പ്രണവ് മോഹൻലാൽ ന്റെ ത്രി‌ല്ലടിപ്പിക്കുന്ന ഹിമാലയന്‍ യാത്രാനുഭവം

January 31, 2017
ഏതൊരു സഞ്ചാരിയുടെയും സ്വപ്‌നമാണ് ഒരു ഹിമാലയന്‍ യാത്ര.
‘പച്ചക്കടലും ചുവന്നഭൂമിയും കടന്ന്’ സഞ്ചാരികളുടെ സ്വപ്‌നഭൂമിയായ ഹിമാലയത്തിലേക്ക്..



പ്രണവ് മോഹൻലാൽ : സ്‌കൂള്‍ വിദ്യാഭ്യാസം കഴിഞ്ഞ് ഒരു വര്‍ഷം പഠനം ഉപേക്ഷിച്ച് യാത്രകള്‍ ചെയ്യുകയാണ് ഞാന്‍ . തനിയെ. തീവണ്ടിയിലും ബസ്സിലും ലോറിയിലും കയറി ഹിമാലയം വരെ സഞ്ചരിച്ച എന്റെ യാത്രാനുഭവങ്ങള്‍.

ഊട്ടിയിലെ ഹെബ്രോണ്‍ സ്‌കൂളിലാണ് ഞാന്‍ പഠിച്ചത്. കര്‍ശനമായ ചിട്ടകള്‍ക്കൊപ്പം ആഹഌദകരമായ ഒഴിവു സമയങ്ങളും സ്‌കൂളിന്റെ പ്രത്യേകതയായിരുന്നു. നല്ല സൗഹൃദങ്ങളും ആ സ്‌കൂള്‍ എനിക്കു തന്നു. അവധി ദിവസങ്ങളില്‍ ഞങ്ങള്‍ പല പല യാത്രകള്‍ നടത്തി. ട്രെക്കിങ്ങിന് പോയി. കാഴ്ചകള്‍ കാണുകയും കയറ്റിറക്കങ്ങള്‍ താണ്ടുകയും ചെയ്തു. യാത്രയും ട്രെക്കിങ്ങും എന്റെ ഹരമായി മാറുന്നത് ഈ കാലത്താണ്.

ഈ വര്‍ഷം ഞാന്‍ സ്‌കൂളിനോട് വിട പറഞ്ഞു. സൗഹൃദങ്ങള്‍ ഒരു പാട് നല്ല ഓര്‍മ്മകള്‍ ശേഷിപ്പിച്ച് പിരിഞ്ഞു.

ഇനി എന്ത് ? എന്ന വലിയ ചോദ്യം എന്റെ മുന്നില്‍ വന്നു. ഒരു കാര്യത്തിലും നിര്‍ബന്ധിക്കാത്ത പ്രകൃതമാണ് അച്ഛന്റെത്. എല്ലാ സ്വാതന്ത്രങ്ങളും അദ്ദേഹം എനിക്ക് തന്നു. അച്ഛനെന്ന പോലെ സുഹൃത്തായും കൂടെ നിന്നു.

എന്റെ ഇഷ്ടങ്ങള്‍ എപ്പോഴും അമ്മയുടെയും ഇഷ്ടങ്ങളായിരുന്നു. രണ്ട് കാര്യത്തില്‍ മാത്രം അമ്മ എന്റെ കയ്യില്‍ നിന്നും വാക്ക് വാങ്ങിയിരുന്നു: ബൈക്ക് ഓടിക്കരുത്. സിഗരറ്റ് വലിക്കരുത്. രണ്ടും ഞാന്‍ ചെയ്യാറില്ല.

ഇത്രയും സ്വാതന്ത്രം നല്‍കിയതുകൊണ്ട് എനിക്ക് ഏതു വഴിയും തിരഞ്ഞെടുക്കാമായിരുന്നു. ഒരു വര്‍ഷം ഒരിടത്തും പഠിക്കാന്‍ പോകുന്നില്ലെന്ന്് ഞാന്‍ തീരുമാനിച്ചത് അതു കൊണ്ടാണ്. ഒരു ഗ്യാപ് ഇയര്‍.

പഠന ഭാരങ്ങളൊഴിഞ്ഞ ഈ ദിവസങ്ങളിലൊന്നിലെപ്പെഴോ എന്നില്‍ ട്രെക്കിങ്ങിനുള്ള ആവേശം തിരയടിച്ചുയര്‍ന്നു. എന്റെ ആത്മസുഹൃത്തും ഒപ്പം വരാം എന്നു പറഞ്ഞു. യാത്ര പോവാനുള്ള ആവേശവും എന്റെ തീരുമാനത്തിനു പിന്നിലുണ്ടായിരുന്നു.

അച്ഛന്റെ ഏറ്റവും വലിയ പാഷനാണ് യാത്ര. എപ്പോഴും അച്ഛന്‍ പറയും : ഇന്ത്യ കാണുക എന്നത് ഏറ്റവും വലിയ വിദ്യാഭ്യാസമാണ്. ഞാന്‍ ഹിമാലയത്തിലേക്ക് പോകുന്നു എന്നറിഞ്ഞപ്പോള്‍ അച്ഛന്‍ ചോദിച്ചു :

‘എന്നാണ് നീ തിരിച്ചു വരിക ?’

‘എനിക്കറിയില്ല.’ എന്റെ മറുപടിയുടെ സ്പിരിറ്റ് അച്ഛന് പിടികിട്ടിയെന്ന് തോന്നുന്നു. അച്ഛന്‍ പറഞ്ഞു: ‘ശരിയാണ്, ഹിമാലയത്തിലേക്കുളള യാത്രയില്‍ എങ്ങിനെയാണ് ദിവസങ്ങള്‍ കണക്കാക്കുക?’

രണ്ടു ഘട്ടങ്ങളായി കാഠ്മണ്ഡു വരെ നീളുന്ന യാത്രയായിരുന്നു എന്റേത്. ട്രെക്കിങ്ങിനുള്ള ഉപകരണങ്ങളും അത്യാവശ്യ ചെലവിനുള്ള പണവും മാത്രമായി ഞങ്ങള്‍ യാത്ര തുടങ്ങി. ഹിമാലയത്തിന്റെ നിറങ്ങളും നിഗൂഢതകളും വിസ്മയങ്ങളും വെല്ലുവിളികളും തേടി…

ഡല്‍ഹിയില്‍ നിന്നും ഹരിദ്വാറിലേക്കാണ് യാത്ര തുടങ്ങിയത്. മുസാഫര്‍ നഗര്‍, മീററ്റ്, റൂര്‍ക്കി വഴി ആറു മണിക്കൂറോളമുണ്ട് ഈ ട്രെയിന്‍ സഞ്ചാരം. വയലുകളും തണല്‍മരങ്ങളും നിറഞ്ഞവഴികള്‍. ദേവഭൂമിയിലേക്കുള്ള കവാടമാണ് ഹരിദ്വാര്‍. ഹരിദ്വാറില്‍ വച്ച് ഞാന്‍ ഗംഗാനദി കണ്ടു, ആദ്യമായി. തീരത്ത് നിരവധി ആശ്രമങ്ങളും ക്ഷേത്രങ്ങളും. എങ്ങും ഭക്തജനങ്ങള്‍.

ഹരിദ്വാറില്‍ തങ്ങിയില്ല. ഋഷികേശായിരുന്നു ഞങ്ങളുടെ ലക്ഷ്യം. ബസില്‍ മുക്കാല്‍ മണിക്കൂര്‍ യാത്ര. വഴിയില്‍ വനങ്ങളും ഗംഗയും. ഹരിദ്വാറിനേക്കാള്‍ തിരക്കാണ് ഋഷികേശില്‍. ആശ്രമങ്ങളും ക്ഷേത്രങ്ങളും നിറഞ്ഞ വ്യാപാര സ്ഥലം.

ഗംഗയുടെ തീരത്ത് ശിവന്റെ ഒരു കൂറ്റന്‍ പ്രതിമ കണ്ടു. വെണ്ണക്കല്ലു കൊണ്ട് നിര്‍മ്മിച്ചത്. അച്ഛന് ശിവന്റെ ശില്‍പ്പങ്ങള്‍ ഏറെ ഇഷ്ടമാണ്. തിരുവനന്തപുരത്ത് വിസ്മയ സ്റ്റുഡിയോയുടെ മുന്നില്‍ ഒരു വലിയ നടരാജനൃത്ത ശില്‍പ്പം അച്ഛന്‍ വെച്ചിട്ടുണ്ട്. എനിക്ക് അതാണ് ഓര്‍മ്മ വന്നത്.

ഗീതോപദേശത്തിന്റെ വലിയൊരു ശില്‍പ്പവും ഋഷികേശില്‍ കണ്ടു. സുന്ദരന്‍മാരായ അര്‍ജുനനും ശ്രീകൃഷ്ണനും. ഞരമ്പുകള്‍ പോലും തുടിച്ചു നില്‍ക്കുന്ന കുതിരകള്‍… ആരാവാം ഇതു നിര്‍മ്മിച്ചത്?

രണ്ട് ദിവസം ഞങ്ങള്‍ ഋഷികേശില്‍ കഴിഞ്ഞു. ഒരു ഇടത്തരം ഹോട്ടലില്‍. തീരനഗരം നിറയെ കാവിയണിഞ്ഞ് ജട കെട്ടിയവരാണ്. മന്ത്രങ്ങളും പൂജകളും. ഗംഗാനദി ഇവിടെ വച്ചാണ് അതിന്റെ പൂര്‍ണ്ണരൂപത്തില്‍ പ്രവഹിച്ചു തുടങ്ങുന്നത് എന്ന് ഗൈഡ് പറഞ്ഞു തന്നു. സന്ധ്യയ്ക്ക് ദീപങ്ങളാലും മറ്റു വെളിച്ചങ്ങളാലും ഋഷികേശ് തിളങ്ങും. ഹിമാലയ ശൃംഗങ്ങള്‍ ഇരുട്ടില്‍ മറയും.

ഋഷികേശില്‍ നിന്നും ഹിമാലയ യാത്ര വഴി പിരിയുന്നു: കിഴക്കോട്ടും വടക്കോട്ടും. ഞങ്ങള്‍ കിഴക്കോട്ടാണ് പോയത്. ദേവപ്രയാഗ്, കര്‍ണ്ണപ്രയാഗ്, നന്ദപ്രയാഗ്, ചമോളി, പിപ്പല്‍കോട്ടി വഴി ജോഷിമഠിലേക്ക്. പുലര്‍ച്ചെ പുറപ്പെട്ടെങ്കിലും വൈകുന്നേരമാണ് ജോഷിമഠിലെത്തിയത്. ഇതും ഒരു ചെറു നഗരമാണ്. ശങ്കരാചാര്യര്‍ സ്ഥാപിച്ച ജ്യോതിര്‍ മഠത്തില്‍ നിന്നാണ് ജോഷിമഠ് എന്ന പേര്‍ വന്നത് എന്ന് ഒപ്പമുണ്ടായിരുന്ന ഒരു കാവി വസ്ത്രധാരി പറഞ്ഞു. ചൈനയുമായി ഇവിടെ ഇന്ത്യ അതിര്‍ത്തി പങ്കിടുന്നു.

വഴിയില്‍ നിന്നും വിട്ട് ഒരു കൊച്ചു കുന്നിന്‍ മുകളിലാണ് മഠം. ചുറ്റും പൂന്തോട്ടമുണ്ട്. ആരാധനയ്ക്ക് വലിയ മുറി. അവിടെ നിന്നാല്‍ ഹിമാലയത്തിന്റെ താഴ്‌വരകളും ശൃംഗങ്ങളും കാണാം. നല്ല തണുപ്പ്. പര്‍വ്വതങ്ങളെ തൊട്ടുകൊണ്ട് പാറുന്ന മഞ്ഞുപുക. ഊട്ടിയിലെ തണുപ്പു മാത്രം അറിഞ്ഞ എനിക്ക് ഹിമാലയത്തിലെ ഉന്നതിയിലുള്ള ഈ തണുപ്പ് വ്യത്യസ്തമായ അനുഭവമായി. ഒരു പരിധി കഴിഞ്ഞാല്‍ തണുപ്പും അത്ര സുഖകരമല്ല.

പിറ്റേന്ന്‌യാത്ര തുടര്‍ന്നു. ജോഷിമഠിലെ രാത്രിയ്ക്കു ശേഷം ഗോവിന്ദഘട്ടായിരുന്നു ലക്ഷ്യം. ഇരുപത്തിരണ്ട് കിലോമീറ്ററുണ്ട്. ഷെയര്‍ ടാക്‌സിയിലായിരുന്നു യാത്ര. വഴിയില്‍ ആകാശം മുട്ടുന്ന പര്‍വ്വതവും മഞ്ഞും വനവും മാത്രം…

പച്ചപ്പു നിറഞ്ഞ മരക്കൊമ്പില്‍ അള്ളി പിടിച്ചിരിക്കുന്ന ഒരു കുരങ്ങന്‍. ഇരുണ്ട മുഖം. ചുറ്റിലും വെളുത്ത രോമങ്ങള്‍. അവന്‍ ക്യാമറയിലേക്കു തന്നെ കണ്ണും നട്ട് ഇരുന്നു. ഇരുണ്ടതായതുകൊണ്ട്് മുഖത്തെ ഭാവം മനസിലാവുന്നേയില്ല. പക്ഷേ അലേര്‍ട്ടാണ്. ആരും ശല്യപ്പെടുത്തുന്നത് അവന് ഇഷ്ടമല്ല.

