കുളു മണാലി- മഞ്ഞില്‍ ജന്മംകൊണ്ട ഒരു സ്വര്‍ഗ്ഗമാണ്

February 26, 2017
സ്വർഗ്ഗം കാണാൻ പോകുന്നോ? ?? 😊 😘 😘 😘 😘 മനുഷ്യന്‍ ഹൃദയതത്തിൽ എത്രമാത്രം സ്നഹം ഉള്ളവർ ആണെന്നു ഇവിടെ ചെന്നാൽ മനസ്സിലാകും.... "കുളു മണാലി ( ഹിമാചല്‍പ്രദേശ്) ഞാൻ കണ്ട സ്വർഗ്ഗം" പ്രൗഢിയോടെ നിലകൊള്ളുന്ന ഹിമാലയന്‍ മലനിരകളുടെ താഴ്വരയില്‍ ശാന്തസുന്ദരമായ ഒരു ഭൂമിയുണ്ട്.

സഞ്ചാരികളുടെ പറുദീസയായ മണാലി. വടക്കേ ഇന്ത്യയിലെ ഏറ്റവും ജനപ്രിയമായ ഒരു വിനോദ സഞ്ചാര കേന്ദ്രമാണ് മണാലി. ഹിമാലയത്തോട്‌ ചേര്‍ന്ന്കിടക്കുന്ന ഈ വിസ്മയഭൂമി കാണാന്‍ ലോകത്തിന്‍റെ പലകോണുകളില്‍ നിന്നായി എണ്ണിയാലൊടുങ്ങാത്തത്ര സഞ്ചാരികളാണ് ഓരോ വര്‍ഷവും ഇവിടേക്ക് പ്രവഹിക്കുന്നത്.kulu manali travel

പ്രകൃതി സൗന്ദര്യം നുകരാനും സാഹസിക വിനോദങ്ങളില്‍ ഏര്‍പ്പെടാനുമാണ് സഞ്ചാരികള്‍ കൂടുതലും ഇവിടെ എത്താറുള്ളത്. ഇന്ത്യയിലെ പ്രശസ്തമായ ഹണിമൂണ്‍ ഡെസ്റ്റിനേഷന്‍ കൂടിയാണ് മണാലി. മണാലിയിലേക്ക് യാത്ര ചെയ്യാന്‍ ഒരുങ്ങുമ്പോള്‍ സഞ്ചാരികള്‍ അറിഞ്ഞിരിക്കേണ്ട ചില കാര്യങ്ങള്‍ മനസിലാക്കാം. മണാലിയിലേക്ക് : ഡല്‍ഹിയില്‍ നിന്ന് 580 കിലോമീറ്റര്‍ അകലെയായി ഹിമാചല്‍ പ്രദേശില്‍ കുളുതാഴ്വരയുടെ വടക്ക് ഭാഗത്തായാണ് മണാലി സ്ഥിതി ചെയ്യുന്നത്.

മണാലിയില്‍ എത്തിച്ചേരാന്‍ : മണാലിയില്‍ നിന്ന് 320 കിലോമീറ്റര്‍ അകലെയാണ് റെയില്‍വെ സ്റ്റേഷന്‍ സ്ഥിതി ചെയ്യുന്നത്, അതിനാല്‍ റോഡ് മാര്‍ഗമാണ് മണാലിയിലേക്ക് യാത്ര ചെയ്യുന്നത് ഉചിതം. ഡല്‍ഹിയില്‍ നിന്ന് ഹിമചല്‍ പ്രദേശ് ടൂറിസം കോര്‍പ്പറേഷന്റെ ബസുകള്‍ മണാലിയിലേക്ക് പുറപ്പെടുന്നുണ്ട്. ഡല്‍ഹിയില്‍ നിന്ന് 15 മണിക്കൂര്‍ ബസില്‍ യാത്ര ചെയ്യണം മണാലിയില്‍ എത്തിച്ചേരാന്‍.kulu manali travel

ഡല്‍ഹിയില്‍ നിന്ന് മണാലിയിലേക്ക് രാത്രികാല ബസ് സര്‍വീസുകളാണ് കൂടുതലായും ഉള്ളത്. പോകാന്‍ നല്ല സമയം : മാര്‍ച്ച് അവസാനം മുതല്‍ ഒക്ടോബര്‍ വരെയാണ് മണാലിയില്‍ യാത്ര ചെയ്യാന്‍ നല്ല സമയം. ഒക്ടോബര്‍ മുത രാത്രിയും രാവിലെയും കനത്ത തണുപ്പായിരിക്കും.

ഡിസംബര്‍ മുതല്‍ ആരംഭിക്കുന്ന മഞ്ഞുവീഴ്ച യാത്ര ദുസ്സഹമാക്കും. സാഹസികരേ ഇതിലേ ഇതിലേ : സാഹസികപ്രിയരുടെ ഇഷ്ടസ്ഥലമാണ് മണാലി. സഹാസികപ്രിയര്‍ക്ക് നിരവധി ആക്റ്റിവിറ്റികളാണ് മണാലിയില്‍ ഉള്ളത്.

വൈറ്റ് വാട്ടര്‍ റാഫ്റ്റിംഗ്, പാരാഗ്ലൈഡിംഗ്, സ്‌കീയിംഗ്, മലകയറ്റം, ഹൈക്കിംഗ് തുടങ്ങി നിരവധി സാഹസിക വിനോദങ്ങളാണ് മണാലിയില്‍ ഉള്ളത്. സാഹസിക വിനോദങ്ങള്‍ ഒരുക്കുന്ന നിരവധി ഗ്രൂപ്പുകള്‍ ഇവിടെയുണ്ട്. ഉത്സവപ്രേമികള്‍ക്ക് ചില കാര്യങ്ങള്‍ : ഇവിടുത്തെ ഹഡിംബ ക്ഷേത്രത്തിലെ ഉത്സവമാണ് മണാലിയിലെ പ്രധാന ഉത്സവം. എല്ലാവര്‍ഷവും മെയ്മാസത്തില്‍ നടക്കാറുള്ള ഈ ഉത്സവത്തില്‍ പങ്കെടുത്താല്‍ മണാലിയുടെ പ്രാദേശിക സംസ്‌കാരം മനസിലാക്കാം.

പ്രദേശിക കലാകാരന്മാരുടെ നാടന്‍കലാമേളകളും വൈവിധ്യപൂര്‍ണമായ ഘോഷയാത്രയും ഈ ഉത്സവത്തിന്റെ പ്രത്യേകതയാണ്. ഒക്ടോബര്‍ മാസത്തില്‍ നടക്കാറുള്ള കുളു ദസറയാണ് ഇവിടുത്തെ മറ്റൊരു ആഘോഷം. താമസ സൗകര്യം : ഇന്ത്യയിലെ പ്രശസ്തമായ വിനോദസഞ്ചാര കേന്ദ്രമായതിനാല്‍ മെച്ചപ്പെട്ട ഹോട്ടലുകള്‍ മണാലിയില്‍ ഉണ്ട്. വുഡ്‌വാലി കോട്ടേജ്, റോക്ക് മണാലി റിസോര്‍ട്ട് തുടങ്ങിയ ഹോട്ടലുകള്‍ കുറഞ്ഞ നിരക്കില്‍ മികച്ച സൗകര്യങ്ങള്‍ നല്‍കുന്നതാണ്.

നിങ്ങളുടെ ബഡ്ജറ്റിന് അനുസരിച്ച് മണാലിയില്‍ ഹോട്ടലുകള്‍ ബുക്ക് ചെയ്യാം. മണാലിയിലെ ടൂറിസ്റ്റ് കേന്ദ്രങ്ങള്‍ : മണാലിയില്‍ എത്തുന്ന സഞ്ചാരികള്‍ക്ക് ചുറ്റിയടിക്കാന്‍ നിരവധി സ്ഥലങ്ങളുണ്ട്. മണാലിയില്‍ നിന്ന് മൂന്ന് കിലോമീറ്റര്‍ അകലെയുള്ള വഷിഷ്ട് എന്ന ചെറിയ ഗ്രാമത്തില്‍ ചെന്നാല്‍ മണാലി താഴ്വരയുടെ മുഴുവന്‍ സൗന്ദര്യവും ആസ്വദിക്കാം.

ഇവിടെയുള്ള ചെറിയ അരുവിയില്‍ നിന്ന് പുറപ്പെടുന്ന ചൂട്‌വെള്ളത്തില്‍ കാല്‍ നനച്ച് ആഹ്ലാദിക്കുകയും ചെയ്യാം. യാത്രയുടെ ദൂരം കുറച്ചുകൂടി കൂട്ടിയാല്‍ സോളാങ് താഴ്വരയില്‍ എത്തിച്ചേരാം. നിരവധി ക്ഷേത്രങ്ങളും വെള്ളച്ചാട്ടങ്ങളും സ്ഥിതി ചെയ്യുന്ന സ്ഥലങ്ങളിലൂടെയുള്ള ട്രെക്കിംഗ് പാതയാണ് ഇവിടുത്തെ ഏറ്റവും വലിയ ആകര്‍ഷണം മണാലിയില്‍ നിന്ന് ഒരു ഡേ ട്രിപ്പ് പ്ലാന്‍ ചെയ്യുന്നുണ്ടെങ്കില്‍ പോകാന്‍ പറ്റിയ സ്ഥലമാണ് റോഹ്താങ് പാസ്.kulu manali travel

മണാലിയില്‍ നിന്ന് ഇവിടേയ്ക്ക് ടാക്‌സി സര്‍വീസുകള്‍ ലഭ്യമാണ്. ചില കാര്യങ്ങള്‍ കൂടി ഓര്‍മ്മയില്‍ വച്ചോളു : മണാലിയില്‍ രണ്ട് പ്രദേശങ്ങളാണ് ഉള്ളത്. മണാലി ടൗണും ഓള്‍ഡ് മണാലിയും. മണാലി ടൗണില്‍ പ്രത്യേകിച്ച് കണ്ടിരിക്കേണ്ട ഒന്നുമില്ല. ഷോപ്പിംഗ് നടത്താനും, ട്രാവല്‍ ഏജന്റുമാരെ കാണാനും മണാലി ടൗണില്‍ പോകാം. ഓള്‍ഡ് മണാലിയാണ് സന്ദര്‍ശകരെ ആകര്‍ഷിപ്പിക്കുന്ന പ്രധാന സ്ഥലം. മണാലിയില്‍ യാത്ര ചെയ്തിട്ടുള്ളവര്‍ യാത്ര അനുഭവം കമന്റ് ചെയ്യണമെന്ന് അപേക്ഷിക്കുന്നു. മണാലിയിലേക്ക് യാത്ര ചെയ്യാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് നിങ്ങളുടെ കമന്റുകളും ഉപകാരപ്പെടും..

credits: https://www.facebook.com/pg/love.to.traavel/photos/?tab=album&album_id=1411101322297731

കുടജാദ്രി വിളിച്ചപ്പോൾ

February 09, 2017
Kudajadri (Kodachadri), Karnataka

കുടജാദ്രിയിൽ കുടചൂടുമാ കോടമഞ്ഞുപോലെയീ പ്രേണയം....എത്ര തവണ ഈ പാട്ടു കേട്ടു എന്നറിയില്ല..പക്ഷെ ഒരു കാര്യം ഉറപ്പാണ് കേൾക്കുമ്പോൾ എല്ലാം കുടജാദ്രിയിൽ എത്തിയിരുന്നു മനസുകൊണ്ട്..സർവഞപീഢവും ചിത്രമൂലയും മഞ്ഞണിഞ്ഞ കുടജാദ്രി മലകളും പോകാതെ കണ്ടിരുന്നു ഈ പാട്ടിലൂടെ...അങ്ങനെ പാട്ടിലൂടെ നുകർന്ന സൗന്ദര്യം നേരിട്ടാസ്വദിക്കാൻ തിരുവോണത്തിന് അന്ന് കാഞ്ഞിരപ്പള്ളിയിൽ നിന്നും ബൈക്കിൽ കുടജാദ്രിയിലേക്കു..

