കുടജാദ്രി വിളിച്ചപ്പോൾ

Kudajadri (Kodachadri), Karnataka

കുടജാദ്രിയിൽ കുടചൂടുമാ കോടമഞ്ഞുപോലെയീ പ്രേണയം....എത്ര തവണ ഈ പാട്ടു കേട്ടു എന്നറിയില്ല..പക്ഷെ ഒരു കാര്യം ഉറപ്പാണ് കേൾക്കുമ്പോൾ എല്ലാം കുടജാദ്രിയിൽ എത്തിയിരുന്നു മനസുകൊണ്ട്..സർവഞപീഢവും ചിത്രമൂലയും മഞ്ഞണിഞ്ഞ കുടജാദ്രി മലകളും പോകാതെ കണ്ടിരുന്നു ഈ പാട്ടിലൂടെ...അങ്ങനെ പാട്ടിലൂടെ നുകർന്ന സൗന്ദര്യം നേരിട്ടാസ്വദിക്കാൻ തിരുവോണത്തിന് അന്ന് കാഞ്ഞിരപ്പള്ളിയിൽ നിന്നും ബൈക്കിൽ കുടജാദ്രിയിലേക്കു..

ഏറെ നാളായി കൊതിച്ചിരുന്ന യാത്ര ആയതു കൊണ്ടാവാം ആകാംഷയും കൗതുകവും മനസ് നിറച്ചിരുന്നു.ഇവ ഇറക്കിവയ്ക്കുന്നത് ഇനി ആ കുന്നിൻ മുകളിലാണ്..ഇവ അലിയിച്ചു കളയുന്നത് അവിടുത്തെ മഞ്ഞു തുള്ളികളിലാണ്..അങ്ങനെ ആ മലയിലെ മഞ്ഞിൽ അലിഞ്ഞു ....ആകാംക്ഷയും കൗതുകവും ഇറക്കിവച്ചു ശൂന്യമാക്കപ്പെട്ട മനസുമായി ആ സൗന്ദര്യത്തിൽ മതിമറന്നവിടെ ഇരിക്കണം .. ആവുവോളം....മനസിൽ ഇങനെ ചിന്തകൾ വന്നുപോയ്‌ക്കൊടിരുന്നു..ചുറ്റുപാടും കാണുന്ന കാഴ്ചകളിലേക്ക് കണ്ണും മനവും തുറന്നിട്ട് ഞങ്ങൾയാത്ര തുടർന്ന്.

അങ്ങനെ സായാഹ്നത്തോടെ ഞങ്ങൾ മയ്യഴിയിൽ എത്തി..ദാസനും ചന്ദ്രികയും തുമ്പികളായി പറന്നകന്ന സ്ഥലം..മയ്യഴിപുഴയുടെ തീരങ്ങളിൽ വായിച്ചപ്പോൾ മുതൽ വേദനയായി കൂടെ കൂടിയതാണീ രണ്ടു തുമ്പികൾ..പാർക്കിൽ നല്ല തിരക്കാണ്..തിരുവോണമല്ലേ..കുടുംബമായി എത്തിയവർ അനേകമുണ്ട്..കാഞ്ഞിരപ്പള്ളിയിൽ നിന്ന് പുറപ്പെട്ട ശേഷം ആദ്യത്തെ വിശ്രമസ്ഥലമാണ്..ഏകദേശം ഒരുമണിക്കൂറോളം അവിടെ ചിലവീട്ടു..പിന്നെ ലക്ഷ്യത്തിലേക്കു..7 മണിയോടുകൂടി കാസർഗോഡ് എത്തി റൂം എടുത്തു....

ഇനി ഒരു ദിവസം കാസർഗോഡ് ആണ്.ബേക്കലും,റാണിപുരവും ആണ് ഞങ്ങളെ ഈ തീരുമാനത്തിലെത്തിച്ചത്..രാവിലെ കാപ്പികുടിക്കാനിറങ്ങിയപ്പോൾ കേട്ട ചന്ദ്രഗിരി കോട്ടയും കൂടിയായപ്പോൾ ഒരുദിവസത്തെ സന്ദർശനം പൂർണം. ആദ്യം പോയത് ഛിദ്രഗിരിയിലേക്കു.....വടക്കൻ കേരളത്തിലെ കാസർഗോഡ്‌ ജില്ലയ്ക്ക് തെക്കു കിഴക്കായി ചന്ദ്രഗിരി പുഴയുടെ തീരത്തായി ആണ് ചന്ദ്രഗിരിക്കോട്ട സ്ഥിതിചെയ്യുന്നതു. തകർന്നുകിടക്കുന്ന ഈ കോട്ട പുഴയിലേക്കും അറബിക്കടലിലേക്കും തെങ്ങിൻ തോപ്പുകളിലേക്കുമുള്ള ഒരു മനോഹരമായ ജാലകമാണ്.