വലിയ ഒരു പാറയുടെ തണലില്‍ ഒരു യുവ സംന്യാസി. കറുത്തിട തൂര്‍ന്ന മുടി, കഴുത്തില്‍ നിറയെ മാല, കൈയില്‍ ചെമ്പുവള, കാലില്‍ വള്ളിച്ചെരുപ്പ് ,ലോഹത്തിന്റെ ഭിക്ഷാപാത്രം. എവിടെ നിന്നോ പറിച്ചെടുത്ത കഞ്ചാവുചെടി. പേരു ചോദിച്ചപ്പോള്‍ മറുപടി ചിരി മാത്രം. ഫോട്ടോയ്ക്ക് പോസ് ചെയ്തുതന്നു,

ആകാശം മുട്ടുന്ന പര്‍വ്വതങ്ങള്‍ക്കിടയിലൂടെ മഞ്ഞുപുക ഒഴുകിവരുന്ന കാഴ്ച. ചിലപ്പോള്‍ നേര്‍മ്മയില്‍, മറ്റു ചിലപ്പോള്‍ ഒരു കൂട്ടമായി വന്ന് ഒട്ടാകെ മൂടുന്നു. വീണ്ടും തെന്നി നീങ്ങുമ്പോള്‍ കാഴ്ച തെളിയുന്നു. വല്ലപ്പോഴും വന്നുവീഴുന്ന വെയില്‍. ക്യാമറയ്ക്ക് ഉത്സവം.

ഹേമകുണ്ഡിലേക്കും പൂക്കളുടെ താഴവരയിലേക്കുമുള്ള യാത്ര തുടങ്ങുന്നത് ഗോവിന്ദ്ഘട്ടില്‍ നിന്നാണ്. സിക്ക് മതക്കാരുടെ ഗുരുദ്വാരയുണ്ട് ഗോവിന്ദ്ഘട്ടില്‍. വരുന്നവര്‍ക്കെല്ലാം ഭക്ഷണമുണ്ട്. ചപ്പാത്തിയും ചായയും സബ്ജിയും.

ഗോവിന്ദ്ഘട്ടില്‍ നിന്നും ഞങ്ങള്‍ ഗംഗാരിയാ ഗ്രാമത്തിലേക്ക് നടന്നു. 15 കിലോമീറ്റര്‍. വഴിയരികിലൂടെ ഒഴുകി നീങ്ങുന്ന ലക്ഷ്മണഗംഗ. വനം. സ്വാദുള്ള ഭക്ഷണവുമായി ധാബകള്‍. ഗംഗാരിയ ഗ്രാമത്തിലെത്തുമ്പോള്‍ രാത്രിയായി. തുറസ്സായ ഒരു സ്ഥലത്ത് ടെന്റടിച്ച് കിടന്നു. കൊടും തണുപ്പായിരുന്നു. രാത്രി ടെന്റിന്റെ മേല്‍പ്പാളി മാറ്റി നോക്കുമ്പോള്‍ മേലെ നക്ഷത്രങ്ങള്‍ നിറഞ്ഞ ആകാശം. മഞ്ഞ് നിറഞ്ഞ് നരച്ചുകിടക്കുന്ന കൊടുമുടിയുടെ നേര്‍ത്ത ദൃശ്യങ്ങള്‍. വിറച്ചുകിടക്കുമ്പോള്‍ ഞാന്‍ അച്ഛനെയും അമ്മയേയും അനുജത്തിയേയും ഓര്‍ത്തു. എത്ര ദൂരയാണവര്‍!

പുലര്‍ച്ചെ പൂക്കളുടെ താഴ്‌വരയിലേക്കു നടന്നു. ചുറ്റും വനങ്ങള്‍. കുതിച്ചൊഴുകിവരുന്ന അരുവികള്‍. മഞ്ഞുമൂടി, നനഞ്ഞ ശിലാ ശിഖരങ്ങള്‍. ഉരുളന്‍ കല്ലുകള്‍ നിറഞ്ഞ താഴ്‌വാരങ്ങള്‍. വെയില്‍ മാറി മാറി വീഴുന്ന പച്ചപ്പുകള്‍. കടുംനീല നിറത്തില്‍ തിളങ്ങുന്ന ആകാശം. വഴിയില്‍ പുഷ്പവാടി ഗംഗ ഒഴുകിവരുന്നു. അത് മുറിച്ചു കടന്നു നടന്നു. ഒടുവില്‍ ഒരു ഗ്ലേസിയറും കടന്നാല്‍ പൂക്കളുടെ താഴ്‌വരയിലെത്തി.

ഊട്ടിയിലെ ഫ്ലവര്‍ഷോയാണ് ലോകത്തിലെ ഏറ്റവും വലിയ പുഷ്പലോകം എന്നു വിചാരിച്ചിരുന്ന എന്നെ ഢമാാവള്‍ ്ശ ശാ്‌നവ്രിീ ഞെട്ടിച്ചുകളഞ്ഞു. അഞ്ഞൂറിലധിം സ്പീഷീസില്‍പ്പെട്ട പുഷ്പങ്ങള്‍ ഇവിടെയുണ്ട്. കണ്ണെത്തുന്നിടത്തോളം അത് പരന്നുകിടക്കുന്നു. പലനിറങ്ങളില്‍, പല ഗന്ധങ്ങളില്‍. രാത്രിയില്‍ പ്രകാശിക്കുന്ന ചെടികള്‍ ഇക്കൂട്ടത്തിലുണ്ട്. ഗന്ധം വരുമ്പോള്‍ തന്നെ മോഹാലസ്യപ്പെട്ടു പോകുന്ന ചില പുഷ്പങ്ങള്‍ ഈ താഴവരയിലുണ്ട് എന്ന് അച്ഛന്‍ പറഞ്ഞിരുന്നു.

ഏപ്രിലില്‍ മഞ്ഞ് ഉരുകുന്നതിനൊപ്പം ഇവിടെ പൂക്കള്‍ വിടര്‍ന്നു തുടങ്ങുന്നു. ജൂലായ് – ആഗസ്ത് ആവുമ്പോള്‍ പുഷ്പങ്ങളുടെ ഉത്സവമായി. 1931-ല്‍ (ഫാങ്ക്‌സ്മിത്തും ആര്‍.എല്‍. ഹോര്‍ഡ്‌സ് വര്‍ത്തും ചേര്‍ന്നുള്ള പര്യടനത്തിനുശേഷമാണ് പൂക്കളുടെ താഴ്‌വരയെക്കുറിച്ച് പുറംലോകം അറിഞ്ഞത്. കണ്ടിട്ടും കണ്ടിട്ടും മതിയാവുന്നില്ല ഈ പൂക്കടല്‍.

താഴ്‌വരയുടെ ഒരു ഭാഗത്ത് ഒരു ശവകുടീരം. ജൊവാന്‍ മാര്‍ഗരറ്റ് ലെഗ്ഗെ. താഴ്‌വരയെക്കുറിച്ചു പഠിക്കാന്‍ ലണ്ടനിലെ ബൊട്ടാണിക്കല്‍ സൊസൈറ്റിയില്‍ നിന്നും വന്നതായിരുന്നു അവള്‍. സ്മാരകശിലയില്‍ ബൈബിളിലെ ഒരു വാക്യം എഴുതിയിരിക്കുന്നു. ”ഞാന്‍ എന്റെ കണ്ണുകളെ മലമുകളിലേക്കുയര്‍ത്തും. അവിടെ നിന്നാണ് എനിക്ക് ചൈതന്യവും സഹായവും വരുന്നത്.” ഒരിക്കലും കാണാത്ത ആ അമ്മയെ ഓര്‍ത്തപ്പോള്‍ എനിക്ക് സങ്കടം വന്നു.

പൂക്കളുടെ താഴ്‌വരയില്‍ നിന്നും ഗംഗാരിയാ ഗ്രാമത്തിലെത്തി ആറു കിലോമീറ്റര്‍ പോയാല്‍ ഹേമകുണ്ഡ് സാഹിബ്ബിലെത്തും. ചിലര്‍ കുതിരപ്പുറത്താണ്. പതിമൂവായിരം അടി ഉയരത്തിലാണ് ഹേമകുണ്ഡ്.

സിഖ് മതക്കാരുടെ തീര്‍ഥാടനകേന്ദ്രമാണിത്. ഗുരുഗോവിന്ദ്‌സിംഗ് ഇവിടെ തപസുചെയ്തിരുന്നു. ഏഴ് ശിഖരങ്ങളുള്ള പര്‍വ്വതങ്ങള്‍ക്കു നടുവില്‍ ഒരു നീലത്തടാകം. അടുത്ത് ഗുരുദ്വാര. മഞ്ഞിന്‍ പുക ഊര്‍ന്നുവന്ന് ജലത്തിലുരുമ്മും. അന്ന് ഞങ്ങള്‍ അവിടെ ടെന്റടിച്ചുകിടന്നു. കൊടുമുടികള്‍ക്കിടയിലേക്ക് രാത്രി ഇറങ്ങിവന്നു. കൂടെ കൊടുംതണുപ്പും.

ഹേമകുണ്ഡ് സാഹിബ്ബില്‍ വച്ച് എന്റെ ഹിമാലയയാത്രയുടെ ആദ്യഘട്ടം തീര്‍ന്നു.

കാഠ്മണ്ഡുവിലേക്കായിരുന്നു രണ്ടാംഘട്ട യാത്ര. ഡല്‍ഹിയില്‍ നിന്നും ബിഹാര്‍-നേപ്പാള്‍ അതിര്‍ത്തിയിലെ റക്‌സോള്‍ വരെ ട്രെയിനില്‍. 26 മണിക്കൂര്‍. സാധാരണ കംപാര്‍ട്ട്്‌മെന്റിലായിരുന്നു ഞങ്ങള്‍. ജീവിതത്തിലെ എല്ലാ തരക്കാരും ഞങ്ങള്‍ക്കു ചുറ്റുമുണ്ടായിരുന്നു. പൊടിയും ചൂടും പലതരം ഗന്ധങ്ങളും.

റക്‌സോളില്‍ നിന്ന് വലിയ കമാനം കടന്ന് ബീര്‍ഗഞ്ചിലേക്ക്. അവിടെ നിന്നാണ് കാഠ്മണ്ഡുവിലേക്കുള്ള ബസ്. ഒരു രാത്രി മുഴുവന്‍ യാത്ര. പുലര്‍ച്ചെ കാഠ്മണ്ഡുവില്‍. പഴയക്ഷേത്രങ്ങളും ഉയരം കുറഞ്ഞ മനുഷ്യരുമുള്ള നഗരം.

കാഠ്മണ്ഡുവിനേക്കാള്‍ പൊഖാറയായിരുന്നു ഞങ്ങളുടെ ലക്ഷ്യം. കാഠ്മണ്ഡുവില്‍ നിന്നും 198 കിലോമീറ്റര്‍. ബസിലായിരുന്നുയാത്ര. മനോഹരമായ ഹിമാലയന്‍ വഴികള്‍ കണ്ടുകൊണ്ട് മുന്നോട്ട്. 6 മണിക്കൂറെടുത്തു പൊഖാറയില്‍ എത്താന്‍.

നെല്‍വയലിനു സമീപം മനോഹരമായ ഒരു നീലത്തടാകം. പൊഖാറ. ചുറ്റും മലനിരകള്‍. ഒഴുകി നീങ്ങുന്ന കൊച്ചുതോണികള്‍. വീടുകളും കൃഷിയിടങ്ങളും. നേപ്പാളിലെ പ്രധാനപ്പെട്ട ഒരു ടൂറിസ്റ്റ് കേന്ദ്രമാണ് പൊഖാറ. ഇന്ത്യക്കും ടിബറ്റിനുമിടയിലെ പഴയകാല വ്യാപാരപാതയായിരുന്നു ഇത്. ‘യോദ്ധാ’സിനിമയില്‍ ‘അമ്മാവനും അമ്മായിയും’ പോക്രയിലേക്കു പോയി എന്ന് ജഗതിയങ്കിള്‍ അച്ഛനോട് പറയുന്നുണ്ട്.

പൊഖാറയില്‍ നിന്നും തിരിച്ചുള്ള യാത്രയില്‍ ഞങ്ങളുടെ ബസ് അപകടത്തില്‍പ്പെട്ടു. മറ്റൊരു ബസ് വന്ന് പിറകിലിടിച്ചതാണ്. പിറകില്‍ വരുന്ന ബസില്‍ കയറുകയേ നിവൃത്തിയുള്ളു. പക്ഷേ, അതിനുള്ളില്‍ നില്‍ക്കാന്‍ തന്നെ ഇടമില്ല.

‘വേണമെങ്കില്‍ മുകളില്‍ കയറിക്കോ’ കണ്ടക്ടര്‍ പറഞ്ഞു. ഞങ്ങള്‍ കയറി. പിന്നെ അഞ്ച് മണിക്കൂറോളം ബസിന്റെ പുറത്തായിരുന്നു യാത്ര. അത് വല്ലാത്ത ഒരനുഭവമായിരുന്നു. വളഞ്ഞും പുളഞ്ഞും പോകുന്ന വഴിയിലൂടെ ഇത്തിരി അപകടകരമായി ബസ് പാഞ്ഞു. തെറിച്ചു പോകാതിരിക്കാന്‍ ഞങ്ങള്‍ അള്ളിപ്പിടിച്ചിരുന്നു. പലപ്പോഴും മലര്‍ന്നുകിടന്നു. ഹൃദ്യമായ ഹിമാലയന്‍ വെയില്‍ ശരീരത്തിലേക്കു വീണു കൊണ്ടിരുന്നു. മുകളില്‍ പറന്നു പോകുന്ന ആകാശം. ചിലയിടങ്ങള്‍ കുത്തിയൊഴുകുന്ന ഗണ്ഡകീ നദി. എന്റെ യാത്രയില്‍ ഞാന്‍ ഏറ്റവും ത്രില്ലടിച്ച സമയം ഇതായിരുന്നു. ആ അപകടം നടന്നില്ലെങ്കില്‍ ഈ അവസരം എനിക്ക് ലഭിക്കില്ലായിരുന്നു.

അപ്രതീക്ഷിതമായത് സംഭവിപ്പിച്ചുകൊണ്ട് യാത്രകള്‍ എപ്പോഴും വിസ്മയിപ്പിക്കുന്നു.