ഏറെ നാളായി കൊതിച്ചിരുന്ന യാത്ര ആയതു കൊണ്ടാവാം ആകാംഷയും കൗതുകവും മനസ് നിറച്ചിരുന്നു.ഇവ ഇറക്കിവയ്ക്കുന്നത് ഇനി ആ കുന്നിൻ മുകളിലാണ്..ഇവ അലിയിച്ചു കളയുന്നത് അവിടുത്തെ മഞ്ഞു തുള്ളികളിലാണ്..അങ്ങനെ ആ മലയിലെ മഞ്ഞിൽ അലിഞ്ഞു ....ആകാംക്ഷയും കൗതുകവും ഇറക്കിവച്ചു ശൂന്യമാക്കപ്പെട്ട മനസുമായി ആ സൗന്ദര്യത്തിൽ മതിമറന്നവിടെ ഇരിക്കണം .. ആവുവോളം....മനസിൽ ഇങനെ ചിന്തകൾ വന്നുപോയ്‌ക്കൊടിരുന്നു..ചുറ്റുപാടും കാണുന്ന കാഴ്ചകളിലേക്ക് കണ്ണും മനവും തുറന്നിട്ട് ഞങ്ങൾയാത്ര തുടർന്ന്.

അങ്ങനെ സായാഹ്നത്തോടെ ഞങ്ങൾ മയ്യഴിയിൽ എത്തി..ദാസനും ചന്ദ്രികയും തുമ്പികളായി പറന്നകന്ന സ്ഥലം..മയ്യഴിപുഴയുടെ തീരങ്ങളിൽ വായിച്ചപ്പോൾ മുതൽ വേദനയായി കൂടെ കൂടിയതാണീ രണ്ടു തുമ്പികൾ..പാർക്കിൽ നല്ല തിരക്കാണ്..തിരുവോണമല്ലേ..കുടുംബമായി എത്തിയവർ അനേകമുണ്ട്..കാഞ്ഞിരപ്പള്ളിയിൽ നിന്ന് പുറപ്പെട്ട ശേഷം ആദ്യത്തെ വിശ്രമസ്ഥലമാണ്..ഏകദേശം ഒരുമണിക്കൂറോളം അവിടെ ചിലവീട്ടു..പിന്നെ ലക്ഷ്യത്തിലേക്കു..7 മണിയോടുകൂടി കാസർഗോഡ് എത്തി റൂം എടുത്തു....

ഇനി ഒരു ദിവസം കാസർഗോഡ് ആണ്.ബേക്കലും,റാണിപുരവും ആണ് ഞങ്ങളെ ഈ തീരുമാനത്തിലെത്തിച്ചത്..രാവിലെ കാപ്പികുടിക്കാനിറങ്ങിയപ്പോൾ കേട്ട ചന്ദ്രഗിരി കോട്ടയും കൂടിയായപ്പോൾ ഒരുദിവസത്തെ സന്ദർശനം പൂർണം. ആദ്യം പോയത് ഛിദ്രഗിരിയിലേക്കു.....വടക്കൻ കേരളത്തിലെ കാസർഗോഡ്‌ ജില്ലയ്ക്ക് തെക്കു കിഴക്കായി ചന്ദ്രഗിരി പുഴയുടെ തീരത്തായി ആണ് ചന്ദ്രഗിരിക്കോട്ട സ്ഥിതിചെയ്യുന്നതു. തകർന്നുകിടക്കുന്ന ഈ കോട്ട പുഴയിലേക്കും അറബിക്കടലിലേക്കും തെങ്ങിൻ തോപ്പുകളിലേക്കുമുള്ള ഒരു മനോഹരമായ ജാലകമാണ്.

17-ആം നൂറ്റാണ്ടിൽ നിർമ്മിച്ച ഈ കോട്ട ചരിത്ര-പുരാവസ്തു വിദ്യാർത്ഥികൾക്ക് വളരെ പ്രധാനപ്പെട്ട ഒരു സ്ഥലമാണ്. സമുദ്രനിരപ്പിൽ നിന്നും 150 അടിയോളം ഉയരത്തിൽ ഏകദേശം 7 ഏക്കർ സ്ഥലത്ത് ചതുരാകൃതിയിൽ കോട്ട വ്യാപിച്ചു കിടക്കുന്നു.കോട്ടയിൽ കയറിയപ്പോൾ മുതൽ ചെറു മഴ ഉണ്ടായിരുന്നു..ആമഴയിൽ നനഞ്ഞു കോട്ടയുടെ ഓരോമൂലയിലും എത്തിയപ്പോൾ തോന്നിയത് കാലഘട്ടങ്ങൾ പിന്നോട്ടുപോയപോലെയാണ്..പടംപിടിച്ചും മഴനാണഞ്ഞു അവിടെ കുറച്ചു നേരം...പിന്നെ കാസർഗോഡ് ന്റെ ഊട്ടിയിലേക്കു..റാണിപുറത്തെക്കു.

കേരളത്തിലെ കാസർഗോഡ് ജില്ലയിലെ പനത്തടി പഞ്ചായത്തിൽ സ്ഥിതി ചെയ്യുന്ന ഒരു ചെറിയ പ്രദേശമാണു റാണിപുരം. മാടത്തുമല എന്ന് അറിയപ്പെട്ടിരുന്ന ഈ സ്ഥലം 1970-കളിൽ കോട്ടയത്തെ കത്തോലിക്കാ രൂപത കോടോത്തുകുടുംബത്തിൽ നിന്നും കുടിയേറ്റത്തിനുവേണ്ടി വാങ്ങുകയായിരുന്നു കുടിയേറ്റക്കാർ ഈ സ്ഥലത്തിന് പരിശുദ്ധമറിയത്തിന്റെ ഓർമ്മയ്ക്കായി റാണിപുരം എന്ന പേരുകൊടുത്തു. കാഞ്ഞങ്ങാടിന് 48 കിലോമീറ്റർ കിഴക്കായി പാണത്തൂർ റോഡ് പാനത്തടിയിൽ പിരിയുന്ന ഇടത്തു നിന്നും ഒമ്പതു കിലോമീറ്റർ അകലെയാണ് റാണിപുരത്തിന്റെ സ്ഥാനം.

കാസർഗോഡ് കാർ രാണിപുറത്തെ ഊട്ടിയുടെ സൗന്ദര്യത്തോടാനുപമിക്കുന്നത്. എങ്കിലും ഊട്ടിയെപ്പോലെ തടാകങ്ങളോ അത്രയും തണുപ്പോ റാണിപുരത്ത് ഇല്ല. വിനോദസഞ്ചാരത്തിനായി മലകയറുവാൻ ഒരു നല്ല സ്ഥലമാണ് റാണിപുരം.മലയും കാട്ടുവഴിയും തണുപ്പും ഒക്കെയാവുമ്പോൾ കാസർഗോഡ് ന്റെ ഇടുക്കി എന്നു വേണേൽ രാണിപുറത്തെ പരിചയപ്പെടുത്താം.മലകയറി തുടങ്ങുമ്പോൾ ചൂടാണ്..തണുപ്പ് നുകരാൻ മലമുകളിലെത്തണം.മുകളിൽ ഒരു ചെറിയ പാറയുണ്ട് അതിന്റെ മുകളിൽ കയറി മഞ്ഞും കാട്ടുമടിച്ചിരുന്നാൽ തീർച്ചയായും ഒരു ഇടുക്കി ഫീൽ കിട്ടും. മലയും കാടും ഒക്കെ ഇഷ്ട്ട പെടുന്നവർക്ക് രാണിപുരം ഒരു പാറുദീസായാണ് അതുറപ്പാണ്....

രാണിപുരത്തെ കാഴ്ചകൾക്ക് ശേഷം ബേക്കലിലേക്കു ആണ് നേരെ പുറപ്പെട്ടത്...അറബിക്കടലിന്റെ തീരത്താണ് 35 ഏക്കറിൽ ചെങ്കല്ലുകൾകൊണ്ടു പണിതീർത്ത ഈ കോട്ട .കേരളത്തിലെ ഏറ്റവും വലുതും ഏഷ്യൻ വൻ്കരയിലെ ഒരു സുപ്രദാനകോട്ടയുമാണു.നല്ലാതിരക്കുണ്ടായിരുന്നു.ഓരോ മൂലയിലേക്കും ആകാംഷയോടെ നോക്കുന്നവർ..കടലിലേക്കുള്ള കാഴ്ച മതിവരാതെ നോക്കി രസിക്കുന്നവർ. സെൽഫി സ്റ്റിക്കുമായി ഓടി നടന്നു പടം പിടിക്കുന്ന ന്യൂ ജെൻ..

അങ്ങനെ ആകെ ബെഹളമായമായിരുന്നു ബേക്കൽ..പൂട്ടാനുള്ള അവസാന സൈറൺ മുഴങ്ങിയിട്ടും ആൾക്കാർ കോട്ട വിട്ടിറങ്ങാൻ കൂട്ടാക്കിയില്ല. ശരിയാണ് ബേക്കൽ എത്തുന്നവരെ പിടിച്ചു നിർത്തുന്ന ഒരു വല്ലാത്ത ആകർഷണം അവിടെ ഉണ്ടെന്നു തോന്നുന്നു..ഒരു പഴമയുടെ ആകർഷണം.ഏതായാലും അവസാന സൈറൺ മുഴങ്ങിയപ്ലോലെ ആ ആകർഷണ വലയം ബേദിച്ചു പുറത്തുകടക്കാൻ ഈയുള്ളവന് കഴിഞ്ഞു..എങ്കിലും കോട്ടക്കു പുറത്തു പിന്നെയും നിന്നും കുറച്ചു നേരം.ബേക്കൽ തിരക്കൊഴിഞ്ഞ ശൂന്യമാകുന്നിടം വരെ.....

അടുത്ത ദിവസം രാവിലെ ഞങ്ങളുടെ സ്വപന സ്ഥലത്തേക്ക് കുടജാദ്രിയിലേക്കു...ഞങ്ങൾതിരിച്ചു.ഏകദേശ രാത്രി ഏഴുമണിയോടെ ഞങ്ങൾ മൂകാംബിക എത്തി മഞ്ഞണിഞ്ഞ മൂകാംബികയിൽ ഭക്ത ജനനങ്ങളുടെ തിരക്കായിരുന്നു.അന്ന് വൈകിട്ട് മൂകാംബികയിൽ ചിലവീട്ടു പിറ്റേന്ന് രാവിലെ കുടജാദ്രി ആണ് ലക്‌ഷ്യം.പെരുമ്പാവൂരിൽ നിന്നുള്ള ഒരു ടീമ്സിന്റെ ഡാൻസ് അരങ്ങേറ്റം നടക്കുന്നുണ്ടായിരുന്നു..ആ രാത്രിക്ക് മാറ്റ് കൂട്ടുന്ന ഒന്ന് തന്നെ ആയിരുന്നു അവരുടെ പ്രേകടനം.അത് മുഴുവൻ കഴിഞ്ഞായിരുന്നു ഉറങ്ങാൻ കിടന്നു..കുടജാദ്രി എന്ന സ്വപ്‌നവുമായി..

രാവിലെ തന്നെ ഞങ്ങൾ യാത്ര തിരിച്ചു കുടജാദ്രിയിലേക്കു.മൂകാംബികയിൽ നിന്നും ഏകദേശം നാൽപതു കിലോമീറ്ററോളം ഉണ്ട് കുടച്ചാദ്രിയിലേക്കു.ബൈക്കിൽ പോകുന്നത് പലരും നിരുത്സാഹിപ്പിച്ചെങ്കിലും കീഴടക്കിയ കൊല്ക്കുമല ഒരു പ്രേജൊദാനമായി ഞങ്ങളെ മുന്നിൽ നിന്ന് നയിച്ചു.കുറച്ചു ഓടിച്ചു കയറിയാൽപോലെ മനസിലായി കൊല്ക്കുമല ഒന്നുമല്ല എന്ന്...എന്നാൽ സർവദൈ ര്യവു സംഭരിച്ചു ഞാൻ ഓടിച്ചു കുടജാദ്രിയിലേക്കു...

മഴപെയ്തു കുലായറോഡിലൂടെ ഞാൻ ഓടിച്ചു മുന്നേറിയപ്പോൾ മുന്നിലുള്ള ബൊലൊരോയിൽ നിന്നും ഒരു പറ്റം കര്ണാടകക്കാർ മുടിഞ്ഞ പ്രോത്സാഹനം..മുകളിലെത്തിയപ്പോൾ ആദ്യം ഓടിയാടുത്തു വന്നത് അവരാണ്..പിന്നെ അല്പം സൗഹൃദ സംഭാഷണങ്ങൾ...തുടർയാത്രക്കു എല്ലഭാവുവങ്ങളും നേർന്നു കൂടെ നിന്നൊരു പടവും കീച്ചിയാണവര് പോയത്...ബൈക്ക് നേരെ പാർക്കുചെയ്തു ഒരു നാരങ്ങാ വെള്ളവും കുടിച്ചു നേരെ സർവജ്ഞപീഡത്തിലേയ്ക്കു....മഞ്ഞുമൂടിനിൽക്കുന്ന വഴിതാരകൾ കാഴ്ച ആകാക്കണ്ണുകൊണ്ടാക്കി.താഴെ ആശിവാരത്തൊരു ഭദ്രകാളി ക്ഷേത്രം ഉണ്ട് അവിടെ തൊഴുതാണ് ഭക്തർ യാത്ര തുടരുന്നത്.

