വാഗമണ്‍ അറപ്പുകാട് തുരങ്കത്തിലൂടെ ഒരു സാഹസിക യാത്ര

An adventurous trip through Vagamon tunnel

ഇതൊരു മരണക്കളിയാണ് ..മലകളുടെ രക്തം പേറി ഒഴുകുന്ന തുരങ്ക സിരയിലൂടെ ,..വാഗമണ്ണിലെ സുന്ദരമായ പുല്‍ മേടുകള്ക്കും , മൊട്ടക്കുന്നുകള്ക്കും , തടാകങ്ങള്ക്കും താഴെ പാതാള ലോകത്തിലൂടെ ,ഉറുമ്പുകളെ പോലെ രണ്ട് മനുഷ്യര്‍. മഞ്ഞും ,പ്രകൃതി ഭംഗിയും ആസ്വദിച്ച് മറ്റു യാത്രികര്‍ മുകളിലുണ്ടാവാം ...വലിയ വാഹനങ്ങള്‍ മുകളിലെ റോഡുകളിലൂടെ പോകുന്നുണ്ടാവാം...

ഞങ്ങള്‍ അതിനെല്ലാം താഴെ ഭൂമിക്കടിയിലൂടെ ഒഴുക്കിനെ മുറിച്ച് കടന്ന് , ദൂരെ കാണുന്ന പ്രകാശത്തിന്റെ. പൊട്ടിനെ ലക്ഷ്യമാക്കി നടക്കുകയാണ് .. അറപ്പ് കാട് തുരങ്കത്തിലൂടെ ....

വാഗമണ്ണില്‍ പോയാല്‍ മൊട്ടക്കുന്നുകളും ,പൈന്മരങ്ങളും എല്ലാം കണ്ട് തിരിച്ചു വരുകയാണ് പതിവ്.എന്നാല്‍ ഇതിനെല്ലം അടിയിലൂടെയുള്ള , ഒരു സാഹസിക യാത്ര സ്വപ്ന തുല്യവും ഉദ്വേകം ജനിപ്പിക്കുന്നതുമാണ്‌ വാഗമണ്‍ വഴി ഒരിക്കല്‍ പോയപോള്‍ എന്തായാലും ഒന്ന് അന്വേഷിക്കാമെന്ന് കരുതി .

Vagamon Medows ലെ Tourism വകുപ്പ് ഉദ്യോഗസ്ഥനോട് Tunnel ലേയ്ക്കുള്ള വഴി ചോദി ച്ചു ഏകദേശം ഒരു റുട്ട് മാപ്പ് ഉണ്ടാക്കി വെച്ചിട്ടുണ്ടായിരുന്നു.Vagamon Medows ന്റെ അവിടുന്ന് ഏകദേശം ഒരു കിലോമീറ്റര്‍ പോയി അവിടുന്ന് ഒരു കാട്ടു വഴിയിലൂടെയാണ് പോകേണ്ടത്.

സാഹസികത മനസ്സില്‍ കിടന്നു വിങ്ങി പൊട്ടിയ ഒരു ശനിയാഴ്ച ദിവസം തുരങ്ക യാത്രക്ക് ആവശ്യമായ ടൂള്സ്് എല്ലാം തയാറാക്കി വെച്ചു.ഞായര്‍ രാവിലെ അഞ്ചു മണിക്ക് അലാറം വെച്ച് എഴുന്നേറ്റ് വീട്ടില്‍ ആരോടും പറയാതെ വാഗമ ണ്ണി ന്റെ ഇത് വരെ അനുഭവിക്കാത്ത ആ അനുഭൂതിയിലേയ്ക്ക് ഞാനും ജ്യേഷ്ടനും യാത്രയായി.