പൈതല്‍മലയുടെ (Paithalmala) കുളിരില്‍

January 30, 2017
Paithalmala, Kannur

കുറെ നാളായി മനസ്സില്‍ കൊണ്ടുനടക്കുന്ന മോഹമായിരുന്നു പൈതല്‍മല. ആ മോഹം സഫലീകരിക്കാനായി. ഒരു ശനിയാഴ്ച ഉച്ചതിരിഞ്ഞ് ഒരുമണിക്കുള്ള തളിപ്പറമ്പ് ബസില്‍ തൃശൂരില്‍നിന്ന് യാത്ര ആരംഭിച്ചു. കൂട്ടിനായി ആരോടും അനുവാദം ചോദിക്കാതെ മഴയും ഒപ്പമെത്തി.

കോഴിക്കോടുവരെ മഴയായതിനാല്‍ ഷട്ടറിനുള്ളില്‍ അടച്ചിരുന്നായിരുന്നു യാത്ര. മഴയത്ത് ഓടിയൊളിക്കുന്ന ആളുകളെ മാത്രം കണ്ടുശീലിച്ച എന്റെ കണ്ണുകള്‍ക്ക് പുതിയ ഒരു കാഴ്ചയായി മഴയത്ത് മൈതാനിയില്‍ ഫുട്ബാള്‍ കളിക്കുന്ന കോഴിക്കോട്ടുകാര്‍. പുസ്തകം ബയന്‍ഡ് ചെയ്യാന്‍ ഉപയോഗിച്ചിരുന്ന 'കാലിക്കോ' എന്ന പരുത്തിത്തുണി കോഴിക്കോട്ട് തുറമുഖത്തുനിന്ന് ലോകമെമ്പാടും കയറ്റി അയച്ചിരുന്നു.

അങ്ങനെയാകാം കോഴിക്കോടിനെ വിദേശികള്‍ 'കാലിക്കറ്റ്' എന്ന പേരുവിളിച്ചത് എന്നാണ് ചില ചിത്രകാരന്മാരുടെ വിലയിരുത്തല്‍. മഴവെള്ളത്തില്‍ ചവിട്ടിയോടി മണ്ണിലും മറ്റും വീണ് തറയിലെ ഓരോ തുള്ളിയും തട്ടിത്തെറിപ്പിച്ച് ഗോളടിക്കുന്ന കളിക്കാരായിരുന്നു കോഴിക്കോട് നഗരം വിടുന്നതുവരെ.


ഒടുവില്‍ 6.30ഓടെ തളിപ്പറമ്പ് ബസിറങ്ങി അവിടെനിന്ന് അടുത്ത ബസില്‍ കറുകച്ചാലില്‍ എത്തി. അല്‍പസമയത്തിനകം എനിക്ക് പോകേണ്ട നൂലിട്ടാമലയിലേക്കുള്ള ബസ് വന്നു. ഞാന്‍ കയറിയ ആ ബസിന് ഒരു പ്രത്യേകതയുണ്ടായിരുന്നു. അതാണ് 'ജനകീയ ബസ്'.

ആ നാട്ടിലെ ജനങ്ങളെല്ലാംകൂടി കാശ് പങ്കിട്ട് വാങ്ങിയ ബസ്. വര്‍ഷത്തിലൊരിക്കല്‍ കണക്കെടുപ്പ് നടത്തി എല്ലാവര്‍ക്കും ലാഭവിഹിതം നല്‍കും. അങ്ങനെ ആ ജനകീയ ബസിലെ യാത്ര എന്നെ നൂലിട്ടാമലയില്‍ എത്തിച്ചു. അതായിരുന്നു ആ ബസിന്റെ അവസാനത്തെ സ്റ്റോപ്. എങ്കിലും, അതിനടുത്ത ജങ്ഷനിലായിരുന്നു എനിക്ക് താമസസൗകര്യം ഏര്‍പ്പെടുത്തിയത്.

ബസ് ഇറങ്ങിയതും എന്നെ കൂട്ടിക്കൊണ്ടുപോകാന്‍ റിസോര്‍ട്ടിലെ ജീവനക്കാരനായ സിന്‍ജോ കാത്തുനില്‍പുണ്ടായിരുന്നു. അവിടെനിന്ന് ഏകദേശം അഞ്ചു മിനിറ്റിനകം താമസസൗകര്യം ഒരുക്കിയ കോട്ടേജില്‍ എത്തിയപ്പോഴേക്കും തണുത്തുവിറച്ചിരുന്നു. ആ തണുപ്പ് മാറാന്‍ കോട്ടേജിന്റെ മുന്നില്‍ തീകൂട്ടി ഞങ്ങള്‍ കഥകള്‍ പറഞ്ഞ് ഇരുപ്പുറപ്പിച്ചു.

ഇവിടെനിന്ന് നോക്കിയാല്‍ തൊട്ടുമുന്നില്‍ കാണുന്നതാണ് പൈതല്‍മല എന്ന് സിന്‍ജോ പറയുമ്പോഴും ആ കാഴ്ചകളെല്ലാം അന്ധകാരത്തിന് കീഴ്പ്പെട്ടിരുന്നു. സായംസന്ധ്യയിലെ ഇളം കുളിരും പൈതല്‍മലയിലെ തണുത്ത കാറ്റും മൂടല്‍മഞ്ഞും ചാറ്റല്‍മഴയും മനസ്സിനെ ആകര്‍ഷിച്ചുകൊണ്ടേയിരുന്നു. അധികം താമസിയാതെ, പിറ്റേന്ന് കാണാന്‍ പോകുന്ന ആ സൗന്ദര്യത്തെ സ്വപ്നംകണ്ട് നിദ്രയില്‍ ആഴ്ന്നു.

പിറ്റേന്ന് നേരം പുലര്‍ന്നു. പറവകള്‍ പറന്നുയര്‍ന്നു. കോട്ടേജിന്റെ വാതില്‍ തുറന്ന് പുറത്തിറങ്ങി. ചുറ്റുപാടും കണ്ണോടിച്ചു. മലമുകളില്‍ പച്ചക്കൂടാരത്തിനുള്ളിലൂടെ മൂടല്‍മഞ്ഞിന്‍ പാളികളെ തന്റെ കിരണങ്ങളാല്‍ തള്ളിനീക്കാന്‍ സൂര്യന്‍ പാടുപെടുകയാണ്. ഈ നാട് ഇങ്ങനെയായിരിക്കാം. എങ്ങും കാടും മേടും മലയും. ഒപ്പം വിരലിലെണ്ണാന്‍ മാത്രം കൊച്ചുവീടുകള്‍.

നേരം പുലരുന്നു എന്നറിയണമെങ്കില്‍ സമയത്തിന്റെ പാത പിന്തുടര്‍ന്നേ മതിയാകൂ. സൂര്യപ്രഭയുടെ നിഴല്‍പോലും കാണാന്‍ കോടമഞ്ഞ് അവസരമൊരുക്കുന്നില്ല. എന്തായാലും ആ മഞ്ഞുവീഴ്ച ആസ്വദിച്ച് ഞാന്‍ താഴെയുള്ള രാമചന്ദ്രന്‍ ചേട്ടന്റെ ചായക്കടയിലേക്ക് നടന്നു.

ഓലമേഞ്ഞ ഒരു പഴയ നാട്ടിന്‍പുറത്തെ ചായക്കട വളരെ നാളുകള്‍ക്കുശേഷമാണ് കണ്ടത്. വീശിയടിക്കുന്ന ചായയും നാടന്‍ ദോശയും ചട്നിയുമൊക്കെ ആസ്വദിച്ച് കഴിച്ചു. ഇതിനിടയില്‍ പഴയകാല സ്മരണകള്‍ ഉണര്‍ത്തി ഒരു റേഡിയോ പെട്ടി പതുക്കെ പാടുന്നുണ്ടായിരുന്നു. അവിടെയുള്ള മുതിര്‍ന്ന ആള്‍ പത്രവായന തുടങ്ങിയതും കൂടെയുള്ളവര്‍ വാര്‍ത്തക്ക് അഭിപ്രായവും പറഞ്ഞുതുടങ്ങി.

അന്നത്തെ അവരുടെ വിഷയം നമ്മുടെ പുതിയ ഭരണമായിരുന്നു. ചായക്കടയിലെ ആ നിമിങ്ങള്‍ കുറച്ചുനേരത്തേക്കെങ്കിലും പഴമയിലേക്കുള്ള തിരിച്ചുപോക്കായി. ബാല്യത്തില്‍ മാത്രം കണ്ടുമറന്ന കാഴ്ചകള്‍ വര്‍ഷങ്ങള്‍ക്കിപ്പുറം കണ്മുന്നില്‍ ഒരു സിനിമ എന്നപോലെ പ്രദര്‍ശിപ്പിക്കുകയായിരുന്നു കാലം. കാലത്തിനൊപ്പം ചുവടുവെച്ച് ഞാനും പ്രപഞ്ചത്തിന്റെ പുതിയതലങ്ങള്‍ തേടി. പൈതല്‍മലയിലേക്കുള്ള യാത്ര ആരംഭിക്കാന്‍ തിരിച്ച് കോട്ടേജിലേക്ക് നടന്നു.

ഭാഗ്യമെന്നുപറയട്ടെ, തിരിച്ചെത്തിയപ്പോഴേക്കും പൈതല്‍മല എനിക്ക് ദര്‍ശനം തന്നു. കോട്ടേജിനു മുന്നില്‍ നിന്നുനോക്കുമ്പോള്‍ അങ്ങുദൂരെ ആനയുടെ മസ്തിഷ്കംപോലെ പൈതല്‍മല തെളിഞ്ഞുകണ്ടു. ഇവിടെനിന്ന് മാത്രമേ ആനയുടെ മസ്തിഷ്കം പോലെയുള്ള പൈതല്‍മലയെ കാണാന്‍ സാധിക്കൂവെന്ന് സിന്‍ജോ പറഞ്ഞു.

കോടമഞ്ഞ് മാറിയ ആ വേളയില്‍തന്നെ ഞങ്ങള്‍ പൈതല്‍മലയിലേക്കുള്ള നടത്തം ആരംഭിച്ചു. മല കയറാന്‍ ഞങ്ങള്‍ക്കൊപ്പം ഒരു 10ാം ക്ളാസുകാരനും കൂടി. അതായിരുന്നു അമല്‍. പൈതല്‍മലയിലെ ലോക്കല്‍ ഗൈഡ്. പൈതല്‍മലയെക്കുറിച്ച ഐതിഹ്യങ്ങളും കഥകളും അരച്ചുകലക്കി കുടിച്ച അമല്‍ തന്റെ ജോലി ആരംഭിച്ചു.

ദൂരെ കണ്ട കുറച്ച് വീടുകള്‍ ചൂണ്ടിക്കാട്ടി അമല്‍ പറഞ്ഞു; ഇത് ഇവിടുത്തെ കാട്ടുവര്‍ഗക്കാരുടേതാണ്. സാധാരണ നമ്മുടെ കാട്ടുവര്‍ഗക്കാര്‍ ഇരുനിറക്കാരാണെങ്കില്‍ ഇവിടെ നേരെ വിപരീതമാണ്. വെളുത്ത നിറവും അതുപോലെ സൗന്ദര്യം തുളുമ്പി നില്‍ക്കുന്നവരുമാണ് ഇവിടത്തെ കാടിന്റെ മക്കള്‍. ഇവര്‍ കുടകില്‍നിന്ന് ഇവിടേക്ക് ചേക്കേറിയതാണ്....

പണ്ട് കുടകിലെ രാജാവ് പൈതല്‍മലക്ക് മുകളില്‍ ഒരു കൊട്ടാരവും അമ്പലവും സ്ഥാപിച്ചെന്നും ആ കൊട്ടാരത്തിലേക്കുള്ള പ്രാചീന വഴിയിതാണെന്നും കരുതപ്പെടുന്നു. അവിടത്തെ രാജാവിനും പരിവാരങ്ങള്‍ക്കും ഒരു പ്രത്യേകത ഉണ്ടായിരുന്നു. ആഹാരം കഴിക്കുന്ന സമയത്ത് എന്തു സംഭവിച്ചാലും അവര്‍ അനങ്ങില്ല. അത് കഴിച്ച ശേഷമേ അവിടെനിന്ന് എഴുന്നേല്‍ക്കൂ. ഇത് മനസ്സിലാക്കിയ കണ്ണൂരിലെ രാജാവ് അവരുടെ ഭക്ഷണസമയത്ത് കൊട്ടാരവും അമ്പലവും ആക്രമിക്കുകയും പിടിച്ചെടുക്കുകയും നശിപ്പിക്കുകയും ചെയ്തു എന്ന് പറയപ്പെടുന്നു. ഇങ്ങനെ നിരവധി കഥകളാണ് പൈതല്‍മലക്ക് പിന്നില്‍.

കാട്ടുവഴിയിലൂടെയുള്ള മലകയറ്റമായിരുന്നു ആദ്യം. കഥകളൊക്കെ കേട്ട് മലകയറിയത് അറിഞ്ഞതേയില്ല. അതുവരെ ആകാശത്തെ മറച്ചുപിടിച്ചിരുന്ന കാട്ടില്‍നിന്ന് പുറത്തിറങ്ങിയതും അതിസുന്ദരമായ കാഴ്ചകളാണ് കണ്മുന്നില്‍ തെളിഞ്ഞത്. എങ്ങും പച്ചപ്പുല്‍ വിരിച്ച മലനിരകള്‍. ഒന്നിനുപിറകെ ഒന്നൊന്നായി ഓടിക്കളിക്കുന്ന മഞ്ഞുമേഘങ്ങള്‍.