പിന്നെ അല്പം നടന്നാൽ ഒരു ഗണേശ ഗുഹ ഉണ്ട്
ഭക്തർ പ്രാർത്ഥിച്ചു പ്രേസാദവും വാങ്ങി സര്വജ്ഞ പീഡത്തിലേയ്ക്കു...

സംസ്‌കൃതത്തിലെ കുടകാചലം എന്ന പേരു ലോപിച്ചാണ് കുടജാദ്രിയായത് എന്നാണു പേരിനു പിന്നിലെ ഐതീഹ്യം.ശങ്കരാചാര്യർ ഇരുന്നു ധ്യാനിച്ച പുണ്യ സ്ഥലം കുടച്ചദ്രി മലകൾ....മഞ്ഞിൽ പൊതിഞ്ഞിരിക്കുന്നത് കണ്ണിനു കുളിരേകുന്ന കാഴ്ചയാണ്.

എന്നാൽ ഈ മല വംശനാശം സംഭവിച്ചുകൊണ്ടിരിക്കുന്ന പല സസ്യജാലങ്ങളുടെയും പക്ഷിമൃഗാദികളുടെയും ആവാസ സ്ഥലം കൂടിയാണ് എന്ന കാര്യം നാം വിസ്മരിച്ചുകൂടാ. മലയ്ക്കു ചുറ്റുമുള്ള മഴക്കാടുകൾ എല്ലാ സമയത്തും മഞ്ഞുമൂടിക്കിടക്കുന്നു. മലകയറുന്ന സാഹസികർക്കായി ഒരു ഉത്തമ സ്ഥലമാണ് കുടജാദ്രി.

സർവ ഞാപീഡത്തിൽ എത്തിയപ്പോലും മഞ്ഞു മൂട് പടമായി തന്നെ തുടർന്ന്.കുടജാദ്രി ഒരുവല്ലാത സ്ഥലം തന്നെ..വാക്കുകള്ക്ക് വിവാരിക്കാനാവാത്ത സൗന്ദര്യം.കണ്ണുകൾക്ക് ഒപ്പിയെടുക്കാനാവാത്ത..സൗന്ദര്യം...ഇനി ചിത്രമൂലയിലേക്കു പോകണം..അല്പം റിസ്ക് ആണ്..അറിഞ്ഞു കൊണ്ടുതന്നെ മുന്നോട്ടു..സർവ ഞാപീഡത്തിനു തൊട്ടുപുറകിലുള്ള കുത്തിറക്കം വളരെ പാടുപെട്ടിറങ്ങിയ ഞാൻ നിലത്തു കാലുകുത്താനായി നോക്കിയപ്പോൾ കാണുന്നത്.എന്നെ തലയുയർത്തി നോക്കുന്ന ഒരു പാമ്പിനെ ആണ്..

വളരെ പാടുപെട്ടിറങ്ങോയ ഞാൻ എന്റെ ഗീ വർഗീസ് പുണ്യാലച്ച എന്നാലറികൊണ്ടു ഒറ്റ സ്റ്റപ്പിൽ മുകളിൽ.. സാർ വജ്ഞ പീഡത്തിനു തൊട്ടു പുറകിൽ നിന്നും ഗീവർഗീസ് പുണ്യാ ലച്ചനെ വിളിച്ചു മതസൗഹാർദം ഊട്ടി ഉറപ്പിച്ച ഞാൻ അങ്ങനെ മാതൃകയായി..

എങ്കിലും ഞാൻ ചിത്ര മൂലയിൽ എത്തി.കയറിൽ തൂങ്ങിയുള്ള ചിത്രമൂലയിലേയ്ക്കുള്ള കയറ്റം ഒരു ഒന്നൊന്നര കയറ്റം തന്നേ..ചിത്രമൂലയിൽ നിന്നും തിരിച്ചിറക്കി സർവ ഞ പീഡത്തിനോട് ചേർന്ന് ആമഞ്ഞിൽ കുളിച്ചു എത്ര നേരം അവിടിരുന്നു..അറിയില്ല...

കുടജാദ്രിയിൽ നിന്നും പകറന്നുകിട്ടിയ പോസിറ്റീവ് എനിർജിയുമായി നേരെ പോയത് ജോഗ് ഫാൾ സിലേയ്ക്കാനു..ഒരു ചെറു പുഴ ജംഗാരിൽ കടന്നു ജോഗ് ഫാൾ ഇൽ ഞങ്ങൾ എത്തി.

ശാരാവതി നദിയിൽ നിന്ന് ഉത്ഭവിച്ചുണ്ടാവുന്ന ഇന്ത്യയിലെ ഏറ്റവും വലിയ വെള്ളച്ചാട്ടമാണ്‌ ജോഗ് വെള്ളച്ചാട്ടം 253 മീറ്റർ(829 അടി) ഉയരത്തിൽ നിന്ന് പതിക്കുന്ന ഈ വെള്ളച്ചാട്ടം കർണാടകത്തിലെ ഷിമോഗ ജില്ലയിലാണ്‌ സ്ഥിതിചെയ്യുന്നത്. വിനോദ സഞ്ചാരികളുടെ ഒരു പ്രധാന ആകർഷണ കേന്ദ്രമാണിവിടം. ഇത് ഗെരുസോപ്പ് ഫാൾസ്, ഗെർസോപ്പ ഫാൾസ്, ജോഗാഡ ഫാൾസ്, ജോഗാഡ ഗുണ്ടി എന്നീ പേരുകളിലും അറിയപ്പെടുന്നു.

ഓരോ ഫാൾ നു ഓരോ സൗന്ദര്യമാണ്. വളരെ തുച്ഛമായ തുകയിൽ ഈ ലോക പ്രെസസ്ഥമായ വെള്ളച്ചാട്ടം കാണാം എന്നുള്ളത് ഏവരെയും അത്ഭുതപ്പെടുത്തുന്നതാണ്. കേവലം 5 രൂപ മാത്രമാണ് പ്രേവശന പാസ്.കുഞ്ഞു കുട്ടികൾ മുതൽ പ്രായമായവർ വരെ ജോഗിന്റെ സൗന്ദര്യം നുകറന്നു നിൽക്കുന്ന കാഴ്ച തന്നെ ജോഗിന്റെ പ്രൗഢി വിളിച്ചോതുന്നത്ഗാണു...

ഞങ്ങളുടെ യാത്രയുടെ അവസാന സ്ഥലമായ സെന്റ് മേരീസ് ഐലൻഡ് ആണ് അടുത്ത ലക്ഷ്യസ്ഥാനം.കാപ്പാടിനു മുൻപ് വാസ്‌കോട് ഗാമ കാലുകുത്തിയ സ്ഥലം.മൽപ്പെ ബീച്ചിൽ എത്തിയപ്പോളാണ് ഐലൻഡ് ലേക്ക് യാത്ര ഇപ്പോൾ നിർത്തിയിവച്ചിരിക്കുകയാണ് എന്നറിയുന്നത്.ഏതായാലും ആവിഷമം ഒരു ദിവസം മൽപ്പെ ബീച്ചിൽ ചിലവഴിച്ചു തീർത്ത ശേഷമാണ് ഞങ്ങൾ മടങ്ങിയത്...

കാഴ്ചകൾ കണ്ണിനും മനസിനും പകർന്ന ഊർജ്ജവുമായി തിരിച്ചു കാഞ്ഞിരപ്പള്ളിയിലേയ്ക്കു.പുതിയ യാത്രകൾക്ക് കോപ്പുകൂട്ടാ ൻ. കണ്ണും മനസും തുറന്നിടാൻ....

Credits: Albin Francis

https://www.facebook.com/love.to.traavel/posts/1396109470463583

അവധിക്കാല യാത്രയ്ക്ക് ഇടുക്കിയിലെ ടൂറിസ്റ്റ് കേന്ദ്രങ്ങൾ പരിചയപ്പെടാം!

February 06, 2017
അവധി ദിവസങ്ങൾ വരവായി; എടുക്ക് പെട്ടി, ഇടുക്കിക്ക് പോകാം


കേരളത്തില്‍ ഏറ്റവും കൂടുതല്‍ ടൂറിസ്റ്റ് കേന്ദ്രങ്ങളുള്ള ജില്ലയേതെന്ന് ചോദിച്ചാല്‍ ഒരു പക്ഷെ ഇടുക്കി എന്നായിരിക്കും ഉത്തരം.

ഇന്ന് ഭുമിയില്‍ഒരുസ്വര്‍ഗ്ഗമുണ്ടങ്കില്‍ അത് ഇടുക്കിയാണ് ഇതു പൊങ്ങച്ചത്തിനുവേണ്ടിപറയുന്നതല്ല..
സുഹൃത്തുക്കളെ ഇത്ര സുന്ദരമായ നാട് ലോകത്ത് എവിടെയാണുള്ളത് ഇന്ന് ലോകരാജ്യങ്ങളില്‍ തിരഞ്ഞെടുക്കപ്പെട്ട ടൂറിസം മേഘലകളില്‍ നല്ലൊരു സ്ഥാനം നമ്മുടെ ഇടുക്കിക്കുണ്ട് അതൊരു ചെറിയ കാരൃമായി തോന്നുന്നില്ല..
മഞ്ഞു കൊണ്ടു മൂടപ്പെട്ട് പച്ചപുതച്ചു കിടക്കുന്ന മാമലകള്‍ അതിനെ തട്ടി ഉണര്‍ത്തി ക്കൊണ്ടിരിക്കുന്ന പൊന്‍ കിരണങ്ങളും വന്യ ജീവികളുടെ വിഹാര കേന്ദ്രമായഘോരവനങ്ങളും അപൂര്‍വ്വ സസ്യലതാതികളും ഒൗഷധ ചെടികളും മാമലകള്‍ക്കു മേലെ കരിങ്കല്‍പാറകള്‍ തുരന്നുണ്ടാക്കിയ ഗുഹകളും അതിനേക്കാളുപരി സ്നേഹവും വിനയവും എളിമയും അദ്ധ്വാനശീലവും കൈമുതലാക്കിയ ഒരു കൂട്ടം ജനതയും..

അണക്കെട്ടുകളും മലനിരകളും തേയിലത്തോട്ടങ്ങളും തടാകങ്ങളുമൊക്കെയാണ് ഇടുക്കിയെ സഞ്ചാരികളുടെ പറുദീസയാക്കുന്നത്. ദക്ഷിണേന്ത്യയിലെ ഏറ്റവും വലിയ കൊടുമുടിയായ ആനമുടി. വലിപ്പത്തിന്റെ കാര്യത്തില്‍ ലോകത്ത് തന്നെ രണ്ടാം സ്ഥാനമുള്ള ആര്‍ച്ച് ഡാമായ ഇടുക്കി അണക്കെട്ടും ഇടുക്കിയിലെ കൗതുകങ്ങളില്‍ ചിലതുമാത്രമാണ്.

ഹണിമൂണ്‍ ആഘോഷിക്കുന്നവര്‍ക്കും സാഹസികപ്രിയര്‍ക്കും ഉല്ലാസയാത്രയ്ക്ക് വരുന്നവര്‍ക്കുമൊക്കെ ഇടുക്കി ഒരു പോലെ പ്രിയപ്പെട്ട സ്ഥലമാണ്. മൂന്നാര്‍ ആണ് ഇടുക്കി ജില്ലയിലെ ഏറ്റവും പ്രധാനപ്പെട്ട ടൂറിസ്റ്റ് കേന്ദ്രം. മൂന്നാര്‍ കൂടാതെ വാഗമണ്‍, പീരുമേട്, രാമക്കല്‍മേട് തുടങ്ങിയ സ്ഥലങ്ങളും പ്രധാനപ്പെട്ട ടൂറിസ്റ്റ് കേന്ദ്രമാണ്. ഇതുകൂടാതെ മറ്റു പല സ്ഥലങ്ങളും ഇടുക്കിയിലുണ്ട് ഇടുക്കിയിലെ ടൂറിസ്റ്റ് കേന്ദ്രങ്ങള്‍ പരിചയപ്പെടാം.

