുക. മൂന്നാറിലെ ചായത്തോട്ടങ്ങള്‍ പിന്നിട്ട് ആദ്യം എത്തിച്ചേരുക മാട്ടുപെട്ടി ഡാമിലാണ്. അതിരാവിലെ ഡാമിലെ റിസര്‍വോയറില്‍ നിന്നും തണുത്ത നീരാവി പൊങ്ങുന്ന കാഴ്ച്ച അതിമനോഹരമാണ്.

യാത്ര തുടര്‍ന്നാല്‍ മാട്ടുപെട്ടി ബോട്ടിംഗ് ലാന്‍റ്ല്‍ എത്തിച്ചേരാം. എക്കോ പോയന്‍റ് ഇവിടെത്തന്നെയാണ്. ഇവിടെനിന്ന് വലത്തോട്ട് തിരിഞ്ഞാണ് മീശപ്പുലി മലയിലേക്കുള്ള ട്രക്കിംഗ് ആരംഭിക്കുക. ഇതിനുള്ള അനുമതി വനം വകുപ്പില്‍ നിന്നും മുന്‍കൂട്ടി വാങ്ങണം.നേരെപോയാല്‍ കുണ്ടള ഡാമില്‍ എത്തിച്ചേരാം. യാത്രതുടര്‍ന്നാല്‍ മൂന്നാര്‍ ടോപ്പ്സ്റ്റേഷനിലെത്താം. തമിഴ്നാട്ടിലെ തേനി ജില്ലയുടെ ഭാഗമാണ് ടോപ്പ്സ്റ്റേഷന്‍.

ബ്രിട്ടീഷുകാര്‍ പണിത ആലുവ - ഭൂതത്താന്‍കെട്ട് - മാങ്കുളം - ലക്ഷ്മി എസ്റ്റേറ്റ് വഴി മൂന്നാറിലെത്തിയിരുന്ന റെയില്‍ പാതയിലെ ഏറ്റവും ഉയര്‍ന്ന റെയില്‍വേ സ്റ്റേഷനായിരുന്നു ടോപ്‌ സ്റ്റേഷന്‍. ഒരു കി.മീ. യാത്ര പിന്നിട്ടാല്‍ തമിഴ്നാട് ചെക്ക്പോസ്റ്റായി തുടര്‍ന്നുള്ള 6 കി.മീ. പാമ്പടുംചോല ദേശീയ വന്യജീവി സങ്കേതത്തിലൂടെ യാത്ര ചെയ്‌താല്‍ വട്ടവടയില്‍ എത്തിച്ചേരാം.

വന്യജീവികളാല്‍ സുലഭമാണ് ഈ യാത്ര. മൂന്നാറില്‍ നിന്നും വട്ടവടപോയി തിരികെവരാന്‍ ഒരു ദിവസം നീക്കിവെക്കണം. മൂന്നാറില്‍ വരുന്നവര്‍ നിര്‍ബന്ധമായും കണ്ടിരിക്കേണ്ട സ്ഥലങ്ങളില്‍ ഒന്നാണ് വട്ടവട. മൂന്നാറില്‍ നിന്നും ഇന്ധനം നിറക്കാന്‍ മറക്കരുത് പോകുന്ന വഴിയില്‍ എവിടെയും പെട്രോള്‍ പമ്പില്ല. വട്ടവട ഒറ്റപ്പെട്ട ലോകമാണ്. കാല്‍പ്പനികത തൊട്ടുതീണ്ടിയിട്ടില്ലാത്ത അമ്പത് വര്‍ഷമെങ്കിലും പുറകിലേക്ക് സഞ്ചരിച്ചാല്‍ എത്തിപ്പെടുന്ന തനി നാടന്‍ തമിഴ് ഗ്രാമം. പരിഷ്കൃത സമൂഹത്തിന്‍റെ യാതൊരു ലക്ഷണങ്ങളും വട്ടവടയിലില്ല. സമൂദ്രനിരപ്പില്‍നിന്ന് 1740 മീറ്റര്‍ ഉയരത്തിലാണ് വട്ടവട സ്ഥിതി ചെയ്യുന്നത്. മൂന്നാറിനെ വെല്ലുന്ന തണുപ്പാണ് വട്ടവടയില്‍. ഈ തണുപ്പും, ശീതകാല പച്ചക്കറികൃഷിത്തോട്ടങ്ങളും, വനപാതയിലൂടെയുള്ള യാത്രയും, കാട്ടുമൃഗങ്ങളുടെ സാന്നിധ്യവുമാണ് സഞ്ചാരികളെ വട്ടവടയിലേക്ക് ആകര്‍ഷിക്കുന്ന മുഖ്യ ഘടകങ്ങള്‍. ആധുനിക കാര്‍ഷിക രീതികള്‍ വട്ടവടയിലെ കര്‍ഷകര്‍ക്ക് അറിയില്ല.

പുറംലോകത്തിന് തികച്ചും അപരിചിതമായ പാരമ്പര്യ കൃഷിരീതികളാണ് അവര്‍ പിന്തുടരുന്നത്.

കൃഷിത്തോട്ടങ്ങളുടെ സുന്ദര കാഴ്ച്ച ആസ്വദിക്കാന്‍ ഏറ്റവും നല്ല സമയം ആഗസ്റ്റ്, സെപ്തംബര്‍ മാസങ്ങളാണ്. കൊട്ടാക്കമ്പൂര്‍, ചിലന്തിയാര്‍, കോവിലൂര്‍, പഴത്തോട്ട് എന്നീ സ്ഥലങ്ങള്‍ കൂടാതെ കൂടലാര്‍കുടി, സ്വാമിയാര്‍കുടി, പരിശപ്പെട്ടി, വത്സപ്പെട്ടി എന്നീ ആദിവാസി കോളനികളും ചേര്‍ന്നതാണ് വട്ടവട.

ടിപ്പുസുല്‍ത്താന്‍റെ പടയോട്ടത്തില്‍നിന്ന് രക്ഷതേടി, തമിഴ്നാട്ടിലെ ബോഡിനായ്ക്കന്നൂര്‍, തേനി, മധുര തുടങ്ങിയ പ്രദേശങ്ങളില്‍നിന്ന് കുടിയേറിയവരാണ് വട്ടവട നിവാസികള്‍. ജാതിവ്യവസ്ഥ ഇവിടെ ശക്തമാണ്. താഴ്ന്ന ജാതിക്കാര്‍ക്കായി പ്രത്യേക കോളനികളുണ്ട്. മലയര്‍, മുതുവര്‍, നായടി എന്നീ വിഭാഗത്തില്‍ പെടുന്ന ഗോത്ര പാരമ്പര്യം പേറി ജീവിക്കുന്നവരാണ് വട്ടവടയിലെ കര്‍ഷകര്‍. വട്ടവടയില്‍ വില്ലേജ് ഓഫീസും, ഭരണസമിതിയും എല്ലാം ഉണ്ടെങ്കിലും നിയമവും, ശിക്ഷയും നിശ്ചയിക്കാന്‍ ഊര് മൂപ്പനുണ്ട്. ഔദ്യോഗികമായി വട്ടവട കേരളത്തിലാണെങ്കിലും ഇന്നാട്ടുകാര്‍ മനസുകൊണ്ട് തമിഴ്നാട്ടുകാരാണ്. തമിഴും മലയാളവും ഇടകലര്‍ന്ന ഒരു പ്രത്യേക ഭാഷയാണ് ഇവര്‍ ഉപയോഗിക്കുന്നത്. വട്ടവടയിലെ കര്‍ഷകര്‍ മണ്ണില്‍ പോന്നു വിളയിക്കുന്നവരാണെങ്കിലും ഇടനിലക്കാരുടെ ചൂഷണത്തിന്‍റെയും, സാമ്പത്തിക പരാധീനതയുടെയും, കുടുംബപ്രശ്നങ്ങളുടേയും കണക്കുമാത്രമേ നിരത്താനുള്ളൂ.

പ്രകൃതിയുടെ മടിത്തട്ടില്‍ അധ്വാനത്തിന്‍റെ കരവിരുതുകൊണ്ട് കര്‍ഷകര്‍ തീര്‍ത്ത ശില്‍പ്പമാണ് വട്ടവട. നേരം സന്ധ്യയാകുന്നു. താഴെ കൃഷിയിടങ്ങളില്‍ നിന്നും കര്‍ഷകര്‍ കൂടണയുന്നു. കോടമഞ്ഞ്‌ പാടങ്ങളെ പുതക്കുന്നു, ആകാശത്ത് നക്ഷത്രങ്ങള്‍ തെളിയുന്നു, നിശബ്ദമായ താഴ്വരയില്‍ കൃഷിക്ക് കാവലിരിക്കുന്ന ശ്വാനന്‍റെ ഓരിയിടല്‍ കേള്‍ക്കാം....


ചതുരംഗപാറ വ്യൂ പോയിന്റ്‌

ഇടുക്കി ജില്ലയിലെ മുന്നാർ തേക്കടി റൂട്ടിൽ പൂപ്പാറയിൽനിന്നും പതിനഞ്ചുകിലോമീറ്റർ മാറി തമിഴ്നാട് കേരളാ ബോർടറിലുള്ള മനോഹരമായ സ്ഥലം..

2വീലർ, കാറുകൾ അനായാസം ഈ മലയുടെ മുകളിലെത്തും..

കിലോമീറ്റർ നീണ്ടുകിടക്കുന്ന തമിഴ്നാട്, വലിയ കാറ്റാടികൾ, പച്ചമലനിരകൾ... തുടങ്ങിയവയാണ് പ്രധാന കാഴ്ചകൾ.

മാങ്കുളം

വനത്തിനുളളിലെ പറുദീസ

ഇടുക്കി ജില്ലയിലെ ദേവികുളം താലൂക്കില്‍ ദേവികുളം ബ്ലോക്കിലാണ് മാങ്കുളം ഗ്രാമപഞ്ചായത്ത് സ്ഥിതി ചെയ്യുന്നത്. 2000 ഓക്ടോബര്‍ 2-ാം തിയതി രൂപീകൃതമായ ഈ പഞ്ചായത്ത് മാങ്കുളം വില്ലേജ് പരിധിയില്‍ ഉള്‍പ്പെടുന്നു. 123 ചതുരശ്ര കിലോമീറ്റര്‍ വിസ്തീര്‍ണ്ണമുള്ള ഈ പഞ്ചായത്തിന്റെ അതിരുകള്‍ വടക്കുഭാഗത്ത് മൂന്നാര്‍ പഞ്ചായത്തും, തെക്കുഭാഗത്ത് അടിമാലി പഞ്ചായത്തും, കിഴക്കുഭാഗത്ത് മൂന്നാര്‍, പള്ളിവാസല്‍ പഞ്ചായത്തുകളും, പടിഞ്ഞാറുഭാഗത്ത് കുട്ടമ്പുഴ, അടിമാലി പഞ്ചായത്തുകളുമാണ്. ഭൂപ്രകൃതിയനുസരിച്ച് മലനാട് മേഖലയില്‍ വരുന്ന മാങ്കുളം പഞ്ചായത്തിലെ പ്രധാന വിളകള്‍ റബ്ബര്‍, കൊക്കോ, കവുങ്ങ്, ഏലം, ജാതി, കാപ്പി, കൊടി, തെങ്ങ് മുതലായവയാണ്. നല്ലതണ്ണിപ്പുഴ, മാങ്കുളം പുഴ, ഈറ്റചോല പുഴ എന്നിവ പഞ്ചായത്തിലെ പ്രധാന ജലസ്രോതസ്സുകളാണ്.
മലമ്പ്രദേശമായ മാങ്കുളം പഞ്ചായത്തില്‍ നിരവധി കുന്നുകളും, മലകളുമുണ്ട്. പള്ളികുന്ന്, 96 കുന്ന്, മുനിപാറകുന്ന്, പാര്‍വ്വതിമല, കിളിക്കല്ല് മല, വിരിഞ്ഞപാറ മല എന്നിവ ഇവിടുത്തെ പ്രധാന കുന്നുകളും മലകളുമാണ്. മൊത്തം ഭൂവിസ്തൃതിയുടെ 25 ശതമാനം വനപ്രദേശമാണ്. ആനക്കുളം ഓര്, പെരുമ്പന്‍കുത്ത്, നക്ഷത്രകുത്ത്, ചിന്നാര്‍ കുത്ത്, കിളിക്കല്ല് കുത്ത്, വിരിഞ്ഞ പാറ മുനിയറ, കള്ളക്കുട്ടികുടി കുത്ത്, കോഴിവാലന്‍ കുത്ത്, വെല്ലിപാറകുട്ടി, വിരിപാറ തേയിലതോട്ടം എന്നിവ ഈ പഞ്ചായത്തിലേക്ക് വിനോദ സഞ്ചാരികളെ ആകര്‍ഷിക്കുന്ന സ്ഥലങ്ങളാണ്. നെടുമ്പാശ്ശേരി-കൊടൈക്കനാല്‍ സംസ്ഥാന പാത പഞ്ചായത്തിലൂടെ കടന്നു പോകുന്നു. ഭാരതത്തിന്റെ സുഗന്ധവ്യജ്ഞന ഉദ്യാനമായ കേരള സംസ്ഥാനത്തിന്റെ കിഴക്ക് ഭാഗത്തായി സ്ഥിതി ചെയ്യുന്ന ഇടുക്കി ജില്ലയുടെ കിഴക്കേ അറ്റത്ത് തമിഴ് നാടിനോട് തൊട്ടുകിടക്കുന്ന ദേവികുളം ബ്ളോക്ക് പഞ്ചായത്തിലുള്‍പ്പെട്ട മാങ്കുളം പഞ്ചായത്ത് ഭൂമിശാസ്ത്രപരമായും കാലാവസ്ഥ, സംസ്കാരം, കാര്‍ഷികവിളകള്‍ എന്നിവയുടെ കാര്യത്തിലും കേരളത്തിലെ മറ്റുപ്രദേശങ്ങളില്‍ നിന്നും വ്യത്യസ്തത പുലര്‍ത്തുന്നു. പശ്ചിമഘട്ടത്തിന്റെ ഭാഗമായി സഹ്യപര്‍വ്വതനിരകള്‍ക്കിടയിലാണ് പ്രകൃതിരമണീയമായ ഈ പ്രദേശം സ്ഥിതി ചെയ്യുന്നത്. ഹൈറേഞ്ചസ് എന്ന കാര്‍ഷിക കാലാവസ്ഥ മേഖലയിലാണ് ഈ പഞ്ചായത്ത് ഉള്‍പ്പെടുന്നത്. ചരിത്രപുരാവസ്തു ഗവേഷകര്‍ 3000 കൊല്ലങ്ങള്‍ക്ക് മേല്‍ പ്രായം കണക്കാക്കിയിട്ടുള്ള പ്രപിതാ മഹാന്മാര്‍ വരച്ച എഴുത്തളകളും നൂറ്റാണ്ടുകളായി നിലനില്‍ക്കുന്ന ചരിത്രമുറങ്ങുന്ന മുനിയറകളും ഈ പ്രദേശത്തിന്റെ മാത്രം സ്വന്തം. പഞ്ചപാണ്ഡവന്‍മാരുടെ പുണ്യപാദധൂളികളാല്‍ അനുഗ്രഹീതമാണ് ഇവിടുത്തെ മിക്ക പ്രദേശങ്ങളും എന്ന് പഴമക്കാര്‍ വിശ്വസിക്കുന്നു.