17-ആം നൂറ്റാണ്ടിൽ നിർമ്മിച്ച ഈ കോട്ട ചരിത്ര-പുരാവസ്തു വിദ്യാർത്ഥികൾക്ക് വളരെ പ്രധാനപ്പെട്ട ഒരു സ്ഥലമാണ്. സമുദ്രനിരപ്പിൽ നിന്നും 150 അടിയോളം ഉയരത്തിൽ ഏകദേശം 7 ഏക്കർ സ്ഥലത്ത് ചതുരാകൃതിയിൽ കോട്ട വ്യാപിച്ചു കിടക്കുന്നു.കോട്ടയിൽ കയറിയപ്പോൾ മുതൽ ചെറു മഴ ഉണ്ടായിരുന്നു..ആമഴയിൽ നനഞ്ഞു കോട്ടയുടെ ഓരോമൂലയിലും എത്തിയപ്പോൾ തോന്നിയത് കാലഘട്ടങ്ങൾ പിന്നോട്ടുപോയപോലെയാണ്..പടംപിടിച്ചും മഴനാണഞ്ഞു അവിടെ കുറച്ചു നേരം...പിന്നെ കാസർഗോഡ് ന്റെ ഊട്ടിയിലേക്കു..റാണിപുറത്തെക്കു.

കേരളത്തിലെ കാസർഗോഡ് ജില്ലയിലെ പനത്തടി പഞ്ചായത്തിൽ സ്ഥിതി ചെയ്യുന്ന ഒരു ചെറിയ പ്രദേശമാണു റാണിപുരം. മാടത്തുമല എന്ന് അറിയപ്പെട്ടിരുന്ന ഈ സ്ഥലം 1970-കളിൽ കോട്ടയത്തെ കത്തോലിക്കാ രൂപത കോടോത്തുകുടുംബത്തിൽ നിന്നും കുടിയേറ്റത്തിനുവേണ്ടി വാങ്ങുകയായിരുന്നു കുടിയേറ്റക്കാർ ഈ സ്ഥലത്തിന് പരിശുദ്ധമറിയത്തിന്റെ ഓർമ്മയ്ക്കായി റാണിപുരം എന്ന പേരുകൊടുത്തു. കാഞ്ഞങ്ങാടിന് 48 കിലോമീറ്റർ കിഴക്കായി പാണത്തൂർ റോഡ് പാനത്തടിയിൽ പിരിയുന്ന ഇടത്തു നിന്നും ഒമ്പതു കിലോമീറ്റർ അകലെയാണ് റാണിപുരത്തിന്റെ സ്ഥാനം.

കാസർഗോഡ് കാർ രാണിപുറത്തെ ഊട്ടിയുടെ സൗന്ദര്യത്തോടാനുപമിക്കുന്നത്. എങ്കിലും ഊട്ടിയെപ്പോലെ തടാകങ്ങളോ അത്രയും തണുപ്പോ റാണിപുരത്ത് ഇല്ല. വിനോദസഞ്ചാരത്തിനായി മലകയറുവാൻ ഒരു നല്ല സ്ഥലമാണ് റാണിപുരം.മലയും കാട്ടുവഴിയും തണുപ്പും ഒക്കെയാവുമ്പോൾ കാസർഗോഡ് ന്റെ ഇടുക്കി എന്നു വേണേൽ രാണിപുറത്തെ പരിചയപ്പെടുത്താം.മലകയറി തുടങ്ങുമ്പോൾ ചൂടാണ്..തണുപ്പ് നുകരാൻ മലമുകളിലെത്തണം.മുകളിൽ ഒരു ചെറിയ പാറയുണ്ട് അതിന്റെ മുകളിൽ കയറി മഞ്ഞും കാട്ടുമടിച്ചിരുന്നാൽ തീർച്ചയായും ഒരു ഇടുക്കി ഫീൽ കിട്ടും. മലയും കാടും ഒക്കെ ഇഷ്ട്ട പെടുന്നവർക്ക് രാണിപുരം ഒരു പാറുദീസായാണ് അതുറപ്പാണ്....