വാഗമണ്‍ പുല്മേ ടുകള്‍ കടന്ന് ,വീണ്ടും മുന്പോട്ട് .കാട്ടുവഴിയിലൂടെ ... വഴിയില്‍ നിറയെ പേരമരങ്ങള്‍ വളര്ന്നു നില്ക്കു ന്നു.കാട്ടുവഴി അവസാനിക്കുന്നത് ഒരു ചെറിയ കൈത്തോടിന്റെ കരയിലാണ്.മീനച്ചിലാര്‍ ! മീനച്ചിലാറിന്റെ ഉത്ഭവ സ്ഥാനങ്ങള്‍ ആവാം ഇവയൊക്കെ.വീതി കുറഞ്ഞ് തീരെ മെലിഞ്ഞ മീനച്ചിലാറിനെ ഇവിടെ കാണാം..വീതി കുറഞ്ഞ ഒരു കാട്ടുചോല!..

തുരങ്കം തേടി കാട്ടിലൂടെ നടക്കണം എന്ന് വഴി പറഞ്ഞ് തന്നയാള്‍ പറഞ്ഞിരുന്നു.ബൈക്ക് നിര്ത്തി് ഞങ്ങള്‍ കാട്ടു ചോലയിലേയ്ക്കിറങ്ങി.രണ്ടു തോടുകള്‍ കൂട്ടി മുട്ടി ഒന്നായി ഒഴുകുകയാണി വിടെ.ഞങ്ങള്‍ ഇടതു വശത്തെ ചാലിലൂടെ നടന്നു .കാട്ടാറിന്റെ ഒരു കരയില്‍ ചിതല്പു റ്റുകള്‍ പോലെ മണ്‍ കൂനകള്‍, അവയില്‍ സാമാന്യം വലുപ്പമുള്ള മാളങ്ങളും കാണാം.പാമ്പ് അല്ലെങ്കില്‍ ഉടുമ്പ് പോലെയുള്ള ഏതെങ്കിലും ജീവികളോ ഇങ്ങനെയുള്ള മാളങ്ങളില്‍ ഉണ്ടാവാം.

അധികം സസ്പെന്സ്ക ഒന്നും ഞങ്ങള്ക്ക് തരാതെ തന്നെ മുന്നില്‍ തരങ്കം കാണാം..ഒരു മലയുടെ പാറ തുറന്ന് ചെറിയ വായോടു കൂടിയ തുരങ്കം.ഒരു ഡാം ടണല്‍ പോലെ അത് എനിക്ക് തോന്നിയില്ല,ഒരു ഭീമന്‍ പാമ്പിന്റെ മാളം പോലെയാണ് എനിക്കത് തോന്നുന്നത്. പാറയുടെ മുകളില്‍ നിന്ന് ചെറുതായി വെള്ളം താഴേയ്ക്ക് ഒഴുകുന്നുണ്ട്.

തുരങ്കത്തിനടുത്തെയ്ക്ക് കാട്ടു പുഴയിലൂടെ നടന്നു.തുരങ്കത്തിലെ കൂരിരുട്ടില്‍ നിന്നും അത് വെളിച്ചം തേടി വെളിയിലേക്ക് ഒഴുകുന്നത് പോലെ. വന്യമായ ഏകാന്തതയാണ് ഈ സ്ഥലത്തിനു, വാഹനങ്ങള്‍ ഏതോ മലകളിലൂടെ പോകുന്ന ഹോണടി മാത്രം ഇടയ്ക്ക് കേള്ക്കാം. ഈ അന്തരീക്ഷം എന്ത് കൊണ്ടോക്കെയോ എന്നില്‍ ചെറിയൊരു ഭയം വളര്ത്തി .