ഞങ്ങള്‍ എത്തിയതറിഞ്ഞ് എവിടെനിന്നോ പാഞ്ഞെത്തിയ കുളിരുള്ള കാറ്റ് ആകെ കോരിത്തരിപ്പിച്ചു. തൊട്ടടുത്ത നിമിഷം അവ മഞ്ഞുമേഘങ്ങളെയുംകൊണ്ട് പറന്നു. ആകാശവും മലനിരകളും വീണ്ടും തെളിഞ്ഞു. പ്രകൃതി കനിഞ്ഞുനല്‍കിയ കാടും മലയുമെല്ലാം നനഞ്ഞുനില്‍ക്കുന്നു. മല കയറി തളരുമ്പോള്‍ കാറ്റും മഞ്ഞും വീണ്ടും വന്ന് കൂടുതല്‍ ഉന്മേഷവും ഊര്‍ജവും നല്‍കിക്കൊണ്ടേയിരുന്നു.

കുറച്ചുകൂടി മല കയറിയപ്പോള്‍ എങ്ങും കോടമഞ്ഞ് മാത്രം. ഒപ്പം തണുപ്പിന്റെ കാഠിന്യവും കൂടി. ക്ഷീണമകറ്റാന്‍ പുല്‍മേടുകള്‍ക്കിടയില്‍ അങ്ങിങ്ങായ് ഒറ്റപ്പെട്ട് തണുത്ത് വിറങ്ങലിച്ചുനില്‍ക്കുന്ന മരച്ചുവട്ടില്‍ ചാരിയിരിക്കവെ എന്നില്‍നിന്ന് കിട്ടുന്ന സ്പര്‍ശം ആ മരച്ചില്ലകള്‍ക്ക് അല്‍പം ചൂടുപകരുന്നതായി തോന്നി.

മഞ്ഞും മഴയും കാറ്റും ഒക്കെ ആസ്വദിച്ച് ഒടുവില്‍ മലമുകളില്‍ എത്തിപ്പോള്‍ ആദം കണ്ണില്‍ ഉടക്കിത് ഇടിഞ്ഞുപൊടിഞ്ഞുകിടക്കുന്ന കെട്ടിടാവശിഷ്ടങ്ങളായിരുന്നു. ഇതാണ് ആ പഴ കൊട്ടാരം സ്ഥിതിചെയ്തിരുന്ന സ്ഥലമായി കരുതപ്പെടുന്നത്. തൊട്ടടുത്തായി ഒരു കിണറും ശ്രദ്ധില്‍പെട്ടു. മലകയറിയ ക്ഷീണമകറ്റാന്‍ അവിടെയിരുന്നു. അല്‍പം പ്രകൃതികാഴ്ചകള്‍ ആസ്വദിക്കാന്‍ തീരുമാനിച്ചു.

മലമുകളിലെ പ്രകൃതിദത്തമായ ശീതീകരണ സംവിധാനത്തിന് സുഭിക്ഷമായി ലഭിച്ച ഓക്സിജന്‍ കൂടുതല്‍ ഊര്‍ജം പകര്‍ന്നു. അല്‍പം കഴിഞ്ഞ് മൂടല്‍മഞ്ഞ് മാറി ഇളംചൂട് തട്ടി തണുപ്പിന്റെ കാഠിന്യം കുറഞ്ഞപ്പോള്‍ ആ ആകാശവിസ്മൃതിയില്‍ മലഞ്ചെരുകളുടെ ഓരത്ത് കയറി നിന്നു. തെളിഞ്ഞ അന്തരീക്ഷത്തില്‍ ആ കുന്നിന്‍ മുകളില്‍നിന്നുള്ള കാഴ്ചകള്‍ വിവരണാതീതമായിരുന്നു.

പച്ചവിരിച്ച താഴ്വാരങ്ങള്‍ ഞൊറികളായി താഴേക്ക് പോകുന്നു. എങ്ങും കുന്നും താഴ്വാരങ്ങളും മലമടക്കുകളും മാത്രം. അവക്കിടയിലൂടെ വെള്ളിനുലിഴ ചേര്‍ത്തിട്ടപോലെ ഒലിച്ചിറങ്ങുന്ന അരുവികളും നീര്‍ച്ചാലുകളും ദൂരക്കാഴ്ചക്ക് ഭംഗി കൂട്ടുന്നു.

ആ കാഴ്ചകള്‍ കണ്ടുനില്‍ക്കുന്ന നമ്മുടെ മനസ്സിനെ കൂട്ടിലാക്കിയില്ലെങ്കില്‍ അത് നമ്മെ വിട്ട് വിഹായസ്സിലേക്ക് പറന്നുയരുമെന്നതില്‍ സംശയമില്ല. ആ നയനമനോഹര കാഴ്ചകള്‍ കാമറയില്‍ ഒപ്പിയെടുക്കാന്‍ മലകള്‍തോറും കയറിയിറങ്ങി. കാരണം, നമ്മുടെ ലോകത്തെക്കുറിച്ച കാഴ്ചകള്‍ കൈമാറപ്പെടുന്നത് ചിത്രങ്ങളിലൂടെയാണ്. അതുകൊണ്ടുതന്നെ പൈതല്‍മലയുടെ ഓരോ അറ്റവും ഓടിനടന്ന് ചിത്രങ്ങളെടുത്തു.

ഒടുവില്‍ വിശപ്പിന്റെ വിളി കീഴടക്കിയപ്പോള്‍ മലയിറങ്ങി കോട്ടേജിലെത്തി. നല്ല സ്വാദുള്ള ഉച്ചഭക്ഷണത്തിനുശേഷം ഇത്രയും നല്ല യാത്രയും താമസവും ഭക്ഷണവും ഞങ്ങള്‍ക്കൊരുക്കിയ ആ കോട്ടേജിന്റെ മാനേജരായ സുബിനോട് നന്ദി രേഖപ്പെടുത്തി തൃശൂര്‍ക്ക് മടങ്ങി.

മഞ്ഞു പെയ്യുന്ന കുടജാദ്രിയിലേക്ക് (Kudajadri) ഒരു യാത്ര

January 30, 2017
Kudajadri, Karnataka

കുടജാദ്രിയിലേക്കുള്ള യാത്ര ഞാനും എന്‍റെ സുഹ്രത് രവിശങ്കറും കുറെ നാളുകള്‍ക്കു മുന്‍പേ തീരുമാനിച്ചതാണ്. അങ്ങനെ ഞങ്ങള്‍ 2017 ജനുവരി 13 കുടജാദ്രി പോകാന്‍ തീരുമാനിച്ചു. അതിനായി ഞങ്ങള്‍ ഒരു ടാറ്റാ നാനോ കാറും തിരഞ്ഞെടുത്തു .

13 നു വൈകുന്നേരം ഞങ്ങള്‍ കുഞ്ഞന്‍ നാനോ കാറില്‍ യാത്ര ആരംഭിച്ചു -പത്തനംതിട്ട - ത്രിശൂര്‍ - കോഴിക്കോട് - കണ്ണൂര്‍- ചെറുപുഴ - റാണിപുരം- സുള്ളി - മംഗലാപുരം - മൂകാംബിക - കുടജാദ്രി ഇതായിരുന്നു തിരഞ്ഞെടുത്ത വഴി. യാത്ര എന്ന WhatsApp ഗ്രൂപ്പിലെ സുഹ്രത്തുക്കളെ കണ്ട് സൌഹൃതവും പുതുക്കി ഞങ്ങള്‍ 15 നു വൈകിട്ട് കൊല്ലൂര്‍ എത്തി ... *

കര്‍ണാടക സംസ്ഥാനത്തിലെ കൊല്ലൂര്‍ എന്ന സ്ഥലത്താണ് പ്രസിദ്ധമായ മൂകാംബിക ദേവി ക്ഷേത്രം സ്ഥിതി ചെയ്യുന്നത് . സൗപർണികനദിയുടെ തെക്കേ തീരത്ത്‌ സ്ഥിതി ചെയ്യുന്ന ഈ ക്ഷേത്രത്തിനു നൂറ്റാണ്ടുകളുടെ പഴക്കമുണ്ട്‌ ഇവിടുത്തെ ശിവലിംഗപ്രതിഷ്ഠ പരശുരാമൻ സ്ഥാപിച്ചതാണെന്ന് വിശ്വസിക്കപ്പെടുന്നു. നൂറ്റെട്ട് ദുർഗ്ഗാക്ഷേത്രങ്ങളിൽപ്പെടുന്ന ഒരു ക്ഷേത്രമാണിത്.* അന്ന് ക്ഷേത്ര സന്ദര്‍ശനവും നടത്തി ഞങ്ങള്‍ കൊല്ലൂരില്‍ താമസിച്ചു.
അടുത്ത ദിവസം രാവിലെ 5 മണിക്ക് തന്നെ കുടജാദ്രിയിലേക്കുള്ള യാത്ര ആരംഭിച്ചു. കൊല്ലൂര്‍ നിന്നും ഷിമോഗോയിക്കുള്ള വഴി 9 കി മി സഞ്ചരിച്ചാല്‍ ഒരു കാനന പാതയുണ്ട് . അതുവഴി 10 കി മി നടന്നാല്‍ കുടജാദ്രിയില്‍ എത്താം ...അത് ലക്ഷ്യമാക്കി ഞങ്ങള്‍ യാത്ര തുടര്‍ന്നു .

9 കി മി കഴിഞ്ഞപ്പോള്‍ ഞങ്ങള്‍ ഒരു ചെറിയ മണ്‍പാതയിലേക്ക് കയറി കുറച്ചു ദൂരം ചെന്നപ്പോള്‍ ഒരു ഫോറെസ്റ്റ് ചെക്പോസ്റ്റ് . വാഹനം പൂര്‍ണ്ണമായും അവര്‍ പരിശോധിച്ചു, കാനന പതയില്‍കൂടി നടന്നു പോകുന്നതിനുള്ള നിര്‍ദേശവും അവര്‍നല്‍കി . ഇവിടുന്നു 100 മീറ്റര്‍ കൂടി മാത്രമേ കാര്‍ പോകു .

അവിടെ ഒരു ചെറിയ ചായക്കട. തിരക്കിയപ്പോള്‍ ഒരു മലയാളി ആണ് '' തങ്കപ്പന്‍ ചേട്ടന്‍ '' ,ചേട്ടനും മക്കളും കുറെ വര്‍ഷങ്ങള്‍ക്കു മുന്നേ ഈ നാട്ടില്‍ എത്തിയതാണ് . സമയം 7 മണി കഴിഞ്ഞിരുന്നു രാവിലെ യാത്ര തുടങ്ങിയതിനാല്‍ വിശപ്പിന്‍റെ വിളിതുടങ്ങി ...

തങ്കപ്പന്‍ ചേട്ടന്‍റെ കടയില്‍ നിന്നും രാവിലെ ഇടലി , സാമ്പാര്‍ കഴിച്ചു , തിരികെ എത്തുമ്പോള്‍ നല്ല ചൂട് കഞ്ഞി , പയര്‍ ഉണ്ടാക്കി വെക്കാം എന്നും തങ്കപ്പന്‍ ചേട്ടന്‍ പറഞ്ഞു . അത്യാവശ്യം ആഹാരവും വാങ്ങി ഞങ്ങള്‍ മല കയറ്റം ആരംഭിച്ചു .

മല കയറ്റം ആരംഭിച്ചപ്പോള്‍ നല്ല വീതിയുള്ള വഴിയും , ചെറിയ കയറ്റവും ആയിരുന്നു അല്‍പം കഴിഞ്ഞപ്പോള്‍ ഇടുങ്ങിയ വഴിയും , കയറ്റവും കൂടി കൂടി വന്നു . വന്യതയടെ ഭീതിപ്പെടുതല്‍ , കൂടാതെ നല്ല മഞ്ഞും ......അങ്ങനെ കാടും , മലയും , പുല്ല്മെടും , മോട്ടകുന്നുകളും കയറി ഞങ്ങള്‍ കുടജാദ്രിയില്‍ എത്തി.

കൊല്ലൂരിലെ പ്രശസ്തമായ മൂകാംബിക ക്ഷേത്രം കുടജാദ്രിയുടെ താഴ്വരയിലാണ്. കുടജാദ്രി ഗ്രാമത്തിലെ ആദിമൂകാംബിക ക്ഷേത്രം ശ്രീ 'മൂകാംബിക ദേവിയുടെ 'മൂലസ്ഥാനം' ആയി കരുതപ്പെടുന്നു. ശ്രീ ഭദ്രകാളി ക്ഷേത്രം കുടജാദ്രി മലമുകളിൽ കാണാം. ശങ്കരാചാര്യർ ഇരുന്നു ധ്യാനിച്ച സ്ഥലമാണ് കുടജാദ്രി മലകൾ.