രാണിപുരത്തെ കാഴ്ചകൾക്ക് ശേഷം ബേക്കലിലേക്കു ആണ് നേരെ പുറപ്പെട്ടത്...അറബിക്കടലിന്റെ തീരത്താണ് 35 ഏക്കറിൽ ചെങ്കല്ലുകൾകൊണ്ടു പണിതീർത്ത ഈ കോട്ട .കേരളത്തിലെ ഏറ്റവും വലുതും ഏഷ്യൻ വൻ്കരയിലെ ഒരു സുപ്രദാനകോട്ടയുമാണു.നല്ലാതിരക്കുണ്ടായിരുന്നു.ഓരോ മൂലയിലേക്കും ആകാംഷയോടെ നോക്കുന്നവർ..കടലിലേക്കുള്ള കാഴ്ച മതിവരാതെ നോക്കി രസിക്കുന്നവർ. സെൽഫി സ്റ്റിക്കുമായി ഓടി നടന്നു പടം പിടിക്കുന്ന ന്യൂ ജെൻ..

അങ്ങനെ ആകെ ബെഹളമായമായിരുന്നു ബേക്കൽ..പൂട്ടാനുള്ള അവസാന സൈറൺ മുഴങ്ങിയിട്ടും ആൾക്കാർ കോട്ട വിട്ടിറങ്ങാൻ കൂട്ടാക്കിയില്ല. ശരിയാണ് ബേക്കൽ എത്തുന്നവരെ പിടിച്ചു നിർത്തുന്ന ഒരു വല്ലാത്ത ആകർഷണം അവിടെ ഉണ്ടെന്നു തോന്നുന്നു..ഒരു പഴമയുടെ ആകർഷണം.ഏതായാലും അവസാന സൈറൺ മുഴങ്ങിയപ്ലോലെ ആ ആകർഷണ വലയം ബേദിച്ചു പുറത്തുകടക്കാൻ ഈയുള്ളവന് കഴിഞ്ഞു..എങ്കിലും കോട്ടക്കു പുറത്തു പിന്നെയും നിന്നും കുറച്ചു നേരം.ബേക്കൽ തിരക്കൊഴിഞ്ഞ ശൂന്യമാകുന്നിടം വരെ.....

അടുത്ത ദിവസം രാവിലെ ഞങ്ങളുടെ സ്വപന സ്ഥലത്തേക്ക് കുടജാദ്രിയിലേക്കു...ഞങ്ങൾതിരിച്ചു.ഏകദേശ രാത്രി ഏഴുമണിയോടെ ഞങ്ങൾ മൂകാംബിക എത്തി മഞ്ഞണിഞ്ഞ മൂകാംബികയിൽ ഭക്ത ജനനങ്ങളുടെ തിരക്കായിരുന്നു.അന്ന് വൈകിട്ട് മൂകാംബികയിൽ ചിലവീട്ടു പിറ്റേന്ന് രാവിലെ കുടജാദ്രി ആണ് ലക്‌ഷ്യം.പെരുമ്പാവൂരിൽ നിന്നുള്ള ഒരു ടീമ്സിന്റെ ഡാൻസ് അരങ്ങേറ്റം നടക്കുന്നുണ്ടായിരുന്നു..ആ രാത്രിക്ക് മാറ്റ് കൂട്ടുന്ന ഒന്ന് തന്നെ ആയിരുന്നു അവരുടെ പ്രേകടനം.അത് മുഴുവൻ കഴിഞ്ഞായിരുന്നു ഉറങ്ങാൻ കിടന്നു..കുടജാദ്രി എന്ന സ്വപ്‌നവുമായി..

രാവിലെ തന്നെ ഞങ്ങൾ യാത്ര തിരിച്ചു കുടജാദ്രിയിലേക്കു.മൂകാംബികയിൽ നിന്നും ഏകദേശം നാൽപതു കിലോമീറ്ററോളം ഉണ്ട് കുടച്ചാദ്രിയിലേക്കു.ബൈക്കിൽ പോകുന്നത് പലരും നിരുത്സാഹിപ്പിച്ചെങ്കിലും കീഴടക്കിയ കൊല്ക്കുമല ഒരു പ്രേജൊദാനമായി ഞങ്ങളെ മുന്നിൽ നിന്ന് നയിച്ചു.കുറച്ചു ഓടിച്ചു കയറിയാൽപോലെ മനസിലായി കൊല്ക്കുമല ഒന്നുമല്ല എന്ന്...എന്നാൽ സർവദൈ ര്യവു സംഭരിച്ചു ഞാൻ ഓടിച്ചു കുടജാദ്രിയിലേക്കു...