ചൊക്രമുടി: കോടമഞ്ഞ്‌ പെയ്‌തിറങ്ങുന്ന ചൊക്രമുടി

മൂന്നാർ ദേവികുളം ഗാപ് റോഡിൽ ആണ് ചോക്രമുടി സ്ഥിതി ചെയ്യുന്നത് , ട്രെക്കിംഗ് നേയും പ്രകൃതിയെയും ഇഷ്ടപ്പെടുന്നവരുടെ സ്വർഗമാണ് ഈ കൂറ്റൻ മല നിരകൾ.. മേഹങ്ങളെ മുട്ടി ഉരുമ്മി നിൽക്കുന്ന ചോക്രമുടിക്ക് സമുദ്ര നിരപ്പിൽ നിന്നും 7200 അടി പൊക്കം ഉണ്ട്, ചോക്രമുടിക്ക് താഴെ ഒരു ഗാർഡ് ഉണ്ട് രാവിലെ 4 am മുതൽ വൈകുന്നേരം 3 മണി വരെ ആണ് സഞ്ചാരികൾക് അനുവദിച്ചിരിക്കുന്ന സമയം , ട്രെക്കിംഗ് സമയത്ത് ഒരു ഗൈഡ് കൂടെ ഉണ്ടെങ്കിൽ ഉചിതം ആണ്, നിരവധി ഗൈഡുകളെ ഇവിടെ തപ്പിയാൽ നമുക്ക് കിട്ടും,
രാവിലെ ഒരു 5 മണിയോട് കൂടി കയറിയാൽ നമുക്ക് നല്ലൊരു ഉദയം കാണുവാൻ സാധിക്കും ..

3 മലകൾ താണ്ടി വേണം ചോക്രനിൽ എത്തുവാൻ ട്രെക്കിംഗ് ഇഷ്ടമില്ലാത്തവർ അല്ലെങ്കിൽ നടക്കാൻ തീരെ താൽപര്യം ഇല്ലാത്തവർ അവിടേക് പോകാതിരിക്കുന്നതാണ് നല്ലത് കാരണം നല്ല വെയിൽ ആണ് ഈ സമയത്ത് 3,5 hour നടക്കാൻ ഉണ്ട് ചോക്രമുടിയിലേക്ക് തിരിച്ച് ഇറങ്ങാൻ 2 hr ഉം എടുക്കും

അഴകുള്ള ഒരു കൂറ്റൻ മല നിരയാണ് ഇത് താഴേക് നോക്കിയാൽ ഗാപ്പ് റോഡിന്റെ മനോഹാരിതയും പച്ച വിരിച്ച് നിൽക്കുന്ന തേയില പാടങ്ങളും ആണ് നമ്മളെ തുടക്കം വരവേൽക്കുന്നത് കുത്തനെ ഉള്ള പാറ കെട്ടുകൾ ആണ് തുടക്കം വളരെ അധികം ശ്രെധിച് കടന്നു പോകേണ്ട ഒരിടം കാലു തെറ്റിയാൽ താഴെ കൊക്കയിൽ ആയിരിക്കും പോകുന്നത് പാറക്കെട്ടുകൾ താണ്ടി കുറച്ച് നടന്ന് മുകളിൽ എത്തുമ്പോൾ ഒരു വ്യൂ പോയിന്റ് ഉണ്ട് സഞ്ചാരികൾ ഉദയം കാണുവാൻ അവിടെ ആണ് ചിലവഴിക്കാറുള്ളത് പുൽത്തകിടി കൊണ്ട് മേഞ്ഞത് പോലുള്ള ഒരു ഇരിപ്പടമാണിവിടെ പ്രകൃതി നമുക്ക് ഒരുക്കിയിട്ടുള്ളത് .. മൂന്നാറിൽ മഞ്ഞിൽ ഉദിച്ച് ഉയരുന്ന സൂര്യന് ഒരു പ്രത്യേക ഭംഗി ഉള്ളതായി എനിക്ക് തോന്നിയിട്ടുണ്ട് ആ മനോഹാരിത കൺ നിറയെ ഇവിടുന്ന് ആസ്വദിക്കാം,

വീണ്ടും ഒരു മലകൂടി താണ്ടിയാൽ കുരിശ്മുടിയിൽ എത്താം എല്ലാ ഗുഡ് ഫ്രൈഡേ ക്കും ഇവിടേക്ക് പള്ളിയിൽ നിന്നും ആളുകൾ എത്തിചേരാരുണ്ട് ഇവിടെ മേഹങ്ങൾ നമ്മുടെ കാൽ ചുവട്ടിൽ ആകുന്നു അവർണനീയമായ കാഴ്ച്ച തന്നെ ആണിത്..

ഇവിടെ എത്തുന്നതോടെ ചോക്രന്റെ പകുതി ആകും പിന്നീട് ചെറിയൊരു ഇറക്കം ആണ് ഒരു ചെറിയ കാടിന് നടുവിലൂടെ വേണം പിന്നീട് പോകുവാൻ നല്ല തണുപ്പ് ആണ് ഈ കാടിനുള്ളിൽ , കാട് കടന്നാൽ പിന്നീട് നല്ല കുത്ത് കയറ്റം ആണ് ഇടക്ക് വിശ്രമിച്ച് വേണം പോകുവാൻ മുഴുവൻ മണ്ണ് വിരിച്ച മല ആണ് കാലു തെന്നുവാൻ വളെരെ അധികം ചാൻസ് ഉള്ള സ്ഥലം ഈ മല കൂടി കയറിയാൽ ചോക്രമുടിയിൽ എത്താം വളഞ്ഞിരിക്കുന്ന കൂറ്റൻ പാറ അതാണ് ചോക്രമുടി എവറെസ്റ്റ് കിഴടക്കിയ ഒരു സന്തോഷം ഉണ്ടാകും ചോക്രമുടിയിൽ എത്തുമ്പോൾ ഇതുവരെ ഇത്രത്തോളം കഷ്ടപ്പെട്ട് ഞാൻ ഒരു മലയുടെ മുകളിലും കയറിയിട്ടില്ല..

അവിടന്നും തീരില്ല ചോക്രന്റെ വിശേഷങ്ങൾ പിന്നീട് ഒരു മല കൂടി താണ്ടുവാൻ ഉണ്ട് ചൊക്രനിൽ.. ചോക്രനിൽ ഒന്നും മിച്ചം വെക്കാൻ ആഗ്രഹിക്കാത്തവർ തീർച്ചയായും കയറേണ്ട സ്ഥലം നല്ല വ്യൂ ആണ് ഇവിടുന്നു നോക്കിയാൽ .. ഭാഗ്യം ഉണ്ടെങ്കിൽ നമ്മളെ കോട വന്നു മൂടും അല്ലെങ്കിൽ വൈകുന്നേരം 3 മണി കഴിഞ്ഞാൽ കോട ഉണ്ടാകും ..

ചോക്രാൻ ഒരു വിസ്മയം ആണ് ട്രെക്കിംഗ് നു താൽപര്യം ഉള്ളവർ തീർച്ചയായും കണ്ടിരിക്കേണ്ട ഒരു സ്ഥലം തന്നെയാണ് ചോക്രമുടി.


സത്രം

പെരിയാര് ഇടുക്കി ജില്ലയിലെ പെരിയാറിനു സമീപ്പമുള്ള ഫോറസ്റ്റ് ബോര്‍ഡറാണ് സത്രം.മിക്കസമയത്തും കോടമഞ്ഞാല്‍ നിറഞ്ഞ അതിമനോഹരമായ ഒരു സ്ഥലമാണിത്.വനൃമൃഗങ്ങളെ അടുതുകാണാം എന്നതാണ് ഇവിടുതെ ഏറ്റവും വലിയ പ്രതേൃകത.

ടു വീലർ വരുന്നതാണു കൂടുതൽ ആസ്വദിക്കാൻ പറ്റുന്നത്‌, അങ്ങേയറ്റം നല്ലൊരു ഓഫ്‌ റോഡ്‌ ഫീൽ ഉറപ്പായും അത്‌ തരും.
ഇനി ഫാമിലിയായി കാറിൽ ആണെങ്കിൽ തേക്കടിയിൽ നിന്നും ജീപ്പ്‌ സെർവ്വീസ്‌ ഉണ്ട്‌. 1:30 മണിക്കൂറിന്റെയും 3 മണിക്കൂറിന്റെയും 2 പാക്കേജുകൾ നമുക്ക്‌ തിരഞ്ഞെടുക്കാം, തുക 1500-4000 വരെ.


ഫാന്റംകെട്ട്

മീശപ്പുലിമലക്കൊരു അപരൻ
നിയന്ത്രണങ്ങൾ ധാരാളമുള്ള മീശപ്പുലിമല കൊളുക്കുമലകൾ പോലെ അതിനോടടുത്ത് അത് പോലെ ഫീൽ തരുന്ന ഒരു പ്രദേശമാണ് സൂര്യനെല്ലിയിൽ തന്നെ ഉള്ള ഫാന്റംകെട്ട്...
7900 അടി ഉയരുള്ള കൊളുക്കു മലയും 8661 അടി ഉയരമുള്ള മീശപുലിയും പോലെ സുന്ദരമാണിവിടം... സൂര്യനെല്ലി ടൗണിൽ നിന്ന് കൊളുക്കമല പാത ഇടത് വശത്തേക്ക് തിരിയുമ്പോൾ ഫാന്റംകെട്ട് എത്താൻ ഒരു കിമീ കൂടെ മുന്നോട്ട് പോയി പാപ്പാത്തി ചോല ഹി ഇടത് വശത്തേക്ക് തിരിയണം..

മൂന്നാറിലെ ചിന്നകനാലിലുള്ള ഒരു സുഹൃത്താണ് ഫാന്റംകെട്ടിനെ കുറിച്ചും അതിനടുത്തുള്ള ആനയിറങ്ങൽ ക്യാംപ് റിസോർട്ടിനെ കുറിച്ചും പറഞ്ഞത്... സമുദ്രനിരപ്പിൽ നിന്ന് 5500 അടി മുകളിൽ സ്ഥിതിചെയ്യുന്ന ഈ ക്യാംപിൽ നിന്ന് ഏകദേശം 6 കി മീ ഓഫ് റോഡ് റൂട്ട് പോയാൽ ഫാന്റം കെട്ടിന് മുകളിൽ എത്താം... ഏകദേശം 7000 അടി ഉയരം ഉണ്ട് സമുദ്ര നിരപ്പിൽ നിന്ന്..ഒരു ജീപിന് മാത്രം പോകാനുള്ള ഇടുങ്ങിയ പാതയാണിത്... പാപ്പാത്തിചോല പോകുന്ന പാതയിൽ നിന്ന് ഇടത് വശത്തേക്ക് തിരിയുന്ന പാതയാണ് ഫാന്റം കെട്ട് ലക്ഷ്യമാക്കി പോകുന്നത്...

പാപാത്തി ചോല വഴി കൊളുക്കമലയിലേക്ക് ഒരു വഴിയുണ്ടെങ്കിലും 'ഈ വഴിയുള്ള ഗതാഗതം പൂർണ്ണമായും തോട്ടം ഉടമകൾ നിരോധിച്ചിട്ടുണ്ട്... ചാലക്കുടിയിൽ നിന്ന് മൂന്നാർ വഴി ഞങ്ങൾ വൈകീട്ടോടെ സൂര്യനെല്ലിയെത്തി.. നേരേ ക്യാംപിലെ കോട്ടേജിലെത്തി രാത്രി അവിടെ തങ്ങി... സൂര്യനെല്ലിയിൽ ടൗണിൽ നിന്ന് 3 കി മീ ദൂരമുണ്ട് ഇവിടേക്ക്... ഒറ്റപ്പെട്ടതും മനോഹരവും ശാന്തവുമാണ് ഇവിടം... കോട്ടേജുകൾക്ക് താഴേയുള്ള മലയിൽ വലിയ ട്രെക്കിംഗ് ടീമുകൾക്കുള്ള ടെന്റ് ക്യംപുകൾ കാണാം.. രാവിലെ അഞ്ച് മണിയോടെ ഗൈഡിനേയും കൂട്ടി ഞങ്ങൾ ഫാന്റം കെട്ടിന് മുകളിലേക്ക് തിരിച്ചു...