മാങ്കുളത്തെ കുറിച്ച് പുറംലോകം അറിഞ്ഞ് തുടങ്ങിയിട്ട് ഏറെ നാളുകളൊന്നും ആയിട്ടില്ല. വേണ്ടത്ര വാഹന സൗകര്യമോ മററ് അടിസ്ഥാന വികസനങ്ങളോ എത്തിപ്പെടാതെ കിടക്കുന്ന മാങ്കുളം അക്ഷരാര്‍ത്ഥത്തില്‍ വനത്തിനുളളിലെ പറുദീസ തന്നെയാണ്. മലകളാല്‍ ചുറ്റപ്പെട്ട് പച്ചപ്പിന്റെ മേലങ്കിയണിഞ്ഞ് കാട്ടരുവികളാലും പുഴകളാലും വെളളച്ചാട്ടങ്ങളാലും സമൃദ്ധമായി തണുത്ത കാറ്റിന്റെ സ്പര്‍ശനത്താല്‍ കുളിരണിഞ്ഞ് നില്‍ക്കുന്ന മാങ്കുളം മൂന്നാറിനോട് ചേര്‍ന്നു കിടക്കുന്ന, അറിയപ്പെടേണ്ടുന്ന എന്നാല്‍ അറിയാന്‍ ബാക്കി വച്ച പ്രകൃതി സൗന്ദര്യത്തിന്റെ ഒരു തുരുത്താണ്.

കല്ലാറ്റില്‍ നിന്നു തുടങ്ങിയ യാത്രയില്‍ മാങ്കുളത്തേക്ക് പതിനേഴ് കിലോമീറ്റര്‍ എന്ന പൊതുമരാമത്ത് വകുപ്പിന്റെ ബോര്‍ഡ് സഞ്ചാരികളെ സ്വാഗതം ചെയ്യുന്നു. വീതി കൂടിയ ദേശീയ പാതയില്‍ നിന്നും ഇടുങ്ങിയതും ഗട്ടറുകള്‍ നിറഞ്ഞതുമായ പതിനേഴ് കിലോമീറ്റര്‍ ദൂരം താണ്ടുക എന്നതാണ് യാത്രയ്ക്കിടയിലെ പ്രധാന വെല്ലുവിളി. ഇടയ്ക്കിടെ വന്നു പോകുന്ന സ്വകാര്യ ബസുകളാണ് പ്രദേശത്തേക്കുളള തരക്കേടില്ലാത്ത യാത്രാ സംവിധാനം. വളഞ്ഞും തിരിഞ്ഞും പോകുന്ന റോഡിലൂടെ കുരിശുപാറയും പീച്ചാടും പിന്നിട്ടാല്‍ മറ്റൊരു ലോകമായി. മാനം മുട്ടെ വളര്‍ന്നു നില്‍ക്കുന്ന വന്മരങ്ങള്‍ക്കിടയിലൂടെ നുരഞ്ഞൊഴുകു കാട്ടാറിനരികിലൂടെ സുഗന്ധം പൊഴിക്കുന്ന ഏലച്ചെടികള്‍ക്കിടയിലൂടെയുളള യാത്ര ഏതൊരു സൗന്ദര്യാസ്വാദകന്റയും മനസ്സില്‍ എണ്ണമറ്റ പൂക്കള്‍ വിരിയിക്കും. വലിയ മരങ്ങള്‍ പിന്നിട്ട് റോഡിനിരുവശവും പരന്ന് കിടക്കുന്ന തേയിലത്തോട്ടങ്ങള്‍ക്കിടയിലൂടെയാണ് പിന്നീടുളള സഞ്ചാരം. നിരനിരയായി വെട്ടി നിര്‍ത്തിയിരിക്കുന്ന തേയില ചെടികള്‍ക്കിടയില്‍ വളര്‍ന്നു നില്‍ക്കുന്ന ചൗക്ക മരങ്ങളും കരിവീരന്റെ ഗാംഭീര്യത്തോടെ ഉയര്‍ന്നു നില്‍ക്കുന്ന പാറക്കൂട്ടങ്ങളും മണ്ണിലേക്ക് പെയ്തിറങ്ങാന്‍ വെമ്പുന്ന മഞ്ഞു കണങ്ങളും അങ്ങനെ
മാമരങ്ങള്‍ക്കിടയില്‍ നിന്നും വിശാലമായ പച്ച വിരിച്ച് കിടക്കുന്ന തേയില ചെടികള്‍ക്കിടയിലൂടെ സഞ്ചരിക്കുമ്പോള്‍ കഴിഞ്ഞ് പോകുന്ന സുന്ദര നിമിഷങ്ങളെ ഓര്‍മകള്‍ക്കൊപ്പം ചേര്‍ത്ത് നിര്‍ത്താന്‍ മത്സരിച്ച് ചിത്രങ്ങള്‍ പകര്‍ത്തുന്ന സഞ്ചാരികളെ വഴിയരികുകളില്‍ കാണാം.


കീഴാര്‍കുത്ത് വെള്ളച്ചാട്ടം

ചെങ്കുത്തായ മലഞ്ചെരിവുകളുള്ള തൊടുപുഴ പട്ടണത്തില്‍ നിന്ന് 25 കിലോമീറ്റര്‍ അകലെ യാണ് മനോഹരമായ ഈ വെള്ളച്ചാട്ടം. റെയിന്‍ബൊ വാട്ടര്‍ഫാള്‍ എന്ന അര്‍ത്ഥവത്തായ പേരിലും ഇത് അറിയപ്പെടുന്നു. 1500 മീറ്റര്‍ ഉയരത്തില്‍ നിന്ന് കുത്തിയൊലിച്ച് വരുന്ന വെള്ളം, താഴെ നിന്ന് നോക്കിയാല്‍ ഒരു വലിയ പാറയില്‍ നിന്നൂറി വരുന്നതായി തോന്നും.

പച്ചപ്പ് തിങ്ങിയ കൈതപ്പാറ മലനിരകളിലാണ് സുന്ദരമായ കീഴാര്‍കുത്ത് വെള്ളച്ചാട്ടം. 300 മീറ്ററോളം ഉയരത്തില്‍ നിന്നും ഹുങ്കാരത്തോടെ പാറക്കെട്ടുകളില്‍ പതിക്കുന്ന വെള്ളച്ചാട്ടം കാഴ്ചക്കാരന്റെ ഹൃദയത്തെ ഒരു നിമിഷത്തേക്ക് നിശ്ചലമാക്കുന്നു.

നിബിഡമായ വനത്തിലൂടെ കീഴാര്‍കുത്തിലേക്കുള്ള യാത്ര ഒരിക്കലും മറക്കാനാവില്ല. ഏകദേശം 10 കിലോമീറ്റര്‍ വനത്തിലൂടെ നടന്നാല്‍ മാത്രമേ കീഴാര്‍കുത്തിലെത്തുകയുള്ളു. ഒരു ദിവസം മുഴുവന്‍ കാടിന്റെ ദൃശ്യങ്ങളിലും ശബ്ദങ്ങളിലും സ്വയം മറക്കാനുള്ള അപൂര്‍വ അവസരമാണത്. ചുറ്റിപ്പിണഞ്ഞു കിടക്കുന്ന കാട്ടുവള്ളികളും അനേകം വന്‍ മരങ്ങളും പേരറിയാത്ത കാട്ടുപൂക്കളുടെ സുഗന്ധവും ഏതൊരു സഞ്ചാരിയെയും ത്രസിപ്പിക്കുന്നു.

ഭാഗ്യമുണ്ടെങ്കില്‍ കാട്ടാനക്കുട്ടങ്ങളെ അടുത്ത് കാണാം. എന്നാല്‍ ഒറ്റയാന്മാരെ സൂക്ഷിച്ച് വേണം കാട്ടിലൂടെ നടക്കാന്‍. കാട്ടുപന്നികളുടെയും മുള്ളന്‍പന്നി കളുടെയും ശല്യവുമുണ്ടാകും. ഓരോ ചലനങ്ങളിലും നിങ്ങള്‍ കാടിന്റെ ഹൃദയത്തോട് കൂടുതല്‍ അടുക്കുന്നു. യാത്രയുടെ ക്ഷീണമകറ്റാന്‍ കാട്ടുചോലകളില്‍ ഒരു കുളിയാവാം. ഇരുട്ട് വീഴുമ്പോള്‍ കാട് കൂടുതല്‍ നിഗൂഡമാകും


Credits: Nikhil Ramesh

https://www.facebook.com/pg/love.to.traavel/photos/?tab=album&album_id=1161691930572006

ചാറ്റല്‍ മഴയില്‍ പറമ്പിക്കുളം (Parambikulam Tiger Reserve)

February 01, 2017
Parambikulam Wildlife Sanctuary, Palakkad

കഴിഞ്ഞ മെയ്‌ മാസത്തില്‍ പൂര്‍ത്തീകരിക്കാന്‍ കഴിയാതെ പോയ പറമ്പിക്കുളം യാത്ര എന്ത് വില കൊടുത്തും നടത്തണമെന്ന തീരുമാനപ്രകാരമാണ് രണ്ടാഴ്ചത്തെ ഒഴിവുദിനത്തില്‍ പറമ്പിക്കുളം ഉള്‍പ്പെട്ടത്. നിരക്ഷരന്‍ ജിയുടെ മഴ നനയാന്‍ പറമ്പികുളത്തേക്ക് എന്ന പോസ്റ്റ്‌ ആണ് പറമ്പികുളം എന്‍റെ സിരകളില്‍ എത്തിക്കുന്നത്.