മഴപെയ്തു കുലായറോഡിലൂടെ ഞാൻ ഓടിച്ചു മുന്നേറിയപ്പോൾ മുന്നിലുള്ള ബൊലൊരോയിൽ നിന്നും ഒരു പറ്റം കര്ണാടകക്കാർ മുടിഞ്ഞ പ്രോത്സാഹനം..മുകളിലെത്തിയപ്പോൾ ആദ്യം ഓടിയാടുത്തു വന്നത് അവരാണ്..പിന്നെ അല്പം സൗഹൃദ സംഭാഷണങ്ങൾ...തുടർയാത്രക്കു എല്ലഭാവുവങ്ങളും നേർന്നു കൂടെ നിന്നൊരു പടവും കീച്ചിയാണവര് പോയത്...ബൈക്ക് നേരെ പാർക്കുചെയ്തു ഒരു നാരങ്ങാ വെള്ളവും കുടിച്ചു നേരെ സർവജ്ഞപീഡത്തിലേയ്ക്കു....മഞ്ഞുമൂടിനിൽക്കുന്ന വഴിതാരകൾ കാഴ്ച ആകാക്കണ്ണുകൊണ്ടാക്കി.താഴെ ആശിവാരത്തൊരു ഭദ്രകാളി ക്ഷേത്രം ഉണ്ട് അവിടെ തൊഴുതാണ് ഭക്തർ യാത്ര തുടരുന്നത്.

പിന്നെ അല്പം നടന്നാൽ ഒരു ഗണേശ ഗുഹ ഉണ്ട്
ഭക്തർ പ്രാർത്ഥിച്ചു പ്രേസാദവും വാങ്ങി സര്വജ്ഞ പീഡത്തിലേയ്ക്കു...

സംസ്‌കൃതത്തിലെ കുടകാചലം എന്ന പേരു ലോപിച്ചാണ് കുടജാദ്രിയായത് എന്നാണു പേരിനു പിന്നിലെ ഐതീഹ്യം.ശങ്കരാചാര്യർ ഇരുന്നു ധ്യാനിച്ച പുണ്യ സ്ഥലം കുടച്ചദ്രി മലകൾ....മഞ്ഞിൽ പൊതിഞ്ഞിരിക്കുന്നത് കണ്ണിനു കുളിരേകുന്ന കാഴ്ചയാണ്.

എന്നാൽ ഈ മല വംശനാശം സംഭവിച്ചുകൊണ്ടിരിക്കുന്ന പല സസ്യജാലങ്ങളുടെയും പക്ഷിമൃഗാദികളുടെയും ആവാസ സ്ഥലം കൂടിയാണ് എന്ന കാര്യം നാം വിസ്മരിച്ചുകൂടാ. മലയ്ക്കു ചുറ്റുമുള്ള മഴക്കാടുകൾ എല്ലാ സമയത്തും മഞ്ഞുമൂടിക്കിടക്കുന്നു. മലകയറുന്ന സാഹസികർക്കായി ഒരു ഉത്തമ സ്ഥലമാണ് കുടജാദ്രി.

സർവ ഞാപീഡത്തിൽ എത്തിയപ്പോലും മഞ്ഞു മൂട് പടമായി തന്നെ തുടർന്ന്.കുടജാദ്രി ഒരുവല്ലാത സ്ഥലം തന്നെ..വാക്കുകള്ക്ക് വിവാരിക്കാനാവാത്ത സൗന്ദര്യം.കണ്ണുകൾക്ക് ഒപ്പിയെടുക്കാനാവാത്ത..സൗന്ദര്യം...ഇനി ചിത്രമൂലയിലേക്കു പോകണം..അല്പം റിസ്ക് ആണ്..അറിഞ്ഞു കൊണ്ടുതന്നെ മുന്നോട്ടു..സർവ ഞാപീഡത്തിനു തൊട്ടുപുറകിലുള്ള കുത്തിറക്കം വളരെ പാടുപെട്ടിറങ്ങിയ ഞാൻ നിലത്തു കാലുകുത്താനായി നോക്കിയപ്പോൾ കാണുന്നത്.എന്നെ തലയുയർത്തി നോക്കുന്ന ഒരു പാമ്പിനെ ആണ്..

വളരെ പാടുപെട്ടിറങ്ങോയ ഞാൻ എന്റെ ഗീ വർഗീസ് പുണ്യാലച്ച എന്നാലറികൊണ്ടു ഒറ്റ സ്റ്റപ്പിൽ മുകളിൽ.. സാർ വജ്ഞ പീഡത്തിനു തൊട്ടു പുറകിൽ നിന്നും ഗീവർഗീസ് പുണ്യാ ലച്ചനെ വിളിച്ചു മതസൗഹാർദം ഊട്ടി ഉറപ്പിച്ച ഞാൻ അങ്ങനെ മാതൃകയായി..