തുരങ്ക മുഖത്തു നിന്ന് അകത്തേയ്ക്ക് നോക്കി , ഇരുട്ടില്‍ നിന്നും വല്ലാത്തൊരു മൂളല്‍ കേള്കാം ഉള്ളില്‍ നിന്ന്.അങ്ങകലെ ചെറിയൊരു പൊട്ടു പോലെ മറ്റേ അറ്റം കാണാം.ദൂരം കൃത്യമായി എത്രയാണെന്ന് അറിയാന്‍ പറ്റുന്നില്ല.ഉള്ളില്‍ എന്തായിരിക്കും എന്ന ഭയവും. ഒരു മഴ വന്നത് പെട്ടെന്നാണ്.തുരങ്കം അവസാനിക്കുന്നത് എവിടെയെന്നറിയില്ല.കൂടാതെ മഴയില്‍ തുരങ്കത്തിലെ ഒഴുക്ക് കൂടാന്‍ സാധ്യതയുണ്ട് ,ജലനിരപ്പും ഉയര്ന്നേുക്കാം.

തുരങ്കത്തിന്റെ മറ്റേ അറ്റം കണ്ടെത്താന്‍ അതിനുള്ളിലൂടെ ഇപ്പോള്‍ കയറി പോവുന്നത് അപകടമാണ് . മുന്പൊേരിക്കല്‍ മലമുകളിലൂടെ നടന്ന് ,Co-ordinates ഉംതുരങ്കം കടന്നു പോയേക്കാവുന്ന ഏകദേശം ഒരു Angle ഉം ഒക്കെ നോക്കി അതിനു മറുവശം കണ്ടുപിടിക്കാന്‍ ഒരു ശ്രമം ഞങ്ങള്‍ നടത്തിയിരുന്നു. ?

ഞങ്ങള്‍ മലമുകളിലൂടെ നടന്നു.തേയില ക്കാടുകളും ഇടയ്ക്ക് മരങ്ങളും വളര്ന്നു നില്ക്കു ന്നു.കുറെ നടന്നപ്പോള്‍ ഇരുട്ടും ,തോട്ടപ്പുഴു ശല്യവും ഏറി വന്നു.തുരങ്കവാതില്‍ എവിടേയ്ക്ക് തുറക്കുന്നു എന്ന് കണ്ടെത്താനാവാതെ വിശണ്ണരായി ഞങ്ങള്‍ തിരികെ വരേണ്ടി വന്നു. അഞ്ചുരുളി ടണലിലൂടെ മുന്പ് നടക്കാന്‍ ശ്രമിച്ചിട്ടുണ്ട് പക്ഷെ മുഴുവന്‍ പോവാന്‍ പറ്റിയിട്ടില്ല.

അന്നത്തെ പരിചയം വെച്ച് തുരങ്ക യാത്രക്ക് ആവശ്യമായി ഞങ്ങള്ക്ക് തോന്നിയ ടൂള്സ്െ എല്ലാം ഇപ്പോള്‍ തയ്യാറാക്കിയിട്ടുണ്ട്..മുന്പ്ത്തെ Tunnel യാത്രയില്‍ ഇരുട്ടാണ്‌ പിന്തിരിപ്പിച്ച് കളഞ്ഞത്.ഇപ്പോള്‍ Head Lamb ഉം LED യും ഒക്കെ കരുതിയിട്ടുണ്ട്.Tunnelന്റെ ദൂരം അളക്കാന്‍ Thread ഉം കൂടെ കരുതി.GPS ഇല്‍ Starting Co-ordinates അടയാളപ്പെടുത്തി.ദൂരം അളക്കുവാനായി കയ്യിലുണ്ടായിരുന്ന നൂല്‍ ഒരു കമ്പിയില്‍ ഉടക്കി മെല്ലെ തുരങ്കത്തിനകത്തെയ്ക്കു കയറി.