ഏകദേശം 6 മണിയോടെ മുകളിലെത്തി.. ദുർഘടം പിടിച്ച പാതക്ക് ശേഷം മുകളിലെത്തുമ്പോൾ വിശാലമായ പുൽമേടാണ് കാണുക ... ആനയിറങ്കൽ ഡാം അടക്കം നാല് ചുറ്റും മലനിരകൾ കാണാം... സുര്യനുദിച്ചുയരുമ്പോൾ താഴേ മേഘകീറുകൾക്ക് ഒപ്പം കോടയും കെട്ട് പിണഞ്ഞ് കിടക്കുന്ന കാഴ്ച തന്നെയാണിവിടെ കണേണ്ടത്...

ചാർളി പറഞ്ഞപ്പോൾ ഹിറ്റായ മീശപുലി മലയും പിന്നെ കൊളുക്കു മലയും പോലെ തന്നെ നിരവധി മലകൾ നല്ല കാഴ്ചകൾ നൽകി കേരളത്തിൽ പല സ്ഥലത്തുമുണ്ട് .. അതിലൊന്നാണ് തൊട്ടടുത്ത് കിടക്കുന്ന സൂര്യനെല്ലിയിലെ ഫാന്റംകെട്ട് .. മാത്രമല്ല ഗൈഡ് അടക്കം, സുരക്ഷിതമായി താമസിച്ച് സമാധനത്തോടെ മല കയറാനുള സഹായങ്ങൾ ക്യാംപിലെ സാജൻ ചേട്ടൻ ആവശ്യക്കാർക്ക് നൽകുന്നത് സഞ്ചാരികൾക്ക് ഒരു പക്ഷെ അശ്വാസം അയേക്കാം.. ട്രെക്കിംഗ് റൂട്ടും ജീപ്പ് റൂട്ടും വ്യത്യസ്തമാണ് ഇവിടേക്ക്... സഞ്ചാരികളുടെ കുത്തൊഴുക്കില്ലാത്ത പ്രദേശമാണിത് വ്യത്യസ്തമായ യാത്രകൾ തേടുന്നവരെ ഈ സ്ഥലം മുഷിപ്പിക്കില്ല... കൂടെ കനത്ത ഓഫ് റോഡ് ഫീലും ലഭിക്കും.... തോട്ടംതൊഴിലാളികളോ ജനങ്ങളോ റോഡിൽ കുറവാണ്...


വട്ടവട

കര്‍ഷകന്‍റെ കരവിരുത്-വട്ടവട

തമിഴ്നാട് അതിര്‍ത്തിയോട് ചേര്‍ന്ന് കിടക്കുന്ന കേരളീയത തൊട്ടുതീണ്ടിയിട്ടില്ലാത്ത കേരള ഗ്രാമമാണ് വട്ടവട. ചെങ്കുത്തായ മലനിരകള്‍ക്കു നടുവില്‍ ജ്യാമിതീയ രൂപത്തിലുള്ള കൃഷിപാടങ്ങളും, വിളഞ്ഞു നില്‍ക്കുന്ന ഗോതമ്പ് പാടങ്ങളും, മഞ്ഞപ്പൂക്കള്‍ നിറഞ്ഞ കടുക് പാടങ്ങളും, സ്ട്രോബറിയും, ആപ്പിളും, കാരറ്റും, കാബേജും, ക്വാളിഫ്ലവറും, ഉള്ളിയും, ഉരുളക്കിഴങ്ങും, വെളുത്തുള്ളിയും വിളഞ്ഞു നില്‍ക്കുന്ന തോട്ടങ്ങളും, അലഞ്ഞുതിരിഞ്ഞു നടക്കുന്ന കോവര്‍ കഴുതകളും, തീപ്പെട്ടികൂടുപോലെ നിറമുള്ള വീടുകളും, കഠിനമായ വെയിലിലും മരംകോച്ചുന്ന തണുപ്പും ചേര്‍ന്ന സുന്ദര ഭൂമിയാണ്‌ വട്ടവട.
മൂന്നാറില്‍നിന്നും 42 കി.മീ. കിഴക്കുമാറി നീലക്കുറിഞ്ഞി പൂക്കുന്ന മലമ്പാതകളിലൂടെ സഞ്ചരിച്ചാല്‍ വട്ടവടയില്‍ എത്തിച്ചേരാം. കണ്ണുകള്‍കൊണ്ട് കണ്ടുതീര്‍ക്കാനാകാത്ത സൗന്ദര്യമാണ് വട്ടവട യാത്രയില്‍ പ്രകൃതി സമ്മാനിക്കുക. മൂന്നാറിലെ ചായത്തോട്ടങ്ങള്‍ പിന്നിട്ട് ആദ്യം എത്തിച്ചേരുക മാട്ടുപെട്ടി ഡാമിലാണ്. അതിരാവിലെ ഡാമിലെ റിസര്‍വോയറില്‍ നിന്നും തണുത്ത നീരാവി പൊങ്ങുന്ന കാഴ്ച്ച അതിമനോഹരമാണ്.

യാത്ര തുടര്‍ന്നാല്‍ മാട്ടുപെട്ടി ബോട്ടിംഗ് ലാന്‍റ്ല്‍ എത്തിച്ചേരാം. എക്കോ പോയന്‍റ് ഇവിടെത്തന്നെയാണ്. ഇവിടെനിന്ന് വലത്തോട്ട് തിരിഞ്ഞാണ് മീശപ്പുലി മലയിലേക്കുള്ള ട്രക്കിംഗ് ആരംഭിക്കുക. ഇതിനുള്ള അനുമതി വനം വകുപ്പില്‍ നിന്നും മുന്‍കൂട്ടി വാങ്ങണം.നേരെപോയാല്‍ കുണ്ടള ഡാമില്‍ എത്തിച്ചേരാം. യാത്രതുടര്‍ന്നാല്‍ മൂന്നാര്‍ ടോപ്പ്സ്റ്റേഷനിലെത്താം. തമിഴ്നാട്ടിലെ തേനി ജില്ലയുടെ ഭാഗമാണ് ടോപ്പ്സ്റ്റേഷന്‍.

ബ്രിട്ടീഷുകാര്‍ പണിത ആലുവ - ഭൂതത്താന്‍കെട്ട് - മാങ്കുളം - ലക്ഷ്മി എസ്റ്റേറ്റ് വഴി മൂന്നാറിലെത്തിയിരുന്ന റെയില്‍ പാതയിലെ ഏറ്റവും ഉയര്‍ന്ന റെയില്‍വേ സ്റ്റേഷനായിരുന്നു ടോപ്‌ സ്റ്റേഷന്‍. ഒരു കി.മീ. യാത്ര പിന്നിട്ടാല്‍ തമിഴ്നാട് ചെക്ക്പോസ്റ്റായി തുടര്‍ന്നുള്ള 6 കി.മീ. പാമ്പടുംചോല ദേശീയ വന്യജീവി സങ്കേതത്തിലൂടെ യാത്ര ചെയ്‌താല്‍ വട്ടവടയില്‍ എത്തിച്ചേരാം.

വന്യജീവികളാല്‍ സുലഭമാണ് ഈ യാത്ര. മൂന്നാറില്‍ നിന്നും വട്ടവടപോയി തിരികെവരാന്‍ ഒരു ദിവസം നീക്കിവെക്കണം. മൂന്നാറില്‍ വരുന്നവര്‍ നിര്‍ബന്ധമായും കണ്ടിരിക്കേണ്ട സ്ഥലങ്ങളില്‍ ഒന്നാണ് വട്ടവട. മൂന്നാറില്‍ നിന്നും ഇന്ധനം നിറക്കാന്‍ മറക്കരുത് പോകുന്ന വഴിയില്‍ എവിടെയും പെട്രോള്‍ പമ്പില്ല. വട്ടവട ഒറ്റപ്പെട്ട ലോകമാണ്. കാല്‍പ്പനികത തൊട്ടുതീണ്ടിയിട്ടില്ലാത്ത അമ്പത് വര്‍ഷമെങ്കിലും പുറകിലേക്ക് സഞ്ചരിച്ചാല്‍ എത്തിപ്പെടുന്ന തനി നാടന്‍ തമിഴ് ഗ്രാമം. പരിഷ്കൃത സമൂഹത്തിന്‍റെ യാതൊരു ലക്ഷണങ്ങളും വട്ടവടയിലില്ല. സമൂദ്രനിരപ്പില്‍നിന്ന് 1740 മീറ്റര്‍ ഉയരത്തിലാണ് വട്ടവട സ്ഥിതി ചെയ്യുന്നത്. മൂന്നാറിനെ വെല്ലുന്ന തണുപ്പാണ് വട്ടവടയില്‍. ഈ തണുപ്പും, ശീതകാല പച്ചക്കറികൃഷിത്തോട്ടങ്ങളും, വനപാതയിലൂടെയുള്ള യാത്രയും, കാട്ടുമൃഗങ്ങളുടെ സാന്നിധ്യവുമാണ് സഞ്ചാരികളെ വട്ടവടയിലേക്ക് ആകര്‍ഷിക്കുന്ന മുഖ്യ ഘടകങ്ങള്‍. ആധുനിക കാര്‍ഷിക രീതികള്‍ വട്ടവടയിലെ കര്‍ഷകര്‍ക്ക് അറിയില്ല.

പുറംലോകത്തിന് തികച്ചും അപരിചിതമായ പാരമ്പര്യ കൃഷിരീതികളാണ് അവര്‍ പിന്തുടരുന്നത്.

കൃഷിത്തോട്ടങ്ങളുടെ സുന്ദര കാഴ്ച്ച ആസ്വദിക്കാന്‍ ഏറ്റവും നല്ല സമയം ആഗസ്റ്റ്, സെപ്തംബര്‍ മാസങ്ങളാണ്. കൊട്ടാക്കമ്പൂര്‍, ചിലന്തിയാര്‍, കോവിലൂര്‍, പഴത്തോട്ട് എന്നീ സ്ഥലങ്ങള്‍ കൂടാതെ കൂടലാര്‍കുടി, സ്വാമിയാര്‍കുടി, പരിശപ്പെട്ടി, വത്സപ്പെട്ടി എന്നീ ആദിവാസി കോളനികളും ചേര്‍ന്നതാണ് വട്ടവട.

ടിപ്പുസുല്‍ത്താന്‍റെ പടയോട്ടത്തില്‍നിന്ന് രക്ഷതേടി, തമിഴ്നാട്ടിലെ ബോഡിനായ്ക്കന്നൂര്‍, തേനി, മധുര തുടങ്ങിയ പ്രദേശങ്ങളില്‍നിന്ന് കുടിയേറിയവരാണ് വട്ടവട നിവാസികള്‍. ജാതിവ്യവസ്ഥ ഇവിടെ ശക്തമാണ്. താഴ്ന്ന ജാതിക്കാര്‍ക്കായി പ്രത്യേക കോളനികളുണ്ട്. മലയര്‍, മുതുവര്‍, നായടി എന്നീ വിഭാഗത്തില്‍ പെടുന്ന ഗോത്ര പാരമ്പര്യം പേറി ജീവിക്കുന്നവരാണ് വട്ടവടയിലെ കര്‍ഷകര്‍. വട്ടവടയില്‍ വില്ലേജ് ഓഫീസും, ഭരണസമിതിയും എല്ലാം ഉണ്ടെങ്കിലും നിയമവും, ശിക്ഷയും നിശ്ചയിക്കാന്‍ ഊര് മൂപ്പനുണ്ട്. ഔദ്യോഗികമായി വട്ടവട കേരളത്തിലാണെങ്കിലും ഇന്നാട്ടുകാര്‍ മനസുകൊണ്ട് തമിഴ്നാട്ടുകാരാണ്. തമിഴും മലയാളവും ഇടകലര്‍ന്ന ഒരു പ്രത്യേക ഭാഷയാണ് ഇവര്‍ ഉപയോഗിക്കുന്നത്. വട്ടവടയിലെ കര്‍ഷകര്‍ മണ്ണില്‍ പോന്നു വിളയിക്കുന്നവരാണെങ്കിലും ഇടനിലക്കാരുടെ ചൂഷണത്തിന്‍റെയും, സാമ്പത്തിക പരാധീനതയുടെയും, കുടുംബപ്രശ്നങ്ങളുടേയും കണക്കുമാത്രമേ നിരത്താനുള്ളൂ.

പ്രകൃതിയുടെ മടിത്തട്ടില്‍ അധ്വാനത്തിന്‍റെ കരവിരുതുകൊണ്ട് കര്‍ഷകര്‍ തീര്‍ത്ത ശില്‍പ്പമാണ് വട്ടവട. നേരം സന്ധ്യയാകുന്നു. താഴെ കൃഷിയിടങ്ങളില്‍ നിന്നും കര്‍ഷകര്‍ കൂടണയുന്നു. കോടമഞ്ഞ്‌ പാടങ്ങളെ പുതക്കുന്നു, ആകാശത്ത് നക്ഷത്രങ്ങള്‍ തെളിയുന്നു, നിശബ്ദമായ താഴ്വരയില്‍ കൃഷിക്ക് കാവലിരിക്കുന്ന ശ്വാനന്‍റെ ഓരിയിടല്‍ കേള്‍ക്കാം....