മുന്‍ നിശ്ചയിച്ച പ്രകാരം അന്‍വറും കബീര്‍ ഭായിയും രാവിലെ എട്ട് മണിക്ക് മുന്‍പ്‌ ചെര്‍പുളശ്ശേരിയിലെത്തി, അവിടെ നിന്ന് എന്നെയും കൂട്ടി പാലക്കാട്ടേക്ക്. പ്രാതല്‍ കഴിച്ചു കഴിഞ്ഞപ്പോഴേക്കും ഒന്‍പത് മണി കഴിഞ്ഞു. മഴ ചന്നംപിന്നം പെയ്തു തുടങ്ങി. പറമ്പിക്കുളത്തെ അവസ്ഥ അറിയാത്തത്‌ കൊണ്ട് കുട വാങ്ങാന്‍ തീരുമാനിച്ച്, മൂന്ന് കുടകളും വാങ്ങി നേരെ പൊള്ളാച്ചി റോഡിലെ ഇടതൂര്‍ന്ന് വളര്‍ന്നു നില്‍ക്കുന്ന മാന്തോപ്പുകളും തെങ്ങിന്‍ തോപ്പുകളും കടന്ന്‍ യാത്ര തുടര്‍ന്നു.


റോഡിനിരുവശവും വളര്‍ന്നുനില്‍ക്കുന്ന പുളിമരങ്ങല്‍ക്കിടയിലൂടെ ഉള്ള യാത്ര വളരെ മനോഹരമായ ഒരു അനുഭൂതി സമ്മാനിച്ചു. കേരളത്തിലെ റോഡുകളുമായി താരതമ്യം ചെയ്യാന്‍ കഴിയാത്തത്രയും നല്ല റോഡുകളായിരുന്നു തമിഴ്നാട്ടില്‍ വരവേറ്റത്‌.

ആനമല ടൈഗര്‍ റിസേര്‍വിന്‍റെ ചെക്ക് പോസ്റ്റ്‌ കടന്നതിനു ശേഷമുള്ള റോഡ്‌ കുറച്ച് കഠിനമായിരുന്നു. സാധാരണ കാനനപാതകളെ പോലെ തന്നെ ശ്രദ്ധയോടെ വാഹനമോടിക്കാന്‍ സഞ്ചാരികളെ പ്രേരിപ്പിക്കാനുള്ള ഒരു കുറുക്കുവഴി ആകാം ഇതും. വഴിയില്‍ വന്യമൃഗങ്ങളെ ഒന്നും കാണാത്തത് കാരണം പുറത്തിറങ്ങരുതെന്ന നിയമം ലംഘിക്കേണ്ടി വന്നില്ല.

ടോപ്സ്ലിപ്പ്‌ കടന്ന് ഞങ്ങള്‍ നേരെ പറമ്പികുളം ടൈഗര്‍ റിസേര്‍വിലെത്തി.

മുന്‍കൂട്ടി ബുക്ക്‌ ചെയ്തിരുന്ന തെല്ലിക്കല്‍ നൈറ്റ്‌സിന് പണമടച്ച് കഴിഞ്ഞാണ് കൂട്ടത്തില്‍ കുറച്ച് പേടിയുള്ള കബീര്‍ ഭായിയോട് രാത്രി താമസം കാടിനകത്തുള്ള തെല്ലിക്കല്‍ ഐബിയിലാണ് എന്ന വിവരം അറിയിക്കുന്നത്. ഉടനെ തന്നെ കാട്ടിലേക്കാണ് പോകുന്നത്‌ വിധി ഉണ്ടെങ്കില്‍ കാണാം എന്ന് ഭാര്യയെ തമാശ രൂപേണ മൂപ്പര്‍ വിളിച്ചറിയിച്ചു.

ആയുധധാരിയായ ഒരു ഓഫീസറും രണ്ടു ആദിവാസികളായ ട്രെക്കേര്‍സും കൂടെ ഉണ്ടാകും എന്നായിരുന്നു ബുക്ക്‌ ചെയ്യാന്‍ വിളിച്ചപ്പോള്‍ അറിയിച്ചിരുന്നത്. കാടിനകത്ത് ടെലിഫോണിന് റേഞ്ചും കരണ്ടും വെളിച്ചവും ഒന്നും ഉണ്ടാവില്ലെന്ന്‍ നേരത്തെ തോന്നിയിരുന്നത് കൊണ്ട് ടോര്‍ച്ചും ചെറിയ രണ്ടു ലൈറ്റുകളും ഞാന്‍ കയ്യില്‍ കരുതിയിരുന്നു.

ഞങ്ങള്‍ പോകാന്‍ എല്ലാം ഒരുങ്ങി എത്തിയപ്പോള്‍ ഗാര്‍ഡ്‌സ്‌ രാത്രിയിലേക്കുള്ള എമര്‍ജന്‍സി ലൈറ്റ് തപ്പുകയായിരുന്നു. അവസാനം ചാര്‍ജ് ചെയ്യാത്ത രണ്ടു ലൈറ്റ് തപ്പി എടുത്തു. പോകുന്ന വഴിക്ക്‌ ചാര്‍ജ് ചെയ്യാന്‍ ഏല്‍പ്പിക്കാം, ട്രെക്കിംഗ് തുടങ്ങാന്‍ ഇനിയും 3-4 മണിക്കൂര്‍ ഉണ്ട് അത് കൊണ്ട് അത്യാവശം ചാര്‍ജ് ആയിക്കൊള്ളുമെന്ന്‍ പറഞ്ഞ് ഞങ്ങളെ ആശ്വസിപ്പിച്ചു. ഒരുമണിയോടെ ഞങ്ങളുടെ കൂടെ തെല്ലിക്കല്‍ ഐബിയിലേക്കുള്ള ആയുധമേന്തിയ (കൊടുവാള്‍) രണ്ടു ഗാര്‍ഡുകളെയും കൂട്ടി ഞങ്ങള്‍ പറമ്പികുളം ഡാമിന്‍റെ അടുത്തേക്ക്‌ പോയി.

മഴ ചെറുതായി ചാറിക്കൊണ്ടിരുന്നു. റോഡിനിരുവശവും മാന്‍കൂട്ടം ഇടയനില്ലാതെ മേഞ്ഞു നടക്കുന്ന ആട്ടിന്‍ പറ്റത്തെ പോലെ പുല്ലു തിന്നു നടക്കുന്നുണ്ടായിരുന്നു.

മഴയില്‍ നനഞ്ഞൊട്ടിയ മയിലുകളെയും വഴിയോരത്ത്‌ കണ്ടു. ഒരുവശത്ത്‌ ആളിയാറിലേക്ക് വെള്ളം കൊണ്ടുപോകാന്‍ തമിഴ്നാട് പണിത പറമ്പിക്കുളം ആളിയാര്‍ ഡാമില്‍ വെള്ളം നിറഞ്ഞു നില്‍ക്കുന്നു, മറുവശത്ത്‌ കാടിന്‍റെ മനോഹരമായ പച്ചപ്പ്, വഴിയില്‍ അങ്ങിങ്ങ് മണ്‍തിട്ടകള്‍ ഇടിഞ്ഞിരിക്കുന്നു, തലേ ദിവസം ഒരുപറ്റം ആനകള്‍ ഇറങ്ങിയിരുന്നൂവെന്നും ചിലപ്പോള്‍ അവയെ വഴിയില്‍ കാണാനായേക്കുമെന്നും ഗാര്‍ഡില്‍ ഒരാള്‍ പറഞ്ഞു.

തമിഴ്നാട്ടിലേക്ക് വെള്ളം കൊണ്ടുപോകാന്‍ സഹ്യനെ തുളച്ചിരിക്കുന്നത് മഴമൂലം പകര്‍ത്താന്‍ കഴിഞ്ഞില്ല. തമിഴ്നാട് ഫോട്ടോഗ്രാഫി നിരോധിച്ചു ബോര്‍ഡ്‌ വച്ചിരുന്നെങ്കിലും അത് മുഖവിലക്കെടുക്കാന്‍ പോയില്ല. ഡാം സന്ദര്‍ശിച്ചു തിരിച്ചു വരുന്ന വഴിക്ക്, ദൂരെ പാറക്കെട്ടുകള്‍ക്ക് മുകളിലായി ഒരുപറ്റം കാട്ടുപോത്തുകള്‍ നില്‍കുന്നുണ്ടായിരുന്നു. എന്നാല്‍ ഗാര്‍ഡ്‌ ചൂണ്ടിക്കാണിക്കും വരെ ഞങ്ങള്‍ അവയെ കണ്ടിരുന്നില്ല.

സങ്കേതത്തിനകത്തുള്ള ഒരു ചെറിയ കടയില്‍ നിന്ന് ഭക്ഷണം കഴിച്ചു. ചെറിയ കടയായിരുന്നെങ്കിലും രാവിലെ പാലക്കാട്നിന്ന് കഴിച്ച പ്രാതലിനേക്കാള്‍ എന്തുകൊണ്ടും രുചികരമായിരുന്നു എന്ന് പറയാതെ വയ്യ. രാത്രിയിലെക്കും രാവിലെക്കും വേണ്ട സാധനങ്ങളും പിന്നെ ഒരു കൂട് മെഴുകു തിരിയും വാങ്ങിച്ചthഅവിടെ നിന്ന് തന്നെ. അപ്പോഴാണ് തൊട്ടടുത്ത്‌ അടഞ്ഞു കിടന്നിരുന്ന കടയില്‍ ഒരുപറ്റം കുരങ്ങന്മാര്‍ കേറി പട്ടാപകല്‍ പഴക്കുല മോഷണം നടത്തിയത്‌. കടയുടെ ഓടിളക്കി മനുഷ്യനെപ്പോലെ ഇതൊക്കെ ഞങ്ങള്‍ക്കും വശമുണ്ട് എന്ന് പൂര്‍വികര്‍ കാണിച്ചു തന്നു.

ബ്രിട്ടിഷുകാര്‍ വെച്ചുപിടിപിച്ച തേക്കിന്‍ കാടിനിടയൂലെ കടന്ന്‍ ട്രെക്കിംഗ് തുടങ്ങുന്ന സ്ഥലത്തെത്തി. പെരുവരിപ്പള്ളം ഡാമിനുമുകളിലൂടെ നടന്നുവേണം കാട്ടിലേക്ക്‌ കയറാന്‍. കാര്‍ ഒതുക്കി പാര്‍ക്ക്‌ ചെയ്ത് ഞങ്ങള്‍ ട്രെക്കിങ്ങിനു തയ്യാറായി. ഏകദേശം 6 കിലോമീറ്റര്‍ കാട്ടിലൂടെ നടക്കാന്‍ ഉണ്ട് തെല്ലിക്കല്‍ ഐബിയിലേക്ക്‌. അത്യാവശ്യം വേണ്ട സാധനങ്ങള്‍ ബാഗിലേക്ക് നിറച്ച് കാട്ടിലൂടെ നടക്കാന്‍ തുടങ്ങി.

ചാറ്റല്‍ മഴയെ ഉണ്ടായിരുന്നുള്ളൂ എങ്കിലും ക്യാമറയെ സംരക്ഷിക്കാന്‍ കുട കയ്യിലെടുത്ത്‌കൊണ്ടായിരുന്നു നടത്തം തുടങ്ങിയത്. കാട്ടിലേക്ക്‌ കടന്നതോടെ മഴ കനത്തു. കേഴമാനുകള്‍ കൂട്ടത്തോടെ പുല്ലുമേഞ്ഞു കൊണ്ടിരുന്നു, ഞങ്ങളുടെ കാലടി ശബ്ദം കേട്ടതും എല്ലാം കാട്ടിലേക്ക്‌ ഓടിമറഞ്ഞു.

നാലുമണിയോടെ നടത്തം തുടങ്ങിയ ഞങ്ങള്‍ അഞ്ചേപത്തോടെ തെല്ലികലെത്തി. കാട്ടിന് നടുവില്‍ ബ്രിട്ടീഷുകാര്‍ പണിത കെട്ടിടം ഒരു ചെറിയ വീട്, ചുറ്റും ആന കയറാതിരിക്കാന്‍ വലിയ കിടങ്ങ് കീറി ഇട്ടിരിക്കുന്നു. അവിടെ എത്തിയപ്പോഴാണ് താക്കൊലെടുക്കാതെയാണ് പാന്തേറാ ഡെന്‍ എന്ന തെല്ലിക്കല്‍ ഐബിയില്‍ എത്തിയിരിക്കുന്നത്. അകത്തുകേറാന്‍ ഒരു നിര്‍വാഹവും ഇല്ല. ഇരുട്ടി തുടങ്ങി തിരിച്ചു പോയി താക്കോലെടുത്ത് വരാനുള്ള സമയവും ഇല്ല. ഒടുവില്‍ അടുക്കളയില്‍ നിന്ന് ഉപ്പ് കട്ട് തിന്നാന്‍ ആന വളച്ച ജനലിലൂടെ അകത്തുകടന്ന് പുറകിലെ വാതില്‍ തുറന്ന്‍ ഞങ്ങള്‍ അകത്ത് കയറി.