തുടക്കത്തില്‍ തന്നെ മുട്ടറ്റം വെള്ളമുണ്ട്.ചെറിയ ഒഴുക്കാണ്.മറ്റേ അറ്റം ഇവിടെ നിന്നാല്‍ ചെറുതായി കാണാം, അവിടെ എന്താണെന്നോ എവിടെയാണെന്നോ അറിയില്ല.കാട്ടില്‍ എവിടെയോ ആകാം അവസാനം എന്ന അനുമാനത്തില്‍ ഞങ്ങള്‍ നടത്തം തുടങ്ങി.ആരോടെങ്കിലും മുന്പേന തന്നെ തുരങ്കം അവസാനിക്കുന്നത് മുന്കൂ ട്ടി എവിടെയാണെന്ന് അറിഞ്ഞു പോവുമ്പോള്‍ നിങ്ങള്ക്ക് സാഹസികതയുടെ ത്രില്‍ ആസ്വദിക്കാന്‍ കഴിയുകയില്ല.മാപ്പില്‍ നോക്കി എളുപ്പം കണ്ട് പിടിക്കാമായിരുന്നിട്ടും ഞാനതിന് ശ്രമിച്ചില്ല.

നൂറ് മീറ്റര്‍ ഉള്ളിലേയ്ക്ക് നടന്നു.തിരിഞ്ഞു നോക്കുമ്പോള്‍ കയറി തുടങ്ങിയ വാതില്‍ ചെറുതായി വരികയാണ്.വെളിച്ചം മെല്ലെ കുറഞ്ഞ് വരികയാണ്.ഒഴുക്ക് കൂടുന്നുണ്ടോ?. ഉറപ്പുള്ള പാറ ആയതിനാല്‍ വെള്ളം ഒഴുകിയുള്ള കുഴികളോ ,വിള്ളലുക ളോ കാണാന്‍ ഉള്ള സാധ്യത കുറവാണ് .എങ്കിലും ഞങ്ങള്‍ കൂടുതലായി താഴേയ്ക്ക് Head Light തിരിച്ചാണ് നടന്നത്.പാമ്പുകള്‍ ഉണ്ടാവാന്‍ ഉള്ള സാധ്യതയും തള്ളിക്കളയാന്‍ ആവില്ല!..

കുറച്ചു ദൂരം കൂടി മുമ്പോട്ട് നടന്നു.തുടക്കത്തില്‍ കേള്ക്കാ മായിരുന്ന കാട്ടു കുരുവികളുടെ ശബ്ദവും അകലെ എവിടെയോ നിന്ന് കേട്ടിരുന്ന ഹോണ്‍ മുഴക്കങ്ങളും എല്ലാം നിലച്ചു.കട്ടി പിടിച്ച ഇരുട്ടും ,വെള്ളം ഒഴുകുന്ന ശബ്ദവും മാത്രം.ഞങ്ങള്‍ സന്ദര്ഭ ത്തിനു യോജ്യമല്ലാത്ത രീതിയില്‍ വെറുതെ തമാശകളൊക്കെ പറയുവാന്‍ തുടങ്ങി.രണ്ടാളുടെയും മനസിലെ ഭയം മറയ്കാന്‍ വേണ്ടിയാണെന്ന് ബോധ്യമുണ്ടെങ്കിലും ഞങ്ങള്‍ അത് തുടര്ന്നു .ശബദം തുരങ്ക ഭിത്തിയില്‍ തട്ടി ചെറിയ പ്രതി ധ്വനികള്‍ സൃഷ്ടിച്ചു കൊണ്ടേയിരുന്നു....

തലയുടെ മുകളില്‍ എന്തോ ചിറകടി ശബദം കേട്ടാണ് മുകളിലേയ്ക്ക് നോക്കിയത്.നൂറുകണക്കിന് നരച്ച്ചീറുകള്‍.ശാന്തമായ ഇരുട്ടില്‍ ശല്യമില്ലാതെ അവ ഉറങ്ങുകയായിരുന്നു.Head Lamp ന്റെ പ്രകാശവും മനുഷ്യരുടെ ശബ്ദവും അവയെ ശല്യപ്പെടുത്തിയിരിക്കുന്നു..ഞങ്ങള്‍ നടക്കുന്നതിനു മുകളിലൂടെ അവ പ്രത്യേക ശബദം പുറപ്പെടുവിച്ചുകൊണ്ട് പറക്കുകയാണ്.