ചതുരംഗപാറ വ്യൂ പോയിന്റ്‌

ഇടുക്കി ജില്ലയിലെ മുന്നാർ തേക്കടി റൂട്ടിൽ പൂപ്പാറയിൽനിന്നും പതിനഞ്ചുകിലോമീറ്റർ മാറി തമിഴ്നാട് കേരളാ ബോർടറിലുള്ള മനോഹരമായ സ്ഥലം..

2വീലർ, കാറുകൾ അനായാസം ഈ മലയുടെ മുകളിലെത്തും..

കിലോമീറ്റർ നീണ്ടുകിടക്കുന്ന തമിഴ്നാട്, വലിയ കാറ്റാടികൾ, പച്ചമലനിരകൾ... തുടങ്ങിയവയാണ് പ്രധാന കാഴ്ചകൾ.

മാങ്കുളം

വനത്തിനുളളിലെ പറുദീസ

ഇടുക്കി ജില്ലയിലെ ദേവികുളം താലൂക്കില്‍ ദേവികുളം ബ്ലോക്കിലാണ് മാങ്കുളം ഗ്രാമപഞ്ചായത്ത് സ്ഥിതി ചെയ്യുന്നത്. 2000 ഓക്ടോബര്‍ 2-ാം തിയതി രൂപീകൃതമായ ഈ പഞ്ചായത്ത് മാങ്കുളം വില്ലേജ് പരിധിയില്‍ ഉള്‍പ്പെടുന്നു. 123 ചതുരശ്ര കിലോമീറ്റര്‍ വിസ്തീര്‍ണ്ണമുള്ള ഈ പഞ്ചായത്തിന്റെ അതിരുകള്‍ വടക്കുഭാഗത്ത് മൂന്നാര്‍ പഞ്ചായത്തും, തെക്കുഭാഗത്ത് അടിമാലി പഞ്ചായത്തും, കിഴക്കുഭാഗത്ത് മൂന്നാര്‍, പള്ളിവാസല്‍ പഞ്ചായത്തുകളും, പടിഞ്ഞാറുഭാഗത്ത് കുട്ടമ്പുഴ, അടിമാലി പഞ്ചായത്തുകളുമാണ്. ഭൂപ്രകൃതിയനുസരിച്ച് മലനാട് മേഖലയില്‍ വരുന്ന മാങ്കുളം പഞ്ചായത്തിലെ പ്രധാന വിളകള്‍ റബ്ബര്‍, കൊക്കോ, കവുങ്ങ്, ഏലം, ജാതി, കാപ്പി, കൊടി, തെങ്ങ് മുതലായവയാണ്. നല്ലതണ്ണിപ്പുഴ, മാങ്കുളം പുഴ, ഈറ്റചോല പുഴ എന്നിവ പഞ്ചായത്തിലെ പ്രധാന ജലസ്രോതസ്സുകളാണ്.
മലമ്പ്രദേശമായ മാങ്കുളം പഞ്ചായത്തില്‍ നിരവധി കുന്നുകളും, മലകളുമുണ്ട്. പള്ളികുന്ന്, 96 കുന്ന്, മുനിപാറകുന്ന്, പാര്‍വ്വതിമല, കിളിക്കല്ല് മല, വിരിഞ്ഞപാറ മല എന്നിവ ഇവിടുത്തെ പ്രധാന കുന്നുകളും മലകളുമാണ്. മൊത്തം ഭൂവിസ്തൃതിയുടെ 25 ശതമാനം വനപ്രദേശമാണ്. ആനക്കുളം ഓര്, പെരുമ്പന്‍കുത്ത്, നക്ഷത്രകുത്ത്, ചിന്നാര്‍ കുത്ത്, കിളിക്കല്ല് കുത്ത്, വിരിഞ്ഞ പാറ മുനിയറ, കള്ളക്കുട്ടികുടി കുത്ത്, കോഴിവാലന്‍ കുത്ത്, വെല്ലിപാറകുട്ടി, വിരിപാറ തേയിലതോട്ടം എന്നിവ ഈ പഞ്ചായത്തിലേക്ക് വിനോദ സഞ്ചാരികളെ ആകര്‍ഷിക്കുന്ന സ്ഥലങ്ങളാണ്. നെടുമ്പാശ്ശേരി-കൊടൈക്കനാല്‍ സംസ്ഥാന പാത പഞ്ചായത്തിലൂടെ കടന്നു പോകുന്നു. ഭാരതത്തിന്റെ സുഗന്ധവ്യജ്ഞന ഉദ്യാനമായ കേരള സംസ്ഥാനത്തിന്റെ കിഴക്ക് ഭാഗത്തായി സ്ഥിതി ചെയ്യുന്ന ഇടുക്കി ജില്ലയുടെ കിഴക്കേ അറ്റത്ത് തമിഴ് നാടിനോട് തൊട്ടുകിടക്കുന്ന ദേവികുളം ബ്ളോക്ക് പഞ്ചായത്തിലുള്‍പ്പെട്ട മാങ്കുളം പഞ്ചായത്ത് ഭൂമിശാസ്ത്രപരമായും കാലാവസ്ഥ, സംസ്കാരം, കാര്‍ഷികവിളകള്‍ എന്നിവയുടെ കാര്യത്തിലും കേരളത്തിലെ മറ്റുപ്രദേശങ്ങളില്‍ നിന്നും വ്യത്യസ്തത പുലര്‍ത്തുന്നു. പശ്ചിമഘട്ടത്തിന്റെ ഭാഗമായി സഹ്യപര്‍വ്വതനിരകള്‍ക്കിടയിലാണ് പ്രകൃതിരമണീയമായ ഈ പ്രദേശം സ്ഥിതി ചെയ്യുന്നത്. ഹൈറേഞ്ചസ് എന്ന കാര്‍ഷിക കാലാവസ്ഥ മേഖലയിലാണ് ഈ പഞ്ചായത്ത് ഉള്‍പ്പെടുന്നത്. ചരിത്രപുരാവസ്തു ഗവേഷകര്‍ 3000 കൊല്ലങ്ങള്‍ക്ക് മേല്‍ പ്രായം കണക്കാക്കിയിട്ടുള്ള പ്രപിതാ മഹാന്മാര്‍ വരച്ച എഴുത്തളകളും നൂറ്റാണ്ടുകളായി നിലനില്‍ക്കുന്ന ചരിത്രമുറങ്ങുന്ന മുനിയറകളും ഈ പ്രദേശത്തിന്റെ മാത്രം സ്വന്തം. പഞ്ചപാണ്ഡവന്‍മാരുടെ പുണ്യപാദധൂളികളാല്‍ അനുഗ്രഹീതമാണ് ഇവിടുത്തെ മിക്ക പ്രദേശങ്ങളും എന്ന് പഴമക്കാര്‍ വിശ്വസിക്കുന്നു.

മാങ്കുളത്തെ കുറിച്ച് പുറംലോകം അറിഞ്ഞ് തുടങ്ങിയിട്ട് ഏറെ നാളുകളൊന്നും ആയിട്ടില്ല. വേണ്ടത്ര വാഹന സൗകര്യമോ മററ് അടിസ്ഥാന വികസനങ്ങളോ എത്തിപ്പെടാതെ കിടക്കുന്ന മാങ്കുളം അക്ഷരാര്‍ത്ഥത്തില്‍ വനത്തിനുളളിലെ പറുദീസ തന്നെയാണ്. മലകളാല്‍ ചുറ്റപ്പെട്ട് പച്ചപ്പിന്റെ മേലങ്കിയണിഞ്ഞ് കാട്ടരുവികളാലും പുഴകളാലും വെളളച്ചാട്ടങ്ങളാലും സമൃദ്ധമായി തണുത്ത കാറ്റിന്റെ സ്പര്‍ശനത്താല്‍ കുളിരണിഞ്ഞ് നില്‍ക്കുന്ന മാങ്കുളം മൂന്നാറിനോട് ചേര്‍ന്നു കിടക്കുന്ന, അറിയപ്പെടേണ്ടുന്ന എന്നാല്‍ അറിയാന്‍ ബാക്കി വച്ച പ്രകൃതി സൗന്ദര്യത്തിന്റെ ഒരു തുരുത്താണ്.

കല്ലാറ്റില്‍ നിന്നു തുടങ്ങിയ യാത്രയില്‍ മാങ്കുളത്തേക്ക് പതിനേഴ് കിലോമീറ്റര്‍ എന്ന പൊതുമരാമത്ത് വകുപ്പിന്റെ ബോര്‍ഡ് സഞ്ചാരികളെ സ്വാഗതം ചെയ്യുന്നു. വീതി കൂടിയ ദേശീയ പാതയില്‍ നിന്നും ഇടുങ്ങിയതും ഗട്ടറുകള്‍ നിറഞ്ഞതുമായ പതിനേഴ് കിലോമീറ്റര്‍ ദൂരം താണ്ടുക എന്നതാണ് യാത്രയ്ക്കിടയിലെ പ്രധാന വെല്ലുവിളി. ഇടയ്ക്കിടെ വന്നു പോകുന്ന സ്വകാര്യ ബസുകളാണ് പ്രദേശത്തേക്കുളള തരക്കേടില്ലാത്ത യാത്രാ സംവിധാനം. വളഞ്ഞും തിരിഞ്ഞും പോകുന്ന റോഡിലൂടെ കുരിശുപാറയും പീച്ചാടും പിന്നിട്ടാല്‍ മറ്റൊരു ലോകമായി. മാനം മുട്ടെ വളര്‍ന്നു നില്‍ക്കുന്ന വന്മരങ്ങള്‍ക്കിടയിലൂടെ നുരഞ്ഞൊഴുകു കാട്ടാറിനരികിലൂടെ സുഗന്ധം പൊഴിക്കുന്ന ഏലച്ചെടികള്‍ക്കിടയിലൂടെയുളള യാത്ര ഏതൊരു സൗന്ദര്യാസ്വാദകന്റയും മനസ്സില്‍ എണ്ണമറ്റ പൂക്കള്‍ വിരിയിക്കും. വലിയ മരങ്ങള്‍ പിന്നിട്ട് റോഡിനിരുവശവും പരന്ന് കിടക്കുന്ന തേയിലത്തോട്ടങ്ങള്‍ക്കിടയിലൂടെയാണ് പിന്നീടുളള സഞ്ചാരം. നിരനിരയായി വെട്ടി നിര്‍ത്തിയിരിക്കുന്ന തേയില ചെടികള്‍ക്കിടയില്‍ വളര്‍ന്നു നില്‍ക്കുന്ന ചൗക്ക മരങ്ങളും കരിവീരന്റെ ഗാംഭീര്യത്തോടെ ഉയര്‍ന്നു നില്‍ക്കുന്ന പാറക്കൂട്ടങ്ങളും മണ്ണിലേക്ക് പെയ്തിറങ്ങാന്‍ വെമ്പുന്ന മഞ്ഞു കണങ്ങളും അങ്ങനെ
മാമരങ്ങള്‍ക്കിടയില്‍ നിന്നും വിശാലമായ പച്ച വിരിച്ച് കിടക്കുന്ന തേയില ചെടികള്‍ക്കിടയിലൂടെ സഞ്ചരിക്കുമ്പോള്‍ കഴിഞ്ഞ് പോകുന്ന സുന്ദര നിമിഷങ്ങളെ ഓര്‍മകള്‍ക്കൊപ്പം ചേര്‍ത്ത് നിര്‍ത്താന്‍ മത്സരിച്ച് ചിത്രങ്ങള്‍ പകര്‍ത്തുന്ന സഞ്ചാരികളെ വഴിയരികുകളില്‍ കാണാം.


കീഴാര്‍കുത്ത് വെള്ളച്ചാട്ടം

ചെങ്കുത്തായ മലഞ്ചെരിവുകളുള്ള തൊടുപുഴ പട്ടണത്തില്‍ നിന്ന് 25 കിലോമീറ്റര്‍ അകലെ യാണ് മനോഹരമായ ഈ വെള്ളച്ചാട്ടം. റെയിന്‍ബൊ വാട്ടര്‍ഫാള്‍ എന്ന അര്‍ത്ഥവത്തായ പേരിലും ഇത് അറിയപ്പെടുന്നു. 1500 മീറ്റര്‍ ഉയരത്തില്‍ നിന്ന് കുത്തിയൊലിച്ച് വരുന്ന വെള്ളം, താഴെ നിന്ന് നോക്കിയാല്‍ ഒരു വലിയ പാറയില്‍ നിന്നൂറി വരുന്നതായി തോന്നും.