രാത്രി ഭക്ഷണം കഴിഞ്ഞു നേരത്തെ തന്നെ ഞങ്ങള്‍ ഉറങ്ങി. യാത്രയുടെ ക്ഷീണം എല്ലാവരെയും നല്ലവണ്ണം തളര്‍ത്തിയിരുന്നു. ശുദ്ദവായു ശ്വസിച്ച് വാഹനങ്ങളുടെ ഇരമ്പലോ ടെലിഫോണിന്‍റെയോ ശല്യപെടുതലുകൊളോ ഇല്ലാതെ ഒരു രാത്രി.

ഐബി ക്ക് പുറകിലൂടെ ഒഴുകുന്ന ചോല. രണ്ടായി ഒഴുകി വന്ന് ഇവിടെ വച്ചു ഒന്നായി ചേരുന്നു. രാവിലെ ഈ പുഴയിലാണ് കുളിയും പല്ല് തേപ്പുമൊക്കെ നടത്തിയത്‌. ക്യാമറയെടുത്ത് രാവിലെ കുറച്ചു നേരം നടന്നു നോക്കിയെങ്കിലും കരിങ്കുരങ്ങിനെ അല്ലാതെ വേറെ ഒന്നിനെയും കാണാന്‍ കഴിഞ്ഞില്ല. പ്രാതലിന് ശേഷം തെല്ലിക്കല്‍ ഐബിയോട്‌ വിട പറഞ്ഞ് ഞങ്ങള്‍ ഇറങ്ങി.

തിരിച്ച് നടത്തം തുടങ്ങിയപ്പോള്‍ തന്നെ കുറച്ച് മുന്‍പായി കരടി ഐബി യുടെ അടുത്ത് വരെ എത്തിയതിന്‍റെ ലക്ഷണങ്ങള്‍ കണ്ടു. പക്ഷെ നിര്‍ഭാഗ്യവശാല്‍ കരടി ഞങ്ങള്‍ക്ക്‌ ദര്‍ശനം തന്നില്ല.

വഴിയില്‍ ആനക്കൂട്ടം അടുത്തെവിടെയോ ഉള്ളതിന്‍റെ ലക്ഷണങ്ങള്‍ ഉണ്ടായിരുന്നു. കുറച്ച് അകലെ നിന്നായി മരചില്ലക്കള്‍ ഓടിയുന്നതിന്‍റെ ശബ്ദം വ്യക്തമായി കേള്‍ക്കാമായിരുന്നു. കുറച്ചുകൂടി മുന്നോട്ട് നടന്നപ്പോള്‍ ആനചൂര് മൂക്കിലേക്ക് അടിച്ചു കയറി. അടുത്തെവിടെയോ ആനയുണ്ടെന്ന്‍ ഗാര്‍ഡുമാര്‍ ഓര്‍മിപ്പിച്ചു. കാട്ടില്‍ നിന്ന്‍ ഇറങ്ങി വന്ന ആദിവസികളിലൊരാള്‍ ആനയെ കണ്ടെന്ന്‍ സിഗ്നല്‍ തന്നു. ആനത്താരയിലൂടെ കുറച്ച് മുന്നോട്ട് നടന്നെങ്കിലും ആനയെ കാണാന്‍ സാധിച്ചില്ല.

കാട്ടിനകത്തെക്ക് കുറേക്കൂടി കയറണമെന്നും കാമറയില്‍ ഒരെണ്ണത്തിനെ എങ്കിലും പകര്‍ത്തണമെന്നും ആഗ്രഹമുണ്ടായിരുന്നെങ്കിലും കൂടെ ഉള്ളവരുടെ പിന്തുണ കിട്ടാത്തതിനാല്‍ അതുപേക്ഷിച്ചു. മുന്നോട്ടു കുറച്ചുകൂടി നടന്നപ്പോള്‍ ഒരുപറ്റം മാനുകള്‍ ഞങ്ങളെകണ്ട് ഭക്ഷണം ഉപേക്ഷിച് കാടിനുള്ളിലെക്ക് ഓടി മറഞ്ഞു.

പെരുവരിപ്പള്ളം ഡാമിനടുത്ത് പാര്‍ക്ക്‌ ചെയ്തിരുന്ന ഞങ്ങളുടെ കാറില്‍ സാധങ്ങള്‍ ഇറക്കി വെച്ച് ഞങ്ങള്‍ ബംബൂറാഫ്ടിങ്ങിനു തയ്യാറായി.

പെരുവരിപ്പള്ളം ഡാം കെട്ടിയപ്പോള്‍ ഏകദേശം 6.1 സ്കൊയര്‍ മൈല്‍ കാടു വെള്ളത്തിനടിയിലായി ഡാമിന് നടുവില്‍ ഒറ്റപ്പെട്ടുപോയ ചെറിയൊരു തുരത്താണ് വീട്ടിക്കുന്ന്‍ ദ്വീപ്‌. അതിനെ ചുറ്റി ആയിരുന്നു റാഫടിങ്ങ്.

വീട്ടിക്കുന്ന്‍ ദ്വീപിലെ ഏറുമാടത്തില്‍ താമസസൌകര്യമുണ്ട്. മുളക്കൂട്ടം പകുതിയില്‍ മുറിച്ച് അതിനു മുകളില്‍ ആണ് ഏറുമാടം കെട്ടി ഉണ്ടാക്കിയിരിക്കുന്നത്. അരമണിക്കൂറിലധികം നീണ്ടുനിന്ന റാഫ്ടിങ്ങിനു ശേഷം ഏഷ്യയിലെ ഏറ്റവും വലിയ മരമായ കണ്ണിമാറ തേക്ക് സ്ഥിതി ചെയ്യുന്ന തുണക്കടവിലേക്ക്‌ ഞങ്ങള്‍ യാത്രയായി

നാല്‍പത്‌ മീറ്ററോളം ഉയരവും ൭ മീറ്ററില്‍ അധികം വണ്ണവുമുള്ള ഈ മരമുത്തശ്ശിക്ക് നാനൂറ്റി അന്‍പതിലധികം വയസ്സ് കണക്കാപ്പപെടുന്നു. ലോകത്തിലെ തന്നെ ഏറ്റവും പഴക്കമേറിയ ജീവനുള്ള തേക്ക് മരമാണ് ഇത്.

ഈ മരത്തെ പറ്റി ആദിവാസികള്‍ക്കിടയില്‍ ഒരു രസകരമായ കഥയുണ്ടത്രേ, ഒരിക്കല്‍ ഇത് മുറിക്കുവാന്‍ ഒരു ശ്രമം നടത്തി. മരത്തിലെ മുറിവില്‍ നിന്ന് രക്തം ഒഴുകി. അതോടെ അതിനെ മുറിക്കാന്‍ ആരും ധൈര്യപ്പെട്ടില്ല. അന്നുമുതല്‍ അതിനെ കന്യമരം എന്ന് വിളിക്കാന്‍ തുടങ്ങി, അതില്‍ നിന്നാണ് കണ്ണിമാറ തേക്ക് എന്നാ പേര് ഉരുത്തിരിഞ്ഞ് വന്നത്.

പറമ്പിക്കുളത്തിനോട് വിടപറയാന്‍ നേരം അഭിവാദ്യമേകാന്‍ കാത്തുനിന്നു കാടിന്‍റെ മക്കള്‍. കാടിറങ്ങി വാല്പാറയുടെ മനോഹാരിത ആസ്വദിച്ചു ഞങ്ങള്‍ തിരിച്ചുള്ള യാത്ര തുടര്‍ന്നു.

ഇതിലുള്ള മിക്ക ചിത്രങ്ങളും അന്‍വറിന്‍റെ ക്യാമറയില്‍ പതിഞ്ഞവയാണ്.

Credits:Khadar Cpy

https://www.facebook.com/pg/love.to.traavel/photos/?tab=album&album_id=1386277618113435

പ്രണവ് മോഹൻലാൽ ന്റെ ത്രി‌ല്ലടിപ്പിക്കുന്ന ഹിമാലയന്‍ യാത്രാനുഭവം

January 31, 2017
ഏതൊരു സഞ്ചാരിയുടെയും സ്വപ്‌നമാണ് ഒരു ഹിമാലയന്‍ യാത്ര.
‘പച്ചക്കടലും ചുവന്നഭൂമിയും കടന്ന്’ സഞ്ചാരികളുടെ സ്വപ്‌നഭൂമിയായ ഹിമാലയത്തിലേക്ക്..



പ്രണവ് മോഹൻലാൽ : സ്‌കൂള്‍ വിദ്യാഭ്യാസം കഴിഞ്ഞ് ഒരു വര്‍ഷം പഠനം ഉപേക്ഷിച്ച് യാത്രകള്‍ ചെയ്യുകയാണ് ഞാന്‍ . തനിയെ. തീവണ്ടിയിലും ബസ്സിലും ലോറിയിലും കയറി ഹിമാലയം വരെ സഞ്ചരിച്ച എന്റെ യാത്രാനുഭവങ്ങള്‍.

ഊട്ടിയിലെ ഹെബ്രോണ്‍ സ്‌കൂളിലാണ് ഞാന്‍ പഠിച്ചത്. കര്‍ശനമായ ചിട്ടകള്‍ക്കൊപ്പം ആഹഌദകരമായ ഒഴിവു സമയങ്ങളും സ്‌കൂളിന്റെ പ്രത്യേകതയായിരുന്നു. നല്ല സൗഹൃദങ്ങളും ആ സ്‌കൂള്‍ എനിക്കു തന്നു. അവധി ദിവസങ്ങളില്‍ ഞങ്ങള്‍ പല പല യാത്രകള്‍ നടത്തി. ട്രെക്കിങ്ങിന് പോയി. കാഴ്ചകള്‍ കാണുകയും കയറ്റിറക്കങ്ങള്‍ താണ്ടുകയും ചെയ്തു. യാത്രയും ട്രെക്കിങ്ങും എന്റെ ഹരമായി മാറുന്നത് ഈ കാലത്താണ്.

ഈ വര്‍ഷം ഞാന്‍ സ്‌കൂളിനോട് വിട പറഞ്ഞു. സൗഹൃദങ്ങള്‍ ഒരു പാട് നല്ല ഓര്‍മ്മകള്‍ ശേഷിപ്പിച്ച് പിരിഞ്ഞു.

ഇനി എന്ത് ? എന്ന വലിയ ചോദ്യം എന്റെ മുന്നില്‍ വന്നു. ഒരു കാര്യത്തിലും നിര്‍ബന്ധിക്കാത്ത പ്രകൃതമാണ് അച്ഛന്റെത്. എല്ലാ സ്വാതന്ത്രങ്ങളും അദ്ദേഹം എനിക്ക് തന്നു. അച്ഛനെന്ന പോലെ സുഹൃത്തായും കൂടെ നിന്നു.

എന്റെ ഇഷ്ടങ്ങള്‍ എപ്പോഴും അമ്മയുടെയും ഇഷ്ടങ്ങളായിരുന്നു. രണ്ട് കാര്യത്തില്‍ മാത്രം അമ്മ എന്റെ കയ്യില്‍ നിന്നും വാക്ക് വാങ്ങിയിരുന്നു: ബൈക്ക് ഓടിക്കരുത്. സിഗരറ്റ് വലിക്കരുത്. രണ്ടും ഞാന്‍ ചെയ്യാറില്ല.

ഇത്രയും സ്വാതന്ത്രം നല്‍കിയതുകൊണ്ട് എനിക്ക് ഏതു വഴിയും തിരഞ്ഞെടുക്കാമായിരുന്നു. ഒരു വര്‍ഷം ഒരിടത്തും പഠിക്കാന്‍ പോകുന്നില്ലെന്ന്് ഞാന്‍ തീരുമാനിച്ചത് അതു കൊണ്ടാണ്. ഒരു ഗ്യാപ് ഇയര്‍.

പഠന ഭാരങ്ങളൊഴിഞ്ഞ ഈ ദിവസങ്ങളിലൊന്നിലെപ്പെഴോ എന്നില്‍ ട്രെക്കിങ്ങിനുള്ള ആവേശം തിരയടിച്ചുയര്‍ന്നു. എന്റെ ആത്മസുഹൃത്തും ഒപ്പം വരാം എന്നു പറഞ്ഞു. യാത്ര പോവാനുള്ള ആവേശവും എന്റെ തീരുമാനത്തിനു പിന്നിലുണ്ടായിരുന്നു.

അച്ഛന്റെ ഏറ്റവും വലിയ പാഷനാണ് യാത്ര. എപ്പോഴും അച്ഛന്‍ പറയും : ഇന്ത്യ കാണുക എന്നത് ഏറ്റവും വലിയ വിദ്യാഭ്യാസമാണ്. ഞാന്‍ ഹിമാലയത്തിലേക്ക് പോകുന്നു എന്നറിഞ്ഞപ്പോള്‍ അച്ഛന്‍ ചോദിച്ചു :

‘എന്നാണ് നീ തിരിച്ചു വരിക ?’