വവ്വാലുകള്‍ പൊതുവേ സാധു ജീവികളാണ് ,പല സിനിമകളും നോവലുകളും അവയ്ക്ക് ഒരു പ്രേത പരിവേഷം നല്കിയിരിക്കുന്നു.കൃത്രിമ പ്രകാശം അവയ്ക്ക് അരോചകമാണ്. അവ ഞങ്ങളുടെ മുഖത്തിനു നേരെയും ,തലമുകളിലൂടെയും പറന്നു കൊണ്ടേയിരുന്നു.പ്രകോപിപ്പിച്ചാല്‍ കടിയേല്‍ ക്കേണ്ടി വരാം.Rabies (പേ വിഷ ബാധ ) പോലെയുള്ള രോഗങ്ങള്‍ വവ്വാലിന്റെ കടിയില്‍ നിന്നും ഉണ്ടാകാം.ശബ്ദമുണ്ടാക്കാതെ ,അവയെ കൂടുതലായി ശല്യപ്പെടു ത്താതെ Head Lamp ന്റെ പ്രകാശം താഴേയ്ക്ക് പതിപ്പിച്ചു ഞങ്ങള്‍ നടന്നു.

തുരങ്കത്തിന്റെ അങ്ങേയറ്റം മുന്പോട്ട് പോകും തോറും അകന്നു കൊണ്ടേയിരിക്കുകയാണ്.തിരിഞ്ഞു നിന്ന് കയറിയ വാതിലി ലേയ്ക്ക് നോക്കിയപ്പോള്‍ പകുതി ദൂരം പോലും പിന്നിട്ടിട്ടില്ല.ചില സ്ഥലങ്ങളില്‍ തുരങ്കത്തിനു വീതി കൂടിക്കൊണ്ടിരിക്കുന്നു.,ചിലയിടത്ത് തീരെ ചുരുങ്ങുന്നു.ചിലപ്പോള്‍ മുട്ടറ്റം വരെ ജലനിരപ്പ്‌ ഉയരുന്നു.ചിലയിടത്ത് തീരെ ആഴമില്ല , കയറിയും ഇറങ്ങിയും ഉള്ള ഒരു നിര്മി്തി.

തുരങ്കത്തിന്റെ ചില ഭാഗത്ത് ഉറഞ്ഞു തൂങ്ങി കിടക്കുന്ന വെളുത്ത പദാര്ത്ഥം (Cave Formations /Speleothems)ഈ ഭാഗത്തെ വിള്ളളുകള്‍ സൂചിപ്പിക്കുന്നു.ഇത്തരം വിള്ളലുകളിലൂടെ ഒഴുകിയെത്തുന്ന മഴവെള്ളം അന്തരീക്ഷത്തിലെ Carbon Dioxideമായി ചേര്ന്ന് കാര്ബോണിക്ക് ആസിഡ് രൂപപ്പെടുന്നു.ഇങ്ങനെയുണ്ടാകുന്ന ആസിഡ് ഈ ഡോളോമൈറ്റ് പാളികളിലൂടെ ഒഴുകുമ്പോലാണ് ഇങ്ങനെയുള്ള നിര്മിതികള്‍ ഉണ്ടാവുന്നത്.

Cave Formations ന്റെ വലിയ നിക്ഷേപങ്ങളെ പറ്റിയൊക്കെ നാം National Geographic ഡോക്യു മെന്റ് റി കളിലൂടെ യൊക്കെ പരിചയ പെട്ടിട്ടുള്ളവയാണല്ലോ. ഞങ്ങള്‍ മുന്പോട്ട് നടന്നു കൊണ്ടേയിരുന്നു ദൂരം കുറെ പിന്നിട്ടിരിക്കുന്നു..നരച്ചീ റുകളെ കൂടാതെ തുരങ്ക ഭിത്തിയില്‍ ഞണ്ടുക ളെ യും,ചിലന്തികളെയും കണ്ടു.വെള്ളത്തില്‍ കൂടുതല്‍ ഞണ്ടുകള്‍ ഉണ്ടാവാം. മലയിടിച്ചില്‍ ഒഴിവാക്കാനായി ചിലയിടത്ത് കോണ്ക്രീറ്റ് ചെയ്തിട്ടുണ്ട് .