പച്ചപ്പ് തിങ്ങിയ കൈതപ്പാറ മലനിരകളിലാണ് സുന്ദരമായ കീഴാര്‍കുത്ത് വെള്ളച്ചാട്ടം. 300 മീറ്ററോളം ഉയരത്തില്‍ നിന്നും ഹുങ്കാരത്തോടെ പാറക്കെട്ടുകളില്‍ പതിക്കുന്ന വെള്ളച്ചാട്ടം കാഴ്ചക്കാരന്റെ ഹൃദയത്തെ ഒരു നിമിഷത്തേക്ക് നിശ്ചലമാക്കുന്നു.

നിബിഡമായ വനത്തിലൂടെ കീഴാര്‍കുത്തിലേക്കുള്ള യാത്ര ഒരിക്കലും മറക്കാനാവില്ല. ഏകദേശം 10 കിലോമീറ്റര്‍ വനത്തിലൂടെ നടന്നാല്‍ മാത്രമേ കീഴാര്‍കുത്തിലെത്തുകയുള്ളു. ഒരു ദിവസം മുഴുവന്‍ കാടിന്റെ ദൃശ്യങ്ങളിലും ശബ്ദങ്ങളിലും സ്വയം മറക്കാനുള്ള അപൂര്‍വ അവസരമാണത്. ചുറ്റിപ്പിണഞ്ഞു കിടക്കുന്ന കാട്ടുവള്ളികളും അനേകം വന്‍ മരങ്ങളും പേരറിയാത്ത കാട്ടുപൂക്കളുടെ സുഗന്ധവും ഏതൊരു സഞ്ചാരിയെയും ത്രസിപ്പിക്കുന്നു.

ഭാഗ്യമുണ്ടെങ്കില്‍ കാട്ടാനക്കുട്ടങ്ങളെ അടുത്ത് കാണാം. എന്നാല്‍ ഒറ്റയാന്മാരെ സൂക്ഷിച്ച് വേണം കാട്ടിലൂടെ നടക്കാന്‍. കാട്ടുപന്നികളുടെയും മുള്ളന്‍പന്നി കളുടെയും ശല്യവുമുണ്ടാകും. ഓരോ ചലനങ്ങളിലും നിങ്ങള്‍ കാടിന്റെ ഹൃദയത്തോട് കൂടുതല്‍ അടുക്കുന്നു. യാത്രയുടെ ക്ഷീണമകറ്റാന്‍ കാട്ടുചോലകളില്‍ ഒരു കുളിയാവാം. ഇരുട്ട് വീഴുമ്പോള്‍ കാട് കൂടുതല്‍ നിഗൂഡമാകും


Credits: Nikhil Ramesh

https://www.facebook.com/pg/love.to.traavel/photos/?tab=album&album_id=1161691930572006

ചാറ്റല്‍ മഴയില്‍ പറമ്പിക്കുളം (Parambikulam Tiger Reserve)

February 01, 2017
Parambikulam Wildlife Sanctuary, Palakkad

കഴിഞ്ഞ മെയ്‌ മാസത്തില്‍ പൂര്‍ത്തീകരിക്കാന്‍ കഴിയാതെ പോയ പറമ്പിക്കുളം യാത്ര എന്ത് വില കൊടുത്തും നടത്തണമെന്ന തീരുമാനപ്രകാരമാണ് രണ്ടാഴ്ചത്തെ ഒഴിവുദിനത്തില്‍ പറമ്പിക്കുളം ഉള്‍പ്പെട്ടത്. നിരക്ഷരന്‍ ജിയുടെ മഴ നനയാന്‍ പറമ്പികുളത്തേക്ക് എന്ന പോസ്റ്റ്‌ ആണ് പറമ്പികുളം എന്‍റെ സിരകളില്‍ എത്തിക്കുന്നത്.

മുന്‍ നിശ്ചയിച്ച പ്രകാരം അന്‍വറും കബീര്‍ ഭായിയും രാവിലെ എട്ട് മണിക്ക് മുന്‍പ്‌ ചെര്‍പുളശ്ശേരിയിലെത്തി, അവിടെ നിന്ന് എന്നെയും കൂട്ടി പാലക്കാട്ടേക്ക്. പ്രാതല്‍ കഴിച്ചു കഴിഞ്ഞപ്പോഴേക്കും ഒന്‍പത് മണി കഴിഞ്ഞു. മഴ ചന്നംപിന്നം പെയ്തു തുടങ്ങി. പറമ്പിക്കുളത്തെ അവസ്ഥ അറിയാത്തത്‌ കൊണ്ട് കുട വാങ്ങാന്‍ തീരുമാനിച്ച്, മൂന്ന് കുടകളും വാങ്ങി നേരെ പൊള്ളാച്ചി റോഡിലെ ഇടതൂര്‍ന്ന് വളര്‍ന്നു നില്‍ക്കുന്ന മാന്തോപ്പുകളും തെങ്ങിന്‍ തോപ്പുകളും കടന്ന്‍ യാത്ര തുടര്‍ന്നു.


റോഡിനിരുവശവും വളര്‍ന്നുനില്‍ക്കുന്ന പുളിമരങ്ങല്‍ക്കിടയിലൂടെ ഉള്ള യാത്ര വളരെ മനോഹരമായ ഒരു അനുഭൂതി സമ്മാനിച്ചു. കേരളത്തിലെ റോഡുകളുമായി താരതമ്യം ചെയ്യാന്‍ കഴിയാത്തത്രയും നല്ല റോഡുകളായിരുന്നു തമിഴ്നാട്ടില്‍ വരവേറ്റത്‌.

ആനമല ടൈഗര്‍ റിസേര്‍വിന്‍റെ ചെക്ക് പോസ്റ്റ്‌ കടന്നതിനു ശേഷമുള്ള റോഡ്‌ കുറച്ച് കഠിനമായിരുന്നു. സാധാരണ കാനനപാതകളെ പോലെ തന്നെ ശ്രദ്ധയോടെ വാഹനമോടിക്കാന്‍ സഞ്ചാരികളെ പ്രേരിപ്പിക്കാനുള്ള ഒരു കുറുക്കുവഴി ആകാം ഇതും. വഴിയില്‍ വന്യമൃഗങ്ങളെ ഒന്നും കാണാത്തത് കാരണം പുറത്തിറങ്ങരുതെന്ന നിയമം ലംഘിക്കേണ്ടി വന്നില്ല.

ടോപ്സ്ലിപ്പ്‌ കടന്ന് ഞങ്ങള്‍ നേരെ പറമ്പികുളം ടൈഗര്‍ റിസേര്‍വിലെത്തി.

മുന്‍കൂട്ടി ബുക്ക്‌ ചെയ്തിരുന്ന തെല്ലിക്കല്‍ നൈറ്റ്‌സിന് പണമടച്ച് കഴിഞ്ഞാണ് കൂട്ടത്തില്‍ കുറച്ച് പേടിയുള്ള കബീര്‍ ഭായിയോട് രാത്രി താമസം കാടിനകത്തുള്ള തെല്ലിക്കല്‍ ഐബിയിലാണ് എന്ന വിവരം അറിയിക്കുന്നത്. ഉടനെ തന്നെ കാട്ടിലേക്കാണ് പോകുന്നത്‌ വിധി ഉണ്ടെങ്കില്‍ കാണാം എന്ന് ഭാര്യയെ തമാശ രൂപേണ മൂപ്പര്‍ വിളിച്ചറിയിച്ചു.

ആയുധധാരിയായ ഒരു ഓഫീസറും രണ്ടു ആദിവാസികളായ ട്രെക്കേര്‍സും കൂടെ ഉണ്ടാകും എന്നായിരുന്നു ബുക്ക്‌ ചെയ്യാന്‍ വിളിച്ചപ്പോള്‍ അറിയിച്ചിരുന്നത്. കാടിനകത്ത് ടെലിഫോണിന് റേഞ്ചും കരണ്ടും വെളിച്ചവും ഒന്നും ഉണ്ടാവില്ലെന്ന്‍ നേരത്തെ തോന്നിയിരുന്നത് കൊണ്ട് ടോര്‍ച്ചും ചെറിയ രണ്ടു ലൈറ്റുകളും ഞാന്‍ കയ്യില്‍ കരുതിയിരുന്നു.

ഞങ്ങള്‍ പോകാന്‍ എല്ലാം ഒരുങ്ങി എത്തിയപ്പോള്‍ ഗാര്‍ഡ്‌സ്‌ രാത്രിയിലേക്കുള്ള എമര്‍ജന്‍സി ലൈറ്റ് തപ്പുകയായിരുന്നു. അവസാനം ചാര്‍ജ് ചെയ്യാത്ത രണ്ടു ലൈറ്റ് തപ്പി എടുത്തു. പോകുന്ന വഴിക്ക്‌ ചാര്‍ജ് ചെയ്യാന്‍ ഏല്‍പ്പിക്കാം, ട്രെക്കിംഗ് തുടങ്ങാന്‍ ഇനിയും 3-4 മണിക്കൂര്‍ ഉണ്ട് അത് കൊണ്ട് അത്യാവശം ചാര്‍ജ് ആയിക്കൊള്ളുമെന്ന്‍ പറഞ്ഞ് ഞങ്ങളെ ആശ്വസിപ്പിച്ചു. ഒരുമണിയോടെ ഞങ്ങളുടെ കൂടെ തെല്ലിക്കല്‍ ഐബിയിലേക്കുള്ള ആയുധമേന്തിയ (കൊടുവാള്‍) രണ്ടു ഗാര്‍ഡുകളെയും കൂട്ടി ഞങ്ങള്‍ പറമ്പികുളം ഡാമിന്‍റെ അടുത്തേക്ക്‌ പോയി.

മഴ ചെറുതായി ചാറിക്കൊണ്ടിരുന്നു. റോഡിനിരുവശവും മാന്‍കൂട്ടം ഇടയനില്ലാതെ മേഞ്ഞു നടക്കുന്ന ആട്ടിന്‍ പറ്റത്തെ പോലെ പുല്ലു തിന്നു നടക്കുന്നുണ്ടായിരുന്നു.

മഴയില്‍ നനഞ്ഞൊട്ടിയ മയിലുകളെയും വഴിയോരത്ത്‌ കണ്ടു. ഒരുവശത്ത്‌ ആളിയാറിലേക്ക് വെള്ളം കൊണ്ടുപോകാന്‍ തമിഴ്നാട് പണിത പറമ്പിക്കുളം ആളിയാര്‍ ഡാമില്‍ വെള്ളം നിറഞ്ഞു നില്‍ക്കുന്നു, മറുവശത്ത്‌ കാടിന്‍റെ മനോഹരമായ പച്ചപ്പ്, വഴിയില്‍ അങ്ങിങ്ങ് മണ്‍തിട്ടകള്‍ ഇടിഞ്ഞിരിക്കുന്നു, തലേ ദിവസം ഒരുപറ്റം ആനകള്‍ ഇറങ്ങിയിരുന്നൂവെന്നും ചിലപ്പോള്‍ അവയെ വഴിയില്‍ കാണാനായേക്കുമെന്നും ഗാര്‍ഡില്‍ ഒരാള്‍ പറഞ്ഞു.

തമിഴ്നാട്ടിലേക്ക് വെള്ളം കൊണ്ടുപോകാന്‍ സഹ്യനെ തുളച്ചിരിക്കുന്നത് മഴമൂലം പകര്‍ത്താന്‍ കഴിഞ്ഞില്ല. തമിഴ്നാട് ഫോട്ടോഗ്രാഫി നിരോധിച്ചു ബോര്‍ഡ്‌ വച്ചിരുന്നെങ്കിലും അത് മുഖവിലക്കെടുക്കാന്‍ പോയില്ല. ഡാം സന്ദര്‍ശിച്ചു തിരിച്ചു വരുന്ന വഴിക്ക്, ദൂരെ പാറക്കെട്ടുകള്‍ക്ക് മുകളിലായി ഒരുപറ്റം കാട്ടുപോത്തുകള്‍ നില്‍കുന്നുണ്ടായിരുന്നു. എന്നാല്‍ ഗാര്‍ഡ്‌ ചൂണ്ടിക്കാണിക്കും വരെ ഞങ്ങള്‍ അവയെ കണ്ടിരുന്നില്ല.