‘എനിക്കറിയില്ല.’ എന്റെ മറുപടിയുടെ സ്പിരിറ്റ് അച്ഛന് പിടികിട്ടിയെന്ന് തോന്നുന്നു. അച്ഛന്‍ പറഞ്ഞു: ‘ശരിയാണ്, ഹിമാലയത്തിലേക്കുളള യാത്രയില്‍ എങ്ങിനെയാണ് ദിവസങ്ങള്‍ കണക്കാക്കുക?’

രണ്ടു ഘട്ടങ്ങളായി കാഠ്മണ്ഡു വരെ നീളുന്ന യാത്രയായിരുന്നു എന്റേത്. ട്രെക്കിങ്ങിനുള്ള ഉപകരണങ്ങളും അത്യാവശ്യ ചെലവിനുള്ള പണവും മാത്രമായി ഞങ്ങള്‍ യാത്ര തുടങ്ങി. ഹിമാലയത്തിന്റെ നിറങ്ങളും നിഗൂഢതകളും വിസ്മയങ്ങളും വെല്ലുവിളികളും തേടി…

ഡല്‍ഹിയില്‍ നിന്നും ഹരിദ്വാറിലേക്കാണ് യാത്ര തുടങ്ങിയത്. മുസാഫര്‍ നഗര്‍, മീററ്റ്, റൂര്‍ക്കി വഴി ആറു മണിക്കൂറോളമുണ്ട് ഈ ട്രെയിന്‍ സഞ്ചാരം. വയലുകളും തണല്‍മരങ്ങളും നിറഞ്ഞവഴികള്‍. ദേവഭൂമിയിലേക്കുള്ള കവാടമാണ് ഹരിദ്വാര്‍. ഹരിദ്വാറില്‍ വച്ച് ഞാന്‍ ഗംഗാനദി കണ്ടു, ആദ്യമായി. തീരത്ത് നിരവധി ആശ്രമങ്ങളും ക്ഷേത്രങ്ങളും. എങ്ങും ഭക്തജനങ്ങള്‍.

ഹരിദ്വാറില്‍ തങ്ങിയില്ല. ഋഷികേശായിരുന്നു ഞങ്ങളുടെ ലക്ഷ്യം. ബസില്‍ മുക്കാല്‍ മണിക്കൂര്‍ യാത്ര. വഴിയില്‍ വനങ്ങളും ഗംഗയും. ഹരിദ്വാറിനേക്കാള്‍ തിരക്കാണ് ഋഷികേശില്‍. ആശ്രമങ്ങളും ക്ഷേത്രങ്ങളും നിറഞ്ഞ വ്യാപാര സ്ഥലം.

ഗംഗയുടെ തീരത്ത് ശിവന്റെ ഒരു കൂറ്റന്‍ പ്രതിമ കണ്ടു. വെണ്ണക്കല്ലു കൊണ്ട് നിര്‍മ്മിച്ചത്. അച്ഛന് ശിവന്റെ ശില്‍പ്പങ്ങള്‍ ഏറെ ഇഷ്ടമാണ്. തിരുവനന്തപുരത്ത് വിസ്മയ സ്റ്റുഡിയോയുടെ മുന്നില്‍ ഒരു വലിയ നടരാജനൃത്ത ശില്‍പ്പം അച്ഛന്‍ വെച്ചിട്ടുണ്ട്. എനിക്ക് അതാണ് ഓര്‍മ്മ വന്നത്.

ഗീതോപദേശത്തിന്റെ വലിയൊരു ശില്‍പ്പവും ഋഷികേശില്‍ കണ്ടു. സുന്ദരന്‍മാരായ അര്‍ജുനനും ശ്രീകൃഷ്ണനും. ഞരമ്പുകള്‍ പോലും തുടിച്ചു നില്‍ക്കുന്ന കുതിരകള്‍… ആരാവാം ഇതു നിര്‍മ്മിച്ചത്?

രണ്ട് ദിവസം ഞങ്ങള്‍ ഋഷികേശില്‍ കഴിഞ്ഞു. ഒരു ഇടത്തരം ഹോട്ടലില്‍. തീരനഗരം നിറയെ കാവിയണിഞ്ഞ് ജട കെട്ടിയവരാണ്. മന്ത്രങ്ങളും പൂജകളും. ഗംഗാനദി ഇവിടെ വച്ചാണ് അതിന്റെ പൂര്‍ണ്ണരൂപത്തില്‍ പ്രവഹിച്ചു തുടങ്ങുന്നത് എന്ന് ഗൈഡ് പറഞ്ഞു തന്നു. സന്ധ്യയ്ക്ക് ദീപങ്ങളാലും മറ്റു വെളിച്ചങ്ങളാലും ഋഷികേശ് തിളങ്ങും. ഹിമാലയ ശൃംഗങ്ങള്‍ ഇരുട്ടില്‍ മറയും.

ഋഷികേശില്‍ നിന്നും ഹിമാലയ യാത്ര വഴി പിരിയുന്നു: കിഴക്കോട്ടും വടക്കോട്ടും. ഞങ്ങള്‍ കിഴക്കോട്ടാണ് പോയത്. ദേവപ്രയാഗ്, കര്‍ണ്ണപ്രയാഗ്, നന്ദപ്രയാഗ്, ചമോളി, പിപ്പല്‍കോട്ടി വഴി ജോഷിമഠിലേക്ക്. പുലര്‍ച്ചെ പുറപ്പെട്ടെങ്കിലും വൈകുന്നേരമാണ് ജോഷിമഠിലെത്തിയത്. ഇതും ഒരു ചെറു നഗരമാണ്. ശങ്കരാചാര്യര്‍ സ്ഥാപിച്ച ജ്യോതിര്‍ മഠത്തില്‍ നിന്നാണ് ജോഷിമഠ് എന്ന പേര്‍ വന്നത് എന്ന് ഒപ്പമുണ്ടായിരുന്ന ഒരു കാവി വസ്ത്രധാരി പറഞ്ഞു. ചൈനയുമായി ഇവിടെ ഇന്ത്യ അതിര്‍ത്തി പങ്കിടുന്നു.

വഴിയില്‍ നിന്നും വിട്ട് ഒരു കൊച്ചു കുന്നിന്‍ മുകളിലാണ് മഠം. ചുറ്റും പൂന്തോട്ടമുണ്ട്. ആരാധനയ്ക്ക് വലിയ മുറി. അവിടെ നിന്നാല്‍ ഹിമാലയത്തിന്റെ താഴ്‌വരകളും ശൃംഗങ്ങളും കാണാം. നല്ല തണുപ്പ്. പര്‍വ്വതങ്ങളെ തൊട്ടുകൊണ്ട് പാറുന്ന മഞ്ഞുപുക. ഊട്ടിയിലെ തണുപ്പു മാത്രം അറിഞ്ഞ എനിക്ക് ഹിമാലയത്തിലെ ഉന്നതിയിലുള്ള ഈ തണുപ്പ് വ്യത്യസ്തമായ അനുഭവമായി. ഒരു പരിധി കഴിഞ്ഞാല്‍ തണുപ്പും അത്ര സുഖകരമല്ല.

പിറ്റേന്ന്‌യാത്ര തുടര്‍ന്നു. ജോഷിമഠിലെ രാത്രിയ്ക്കു ശേഷം ഗോവിന്ദഘട്ടായിരുന്നു ലക്ഷ്യം. ഇരുപത്തിരണ്ട് കിലോമീറ്ററുണ്ട്. ഷെയര്‍ ടാക്‌സിയിലായിരുന്നു യാത്ര. വഴിയില്‍ ആകാശം മുട്ടുന്ന പര്‍വ്വതവും മഞ്ഞും വനവും മാത്രം…

പച്ചപ്പു നിറഞ്ഞ മരക്കൊമ്പില്‍ അള്ളി പിടിച്ചിരിക്കുന്ന ഒരു കുരങ്ങന്‍. ഇരുണ്ട മുഖം. ചുറ്റിലും വെളുത്ത രോമങ്ങള്‍. അവന്‍ ക്യാമറയിലേക്കു തന്നെ കണ്ണും നട്ട് ഇരുന്നു. ഇരുണ്ടതായതുകൊണ്ട്് മുഖത്തെ ഭാവം മനസിലാവുന്നേയില്ല. പക്ഷേ അലേര്‍ട്ടാണ്. ആരും ശല്യപ്പെടുത്തുന്നത് അവന് ഇഷ്ടമല്ല.

വലിയ ഒരു പാറയുടെ തണലില്‍ ഒരു യുവ സംന്യാസി. കറുത്തിട തൂര്‍ന്ന മുടി, കഴുത്തില്‍ നിറയെ മാല, കൈയില്‍ ചെമ്പുവള, കാലില്‍ വള്ളിച്ചെരുപ്പ് ,ലോഹത്തിന്റെ ഭിക്ഷാപാത്രം. എവിടെ നിന്നോ പറിച്ചെടുത്ത കഞ്ചാവുചെടി. പേരു ചോദിച്ചപ്പോള്‍ മറുപടി ചിരി മാത്രം. ഫോട്ടോയ്ക്ക് പോസ് ചെയ്തുതന്നു,

ആകാശം മുട്ടുന്ന പര്‍വ്വതങ്ങള്‍ക്കിടയിലൂടെ മഞ്ഞുപുക ഒഴുകിവരുന്ന കാഴ്ച. ചിലപ്പോള്‍ നേര്‍മ്മയില്‍, മറ്റു ചിലപ്പോള്‍ ഒരു കൂട്ടമായി വന്ന് ഒട്ടാകെ മൂടുന്നു. വീണ്ടും തെന്നി നീങ്ങുമ്പോള്‍ കാഴ്ച തെളിയുന്നു. വല്ലപ്പോഴും വന്നുവീഴുന്ന വെയില്‍. ക്യാമറയ്ക്ക് ഉത്സവം.

ഹേമകുണ്ഡിലേക്കും പൂക്കളുടെ താഴവരയിലേക്കുമുള്ള യാത്ര തുടങ്ങുന്നത് ഗോവിന്ദ്ഘട്ടില്‍ നിന്നാണ്. സിക്ക് മതക്കാരുടെ ഗുരുദ്വാരയുണ്ട് ഗോവിന്ദ്ഘട്ടില്‍. വരുന്നവര്‍ക്കെല്ലാം ഭക്ഷണമുണ്ട്. ചപ്പാത്തിയും ചായയും സബ്ജിയും.

ഗോവിന്ദ്ഘട്ടില്‍ നിന്നും ഞങ്ങള്‍ ഗംഗാരിയാ ഗ്രാമത്തിലേക്ക് നടന്നു. 15 കിലോമീറ്റര്‍. വഴിയരികിലൂടെ ഒഴുകി നീങ്ങുന്ന ലക്ഷ്മണഗംഗ. വനം. സ്വാദുള്ള ഭക്ഷണവുമായി ധാബകള്‍. ഗംഗാരിയ ഗ്രാമത്തിലെത്തുമ്പോള്‍ രാത്രിയായി. തുറസ്സായ ഒരു സ്ഥലത്ത് ടെന്റടിച്ച് കിടന്നു. കൊടും തണുപ്പായിരുന്നു. രാത്രി ടെന്റിന്റെ മേല്‍പ്പാളി മാറ്റി നോക്കുമ്പോള്‍ മേലെ നക്ഷത്രങ്ങള്‍ നിറഞ്ഞ ആകാശം. മഞ്ഞ് നിറഞ്ഞ് നരച്ചുകിടക്കുന്ന കൊടുമുടിയുടെ നേര്‍ത്ത ദൃശ്യങ്ങള്‍. വിറച്ചുകിടക്കുമ്പോള്‍ ഞാന്‍ അച്ഛനെയും അമ്മയേയും അനുജത്തിയേയും ഓര്‍ത്തു. എത്ര ദൂരയാണവര്‍!

പുലര്‍ച്ചെ പൂക്കളുടെ താഴ്‌വരയിലേക്കു നടന്നു. ചുറ്റും വനങ്ങള്‍. കുതിച്ചൊഴുകിവരുന്ന അരുവികള്‍. മഞ്ഞുമൂടി, നനഞ്ഞ ശിലാ ശിഖരങ്ങള്‍. ഉരുളന്‍ കല്ലുകള്‍ നിറഞ്ഞ താഴ്‌വാരങ്ങള്‍. വെയില്‍ മാറി മാറി വീഴുന്ന പച്ചപ്പുകള്‍. കടുംനീല നിറത്തില്‍ തിളങ്ങുന്ന ആകാശം. വഴിയില്‍ പുഷ്പവാടി ഗംഗ ഒഴുകിവരുന്നു. അത് മുറിച്ചു കടന്നു നടന്നു. ഒടുവില്‍ ഒരു ഗ്ലേസിയറും കടന്നാല്‍ പൂക്കളുടെ താഴ്‌വരയിലെത്തി.