എങ്കിലും ഞാൻ ചിത്ര മൂലയിൽ എത്തി.കയറിൽ തൂങ്ങിയുള്ള ചിത്രമൂലയിലേയ്ക്കുള്ള കയറ്റം ഒരു ഒന്നൊന്നര കയറ്റം തന്നേ..ചിത്രമൂലയിൽ നിന്നും തിരിച്ചിറക്കി സർവ ഞ പീഡത്തിനോട് ചേർന്ന് ആമഞ്ഞിൽ കുളിച്ചു എത്ര നേരം അവിടിരുന്നു..അറിയില്ല...

കുടജാദ്രിയിൽ നിന്നും പകറന്നുകിട്ടിയ പോസിറ്റീവ് എനിർജിയുമായി നേരെ പോയത് ജോഗ് ഫാൾ സിലേയ്ക്കാനു..ഒരു ചെറു പുഴ ജംഗാരിൽ കടന്നു ജോഗ് ഫാൾ ഇൽ ഞങ്ങൾ എത്തി.

ശാരാവതി നദിയിൽ നിന്ന് ഉത്ഭവിച്ചുണ്ടാവുന്ന ഇന്ത്യയിലെ ഏറ്റവും വലിയ വെള്ളച്ചാട്ടമാണ്‌ ജോഗ് വെള്ളച്ചാട്ടം 253 മീറ്റർ(829 അടി) ഉയരത്തിൽ നിന്ന് പതിക്കുന്ന ഈ വെള്ളച്ചാട്ടം കർണാടകത്തിലെ ഷിമോഗ ജില്ലയിലാണ്‌ സ്ഥിതിചെയ്യുന്നത്. വിനോദ സഞ്ചാരികളുടെ ഒരു പ്രധാന ആകർഷണ കേന്ദ്രമാണിവിടം. ഇത് ഗെരുസോപ്പ് ഫാൾസ്, ഗെർസോപ്പ ഫാൾസ്, ജോഗാഡ ഫാൾസ്, ജോഗാഡ ഗുണ്ടി എന്നീ പേരുകളിലും അറിയപ്പെടുന്നു.

ഓരോ ഫാൾ നു ഓരോ സൗന്ദര്യമാണ്. വളരെ തുച്ഛമായ തുകയിൽ ഈ ലോക പ്രെസസ്ഥമായ വെള്ളച്ചാട്ടം കാണാം എന്നുള്ളത് ഏവരെയും അത്ഭുതപ്പെടുത്തുന്നതാണ്. കേവലം 5 രൂപ മാത്രമാണ് പ്രേവശന പാസ്.കുഞ്ഞു കുട്ടികൾ മുതൽ പ്രായമായവർ വരെ ജോഗിന്റെ സൗന്ദര്യം നുകറന്നു നിൽക്കുന്ന കാഴ്ച തന്നെ ജോഗിന്റെ പ്രൗഢി വിളിച്ചോതുന്നത്ഗാണു...

ഞങ്ങളുടെ യാത്രയുടെ അവസാന സ്ഥലമായ സെന്റ് മേരീസ് ഐലൻഡ് ആണ് അടുത്ത ലക്ഷ്യസ്ഥാനം.കാപ്പാടിനു മുൻപ് വാസ്‌കോട് ഗാമ കാലുകുത്തിയ സ്ഥലം.മൽപ്പെ ബീച്ചിൽ എത്തിയപ്പോളാണ് ഐലൻഡ് ലേക്ക് യാത്ര ഇപ്പോൾ നിർത്തിയിവച്ചിരിക്കുകയാണ് എന്നറിയുന്നത്.ഏതായാലും ആവിഷമം ഒരു ദിവസം മൽപ്പെ ബീച്ചിൽ ചിലവഴിച്ചു തീർത്ത ശേഷമാണ് ഞങ്ങൾ മടങ്ങിയത്...

കാഴ്ചകൾ കണ്ണിനും മനസിനും പകർന്ന ഊർജ്ജവുമായി തിരിച്ചു കാഞ്ഞിരപ്പള്ളിയിലേയ്ക്കു.പുതിയ യാത്രകൾക്ക് കോപ്പുകൂട്ടാ ൻ. കണ്ണും മനസും തുറന്നിടാൻ....

Credits: Albin Francis

https://www.facebook.com/love.to.traavel/posts/1396109470463583

No comments:

Post a Comment