സങ്കേതത്തിനകത്തുള്ള ഒരു ചെറിയ കടയില്‍ നിന്ന് ഭക്ഷണം കഴിച്ചു. ചെറിയ കടയായിരുന്നെങ്കിലും രാവിലെ പാലക്കാട്നിന്ന് കഴിച്ച പ്രാതലിനേക്കാള്‍ എന്തുകൊണ്ടും രുചികരമായിരുന്നു എന്ന് പറയാതെ വയ്യ. രാത്രിയിലെക്കും രാവിലെക്കും വേണ്ട സാധനങ്ങളും പിന്നെ ഒരു കൂട് മെഴുകു തിരിയും വാങ്ങിച്ചthഅവിടെ നിന്ന് തന്നെ. അപ്പോഴാണ് തൊട്ടടുത്ത്‌ അടഞ്ഞു കിടന്നിരുന്ന കടയില്‍ ഒരുപറ്റം കുരങ്ങന്മാര്‍ കേറി പട്ടാപകല്‍ പഴക്കുല മോഷണം നടത്തിയത്‌. കടയുടെ ഓടിളക്കി മനുഷ്യനെപ്പോലെ ഇതൊക്കെ ഞങ്ങള്‍ക്കും വശമുണ്ട് എന്ന് പൂര്‍വികര്‍ കാണിച്ചു തന്നു.

ബ്രിട്ടിഷുകാര്‍ വെച്ചുപിടിപിച്ച തേക്കിന്‍ കാടിനിടയൂലെ കടന്ന്‍ ട്രെക്കിംഗ് തുടങ്ങുന്ന സ്ഥലത്തെത്തി. പെരുവരിപ്പള്ളം ഡാമിനുമുകളിലൂടെ നടന്നുവേണം കാട്ടിലേക്ക്‌ കയറാന്‍. കാര്‍ ഒതുക്കി പാര്‍ക്ക്‌ ചെയ്ത് ഞങ്ങള്‍ ട്രെക്കിങ്ങിനു തയ്യാറായി. ഏകദേശം 6 കിലോമീറ്റര്‍ കാട്ടിലൂടെ നടക്കാന്‍ ഉണ്ട് തെല്ലിക്കല്‍ ഐബിയിലേക്ക്‌. അത്യാവശ്യം വേണ്ട സാധനങ്ങള്‍ ബാഗിലേക്ക് നിറച്ച് കാട്ടിലൂടെ നടക്കാന്‍ തുടങ്ങി.

ചാറ്റല്‍ മഴയെ ഉണ്ടായിരുന്നുള്ളൂ എങ്കിലും ക്യാമറയെ സംരക്ഷിക്കാന്‍ കുട കയ്യിലെടുത്ത്‌കൊണ്ടായിരുന്നു നടത്തം തുടങ്ങിയത്. കാട്ടിലേക്ക്‌ കടന്നതോടെ മഴ കനത്തു. കേഴമാനുകള്‍ കൂട്ടത്തോടെ പുല്ലുമേഞ്ഞു കൊണ്ടിരുന്നു, ഞങ്ങളുടെ കാലടി ശബ്ദം കേട്ടതും എല്ലാം കാട്ടിലേക്ക്‌ ഓടിമറഞ്ഞു.

നാലുമണിയോടെ നടത്തം തുടങ്ങിയ ഞങ്ങള്‍ അഞ്ചേപത്തോടെ തെല്ലികലെത്തി. കാട്ടിന് നടുവില്‍ ബ്രിട്ടീഷുകാര്‍ പണിത കെട്ടിടം ഒരു ചെറിയ വീട്, ചുറ്റും ആന കയറാതിരിക്കാന്‍ വലിയ കിടങ്ങ് കീറി ഇട്ടിരിക്കുന്നു. അവിടെ എത്തിയപ്പോഴാണ് താക്കൊലെടുക്കാതെയാണ് പാന്തേറാ ഡെന്‍ എന്ന തെല്ലിക്കല്‍ ഐബിയില്‍ എത്തിയിരിക്കുന്നത്. അകത്തുകേറാന്‍ ഒരു നിര്‍വാഹവും ഇല്ല. ഇരുട്ടി തുടങ്ങി തിരിച്ചു പോയി താക്കോലെടുത്ത് വരാനുള്ള സമയവും ഇല്ല. ഒടുവില്‍ അടുക്കളയില്‍ നിന്ന് ഉപ്പ് കട്ട് തിന്നാന്‍ ആന വളച്ച ജനലിലൂടെ അകത്തുകടന്ന് പുറകിലെ വാതില്‍ തുറന്ന്‍ ഞങ്ങള്‍ അകത്ത് കയറി.

രാത്രി ഭക്ഷണം കഴിഞ്ഞു നേരത്തെ തന്നെ ഞങ്ങള്‍ ഉറങ്ങി. യാത്രയുടെ ക്ഷീണം എല്ലാവരെയും നല്ലവണ്ണം തളര്‍ത്തിയിരുന്നു. ശുദ്ദവായു ശ്വസിച്ച് വാഹനങ്ങളുടെ ഇരമ്പലോ ടെലിഫോണിന്‍റെയോ ശല്യപെടുതലുകൊളോ ഇല്ലാതെ ഒരു രാത്രി.

ഐബി ക്ക് പുറകിലൂടെ ഒഴുകുന്ന ചോല. രണ്ടായി ഒഴുകി വന്ന് ഇവിടെ വച്ചു ഒന്നായി ചേരുന്നു. രാവിലെ ഈ പുഴയിലാണ് കുളിയും പല്ല് തേപ്പുമൊക്കെ നടത്തിയത്‌. ക്യാമറയെടുത്ത് രാവിലെ കുറച്ചു നേരം നടന്നു നോക്കിയെങ്കിലും കരിങ്കുരങ്ങിനെ അല്ലാതെ വേറെ ഒന്നിനെയും കാണാന്‍ കഴിഞ്ഞില്ല. പ്രാതലിന് ശേഷം തെല്ലിക്കല്‍ ഐബിയോട്‌ വിട പറഞ്ഞ് ഞങ്ങള്‍ ഇറങ്ങി.

തിരിച്ച് നടത്തം തുടങ്ങിയപ്പോള്‍ തന്നെ കുറച്ച് മുന്‍പായി കരടി ഐബി യുടെ അടുത്ത് വരെ എത്തിയതിന്‍റെ ലക്ഷണങ്ങള്‍ കണ്ടു. പക്ഷെ നിര്‍ഭാഗ്യവശാല്‍ കരടി ഞങ്ങള്‍ക്ക്‌ ദര്‍ശനം തന്നില്ല.

വഴിയില്‍ ആനക്കൂട്ടം അടുത്തെവിടെയോ ഉള്ളതിന്‍റെ ലക്ഷണങ്ങള്‍ ഉണ്ടായിരുന്നു. കുറച്ച് അകലെ നിന്നായി മരചില്ലക്കള്‍ ഓടിയുന്നതിന്‍റെ ശബ്ദം വ്യക്തമായി കേള്‍ക്കാമായിരുന്നു. കുറച്ചുകൂടി മുന്നോട്ട് നടന്നപ്പോള്‍ ആനചൂര് മൂക്കിലേക്ക് അടിച്ചു കയറി. അടുത്തെവിടെയോ ആനയുണ്ടെന്ന്‍ ഗാര്‍ഡുമാര്‍ ഓര്‍മിപ്പിച്ചു. കാട്ടില്‍ നിന്ന്‍ ഇറങ്ങി വന്ന ആദിവസികളിലൊരാള്‍ ആനയെ കണ്ടെന്ന്‍ സിഗ്നല്‍ തന്നു. ആനത്താരയിലൂടെ കുറച്ച് മുന്നോട്ട് നടന്നെങ്കിലും ആനയെ കാണാന്‍ സാധിച്ചില്ല.

കാട്ടിനകത്തെക്ക് കുറേക്കൂടി കയറണമെന്നും കാമറയില്‍ ഒരെണ്ണത്തിനെ എങ്കിലും പകര്‍ത്തണമെന്നും ആഗ്രഹമുണ്ടായിരുന്നെങ്കിലും കൂടെ ഉള്ളവരുടെ പിന്തുണ കിട്ടാത്തതിനാല്‍ അതുപേക്ഷിച്ചു. മുന്നോട്ടു കുറച്ചുകൂടി നടന്നപ്പോള്‍ ഒരുപറ്റം മാനുകള്‍ ഞങ്ങളെകണ്ട് ഭക്ഷണം ഉപേക്ഷിച് കാടിനുള്ളിലെക്ക് ഓടി മറഞ്ഞു.

പെരുവരിപ്പള്ളം ഡാമിനടുത്ത് പാര്‍ക്ക്‌ ചെയ്തിരുന്ന ഞങ്ങളുടെ കാറില്‍ സാധങ്ങള്‍ ഇറക്കി വെച്ച് ഞങ്ങള്‍ ബംബൂറാഫ്ടിങ്ങിനു തയ്യാറായി.

പെരുവരിപ്പള്ളം ഡാം കെട്ടിയപ്പോള്‍ ഏകദേശം 6.1 സ്കൊയര്‍ മൈല്‍ കാടു വെള്ളത്തിനടിയിലായി ഡാമിന് നടുവില്‍ ഒറ്റപ്പെട്ടുപോയ ചെറിയൊരു തുരത്താണ് വീട്ടിക്കുന്ന്‍ ദ്വീപ്‌. അതിനെ ചുറ്റി ആയിരുന്നു റാഫടിങ്ങ്.

വീട്ടിക്കുന്ന്‍ ദ്വീപിലെ ഏറുമാടത്തില്‍ താമസസൌകര്യമുണ്ട്. മുളക്കൂട്ടം പകുതിയില്‍ മുറിച്ച് അതിനു മുകളില്‍ ആണ് ഏറുമാടം കെട്ടി ഉണ്ടാക്കിയിരിക്കുന്നത്. അരമണിക്കൂറിലധികം നീണ്ടുനിന്ന റാഫ്ടിങ്ങിനു ശേഷം ഏഷ്യയിലെ ഏറ്റവും വലിയ മരമായ കണ്ണിമാറ തേക്ക് സ്ഥിതി ചെയ്യുന്ന തുണക്കടവിലേക്ക്‌ ഞങ്ങള്‍ യാത്രയായി

നാല്‍പത്‌ മീറ്ററോളം ഉയരവും ൭ മീറ്ററില്‍ അധികം വണ്ണവുമുള്ള ഈ മരമുത്തശ്ശിക്ക് നാനൂറ്റി അന്‍പതിലധികം വയസ്സ് കണക്കാപ്പപെടുന്നു. ലോകത്തിലെ തന്നെ ഏറ്റവും പഴക്കമേറിയ ജീവനുള്ള തേക്ക് മരമാണ് ഇത്.

ഈ മരത്തെ പറ്റി ആദിവാസികള്‍ക്കിടയില്‍ ഒരു രസകരമായ കഥയുണ്ടത്രേ, ഒരിക്കല്‍ ഇത് മുറിക്കുവാന്‍ ഒരു ശ്രമം നടത്തി. മരത്തിലെ മുറിവില്‍ നിന്ന് രക്തം ഒഴുകി. അതോടെ അതിനെ മുറിക്കാന്‍ ആരും ധൈര്യപ്പെട്ടില്ല. അന്നുമുതല്‍ അതിനെ കന്യമരം എന്ന് വിളിക്കാന്‍ തുടങ്ങി, അതില്‍ നിന്നാണ് കണ്ണിമാറ തേക്ക് എന്നാ പേര് ഉരുത്തിരിഞ്ഞ് വന്നത്.

പറമ്പിക്കുളത്തിനോട് വിടപറയാന്‍ നേരം അഭിവാദ്യമേകാന്‍ കാത്തുനിന്നു കാടിന്‍റെ മക്കള്‍. കാടിറങ്ങി വാല്പാറയുടെ മനോഹാരിത ആസ്വദിച്ചു ഞങ്ങള്‍ തിരിച്ചുള്ള യാത്ര തുടര്‍ന്നു.

ഇതിലുള്ള മിക്ക ചിത്രങ്ങളും അന്‍വറിന്‍റെ ക്യാമറയില്‍ പതിഞ്ഞവയാണ്.

Credits:Khadar Cpy

https://www.facebook.com/pg/love.to.traavel/photos/?tab=album&album_id=1386277618113435