ഊട്ടിയിലെ ഫ്ലവര്‍ഷോയാണ് ലോകത്തിലെ ഏറ്റവും വലിയ പുഷ്പലോകം എന്നു വിചാരിച്ചിരുന്ന എന്നെ ഢമാാവള്‍ ്ശ ശാ്‌നവ്രിീ ഞെട്ടിച്ചുകളഞ്ഞു. അഞ്ഞൂറിലധിം സ്പീഷീസില്‍പ്പെട്ട പുഷ്പങ്ങള്‍ ഇവിടെയുണ്ട്. കണ്ണെത്തുന്നിടത്തോളം അത് പരന്നുകിടക്കുന്നു. പലനിറങ്ങളില്‍, പല ഗന്ധങ്ങളില്‍. രാത്രിയില്‍ പ്രകാശിക്കുന്ന ചെടികള്‍ ഇക്കൂട്ടത്തിലുണ്ട്. ഗന്ധം വരുമ്പോള്‍ തന്നെ മോഹാലസ്യപ്പെട്ടു പോകുന്ന ചില പുഷ്പങ്ങള്‍ ഈ താഴവരയിലുണ്ട് എന്ന് അച്ഛന്‍ പറഞ്ഞിരുന്നു.

ഏപ്രിലില്‍ മഞ്ഞ് ഉരുകുന്നതിനൊപ്പം ഇവിടെ പൂക്കള്‍ വിടര്‍ന്നു തുടങ്ങുന്നു. ജൂലായ് – ആഗസ്ത് ആവുമ്പോള്‍ പുഷ്പങ്ങളുടെ ഉത്സവമായി. 1931-ല്‍ (ഫാങ്ക്‌സ്മിത്തും ആര്‍.എല്‍. ഹോര്‍ഡ്‌സ് വര്‍ത്തും ചേര്‍ന്നുള്ള പര്യടനത്തിനുശേഷമാണ് പൂക്കളുടെ താഴ്‌വരയെക്കുറിച്ച് പുറംലോകം അറിഞ്ഞത്. കണ്ടിട്ടും കണ്ടിട്ടും മതിയാവുന്നില്ല ഈ പൂക്കടല്‍.

താഴ്‌വരയുടെ ഒരു ഭാഗത്ത് ഒരു ശവകുടീരം. ജൊവാന്‍ മാര്‍ഗരറ്റ് ലെഗ്ഗെ. താഴ്‌വരയെക്കുറിച്ചു പഠിക്കാന്‍ ലണ്ടനിലെ ബൊട്ടാണിക്കല്‍ സൊസൈറ്റിയില്‍ നിന്നും വന്നതായിരുന്നു അവള്‍. സ്മാരകശിലയില്‍ ബൈബിളിലെ ഒരു വാക്യം എഴുതിയിരിക്കുന്നു. ”ഞാന്‍ എന്റെ കണ്ണുകളെ മലമുകളിലേക്കുയര്‍ത്തും. അവിടെ നിന്നാണ് എനിക്ക് ചൈതന്യവും സഹായവും വരുന്നത്.” ഒരിക്കലും കാണാത്ത ആ അമ്മയെ ഓര്‍ത്തപ്പോള്‍ എനിക്ക് സങ്കടം വന്നു.

പൂക്കളുടെ താഴ്‌വരയില്‍ നിന്നും ഗംഗാരിയാ ഗ്രാമത്തിലെത്തി ആറു കിലോമീറ്റര്‍ പോയാല്‍ ഹേമകുണ്ഡ് സാഹിബ്ബിലെത്തും. ചിലര്‍ കുതിരപ്പുറത്താണ്. പതിമൂവായിരം അടി ഉയരത്തിലാണ് ഹേമകുണ്ഡ്.

സിഖ് മതക്കാരുടെ തീര്‍ഥാടനകേന്ദ്രമാണിത്. ഗുരുഗോവിന്ദ്‌സിംഗ് ഇവിടെ തപസുചെയ്തിരുന്നു. ഏഴ് ശിഖരങ്ങളുള്ള പര്‍വ്വതങ്ങള്‍ക്കു നടുവില്‍ ഒരു നീലത്തടാകം. അടുത്ത് ഗുരുദ്വാര. മഞ്ഞിന്‍ പുക ഊര്‍ന്നുവന്ന് ജലത്തിലുരുമ്മും. അന്ന് ഞങ്ങള്‍ അവിടെ ടെന്റടിച്ചുകിടന്നു. കൊടുമുടികള്‍ക്കിടയിലേക്ക് രാത്രി ഇറങ്ങിവന്നു. കൂടെ കൊടുംതണുപ്പും.

ഹേമകുണ്ഡ് സാഹിബ്ബില്‍ വച്ച് എന്റെ ഹിമാലയയാത്രയുടെ ആദ്യഘട്ടം തീര്‍ന്നു.

കാഠ്മണ്ഡുവിലേക്കായിരുന്നു രണ്ടാംഘട്ട യാത്ര. ഡല്‍ഹിയില്‍ നിന്നും ബിഹാര്‍-നേപ്പാള്‍ അതിര്‍ത്തിയിലെ റക്‌സോള്‍ വരെ ട്രെയിനില്‍. 26 മണിക്കൂര്‍. സാധാരണ കംപാര്‍ട്ട്്‌മെന്റിലായിരുന്നു ഞങ്ങള്‍. ജീവിതത്തിലെ എല്ലാ തരക്കാരും ഞങ്ങള്‍ക്കു ചുറ്റുമുണ്ടായിരുന്നു. പൊടിയും ചൂടും പലതരം ഗന്ധങ്ങളും.

റക്‌സോളില്‍ നിന്ന് വലിയ കമാനം കടന്ന് ബീര്‍ഗഞ്ചിലേക്ക്. അവിടെ നിന്നാണ് കാഠ്മണ്ഡുവിലേക്കുള്ള ബസ്. ഒരു രാത്രി മുഴുവന്‍ യാത്ര. പുലര്‍ച്ചെ കാഠ്മണ്ഡുവില്‍. പഴയക്ഷേത്രങ്ങളും ഉയരം കുറഞ്ഞ മനുഷ്യരുമുള്ള നഗരം.

കാഠ്മണ്ഡുവിനേക്കാള്‍ പൊഖാറയായിരുന്നു ഞങ്ങളുടെ ലക്ഷ്യം. കാഠ്മണ്ഡുവില്‍ നിന്നും 198 കിലോമീറ്റര്‍. ബസിലായിരുന്നുയാത്ര. മനോഹരമായ ഹിമാലയന്‍ വഴികള്‍ കണ്ടുകൊണ്ട് മുന്നോട്ട്. 6 മണിക്കൂറെടുത്തു പൊഖാറയില്‍ എത്താന്‍.

നെല്‍വയലിനു സമീപം മനോഹരമായ ഒരു നീലത്തടാകം. പൊഖാറ. ചുറ്റും മലനിരകള്‍. ഒഴുകി നീങ്ങുന്ന കൊച്ചുതോണികള്‍. വീടുകളും കൃഷിയിടങ്ങളും. നേപ്പാളിലെ പ്രധാനപ്പെട്ട ഒരു ടൂറിസ്റ്റ് കേന്ദ്രമാണ് പൊഖാറ. ഇന്ത്യക്കും ടിബറ്റിനുമിടയിലെ പഴയകാല വ്യാപാരപാതയായിരുന്നു ഇത്. ‘യോദ്ധാ’സിനിമയില്‍ ‘അമ്മാവനും അമ്മായിയും’ പോക്രയിലേക്കു പോയി എന്ന് ജഗതിയങ്കിള്‍ അച്ഛനോട് പറയുന്നുണ്ട്.

പൊഖാറയില്‍ നിന്നും തിരിച്ചുള്ള യാത്രയില്‍ ഞങ്ങളുടെ ബസ് അപകടത്തില്‍പ്പെട്ടു. മറ്റൊരു ബസ് വന്ന് പിറകിലിടിച്ചതാണ്. പിറകില്‍ വരുന്ന ബസില്‍ കയറുകയേ നിവൃത്തിയുള്ളു. പക്ഷേ, അതിനുള്ളില്‍ നില്‍ക്കാന്‍ തന്നെ ഇടമില്ല.

‘വേണമെങ്കില്‍ മുകളില്‍ കയറിക്കോ’ കണ്ടക്ടര്‍ പറഞ്ഞു. ഞങ്ങള്‍ കയറി. പിന്നെ അഞ്ച് മണിക്കൂറോളം ബസിന്റെ പുറത്തായിരുന്നു യാത്ര. അത് വല്ലാത്ത ഒരനുഭവമായിരുന്നു. വളഞ്ഞും പുളഞ്ഞും പോകുന്ന വഴിയിലൂടെ ഇത്തിരി അപകടകരമായി ബസ് പാഞ്ഞു. തെറിച്ചു പോകാതിരിക്കാന്‍ ഞങ്ങള്‍ അള്ളിപ്പിടിച്ചിരുന്നു. പലപ്പോഴും മലര്‍ന്നുകിടന്നു. ഹൃദ്യമായ ഹിമാലയന്‍ വെയില്‍ ശരീരത്തിലേക്കു വീണു കൊണ്ടിരുന്നു. മുകളില്‍ പറന്നു പോകുന്ന ആകാശം. ചിലയിടങ്ങള്‍ കുത്തിയൊഴുകുന്ന ഗണ്ഡകീ നദി. എന്റെ യാത്രയില്‍ ഞാന്‍ ഏറ്റവും ത്രില്ലടിച്ച സമയം ഇതായിരുന്നു. ആ അപകടം നടന്നില്ലെങ്കില്‍ ഈ അവസരം എനിക്ക് ലഭിക്കില്ലായിരുന്നു.

അപ്രതീക്ഷിതമായത് സംഭവിപ്പിച്ചുകൊണ്ട് യാത്രകള്‍ എപ്പോഴും വിസ്മയിപ്പിക്കുന്നു.

പൈതല്‍മലയുടെ (Paithalmala) കുളിരില്‍

January 30, 2017
Paithalmala, Kannur

കുറെ നാളായി മനസ്സില്‍ കൊണ്ടുനടക്കുന്ന മോഹമായിരുന്നു പൈതല്‍മല. ആ മോഹം സഫലീകരിക്കാനായി. ഒരു ശനിയാഴ്ച ഉച്ചതിരിഞ്ഞ് ഒരുമണിക്കുള്ള തളിപ്പറമ്പ് ബസില്‍ തൃശൂരില്‍നിന്ന് യാത്ര ആരംഭിച്ചു. കൂട്ടിനായി ആരോടും അനുവാദം ചോദിക്കാതെ മഴയും ഒപ്പമെത്തി.

കോഴിക്കോടുവരെ മഴയായതിനാല്‍ ഷട്ടറിനുള്ളില്‍ അടച്ചിരുന്നായിരുന്നു യാത്ര. മഴയത്ത് ഓടിയൊളിക്കുന്ന ആളുകളെ മാത്രം കണ്ടുശീലിച്ച എന്റെ കണ്ണുകള്‍ക്ക് പുതിയ ഒരു കാഴ്ചയായി മഴയത്ത് മൈതാനിയില്‍ ഫുട്ബാള്‍ കളിക്കുന്ന കോഴിക്കോട്ടുകാര്‍. പുസ്തകം ബയന്‍ഡ് ചെയ്യാന്‍ ഉപയോഗിച്ചിരുന്ന 'കാലിക്കോ' എന്ന പരുത്തിത്തുണി കോഴിക്കോട്ട് തുറമുഖത്തുനിന്ന് ലോകമെമ്പാടും കയറ്റി അയച്ചിരുന്നു.

അങ്ങനെയാകാം കോഴിക്കോടിനെ വിദേശികള്‍ 'കാലിക്കറ്റ്' എന്ന പേരുവിളിച്ചത് എന്നാണ് ചില ചിത്രകാരന്മാരുടെ വിലയിരുത്തല്‍. മഴവെള്ളത്തില്‍ ചവിട്ടിയോടി മണ്ണിലും മറ്റും വീണ് തറയിലെ ഓരോ തുള്ളിയും തട്ടിത്തെറിപ്പിച്ച് ഗോളടിക്കുന്ന കളിക്കാരായിരുന്നു കോഴിക്കോട് നഗരം വിടുന്നതുവരെ.


ഒടുവില്‍ 6.30ഓടെ തളിപ്പറമ്പ് ബസിറങ്ങി അവിടെനിന്ന് അടുത്ത ബസില്‍ കറുകച്ചാലില്‍ എത്തി. അല്‍പസമയത്തിനകം എനിക്ക് പോകേണ്ട നൂലിട്ടാമലയിലേക്കുള്ള ബസ് വന്നു. ഞാന്‍ കയറിയ ആ ബസിന് ഒരു പ്രത്യേകതയുണ്ടായിരുന്നു. അതാണ് 'ജനകീയ ബസ്'.