മലമുകളിൽ ശങ്കരാചാര്യരുടെ സർവ്വജ്ഞ പീഠം കാ‍ണാന്‍ 2 കിമി കൂടി നടക്കണം അങ്ങനെ ഒരു മണിയോട് കൂടി ഞങ്ങള്‍ അവിടെ എത്തി കാഴ്ചകളും കണ്ട് മടങ്ങി 4 മണിയോട് കൂടി തിരികെ തങ്കപ്പന്‍ചേട്ടന്‍റെ കടയില്‍ എത്തി ഒരു കുളിയും പാസാക്കി .. നല്ല ചൂട് കഞ്ഞിയും പയറും , മുളക് ചമന്തിയും കഴിച്ചു ... വൈകുന്നേരത്തോടെ മടക്ക യാത്ര ആരംഭിച്ചു . പതിനെട്ടാം തീയതി രാവിലെ വീട്ടില്‍ എത്തി ...കടപ്പാട് : ത്രിശൂര്‍ ടീം . (മിഥു, സുനില്‍, ഗോകുല്‍ , സുചിത്ര ചേച്ചി, അനിഷിക്കാ , നാദിയ , മൃതുല്‍ & All ) കോഴിക്കോട് ടീം . ( ദീപേഷ് , ശരീന മാം , ഷജില്‍ , നിര്‍മല്‍ & all ) കണ്ണൂര്‍ ടീം . ( രാജേഷ് ഡോക്ടര്‍ & ഫാമിലി , മനോജ്‌ ചേട്ടന്‍ , രാജീവ്‌ ചേട്ടന്‍, അന്റോണി & all ) കാസര്‍ഗോഡ് ടീം . ( ശശി സര്‍ & ടീം ) പിന്നെ ഞങ്ങടെ ടീം . ( കുഞ്ഞന്‍ നാനോ , രവിശങ്കര്‍ , ഹരീഷ് ഭായി ,)
*വിവരണം. ഷാ സിറാജ് : 9446029776 *

Credits:
Sha Syraj

https://www.facebook.com/groups/teamyathra/permalink/1346910938714969/

വാഗമണ്‍ അറപ്പുകാട് തുരങ്കത്തിലൂടെ ഒരു സാഹസിക യാത്ര

January 28, 2017
An adventurous trip through Vagamon tunnel

ഇതൊരു മരണക്കളിയാണ് ..മലകളുടെ രക്തം പേറി ഒഴുകുന്ന തുരങ്ക സിരയിലൂടെ ,..വാഗമണ്ണിലെ സുന്ദരമായ പുല്‍ മേടുകള്ക്കും , മൊട്ടക്കുന്നുകള്ക്കും , തടാകങ്ങള്ക്കും താഴെ പാതാള ലോകത്തിലൂടെ ,ഉറുമ്പുകളെ പോലെ രണ്ട് മനുഷ്യര്‍. മഞ്ഞും ,പ്രകൃതി ഭംഗിയും ആസ്വദിച്ച് മറ്റു യാത്രികര്‍ മുകളിലുണ്ടാവാം ...വലിയ വാഹനങ്ങള്‍ മുകളിലെ റോഡുകളിലൂടെ പോകുന്നുണ്ടാവാം...

ഞങ്ങള്‍ അതിനെല്ലാം താഴെ ഭൂമിക്കടിയിലൂടെ ഒഴുക്കിനെ മുറിച്ച് കടന്ന് , ദൂരെ കാണുന്ന പ്രകാശത്തിന്റെ. പൊട്ടിനെ ലക്ഷ്യമാക്കി നടക്കുകയാണ് .. അറപ്പ് കാട് തുരങ്കത്തിലൂടെ ....

വാഗമണ്ണില്‍ പോയാല്‍ മൊട്ടക്കുന്നുകളും ,പൈന്മരങ്ങളും എല്ലാം കണ്ട് തിരിച്ചു വരുകയാണ് പതിവ്.എന്നാല്‍ ഇതിനെല്ലം അടിയിലൂടെയുള്ള , ഒരു സാഹസിക യാത്ര സ്വപ്ന തുല്യവും ഉദ്വേകം ജനിപ്പിക്കുന്നതുമാണ്‌ വാഗമണ്‍ വഴി ഒരിക്കല്‍ പോയപോള്‍ എന്തായാലും ഒന്ന് അന്വേഷിക്കാമെന്ന് കരുതി .

Vagamon Medows ലെ Tourism വകുപ്പ് ഉദ്യോഗസ്ഥനോട് Tunnel ലേയ്ക്കുള്ള വഴി ചോദി ച്ചു ഏകദേശം ഒരു റുട്ട് മാപ്പ് ഉണ്ടാക്കി വെച്ചിട്ടുണ്ടായിരുന്നു.Vagamon Medows ന്റെ അവിടുന്ന് ഏകദേശം ഒരു കിലോമീറ്റര്‍ പോയി അവിടുന്ന് ഒരു കാട്ടു വഴിയിലൂടെയാണ് പോകേണ്ടത്.

സാഹസികത മനസ്സില്‍ കിടന്നു വിങ്ങി പൊട്ടിയ ഒരു ശനിയാഴ്ച ദിവസം തുരങ്ക യാത്രക്ക് ആവശ്യമായ ടൂള്സ്് എല്ലാം തയാറാക്കി വെച്ചു.ഞായര്‍ രാവിലെ അഞ്ചു മണിക്ക് അലാറം വെച്ച് എഴുന്നേറ്റ് വീട്ടില്‍ ആരോടും പറയാതെ വാഗമ ണ്ണി ന്റെ ഇത് വരെ അനുഭവിക്കാത്ത ആ അനുഭൂതിയിലേയ്ക്ക് ഞാനും ജ്യേഷ്ടനും യാത്രയായി.

വാഗമണ്‍ പുല്മേ ടുകള്‍ കടന്ന് ,വീണ്ടും മുന്പോട്ട് .കാട്ടുവഴിയിലൂടെ ... വഴിയില്‍ നിറയെ പേരമരങ്ങള്‍ വളര്ന്നു നില്ക്കു ന്നു.കാട്ടുവഴി അവസാനിക്കുന്നത് ഒരു ചെറിയ കൈത്തോടിന്റെ കരയിലാണ്.മീനച്ചിലാര്‍ ! മീനച്ചിലാറിന്റെ ഉത്ഭവ സ്ഥാനങ്ങള്‍ ആവാം ഇവയൊക്കെ.വീതി കുറഞ്ഞ് തീരെ മെലിഞ്ഞ മീനച്ചിലാറിനെ ഇവിടെ കാണാം..വീതി കുറഞ്ഞ ഒരു കാട്ടുചോല!..

തുരങ്കം തേടി കാട്ടിലൂടെ നടക്കണം എന്ന് വഴി പറഞ്ഞ് തന്നയാള്‍ പറഞ്ഞിരുന്നു.ബൈക്ക് നിര്ത്തി് ഞങ്ങള്‍ കാട്ടു ചോലയിലേയ്ക്കിറങ്ങി.രണ്ടു തോടുകള്‍ കൂട്ടി മുട്ടി ഒന്നായി ഒഴുകുകയാണി വിടെ.ഞങ്ങള്‍ ഇടതു വശത്തെ ചാലിലൂടെ നടന്നു .കാട്ടാറിന്റെ ഒരു കരയില്‍ ചിതല്പു റ്റുകള്‍ പോലെ മണ്‍ കൂനകള്‍, അവയില്‍ സാമാന്യം വലുപ്പമുള്ള മാളങ്ങളും കാണാം.പാമ്പ് അല്ലെങ്കില്‍ ഉടുമ്പ് പോലെയുള്ള ഏതെങ്കിലും ജീവികളോ ഇങ്ങനെയുള്ള മാളങ്ങളില്‍ ഉണ്ടാവാം.

അധികം സസ്പെന്സ്ക ഒന്നും ഞങ്ങള്ക്ക് തരാതെ തന്നെ മുന്നില്‍ തരങ്കം കാണാം..ഒരു മലയുടെ പാറ തുറന്ന് ചെറിയ വായോടു കൂടിയ തുരങ്കം.ഒരു ഡാം ടണല്‍ പോലെ അത് എനിക്ക് തോന്നിയില്ല,ഒരു ഭീമന്‍ പാമ്പിന്റെ മാളം പോലെയാണ് എനിക്കത് തോന്നുന്നത്. പാറയുടെ മുകളില്‍ നിന്ന് ചെറുതായി വെള്ളം താഴേയ്ക്ക് ഒഴുകുന്നുണ്ട്.

തുരങ്കത്തിനടുത്തെയ്ക്ക് കാട്ടു പുഴയിലൂടെ നടന്നു.തുരങ്കത്തിലെ കൂരിരുട്ടില്‍ നിന്നും അത് വെളിച്ചം തേടി വെളിയിലേക്ക് ഒഴുകുന്നത് പോലെ. വന്യമായ ഏകാന്തതയാണ് ഈ സ്ഥലത്തിനു, വാഹനങ്ങള്‍ ഏതോ മലകളിലൂടെ പോകുന്ന ഹോണടി മാത്രം ഇടയ്ക്ക് കേള്ക്കാം. ഈ അന്തരീക്ഷം എന്ത് കൊണ്ടോക്കെയോ എന്നില്‍ ചെറിയൊരു ഭയം വളര്ത്തി .

തുരങ്ക മുഖത്തു നിന്ന് അകത്തേയ്ക്ക് നോക്കി , ഇരുട്ടില്‍ നിന്നും വല്ലാത്തൊരു മൂളല്‍ കേള്കാം ഉള്ളില്‍ നിന്ന്.അങ്ങകലെ ചെറിയൊരു പൊട്ടു പോലെ മറ്റേ അറ്റം കാണാം.ദൂരം കൃത്യമായി എത്രയാണെന്ന് അറിയാന്‍ പറ്റുന്നില്ല.ഉള്ളില്‍ എന്തായിരിക്കും എന്ന ഭയവും. ഒരു മഴ വന്നത് പെട്ടെന്നാണ്.തുരങ്കം അവസാനിക്കുന്നത് എവിടെയെന്നറിയില്ല.കൂടാതെ മഴയില്‍ തുരങ്കത്തിലെ ഒഴുക്ക് കൂടാന്‍ സാധ്യതയുണ്ട് ,ജലനിരപ്പും ഉയര്ന്നേുക്കാം.

തുരങ്കത്തിന്റെ മറ്റേ അറ്റം കണ്ടെത്താന്‍ അതിനുള്ളിലൂടെ ഇപ്പോള്‍ കയറി പോവുന്നത് അപകടമാണ് . മുന്പൊേരിക്കല്‍ മലമുകളിലൂടെ നടന്ന് ,Co-ordinates ഉംതുരങ്കം കടന്നു പോയേക്കാവുന്ന ഏകദേശം ഒരു Angle ഉം ഒക്കെ നോക്കി അതിനു മറുവശം കണ്ടുപിടിക്കാന്‍ ഒരു ശ്രമം ഞങ്ങള്‍ നടത്തിയിരുന്നു. ?

ഞങ്ങള്‍ മലമുകളിലൂടെ നടന്നു.തേയില ക്കാടുകളും ഇടയ്ക്ക് മരങ്ങളും വളര്ന്നു നില്ക്കു ന്നു.കുറെ നടന്നപ്പോള്‍ ഇരുട്ടും ,തോട്ടപ്പുഴു ശല്യവും ഏറി വന്നു.തുരങ്കവാതില്‍ എവിടേയ്ക്ക് തുറക്കുന്നു എന്ന് കണ്ടെത്താനാവാതെ വിശണ്ണരായി ഞങ്ങള്‍ തിരികെ വരേണ്ടി വന്നു. അഞ്ചുരുളി ടണലിലൂടെ മുന്പ് നടക്കാന്‍ ശ്രമിച്ചിട്ടുണ്ട് പക്ഷെ മുഴുവന്‍ പോവാന്‍ പറ്റിയിട്ടില്ല.

അന്നത്തെ പരിചയം വെച്ച് തുരങ്ക യാത്രക്ക് ആവശ്യമായി ഞങ്ങള്ക്ക് തോന്നിയ ടൂള്സ്െ എല്ലാം ഇപ്പോള്‍ തയ്യാറാക്കിയിട്ടുണ്ട്..മുന്പ്ത്തെ Tunnel യാത്രയില്‍ ഇരുട്ടാണ്‌ പിന്തിരിപ്പിച്ച് കളഞ്ഞത്.ഇപ്പോള്‍ Head Lamb ഉം LED യും ഒക്കെ കരുതിയിട്ടുണ്ട്.Tunnelന്റെ ദൂരം അളക്കാന്‍ Thread ഉം കൂടെ കരുതി.GPS ഇല്‍ Starting Co-ordinates അടയാളപ്പെടുത്തി.ദൂരം അളക്കുവാനായി കയ്യിലുണ്ടായിരുന്ന നൂല്‍ ഒരു കമ്പിയില്‍ ഉടക്കി മെല്ലെ തുരങ്കത്തിനകത്തെയ്ക്കു കയറി.

തുടക്കത്തില്‍ തന്നെ മുട്ടറ്റം വെള്ളമുണ്ട്.ചെറിയ ഒഴുക്കാണ്.മറ്റേ അറ്റം ഇവിടെ നിന്നാല്‍ ചെറുതായി കാണാം, അവിടെ എന്താണെന്നോ എവിടെയാണെന്നോ അറിയില്ല.കാട്ടില്‍ എവിടെയോ ആകാം അവസാനം എന്ന അനുമാനത്തില്‍ ഞങ്ങള്‍ നടത്തം തുടങ്ങി.ആരോടെങ്കിലും മുന്പേന തന്നെ തുരങ്കം അവസാനിക്കുന്നത് മുന്കൂ ട്ടി എവിടെയാണെന്ന് അറിഞ്ഞു പോവുമ്പോള്‍ നിങ്ങള്ക്ക് സാഹസികതയുടെ ത്രില്‍ ആസ്വദിക്കാന്‍ കഴിയുകയില്ല.മാപ്പില്‍ നോക്കി എളുപ്പം കണ്ട് പിടിക്കാമായിരുന്നിട്ടും ഞാനതിന് ശ്രമിച്ചില്ല.

നൂറ് മീറ്റര്‍ ഉള്ളിലേയ്ക്ക് നടന്നു.തിരിഞ്ഞു നോക്കുമ്പോള്‍ കയറി തുടങ്ങിയ വാതില്‍ ചെറുതായി വരികയാണ്.വെളിച്ചം മെല്ലെ കുറഞ്ഞ് വരികയാണ്.ഒഴുക്ക് കൂടുന്നുണ്ടോ?. ഉറപ്പുള്ള പാറ ആയതിനാല്‍ വെള്ളം ഒഴുകിയുള്ള കുഴികളോ ,വിള്ളലുക ളോ കാണാന്‍ ഉള്ള സാധ്യത കുറവാണ് .എങ്കിലും ഞങ്ങള്‍ കൂടുതലായി താഴേയ്ക്ക് Head Light തിരിച്ചാണ് നടന്നത്.പാമ്പുകള്‍ ഉണ്ടാവാന്‍ ഉള്ള സാധ്യതയും തള്ളിക്കളയാന്‍ ആവില്ല!..

കുറച്ചു ദൂരം കൂടി മുമ്പോട്ട് നടന്നു.തുടക്കത്തില്‍ കേള്ക്കാ മായിരുന്ന കാട്ടു കുരുവികളുടെ ശബ്ദവും അകലെ എവിടെയോ നിന്ന് കേട്ടിരുന്ന ഹോണ്‍ മുഴക്കങ്ങളും എല്ലാം നിലച്ചു.കട്ടി പിടിച്ച ഇരുട്ടും ,വെള്ളം ഒഴുകുന്ന ശബ്ദവും മാത്രം.ഞങ്ങള്‍ സന്ദര്ഭ ത്തിനു യോജ്യമല്ലാത്ത രീതിയില്‍ വെറുതെ തമാശകളൊക്കെ പറയുവാന്‍ തുടങ്ങി.രണ്ടാളുടെയും മനസിലെ ഭയം മറയ്കാന്‍ വേണ്ടിയാണെന്ന് ബോധ്യമുണ്ടെങ്കിലും ഞങ്ങള്‍ അത് തുടര്ന്നു .ശബദം തുരങ്ക ഭിത്തിയില്‍ തട്ടി ചെറിയ പ്രതി ധ്വനികള്‍ സൃഷ്ടിച്ചു കൊണ്ടേയിരുന്നു....

തലയുടെ മുകളില്‍ എന്തോ ചിറകടി ശബദം കേട്ടാണ് മുകളിലേയ്ക്ക് നോക്കിയത്.നൂറുകണക്കിന് നരച്ച്ചീറുകള്‍.ശാന്തമായ ഇരുട്ടില്‍ ശല്യമില്ലാതെ അവ ഉറങ്ങുകയായിരുന്നു.Head Lamp ന്റെ പ്രകാശവും മനുഷ്യരുടെ ശബ്ദവും അവയെ ശല്യപ്പെടുത്തിയിരിക്കുന്നു..ഞങ്ങള്‍ നടക്കുന്നതിനു മുകളിലൂടെ അവ പ്രത്യേക ശബദം പുറപ്പെടുവിച്ചുകൊണ്ട് പറക്കുകയാണ്.

വവ്വാലുകള്‍ പൊതുവേ സാധു ജീവികളാണ് ,പല സിനിമകളും നോവലുകളും അവയ്ക്ക് ഒരു പ്രേത പരിവേഷം നല്കിയിരിക്കുന്നു.കൃത്രിമ പ്രകാശം അവയ്ക്ക് അരോചകമാണ്. അവ ഞങ്ങളുടെ മുഖത്തിനു നേരെയും ,തലമുകളിലൂടെയും പറന്നു കൊണ്ടേയിരുന്നു.പ്രകോപിപ്പിച്ചാല്‍ കടിയേല്‍ ക്കേണ്ടി വരാം.Rabies (പേ വിഷ ബാധ ) പോലെയുള്ള രോഗങ്ങള്‍ വവ്വാലിന്റെ കടിയില്‍ നിന്നും ഉണ്ടാകാം.ശബ്ദമുണ്ടാക്കാതെ ,അവയെ കൂടുതലായി ശല്യപ്പെടു ത്താതെ Head Lamp ന്റെ പ്രകാശം താഴേയ്ക്ക് പതിപ്പിച്ചു ഞങ്ങള്‍ നടന്നു.

തുരങ്കത്തിന്റെ അങ്ങേയറ്റം മുന്പോട്ട് പോകും തോറും അകന്നു കൊണ്ടേയിരിക്കുകയാണ്.തിരിഞ്ഞു നിന്ന് കയറിയ വാതിലി ലേയ്ക്ക് നോക്കിയപ്പോള്‍ പകുതി ദൂരം പോലും പിന്നിട്ടിട്ടില്ല.ചില സ്ഥലങ്ങളില്‍ തുരങ്കത്തിനു വീതി കൂടിക്കൊണ്ടിരിക്കുന്നു.,ചിലയിടത്ത് തീരെ ചുരുങ്ങുന്നു.ചിലപ്പോള്‍ മുട്ടറ്റം വരെ ജലനിരപ്പ്‌ ഉയരുന്നു.ചിലയിടത്ത് തീരെ ആഴമില്ല , കയറിയും ഇറങ്ങിയും ഉള്ള ഒരു നിര്മി്തി.

തുരങ്കത്തിന്റെ ചില ഭാഗത്ത് ഉറഞ്ഞു തൂങ്ങി കിടക്കുന്ന വെളുത്ത പദാര്ത്ഥം (Cave Formations /Speleothems)ഈ ഭാഗത്തെ വിള്ളളുകള്‍ സൂചിപ്പിക്കുന്നു.ഇത്തരം വിള്ളലുകളിലൂടെ ഒഴുകിയെത്തുന്ന മഴവെള്ളം അന്തരീക്ഷത്തിലെ Carbon Dioxideമായി ചേര്ന്ന് കാര്ബോണിക്ക് ആസിഡ് രൂപപ്പെടുന്നു.ഇങ്ങനെയുണ്ടാകുന്ന ആസിഡ് ഈ ഡോളോമൈറ്റ് പാളികളിലൂടെ ഒഴുകുമ്പോലാണ് ഇങ്ങനെയുള്ള നിര്മിതികള്‍ ഉണ്ടാവുന്നത്.

Cave Formations ന്റെ വലിയ നിക്ഷേപങ്ങളെ പറ്റിയൊക്കെ നാം National Geographic ഡോക്യു മെന്റ് റി കളിലൂടെ യൊക്കെ പരിചയ പെട്ടിട്ടുള്ളവയാണല്ലോ. ഞങ്ങള്‍ മുന്പോട്ട് നടന്നു കൊണ്ടേയിരുന്നു ദൂരം കുറെ പിന്നിട്ടിരിക്കുന്നു..നരച്ചീ റുകളെ കൂടാതെ തുരങ്ക ഭിത്തിയില്‍ ഞണ്ടുക ളെ യും,ചിലന്തികളെയും കണ്ടു.വെള്ളത്തില്‍ കൂടുതല്‍ ഞണ്ടുകള്‍ ഉണ്ടാവാം. മലയിടിച്ചില്‍ ഒഴിവാക്കാനായി ചിലയിടത്ത് കോണ്ക്രീറ്റ് ചെയ്തിട്ടുണ്ട് .

മുകളില്‍ ഇരുമ്പ് വല ഘടിപ്പിച്ചിരിക്കുന്നു.ഒരു ചുവന്ന തുണി അവിടെ തൂക്കിയിട്ടതായി കണ്ടു.അപകട സൂചന യാണോ ഒഴുക്കില്‍ വന്നു പെട്ട താണോ എന്നറിയില്ല.വലയ്ക്കുള്ളില്‍ ഇളകി വീണു കിടക്കുന്ന കല്ലുകളും കാണാം.ചിലയിടത്ത് കൂറ്റന്‍ ഉരുക്ക് ബ്ലോക്കുകള്‍ പതിച്ച് ഭിത്തികളെ ബലപ്പെടുത്തി യിരിക്കുന്നു.നടന്നു പോയ്ക്കൊണ്ടി രിക്കുമ്പോള്‍ മലയിടിയുന്നതൊക്കെയാണ് അപ്പോഴെല്ലാം ഞാന്‍ ചിന്തിച്ചു കൊണ്ടിരുന്നത്. പേരറിയാത്ത ഏതോ മലയുടെ ഉള്ളില്‍ കൂടിയാണ് നടക്കുന്നത്.ഇതൊരു പ്രത്യേക അനുഭൂതി തന്നെയാണ്.

നേരിട്ട് അനുഭവിച്ചാല്‍ അല്ലാതെ നിങ്ങളെ വാക്കുകളിലൂടെ അങ്ങനെയൊരു അനുഭൂതിയിലേയ്ക്ക് എത്തിക്കുക്ക എന്നത് അസാധ്യം തന്നെയാണ്.മണിക്കൂറുകള്‍ ആയുള്ള നടത്തം. .മറുവശത്തെ വാതില്‍ ഇപ്പോള്‍ കുറച്ചു കൂടി അടുത്തു കാണാം.പെട്ടെന്നാണ് നിരാശാജനകമായ ആ സത്യം ഞങ്ങള്‍ തിരിച്ചറിഞ്ഞത്.മറ്റേ അറ്റം ഗ്രില്‍ ഇട്ടു അടച്ചിരിക്കുകയാണ്.പുറത്തു കടക്കാനാവില്ല.വന്ന വഴി തിരികെ നടക്കേണ്ടി വരും.

സമയം 11.30 ആയിരിക്കുന്നു.രാവിലെ ഒന്പ തു മണിക്കാണ് നടത്തം തുടങ്ങിയത്.രണ്ടര മണിക്കൂര്‍ ആയുള്ള നടത്തം.അത് തിരിച്ചു നടക്കുന്നതോര്ത്ത്ി എന്റെ ഊര്ജമെല്ലാം നഷ്ടപ്പെട്ടു.തുരങ്കത്തിന്റെ അവസാനം എവിടെയാണെന്ന് അറിയാതെ പോവേണ്ടി വരിക എന്നത് ഞങ്ങളുടെ ഭാഗ്യമില്ലായ്മ യായി ഞാന്‍ കരുതി. എന്തു തന്നെ സംഭവിച്ചാലും മറുവശം കാണാതെ പിന്മാറില്ലെന്നു ഞങ്ങള്‍ തീരുമാനിച്ചിരുന്നു.

മുമ്പോട്ട് പോകുംതോറും വവ്വാലുകളുടെ എണ്ണം കൂടി വരുകയാണ്.ഇരുട്ടിന്റെ ശക്തി കുറഞ്ഞിരിക്കുന്നു.ഇരുമ്പ് വാതില്‍ ഞങ്ങള്ക്ക്ൂ ഇപ്പോള്‍ കൂടുതല്‍ വ്യക്തമായി കാണാം.വാതിലിന്റെ വലുപ്പം ഞങ്ങളെ അതി ശയിപ്പി ച്ചു .അഴികള്ക്കിവടയിലൂടെ നൂര്ന്ന് വെളിയില്‍ ഇറങ്ങാ നാവും.ഞങ്ങള്‍ ആവേശത്തോടെ വെള്ളത്തിലൂടെ ഓടി ,ഇരുമ്പ് വാതിലി നടുത്ത് വെള്ളം കുറച്ചു കൂടുതലാണ് ,നല്ല വലുപ്പമുള്ള അഴികള്‍.

സയന്സ് ഫിക്ഷന്‍ സിനിമകളില്‍ മിക്കവാറും ദീര്ഘ കാലത്തെ ഉറക്കം കഴിഞ്ഞ് സ്ഥലമോ കാലമോ ബോധമില്ലാതെ ഉണരുന്ന രംഗങ്ങളുണ്ട് .ഏതാണ് അതേ അവസ്ഥയിലാണ് ഞങ്ങളിപ്പോള്‍ .മണിക്കൂറുകളായി സൂര്യപ്രകാശ ത്തിന്റെ കണിക പോലും ഇല്ലാതെ മലകള്ക്കും റോഡുകള്ക്കും എല്ലാം അടിയിലൂടെ നടന്നു എവിടെയാണ് ഇപ്പോള്‍ എത്തിപ്പെട്ടിരിക്കുന്നതെന്നോ , എന്താണ് ഇവിടെയെന്നോ അറിയാനാവാതെ തീര്ത്തും ഉദ്വേഗജനകമായ ഒരു അവസ്ഥയില്‍ ഞങ്ങള്‍ എത്തിച്ചേര്ന്നു.

അഴികള്ക്കിടയിലൂടെ എങ്ങനെയോ വെളിയില്‍ ഇറങ്ങി ... GPS ഇല്‍ സ്ഥലം രേഖപ്പെടുത്തി.മറ്റേതോ മലയുടെ കീഴിലാണ് ഞങ്ങള്‍ എത്തിപ്പെട്ടിരിക്കുന്നത് .അടുത്തെവിടെ നിന്നോ വാഹനങ്ങളുടെ ശബ്ദങ്ങള്‍ കേള്ക്കാം , ഈറ്റ വെട്ടുന്ന സ്ത്രീകളുടെ ശബ്ദവും ഞങ്ങള്ക്ക് കേള്ക്കാം .എവിടെ നിന്നാണെന്ന് മാത്രം മനസിലാകുന്നില്ല.റോഡ്‌ അടുത്തെവിടെയോ ഉണ്ട്,ഞങ്ങള്‍ എന്തായാലും മൈന്‍ റോഡില്‍ നിന്നും മാറി എവിടെയോ ആണ് എത്തിയിരിക്കുന്നത്.

അകലെ മാറി ഒരു ഓട്ടോ നിര്ത്തി യിട്ടിരിക്കുന്നു.കുറച്ചാളുകള്‍ അവിടെ കൂടി നില്ക്കു ന്നുമുണ്ട്.സ്ഥലം ഏതാണെന്ന് അവരോടു തിരക്കി. തുരങ്കത്തിനെ മറുവശത്ത്‌ നിന്ന് 3 മണിക്കൂറായി നടന്നു ഇവിടെ എത്തിയതാണെന്നു പറഞ്ഞപ്പോള്‍ അവര്‍ ആശ്ചര്യപ്പെട്ടു.വഴിക്കടവാണ് സ്ഥലമെന്നു അവര്‍ പറഞ്ഞു , വഴിക്കടവ് ഡാമാണ് ആ കാണുന്നത്...ഇവിടെ നിന്നും റോഡു വഴി പോയാല്‍ എട്ടോ ഒന്പഥതോ കിലോമീറ്റര്‍ ഉണ്ടത്രേ തുരങ്കത്തിന്റെ മറ്റേ അറ്റത്തേയ്ക്ക് .