ആ നാട്ടിലെ ജനങ്ങളെല്ലാംകൂടി കാശ് പങ്കിട്ട് വാങ്ങിയ ബസ്. വര്‍ഷത്തിലൊരിക്കല്‍ കണക്കെടുപ്പ് നടത്തി എല്ലാവര്‍ക്കും ലാഭവിഹിതം നല്‍കും. അങ്ങനെ ആ ജനകീയ ബസിലെ യാത്ര എന്നെ നൂലിട്ടാമലയില്‍ എത്തിച്ചു. അതായിരുന്നു ആ ബസിന്റെ അവസാനത്തെ സ്റ്റോപ്. എങ്കിലും, അതിനടുത്ത ജങ്ഷനിലായിരുന്നു എനിക്ക് താമസസൗകര്യം ഏര്‍പ്പെടുത്തിയത്.

ബസ് ഇറങ്ങിയതും എന്നെ കൂട്ടിക്കൊണ്ടുപോകാന്‍ റിസോര്‍ട്ടിലെ ജീവനക്കാരനായ സിന്‍ജോ കാത്തുനില്‍പുണ്ടായിരുന്നു. അവിടെനിന്ന് ഏകദേശം അഞ്ചു മിനിറ്റിനകം താമസസൗകര്യം ഒരുക്കിയ കോട്ടേജില്‍ എത്തിയപ്പോഴേക്കും തണുത്തുവിറച്ചിരുന്നു. ആ തണുപ്പ് മാറാന്‍ കോട്ടേജിന്റെ മുന്നില്‍ തീകൂട്ടി ഞങ്ങള്‍ കഥകള്‍ പറഞ്ഞ് ഇരുപ്പുറപ്പിച്ചു.

ഇവിടെനിന്ന് നോക്കിയാല്‍ തൊട്ടുമുന്നില്‍ കാണുന്നതാണ് പൈതല്‍മല എന്ന് സിന്‍ജോ പറയുമ്പോഴും ആ കാഴ്ചകളെല്ലാം അന്ധകാരത്തിന് കീഴ്പ്പെട്ടിരുന്നു. സായംസന്ധ്യയിലെ ഇളം കുളിരും പൈതല്‍മലയിലെ തണുത്ത കാറ്റും മൂടല്‍മഞ്ഞും ചാറ്റല്‍മഴയും മനസ്സിനെ ആകര്‍ഷിച്ചുകൊണ്ടേയിരുന്നു. അധികം താമസിയാതെ, പിറ്റേന്ന് കാണാന്‍ പോകുന്ന ആ സൗന്ദര്യത്തെ സ്വപ്നംകണ്ട് നിദ്രയില്‍ ആഴ്ന്നു.

പിറ്റേന്ന് നേരം പുലര്‍ന്നു. പറവകള്‍ പറന്നുയര്‍ന്നു. കോട്ടേജിന്റെ വാതില്‍ തുറന്ന് പുറത്തിറങ്ങി. ചുറ്റുപാടും കണ്ണോടിച്ചു. മലമുകളില്‍ പച്ചക്കൂടാരത്തിനുള്ളിലൂടെ മൂടല്‍മഞ്ഞിന്‍ പാളികളെ തന്റെ കിരണങ്ങളാല്‍ തള്ളിനീക്കാന്‍ സൂര്യന്‍ പാടുപെടുകയാണ്. ഈ നാട് ഇങ്ങനെയായിരിക്കാം. എങ്ങും കാടും മേടും മലയും. ഒപ്പം വിരലിലെണ്ണാന്‍ മാത്രം കൊച്ചുവീടുകള്‍.

നേരം പുലരുന്നു എന്നറിയണമെങ്കില്‍ സമയത്തിന്റെ പാത പിന്തുടര്‍ന്നേ മതിയാകൂ. സൂര്യപ്രഭയുടെ നിഴല്‍പോലും കാണാന്‍ കോടമഞ്ഞ് അവസരമൊരുക്കുന്നില്ല. എന്തായാലും ആ മഞ്ഞുവീഴ്ച ആസ്വദിച്ച് ഞാന്‍ താഴെയുള്ള രാമചന്ദ്രന്‍ ചേട്ടന്റെ ചായക്കടയിലേക്ക് നടന്നു.

ഓലമേഞ്ഞ ഒരു പഴയ നാട്ടിന്‍പുറത്തെ ചായക്കട വളരെ നാളുകള്‍ക്കുശേഷമാണ് കണ്ടത്. വീശിയടിക്കുന്ന ചായയും നാടന്‍ ദോശയും ചട്നിയുമൊക്കെ ആസ്വദിച്ച് കഴിച്ചു. ഇതിനിടയില്‍ പഴയകാല സ്മരണകള്‍ ഉണര്‍ത്തി ഒരു റേഡിയോ പെട്ടി പതുക്കെ പാടുന്നുണ്ടായിരുന്നു. അവിടെയുള്ള മുതിര്‍ന്ന ആള്‍ പത്രവായന തുടങ്ങിയതും കൂടെയുള്ളവര്‍ വാര്‍ത്തക്ക് അഭിപ്രായവും പറഞ്ഞുതുടങ്ങി.

അന്നത്തെ അവരുടെ വിഷയം നമ്മുടെ പുതിയ ഭരണമായിരുന്നു. ചായക്കടയിലെ ആ നിമിങ്ങള്‍ കുറച്ചുനേരത്തേക്കെങ്കിലും പഴമയിലേക്കുള്ള തിരിച്ചുപോക്കായി. ബാല്യത്തില്‍ മാത്രം കണ്ടുമറന്ന കാഴ്ചകള്‍ വര്‍ഷങ്ങള്‍ക്കിപ്പുറം കണ്മുന്നില്‍ ഒരു സിനിമ എന്നപോലെ പ്രദര്‍ശിപ്പിക്കുകയായിരുന്നു കാലം. കാലത്തിനൊപ്പം ചുവടുവെച്ച് ഞാനും പ്രപഞ്ചത്തിന്റെ പുതിയതലങ്ങള്‍ തേടി. പൈതല്‍മലയിലേക്കുള്ള യാത്ര ആരംഭിക്കാന്‍ തിരിച്ച് കോട്ടേജിലേക്ക് നടന്നു.

ഭാഗ്യമെന്നുപറയട്ടെ, തിരിച്ചെത്തിയപ്പോഴേക്കും പൈതല്‍മല എനിക്ക് ദര്‍ശനം തന്നു. കോട്ടേജിനു മുന്നില്‍ നിന്നുനോക്കുമ്പോള്‍ അങ്ങുദൂരെ ആനയുടെ മസ്തിഷ്കംപോലെ പൈതല്‍മല തെളിഞ്ഞുകണ്ടു. ഇവിടെനിന്ന് മാത്രമേ ആനയുടെ മസ്തിഷ്കം പോലെയുള്ള പൈതല്‍മലയെ കാണാന്‍ സാധിക്കൂവെന്ന് സിന്‍ജോ പറഞ്ഞു.

കോടമഞ്ഞ് മാറിയ ആ വേളയില്‍തന്നെ ഞങ്ങള്‍ പൈതല്‍മലയിലേക്കുള്ള നടത്തം ആരംഭിച്ചു. മല കയറാന്‍ ഞങ്ങള്‍ക്കൊപ്പം ഒരു 10ാം ക്ളാസുകാരനും കൂടി. അതായിരുന്നു അമല്‍. പൈതല്‍മലയിലെ ലോക്കല്‍ ഗൈഡ്. പൈതല്‍മലയെക്കുറിച്ച ഐതിഹ്യങ്ങളും കഥകളും അരച്ചുകലക്കി കുടിച്ച അമല്‍ തന്റെ ജോലി ആരംഭിച്ചു.

ദൂരെ കണ്ട കുറച്ച് വീടുകള്‍ ചൂണ്ടിക്കാട്ടി അമല്‍ പറഞ്ഞു; ഇത് ഇവിടുത്തെ കാട്ടുവര്‍ഗക്കാരുടേതാണ്. സാധാരണ നമ്മുടെ കാട്ടുവര്‍ഗക്കാര്‍ ഇരുനിറക്കാരാണെങ്കില്‍ ഇവിടെ നേരെ വിപരീതമാണ്. വെളുത്ത നിറവും അതുപോലെ സൗന്ദര്യം തുളുമ്പി നില്‍ക്കുന്നവരുമാണ് ഇവിടത്തെ കാടിന്റെ മക്കള്‍. ഇവര്‍ കുടകില്‍നിന്ന് ഇവിടേക്ക് ചേക്കേറിയതാണ്....

പണ്ട് കുടകിലെ രാജാവ് പൈതല്‍മലക്ക് മുകളില്‍ ഒരു കൊട്ടാരവും അമ്പലവും സ്ഥാപിച്ചെന്നും ആ കൊട്ടാരത്തിലേക്കുള്ള പ്രാചീന വഴിയിതാണെന്നും കരുതപ്പെടുന്നു. അവിടത്തെ രാജാവിനും പരിവാരങ്ങള്‍ക്കും ഒരു പ്രത്യേകത ഉണ്ടായിരുന്നു. ആഹാരം കഴിക്കുന്ന സമയത്ത് എന്തു സംഭവിച്ചാലും അവര്‍ അനങ്ങില്ല. അത് കഴിച്ച ശേഷമേ അവിടെനിന്ന് എഴുന്നേല്‍ക്കൂ. ഇത് മനസ്സിലാക്കിയ കണ്ണൂരിലെ രാജാവ് അവരുടെ ഭക്ഷണസമയത്ത് കൊട്ടാരവും അമ്പലവും ആക്രമിക്കുകയും പിടിച്ചെടുക്കുകയും നശിപ്പിക്കുകയും ചെയ്തു എന്ന് പറയപ്പെടുന്നു. ഇങ്ങനെ നിരവധി കഥകളാണ് പൈതല്‍മലക്ക് പിന്നില്‍.

കാട്ടുവഴിയിലൂടെയുള്ള മലകയറ്റമായിരുന്നു ആദ്യം. കഥകളൊക്കെ കേട്ട് മലകയറിയത് അറിഞ്ഞതേയില്ല. അതുവരെ ആകാശത്തെ മറച്ചുപിടിച്ചിരുന്ന കാട്ടില്‍നിന്ന് പുറത്തിറങ്ങിയതും അതിസുന്ദരമായ കാഴ്ചകളാണ് കണ്മുന്നില്‍ തെളിഞ്ഞത്. എങ്ങും പച്ചപ്പുല്‍ വിരിച്ച മലനിരകള്‍. ഒന്നിനുപിറകെ ഒന്നൊന്നായി ഓടിക്കളിക്കുന്ന മഞ്ഞുമേഘങ്ങള്‍.

ഞങ്ങള്‍ എത്തിയതറിഞ്ഞ് എവിടെനിന്നോ പാഞ്ഞെത്തിയ കുളിരുള്ള കാറ്റ് ആകെ കോരിത്തരിപ്പിച്ചു. തൊട്ടടുത്ത നിമിഷം അവ മഞ്ഞുമേഘങ്ങളെയുംകൊണ്ട് പറന്നു. ആകാശവും മലനിരകളും വീണ്ടും തെളിഞ്ഞു. പ്രകൃതി കനിഞ്ഞുനല്‍കിയ കാടും മലയുമെല്ലാം നനഞ്ഞുനില്‍ക്കുന്നു. മല കയറി തളരുമ്പോള്‍ കാറ്റും മഞ്ഞും വീണ്ടും വന്ന് കൂടുതല്‍ ഉന്മേഷവും ഊര്‍ജവും നല്‍കിക്കൊണ്ടേയിരുന്നു.

കുറച്ചുകൂടി മല കയറിയപ്പോള്‍ എങ്ങും കോടമഞ്ഞ് മാത്രം. ഒപ്പം തണുപ്പിന്റെ കാഠിന്യവും കൂടി. ക്ഷീണമകറ്റാന്‍ പുല്‍മേടുകള്‍ക്കിടയില്‍ അങ്ങിങ്ങായ് ഒറ്റപ്പെട്ട് തണുത്ത് വിറങ്ങലിച്ചുനില്‍ക്കുന്ന മരച്ചുവട്ടില്‍ ചാരിയിരിക്കവെ എന്നില്‍നിന്ന് കിട്ടുന്ന സ്പര്‍ശം ആ മരച്ചില്ലകള്‍ക്ക് അല്‍പം ചൂടുപകരുന്നതായി തോന്നി.