ഭൂമിക്കടിയിലൂടെയാവട്ടെ രണ്ടര കിലോമീറ്ററും !. മീനച്ചിലാറിന്റെ തുടക്കത്തില്‍ വെള്ളം തടഞ്ഞു നിര്ത്തിട ഇടുക്കി ഡാമി ലേയ്ക്ക് എത്തിക്കുന്ന Diversion Dam ആണ് വഴിക്കടവ് ഡാം, ഡാമിലെ വെള്ളം വഴിതിരിച്ചു വിടാനാണ് തുരകം .ഒരു ഡാം ഇവിടെ ഇല്ലായെങ്കില്‍ ഒഴുക്ക് എതിര്‍ ദിശയിലാണ് വരേണ്ടത്.തൊട്ടടുത്തു തന്നെ തുരങ്കത്തിലെ ഒഴുക്കിന് എതിര്ദിശയില്‍ ഒഴുകുന്ന മറ്റൊരു തോടും ഇവിടെ കാണാം...

രണ്ടര മണിക്കൂര്‍ സെല്‍ ഫോണ്‍ തരങ്കങ്ങളോ ,സൂര്യ വെളിച്ചമോ കടന്നു ചെല്ലാത്ത വലിയൊരു മാളത്തിലൂടെ നടന്ന് ഒരു Indiana Jones സിനിമയുടെ അനുഭൂതി ജീവിതത്തില്‍ നേരിട്ടനുഭവിച്ച്, ഭൂമിയുടെ മുകളിലൂടെ ഞങ്ങള്‍ തുടങ്ങിയ സ്ഥലത്തേയ്ക്ക് (8 കിലോമീറ്റര്‍ അകലെ) തിരികെ യാത്ര തിരിച്ചു...ഞങ്ങള്‍ നടന്നത് ഈ റോഡുകള്ക്ക്് അടിയിലൂടെയാണ്,ഞങ്ങള്‍ ഒഴുക്കിനെ മുറിച്ചു കടന്നത്‌ ഈ മലയുടെ ഉള്ളിലൂടെയാണ് , അതെ മാമലയുടെ രക്തം പേറി ഒഴുകുന്ന തുരങ്ക സിരയിലൂടെ..

Credits: Nabil Rashid

https://www.facebook.com/pg/love.to.traavel/photos/?tab=album&album_id=1368474646560399

കാഴ്ച്ചയുടെ പൊൻവസന്തം ഒരുക്കി കൊളുക്കുമല (Kolukkumala)

January 28, 2017
Kolukkumala, Idukki

യാത്രക്കുറിപ്പ്‌ വളരെ വളരെ ചുരുക്കി ചുവടെ ചേർക്കുന്നു.... താല്പര്യമില്ലാത്തവരോട് ഒരു കാര്യം പറയാം.. "കൊളുക്കുമല HEAVY ആണ്" Just Go.. ഒട്ടും പ്രതിക്ഷിക്കാത്ത യാത്രയായിരുന്നു അന്നതേത്.

ലക്ഷ്യം നിശ്ചയിക്കാത യാത്ര. യാത്രകിടെയാണ് അനീഷേട്ടൻ മൂന്നാർക്കു വിട്ടാലോ എന്ന് പറയുന്നത്. എനിക്ക് പ്രത്യേകിച്ച് അഭിപ്രായം ഇല്ലായിരുന്നു.അങ്ങനെ യാത്ര മൂന്നാർക്കായി. അന്ന് ചൂട് തുടങ്ങുന്നെയുള്ളു. നാട്ടിലെ ചൂടിൽ നിന്നൊരു ഒളിച്ചോട്ടം കൂടിയായിരുന്നു ആ യാത്ര........

ഏതാണ്ട് വൈകീട്ട് 7കഴിഞ്ഞിരുന്നു മൂന്നാരെതിയപ്പോ.. വഴിയിൽ പെയ്ത അപ്രതീക്ഷിത മഴയും ഞങ്ങളെ തളർത്തിയിരുന്നു .നനഞ്ഞു കുതിർന്ന അനീഷേട്ടന്റെ ഷൂ ബൈക്കിന്റെ പുറകിൽ കെട്ടിതൂക്കിയിട്ടു ഉണക്കാനുള്ള ഒരു പാഴായശ്രമം ഞങ്ങൾ നടത്തുകയുണ്ടായി..

മൂന്നാർ എത്തിയിരിക്കുന്നു, ഇനിയെന്ത് എന്ന ചോദ്യചിന്ഹവുമായ ി അലയുംബോഴാണ് മൂന്നാറിലെ നേർത്ത കുളിർമ ഊളിയിട്ട ചിന്തകളിൽ 'ചാർലി' കടന്നുവരുന്നത്. മീശപുലി മലയിലെ മഞ്ഞുവീഴ്ച കണ്ടില്ലെങ്കിൽ പിന്നെന്ത് ജീവിതം. അങ്ങനെ മീശപുലിമലയെ കുറിച്ചായി അനേഷണം. ആര്ക്കും അത്ര പിടിയില്ല, ചിലർ കേട്ടിട്ടുപോലുമില്ല.

അങ്ങനെ ഒരു ഡ്രൈവറെ കണ്ടുമുട്ടി. മലയാളം കലർന്ന തമിഴിൽ അദേഹം കാര്യങ്ങൾ വിശദീകരിച്ചു. അയാളിൽ നിന്നാണ് ആദ്യമായി കൊളുക്കുമലയെ കുറിച്ചറിയുന്നത്. വല്യ താല്പര്യമൊന്നും ആദ്യം തോന്നിയില്ലെങ്കിലും ഇവിടെ വരെ വന്ന സ്ഥിതിക്ക് അവിടം വരെ പോകാമെന്ന് കരുതി. കൂടാതെ മീശപുലിമലക്കുള്ള യാത്ര ചിലവുകൾ കണക്കാക്കിയപ്പോ അടുത്ത വട്ടം ആകട്ടെന്നു കരുതി സമാധാനിച്ചു....

മൂന്നാർ സെന്ററിൽ തന്നെയായിരുന്നു ഞങളുടെ റൂം.. അനീഷേട്ടൻ വിലപേശി 700 രൂപയ്ക്ക് റൂം ഉറപ്പിച്ചു. അത്യാവശ്യം നല്ല സൗകര്യങ്ങളുള്ള മുറി. മുറിയിൽ കേറിയപാടെ ജീപ്പ് ഡ്രൈവർ തന്ന നമ്പറിലേക്ക് വിളിക്കുകയും കാര്യങ്ങൾ മനസിലാക്കുകയും ചെയ്തു. അയാളും ജീപ്പ് ഡ്രൈവറായിരുന്നു .

സുര്യോദയം കാണാൻ പിറ്റേന്ന് വെളുപ്പിന് CLUB MAHINDRA യുടെ മുന്നിൽ വരാൻ ആവശ്യപെട്ടു. അവിടുന്ന് അദേഹത്തിന്റെ ജീപ്പിലാണ് യാത്ര. പിറ്റേന്ന് വെളുപ്പിന് 3.33 നു അലറാം വെച്ചു ഉറങ്ങാൻ കിടന്നു.. മൂന്നാറിൽ നിന്ന് Club mahindra വരെ 20 km ഉണ്ട്. മീശപുലിമലയുടെ കീഴെയാണ് കൊളുക്കുമല.

ഏകദേശം 4. 45നു പറഞ്ഞ സ്ഥലത്തെത്തി. ഡ്രൈവർ ഗിരീഷേട്ടൻ തയ്യാറായിരുന്നു. അവിടം മുതൽ മല വരെ 1200 രൂപയാണ് ചാർജ്. ജീപ്പ് യാത്ര ആരംഭിച്ചു. നന്നായി സംസാരിക്കുന്ന ആൾ ആണ് ഗിരീഷേട്ടൻ. മൂന്നാറിന്റെയും കൊളുക്കുമലയുടെയ ും ചരിത്രം തമിഴ് കലർന്ന മലയാളത്തിൽ അദേഹം ഞങ്ങൾക്ക് പറഞ്ഞു തന്നു.

Harrison സായിപ്പിന്റെ തേയില തോട്ടത്തിലൂടെയാണ് അങ്ങോട്ടുള്ള യാത്ര. ഇനിയും 20 km ഉണ്ട്. തേയില തോട്ടത്തിലൂടെയുള്ള യാത്ര വളരെ രസകരമായിരുന്നു. 1912ഇൽ നട്ട തേയില മുതൽ 3 കൊല്ലം മുൻപ് നട്ട ചെടികൾ വരെ ആ തോട്ടത്തിൽ കാണാൻ കഴിഞ്ഞു. ഒരു തേയില ചെടിയുടെ ആയുസ്സ് ഏകദേശം 250 കൊല്ലമാണ്.

നാടിൻറെ ചരിത്രം രാഷ്ട്രീയം സംസ്കാരം ഇതിനൊക്കെ കുറിച്ച് ഗിരീഷേട്ടൻ സംസാരിക്കുന്നുണ്ടായിരുന്നു. അടിവാരം എത്തി. ഇനിയുള്ള യാത്ര വളരെ ക്ലെശകരമാണ്. കട്ടകല്ലുകൾ കൂടികിടക്കുന്ന റോഡിലൂടെ വേണം യാത്ര ചെയ്യാൻ. ഏകദേശം ഒന്നരമണികൂർ യാത്രയുണ്ട്. ജീപ്പ് ഈ മല കേറുമോ എന്നൊരു സംശയം എനിക്കുണ്ടായിരുന്നു.

4 വീൽ ഡ്രൈവ് ജീപ്പിന്റെ യഥാർത്ഥ പവർ അന്നാണ് ഞാൻ അറിഞ്ഞത്. കുലുങ്ങി കുലുങ്ങിയുള്ള യാത്ര. വളവുകൾ വരുമ്പോൾ ഗിരീഷേട്ടൻ ഡ്രൈവിങ്ങിൽ മായാജാലം കാട്ടി. ഓരോ വളവും ഓരോ വലിയ കേറ്റങ്ങൾ ആണല്ലോ. അവിടെ ഇടയ്ക്കു നിറുത്തി റിവേർസ് എടുത്തു വീണ്ടും കയറ്റിയലെ മുകളിലേക്ക് കയറു.

അങ്ങനെ ചുറ്റി ചുറ്റി ഒരു വിധം മല മുകളിൽ എത്തി. 6 മണിയാവുന്നെയുള്ളൂ. ഉദയം കാണാൻ കുറച്ച്പേർ എത്തിയിട്ടുണ്ട്. കൊളുക്കുമല ഏകദേശം 7350 അടി ഉയരത്തിൽ ആണ്.ചാർലിയിലെ ഒരൊറ്റ ഡയലോഗിൽ അടിവാരത്തെ റൂം റെന്റ് 2000-3000 രൂപ വരെ വർധിച്ചു. ചെറിയ പ്രകാശം പരന്നു തുടങ്ങിയിരിക്കുന്നു. പിന്നെ ഞങൾ കണ്ട കാഴ്ച എന്നെ സംബന്ധിച്ച് അത്ഭുതം ഉളവാക്കുന്നതായിരുന്നു..

മുകളിലെ ഫോട്ടോയിൽ നോക്കിയാൽ ഭാഗികമായി മനസിലാക്കാൻ സാധിക്കും. വിവരിക്കാൻ കഴിയാത്ത അനുഭവങ്ങൾ ഉണ്ടാവുബോഴാണ് യാത്രക്ക് അതിന്റെ പൂർണ്ണത കൈവരുന്നതു..ഈ യാത്രയിൽ ഞങ്ങൾക്ക് ഒരുപാട് അനുഭവങ്ങൾ ലഭിച്ചു.... ഉറപ്പായും പോകാൻ ശ്രമിക്കുക...

Credits: Vishnu Prasad

https://www.facebook.com/pg/love.to.traavel/photos/?tab=album&album_id=1352155471525650

കരിയാത്തുംപാറ : പ്രകൃതിയുടെ സൗന്ദര്യം

January 28, 2017
Kakkayam-Kariyathumpara, Kozhikode

അടുത്തുള്ള നല്ല സ്ഥലങ്ങള്‍ ആസ്വദിക്കാതെ ദൂരദിക്കുകള്‍ തേടി പലപ്പോഴും നമ്മള്‍ ഇറങ്ങാറുണ്ട്‌. ഒരിക്കല്‍ പോലും കരിയാത്തുംപാറ യാത്ര ഡയറിയില്‍ കയറിപറ്റാതെ പോയതെന്തേ എന്നൊരു ചോദ്യത്തിനു ഇനി പ്രസക്തിയില്ല.

കാരണം കോഴിക്കോടിന്റെ മുറ്റത്തുള്ള ഈ സ്വപ്ന തീരത്ത് ഞങ്ങളെത്തിക്കഴിഞ്ഞു. ഒരു നിമിഷം കൊണ് നമ്മള്‍ അറിയാതെ ഈ പ്രകൃതിയുടെ ഭാഗമായി തീരും. തടാകത്തില്‍ നീന്തികളിക്കുന്ന താറാവുകള്‍ക്കൊപ്പം നമ്മളും നീന്തിത്തുടിക്കും.

അക്കരെ നിന്നും ഇക്കരേക്കും തിരിച്ചും സവാരി നടത്തുന്ന കാറ്റിനൊപ്പം നമ്മള്‍ മറുകരകള്‍ താണ്ടും. കുന്നിറങ്ങി വരുന്ന കുറ്റ്യാടി പുഴയിലെ ഓളങ്ങള്‍ക്കൊപ്പം നമ്മുടെ മനസ്സും ഒഴുകും. പ്രകൃതിയില്‍ ലയിക്കുക എന്ന് പറയില്ലേ.? അത് സംഭവിക്കുകയാണ് ഇവിടെ നല്ല തണുത്ത വെള്ളം.

മലയിറങ്ങി വന്നു തേയ്മാനം സംഭവിച്ച ഉരുളന്‍ കല്ലുകള്‍ തെളിഞ്ഞ വെള്ളത്തില്‍ കാണാം. ഈ കല്ലുകളില്‍ പ്രകൃതി ശില്‍പങ്ങള്‍ തന്നെ ഒരുക്കിയിട്ടുണ്ട് . അവയ്ക്കിടയിലൂടെ നീന്തിതുടിക്കുന്ന വര്‍ണ്ണ മത്സ്യങ്ങള്‍.

അക്വാറിയത്തില്‍ പോലും ഇത്തരം ഭംഗിയുള്ള മത്സ്യങ്ങളെ കാണില്ലെന്ന് തോന്നുന്നു. ഒരു ഈ തണുത്ത വെള്ളത്തില്‍ ഒന്ന് മുങ്ങി നിവരാതെ പൂര്‍ണ്ണമാകില്ല യാത്ര. കരിയാത്തും പാറ അതിമനോഹരമായ സ്ഥലമാണ്. കരിയാത്തുംപാറയിൽ ഒട്ടേറെ മരങ്ങൾ വെള്ളത്തിനടിയിലും പാതി പുറത്തുമായൊക്കെയായി കാണാൻ കഴിയും..

അതിമനോഹരമായ പുൽമേടുകൾ. കാഴ്ചയ്ക്കു ഭംഗി കൂട്ടുന്ന തരം മരങ്ങൾ... കാനന ഭംഗിയും, കക്കയം മലനിരകളുടെ വശ്യ സൗന്ദര്യവും ആസ്വദിച്ച് യാത്ര ചെയ്യാം.കോഴിക്കോട് ബാലുശ്ശേരിയിൽ നിന്നും പേരാമ്പ്രയിൽ നിന്നും വളരെ അടുത്താണ് കരിയാത്തും പാറ..

കോഴിക്കോട് നിന്നും 45 കിലോമീറ്റര്‍ മാത്രമേയുള്ളൂ കരിയാത്തുംപാറയിലേക്ക്‌. കൂരാച്ചുണ്ട് പഞ്ചായത്തിന്റെ ഭാഗം. എനിക്കുറപ്പുണ്ട് പ്രകൃതിയില്‍ സ്വയം അലിയാനും സ്വപ്നം കാണാനും പ്രണയിക്കാനും ഏകാന്തതയില്‍ ഊളിയിടാനും ആഗ്രഹിക്കുന്ന സഞ്ചാരികള്‍ക്ക് അനുഭവത്തിന്റെ ഉത്സവം ഒരുക്കാന്‍ ഈ പ്രദേശത്തിന് കഴിയും എന്ന്.

ക്യാമറയുടെ മിഴി തുറന്നാല്‍ കാണുന്ന ലോകം മറ്റൊന്ന് എന്ന് തോന്നിപോകും. അത്രക്കും പര്‍ഫക്റ്റ് കമ്പോസിംഗ് പ്രകൃതി തന്നെ ഒരുക്കിയിട്ടുണ്ട് . വിജയദശമി അവധിക്കു നാട്ടില്‍ പോവുമ്പോള്‍ എങ്ങോട്ടെങ്കിലും ഒരു ചിന്ന ടൂറടിക്കണേന്നു വാമഭാഗം മുന്‍കൂട്ടി പറഞ്ഞപ്പോഴേ അതു കരിയാത്തുംപാറ മതിയെന്നു മനസ്സിലുറപ്പിച്ചിരുന്നു. കരിയാത്തന്‍പാറയിലെത്തിയപ്പോള്‍ പൊടിമഴ കൂട്ടിനെത്തി.

കോഴിക്കോടു താമരശ്ശേരി അല്ലെങ്കില്‍ ബാലുശ്ശേരി - കക്കയം വഴിയില്‍ കക്കയത്തിനു മുന്നു കിലോമീറ്റര്‍ മുമ്പുള്ള ഈ മനോഹര തീരം ഒരുപാടാളുകളുടെ ശ്രദ്ധയാകര്‍ഷിക്കുന്ന ഒരിടമാണു. കല്ല്യാണ വീഡിയോക്കാരുടെ പറുദീസയാണിവടത്തെ പുല്‍മേടുകള്‍. നല്ല തെളി നീരൊഴുകുന്ന അരുവിയിലെ മുങ്ങികുളി അടിപൊളി .... തിരിച്ചു പോരുമ്പോള്‍,‍ കാഴ്ച കണ്ടു കണ്ണും മനസ്സും നിറഞ്ഞതോടൊപ്പം കുറേയേറെ സങ്കടവും തോന്നി.

ഇത്ര സുന്ദരമായ ഈ പുഴയോരത്തു ആളുകള്‍ ഉപേക്ഷിച്ചു പോയ പ്ലാസ്റ്റിക് കുപ്പികളും, മാലിന്യങ്ങളും അടിഞ്ഞുതുടങ്ങിയിരിക്കുന്നു. ഈ സ്വപ്നതീരം ഒരു മാലിന്യകൂമ്പാരമായി മാറാതിരിക്കാന്‍ വേണ്ട നടപടികള്‍ ബന്ധപെട്ട സര്‍ക്കാര്‍ സ്ഥാപനങ്ങള്‍ ഉടനടി കെെകൊണ്ടാല്‍ കരിയാത്തുംപാറയുടെ ആരെയും വശീകരിക്കുന്ന ഭംഗി എന്നെന്നും നിലനിന്നേനെ. കോഴിക്കോട് നിന്നും വരുന്നവര്‍ ബാലുശ്ശേരി, എസ്റ്റേറ്റ് മുക്ക് വഴി അല്ലെങ്കില്‍ താമരശ്ശേരി ,എസ്റ്റേറ്റ് മുക്കില്‍ വന്നിട്ടും പോകാം.

Credits: Vinod Kumar

https://www.facebook.com/pg/love.to.traavel/photos/?tab=album&album_id=1367115276696336

ചിറാപുഞ്ചി (Cherrapunji) : മഴയുടെ സ്വന്തം നാട്ടിലേക്കൊരു യാത്ര

January 28, 2017
Cherrapunji, Meghalaya

ചിറാപുഞ്ചിയിലേക്ക് പോകുമ്പോൾ മനസ്സ് ആ പഴയ ക്ലാസ് മുറിയിലായിരുന്നു... ‘ലോകത്ത് ഏറ്റവും കൂടുതൽ മഴ പെയ്യുന്ന സ്ഥലം ഏത്?’ ചിറാപുഞ്ചി... എന്നു വിളിച്ചു പറഞ്ഞ ക്ലാസ്സിൽ... മഴയുടെ തണുപ്പും പഴക്കവുമുണ്ട് ചിറാപുഞ്ചി എന്ന പേരിന്. ജൂണിൽ മഴയിലൂടെ നനഞ്ഞ് കുഞ്ഞുകുട വരാന്തയിൽ ഒതുക്കിവച്ച് ക്ലാസിലിരിക്കുമ്പോൾ മുതൽ നാമെല്ലാം കേട്ട പേര്.

ലോകത്ത് ഏറ്റവും കൂടുതൽ മഴപെയ്യുന്ന സ്ഥലമേതെന്ന ടീച്ചറുടെ ചോദ്യത്തിന് കണ്ണടച്ച് എഴുതിയ ഉത്തരങ്ങളിലൊന്ന്...

സ്കൂൾകാലം തൊട്ടേ മോഹിപ്പിക്കുന്ന ചിറാപുഞ്ചിയുടെ ആർദ്രതയറിയാനാണ് ഈ യാത്ര. പക്ഷേ, മഴയോളം ഉള്ളിലേക്കെത്തിയ മറ്റുചില കാഴ്ചകളാണ് ചിറാപുഞ്ചി ഒരുക്കിവച്ചിരുന്നത്. ശ്വസിക്കുന്ന, തളിർക്കുന്ന, പൂക്കുന്ന പാല ങ്ങളിൽ നടക്കാം. കുന്നിൻമുകളിലെ സമുദ്രാന്ത ർഗുഹയിലെ അരുവിയിൽ കാൽതൊടാം.

നോർത്ത് ഈസ്റ്റ് സംസ്ഥാനമായ മേഘാലയയുടെ തലസ്ഥാന നഗരമായ ഷില്ലോങ്ങിൽ നിന്നും 55കിലോമീറ്റർ മാത്രം ദൂരം.എന്നിരുന്നാലും 2മണിക്കൂറിനുമേൽ യാത്രയുണ്ട്.ഈസ്റ്റ് ഖാസി എന്ന ജില്ലയിലാണ് ലോക സഞ്ചാര ഭൂപടത്തിൽ നിന്നും ഒരിക്കലും നീക്കം ചെയ്യാൻ സാധിക്കാത്ത ഈ മഹാത്ഭുതം.

ബൈക്ക് ഓടിച്ചതിൽ വച്ചേറ്റവും നല്ലതെന്നു എനിക്ക് തോന്നിയ പാത.Chirappunji എന്നാൽ Land of oranges എന്നർത്ഥം So-Ha-Ra എന്നതായിരുന്നു ചിറാപ്പുഞ്ചിയുടെ ആദ്യ പേര്. എന്നാദ്യം കേൾക്കുന്നത് അവിടെയെത്തിയപ്പോൾ മാത്രമാണ്.

ബ്രിട്ടീഷ് ഭരണാധികൾക്ക് "ചുറ" എന്നാണ് ഉച്ചരിക്കാൻ സാധിച്ചിരുന്നത്. എന്നാൽ മേഘാലയ സർക്കാർ വീണ്ടും ഇത് സൊഹ്‌റാ എന്ന് തന്നെ ആക്കി. ലോകത്തിലെ ഏറ്റവും മഴ ലഭിക്കുന്നതും ഈർപ്പമുള്ളതും എന്ന ബഹുമതി ഇന്നും ഇവിടുത്തെ മൗസെർണ്ണം എന്ന സ്ഥലത്തിന് സ്വന്തം. 1861 മുതൽ ഉള്ളതായ കണക്കുകളിൽ അവശ്വസിനീയമായ അളവിൽ മഴ രേഖപ്പെടുത്തിയിരിക്കുന്നു.

ഇവിടുത്തെ കാലാവസ്ഥയും സംസ്കാരവും ഭക്ഷണ രീതികളുമൊക്കെ മുൻപ് ഞാനെഴുതിയ പോസ്റ്റുകളിൽ നിന്നും നിങ്ങൾ മനസ്സിലാക്കിയിരിക്കുമല്ലോ. സമുദ്ര നിരപ്പിൽ നിന്നും 4869 അടി ഉയരമുണ്ടെന്നാണ് കണക്കുകൾ സൂചിപ്പിക്കുന്നത്. സെവൻ സിസ്റ്റേഴ്സ് എന്നറിയപ്പെടുന്ന വെള്ളച്ചാട്ട ദൃശ്യം ഏതൊരു പ്രകൃതി സ്നേഹിയെയും ഇവിടെ നിന്നും പൂർണ്ണമനസ്സോടെ തിരിച്ചു പോകാൻ തോന്നിക്കില്ല.

മഴക്കാലത്ത് ഓഗസ്റ്, സെപ്റ്റംബർ, ഒക്ടോബർ സമയമാണ് സന്ദർശനത്തിന് ഏറ്റവും അനുയോജ്യം. ലോക്കൽ ടാക്സികൾ ഷില്ലോങ്ങിൽ നിന്നും ഏതൊരു സമയത്തും ഇവിടേയ്ക്ക് ലഭ്യമാണ്. ഒറ്റയ്ക്ക് ഇത്രയും ദൂരം ഞാൻ ബൈക്ക് ഓടിച്ചെത്തിയത് ഇവിടുള്ളവരിൽ വളരെയധികം ആശ്ചര്യയം ജനിപ്പിച്ചു.

അതിവുടുത്തെ ഒരു പ്രാദേശിക ദൃശ്യ മാധ്യമം വർത്തയാക്കിയിരുന്നു. ഈ വാർത്ത കണ്ടതിനു ശേഷം ഇവിടുത്തെ റൈഡ് ഗ്രൂപ്പ് ആയ NE bikers എന്നെ അന്യോഷിച്ചെത്തുകയും തുടർന്നുള്ള 3 ദിനരാത്രങ്ങൾ ആ 32 പേരോടപ്പം ചേരാനും എനിക്ക് സാധിച്ചു.

സ്നേഹനിധികളായ അവരെന്നെ എല്ലാ സ്ഥലങ്ങളിൽ കൊണ്ടുപോകുകയും താമസവും ഭക്ഷണവും സൗജന്യമായി ഒരുക്കുകയും ചെയ്തു. വളരെയധികം മനോഹരങ്ങളായ മലനിരകളും നീർച്ചാലുകളും പച്ചപ്പും ഈ നാടിന് "കിഴക്കിന്റെ സ്കോട്ലൻഡ്" എന്ന വിശേഷണം ഒരു ധാരാളിത്തമോ വിവരക്കേടോ അല്ല എന്നത് ഇവിടം ഒരിക്കൽ സന്ദർശിച്ചാൽ മനസ്സിലാകും.

ആസ്സാം തലസ്ഥാനമായ ഗുവാഹത്തിയിൽ നിന്നും 100 കിലോമീറ്റെർ അല്ലെങ്കിൽ 3 മണിക്കൂറാണ് ഷില്ലോങ്ങിലേക്കുള്ള ദൂരം.ഷെറിങ് ടാക്സിക്ക് 300 രൂപയും ബുക്കിംഗ് ടാക്സിക്ക് 1200 രൂപയും.ഷില്ലോങിലെത്തിയാൽ പിന്നെ ബാക്കി എന്ത് വേണമെന്ന് എന്റെ പോസ്റ്റുകൾ വായിക്കുന്ന സുഹൃത്തുക്കൾക്ക് നന്നായി അറിയാമല്ലോ. 5 ദിവസത്തെ ഊരു ചുറ്റലിനു ശേഷം മനസ്സില്ലായിരുന്നെങ്കിലും എനിക്കവിടുത്തുകാരോടും ആ നാടിനോടും യാത്ര പറയേണ്ടി വന്നു.

Credits: Vinu Balasubramaniam

https://www.facebook.com/pg/love.to.traavel/photos/?tab=album&album_id=1369245689816628