മഞ്ഞും മഴയും കാറ്റും ഒക്കെ ആസ്വദിച്ച് ഒടുവില്‍ മലമുകളില്‍ എത്തിപ്പോള്‍ ആദം കണ്ണില്‍ ഉടക്കിത് ഇടിഞ്ഞുപൊടിഞ്ഞുകിടക്കുന്ന കെട്ടിടാവശിഷ്ടങ്ങളായിരുന്നു. ഇതാണ് ആ പഴ കൊട്ടാരം സ്ഥിതിചെയ്തിരുന്ന സ്ഥലമായി കരുതപ്പെടുന്നത്. തൊട്ടടുത്തായി ഒരു കിണറും ശ്രദ്ധില്‍പെട്ടു. മലകയറിയ ക്ഷീണമകറ്റാന്‍ അവിടെയിരുന്നു. അല്‍പം പ്രകൃതികാഴ്ചകള്‍ ആസ്വദിക്കാന്‍ തീരുമാനിച്ചു.

മലമുകളിലെ പ്രകൃതിദത്തമായ ശീതീകരണ സംവിധാനത്തിന് സുഭിക്ഷമായി ലഭിച്ച ഓക്സിജന്‍ കൂടുതല്‍ ഊര്‍ജം പകര്‍ന്നു. അല്‍പം കഴിഞ്ഞ് മൂടല്‍മഞ്ഞ് മാറി ഇളംചൂട് തട്ടി തണുപ്പിന്റെ കാഠിന്യം കുറഞ്ഞപ്പോള്‍ ആ ആകാശവിസ്മൃതിയില്‍ മലഞ്ചെരുകളുടെ ഓരത്ത് കയറി നിന്നു. തെളിഞ്ഞ അന്തരീക്ഷത്തില്‍ ആ കുന്നിന്‍ മുകളില്‍നിന്നുള്ള കാഴ്ചകള്‍ വിവരണാതീതമായിരുന്നു.

പച്ചവിരിച്ച താഴ്വാരങ്ങള്‍ ഞൊറികളായി താഴേക്ക് പോകുന്നു. എങ്ങും കുന്നും താഴ്വാരങ്ങളും മലമടക്കുകളും മാത്രം. അവക്കിടയിലൂടെ വെള്ളിനുലിഴ ചേര്‍ത്തിട്ടപോലെ ഒലിച്ചിറങ്ങുന്ന അരുവികളും നീര്‍ച്ചാലുകളും ദൂരക്കാഴ്ചക്ക് ഭംഗി കൂട്ടുന്നു.

ആ കാഴ്ചകള്‍ കണ്ടുനില്‍ക്കുന്ന നമ്മുടെ മനസ്സിനെ കൂട്ടിലാക്കിയില്ലെങ്കില്‍ അത് നമ്മെ വിട്ട് വിഹായസ്സിലേക്ക് പറന്നുയരുമെന്നതില്‍ സംശയമില്ല. ആ നയനമനോഹര കാഴ്ചകള്‍ കാമറയില്‍ ഒപ്പിയെടുക്കാന്‍ മലകള്‍തോറും കയറിയിറങ്ങി. കാരണം, നമ്മുടെ ലോകത്തെക്കുറിച്ച കാഴ്ചകള്‍ കൈമാറപ്പെടുന്നത് ചിത്രങ്ങളിലൂടെയാണ്. അതുകൊണ്ടുതന്നെ പൈതല്‍മലയുടെ ഓരോ അറ്റവും ഓടിനടന്ന് ചിത്രങ്ങളെടുത്തു.

ഒടുവില്‍ വിശപ്പിന്റെ വിളി കീഴടക്കിയപ്പോള്‍ മലയിറങ്ങി കോട്ടേജിലെത്തി. നല്ല സ്വാദുള്ള ഉച്ചഭക്ഷണത്തിനുശേഷം ഇത്രയും നല്ല യാത്രയും താമസവും ഭക്ഷണവും ഞങ്ങള്‍ക്കൊരുക്കിയ ആ കോട്ടേജിന്റെ മാനേജരായ സുബിനോട് നന്ദി രേഖപ്പെടുത്തി തൃശൂര്‍ക്ക് മടങ്ങി.

മഞ്ഞു പെയ്യുന്ന കുടജാദ്രിയിലേക്ക് (Kudajadri) ഒരു യാത്ര

January 30, 2017
Kudajadri, Karnataka

കുടജാദ്രിയിലേക്കുള്ള യാത്ര ഞാനും എന്‍റെ സുഹ്രത് രവിശങ്കറും കുറെ നാളുകള്‍ക്കു മുന്‍പേ തീരുമാനിച്ചതാണ്. അങ്ങനെ ഞങ്ങള്‍ 2017 ജനുവരി 13 കുടജാദ്രി പോകാന്‍ തീരുമാനിച്ചു. അതിനായി ഞങ്ങള്‍ ഒരു ടാറ്റാ നാനോ കാറും തിരഞ്ഞെടുത്തു .

13 നു വൈകുന്നേരം ഞങ്ങള്‍ കുഞ്ഞന്‍ നാനോ കാറില്‍ യാത്ര ആരംഭിച്ചു -പത്തനംതിട്ട - ത്രിശൂര്‍ - കോഴിക്കോട് - കണ്ണൂര്‍- ചെറുപുഴ - റാണിപുരം- സുള്ളി - മംഗലാപുരം - മൂകാംബിക - കുടജാദ്രി ഇതായിരുന്നു തിരഞ്ഞെടുത്ത വഴി. യാത്ര എന്ന WhatsApp ഗ്രൂപ്പിലെ സുഹ്രത്തുക്കളെ കണ്ട് സൌഹൃതവും പുതുക്കി ഞങ്ങള്‍ 15 നു വൈകിട്ട് കൊല്ലൂര്‍ എത്തി ... *

കര്‍ണാടക സംസ്ഥാനത്തിലെ കൊല്ലൂര്‍ എന്ന സ്ഥലത്താണ് പ്രസിദ്ധമായ മൂകാംബിക ദേവി ക്ഷേത്രം സ്ഥിതി ചെയ്യുന്നത് . സൗപർണികനദിയുടെ തെക്കേ തീരത്ത്‌ സ്ഥിതി ചെയ്യുന്ന ഈ ക്ഷേത്രത്തിനു നൂറ്റാണ്ടുകളുടെ പഴക്കമുണ്ട്‌ ഇവിടുത്തെ ശിവലിംഗപ്രതിഷ്ഠ പരശുരാമൻ സ്ഥാപിച്ചതാണെന്ന് വിശ്വസിക്കപ്പെടുന്നു. നൂറ്റെട്ട് ദുർഗ്ഗാക്ഷേത്രങ്ങളിൽപ്പെടുന്ന ഒരു ക്ഷേത്രമാണിത്.* അന്ന് ക്ഷേത്ര സന്ദര്‍ശനവും നടത്തി ഞങ്ങള്‍ കൊല്ലൂരില്‍ താമസിച്ചു.
അടുത്ത ദിവസം രാവിലെ 5 മണിക്ക് തന്നെ കുടജാദ്രിയിലേക്കുള്ള യാത്ര ആരംഭിച്ചു. കൊല്ലൂര്‍ നിന്നും ഷിമോഗോയിക്കുള്ള വഴി 9 കി മി സഞ്ചരിച്ചാല്‍ ഒരു കാനന പാതയുണ്ട് . അതുവഴി 10 കി മി നടന്നാല്‍ കുടജാദ്രിയില്‍ എത്താം ...അത് ലക്ഷ്യമാക്കി ഞങ്ങള്‍ യാത്ര തുടര്‍ന്നു .

9 കി മി കഴിഞ്ഞപ്പോള്‍ ഞങ്ങള്‍ ഒരു ചെറിയ മണ്‍പാതയിലേക്ക് കയറി കുറച്ചു ദൂരം ചെന്നപ്പോള്‍ ഒരു ഫോറെസ്റ്റ് ചെക്പോസ്റ്റ് . വാഹനം പൂര്‍ണ്ണമായും അവര്‍ പരിശോധിച്ചു, കാനന പതയില്‍കൂടി നടന്നു പോകുന്നതിനുള്ള നിര്‍ദേശവും അവര്‍നല്‍കി . ഇവിടുന്നു 100 മീറ്റര്‍ കൂടി മാത്രമേ കാര്‍ പോകു .

അവിടെ ഒരു ചെറിയ ചായക്കട. തിരക്കിയപ്പോള്‍ ഒരു മലയാളി ആണ് '' തങ്കപ്പന്‍ ചേട്ടന്‍ '' ,ചേട്ടനും മക്കളും കുറെ വര്‍ഷങ്ങള്‍ക്കു മുന്നേ ഈ നാട്ടില്‍ എത്തിയതാണ് . സമയം 7 മണി കഴിഞ്ഞിരുന്നു രാവിലെ യാത്ര തുടങ്ങിയതിനാല്‍ വിശപ്പിന്‍റെ വിളിതുടങ്ങി ...

തങ്കപ്പന്‍ ചേട്ടന്‍റെ കടയില്‍ നിന്നും രാവിലെ ഇടലി , സാമ്പാര്‍ കഴിച്ചു , തിരികെ എത്തുമ്പോള്‍ നല്ല ചൂട് കഞ്ഞി , പയര്‍ ഉണ്ടാക്കി വെക്കാം എന്നും തങ്കപ്പന്‍ ചേട്ടന്‍ പറഞ്ഞു . അത്യാവശ്യം ആഹാരവും വാങ്ങി ഞങ്ങള്‍ മല കയറ്റം ആരംഭിച്ചു .

മല കയറ്റം ആരംഭിച്ചപ്പോള്‍ നല്ല വീതിയുള്ള വഴിയും , ചെറിയ കയറ്റവും ആയിരുന്നു അല്‍പം കഴിഞ്ഞപ്പോള്‍ ഇടുങ്ങിയ വഴിയും , കയറ്റവും കൂടി കൂടി വന്നു . വന്യതയടെ ഭീതിപ്പെടുതല്‍ , കൂടാതെ നല്ല മഞ്ഞും ......അങ്ങനെ കാടും , മലയും , പുല്ല്മെടും , മോട്ടകുന്നുകളും കയറി ഞങ്ങള്‍ കുടജാദ്രിയില്‍ എത്തി.

കൊല്ലൂരിലെ പ്രശസ്തമായ മൂകാംബിക ക്ഷേത്രം കുടജാദ്രിയുടെ താഴ്വരയിലാണ്. കുടജാദ്രി ഗ്രാമത്തിലെ ആദിമൂകാംബിക ക്ഷേത്രം ശ്രീ 'മൂകാംബിക ദേവിയുടെ 'മൂലസ്ഥാനം' ആയി കരുതപ്പെടുന്നു. ശ്രീ ഭദ്രകാളി ക്ഷേത്രം കുടജാദ്രി മലമുകളിൽ കാണാം. ശങ്കരാചാര്യർ ഇരുന്നു ധ്യാനിച്ച സ്ഥലമാണ് കുടജാദ്രി മലകൾ.

മലമുകളിൽ ശങ്കരാചാര്യരുടെ സർവ്വജ്ഞ പീഠം കാ‍ണാന്‍ 2 കിമി കൂടി നടക്കണം അങ്ങനെ ഒരു മണിയോട് കൂടി ഞങ്ങള്‍ അവിടെ എത്തി കാഴ്ചകളും കണ്ട് മടങ്ങി 4 മണിയോട് കൂടി തിരികെ തങ്കപ്പന്‍ചേട്ടന്‍റെ കടയില്‍ എത്തി ഒരു കുളിയും പാസാക്കി .. നല്ല ചൂട് കഞ്ഞിയും പയറും , മുളക് ചമന്തിയും കഴിച്ചു ... വൈകുന്നേരത്തോടെ മടക്ക യാത്ര ആരംഭിച്ചു . പതിനെട്ടാം തീയതി രാവിലെ വീട്ടില്‍ എത്തി ...കടപ്പാട് : ത്രിശൂര്‍ ടീം . (മിഥു, സുനില്‍, ഗോകുല്‍ , സുചിത്ര ചേച്ചി, അനിഷിക്കാ , നാദിയ , മൃതുല്‍ & All ) കോഴിക്കോട് ടീം . ( ദീപേഷ് , ശരീന മാം , ഷജില്‍ , നിര്‍മല്‍ & all ) കണ്ണൂര്‍ ടീം . ( രാജേഷ് ഡോക്ടര്‍ & ഫാമിലി , മനോജ്‌ ചേട്ടന്‍ , രാജീവ്‌ ചേട്ടന്‍, അന്റോണി & all ) കാസര്‍ഗോഡ് ടീം . ( ശശി സര്‍ & ടീം ) പിന്നെ ഞങ്ങടെ ടീം . ( കുഞ്ഞന്‍ നാനോ , രവിശങ്കര്‍ , ഹരീഷ് ഭായി ,)
*വിവരണം. ഷാ സിറാജ് : 9446029776 *

Credits:
Sha Syraj

https://www.facebook.com/groups/teamyathra/permalink/1346910938714969/