മുകളില്‍ ഇരുമ്പ് വല ഘടിപ്പിച്ചിരിക്കുന്നു.ഒരു ചുവന്ന തുണി അവിടെ തൂക്കിയിട്ടതായി കണ്ടു.അപകട സൂചന യാണോ ഒഴുക്കില്‍ വന്നു പെട്ട താണോ എന്നറിയില്ല.വലയ്ക്കുള്ളില്‍ ഇളകി വീണു കിടക്കുന്ന കല്ലുകളും കാണാം.ചിലയിടത്ത് കൂറ്റന്‍ ഉരുക്ക് ബ്ലോക്കുകള്‍ പതിച്ച് ഭിത്തികളെ ബലപ്പെടുത്തി യിരിക്കുന്നു.നടന്നു പോയ്ക്കൊണ്ടി രിക്കുമ്പോള്‍ മലയിടിയുന്നതൊക്കെയാണ് അപ്പോഴെല്ലാം ഞാന്‍ ചിന്തിച്ചു കൊണ്ടിരുന്നത്. പേരറിയാത്ത ഏതോ മലയുടെ ഉള്ളില്‍ കൂടിയാണ് നടക്കുന്നത്.ഇതൊരു പ്രത്യേക അനുഭൂതി തന്നെയാണ്.

നേരിട്ട് അനുഭവിച്ചാല്‍ അല്ലാതെ നിങ്ങളെ വാക്കുകളിലൂടെ അങ്ങനെയൊരു അനുഭൂതിയിലേയ്ക്ക് എത്തിക്കുക്ക എന്നത് അസാധ്യം തന്നെയാണ്.മണിക്കൂറുകള്‍ ആയുള്ള നടത്തം. .മറുവശത്തെ വാതില്‍ ഇപ്പോള്‍ കുറച്ചു കൂടി അടുത്തു കാണാം.പെട്ടെന്നാണ് നിരാശാജനകമായ ആ സത്യം ഞങ്ങള്‍ തിരിച്ചറിഞ്ഞത്.മറ്റേ അറ്റം ഗ്രില്‍ ഇട്ടു അടച്ചിരിക്കുകയാണ്.പുറത്തു കടക്കാനാവില്ല.വന്ന വഴി തിരികെ നടക്കേണ്ടി വരും.

സമയം 11.30 ആയിരിക്കുന്നു.രാവിലെ ഒന്പ തു മണിക്കാണ് നടത്തം തുടങ്ങിയത്.രണ്ടര മണിക്കൂര്‍ ആയുള്ള നടത്തം.അത് തിരിച്ചു നടക്കുന്നതോര്ത്ത്ി എന്റെ ഊര്ജമെല്ലാം നഷ്ടപ്പെട്ടു.തുരങ്കത്തിന്റെ അവസാനം എവിടെയാണെന്ന് അറിയാതെ പോവേണ്ടി വരിക എന്നത് ഞങ്ങളുടെ ഭാഗ്യമില്ലായ്മ യായി ഞാന്‍ കരുതി. എന്തു തന്നെ സംഭവിച്ചാലും മറുവശം കാണാതെ പിന്മാറില്ലെന്നു ഞങ്ങള്‍ തീരുമാനിച്ചിരുന്നു.

മുമ്പോട്ട് പോകുംതോറും വവ്വാലുകളുടെ എണ്ണം കൂടി വരുകയാണ്.ഇരുട്ടിന്റെ ശക്തി കുറഞ്ഞിരിക്കുന്നു.ഇരുമ്പ് വാതില്‍ ഞങ്ങള്ക്ക്ൂ ഇപ്പോള്‍ കൂടുതല്‍ വ്യക്തമായി കാണാം.വാതിലിന്റെ വലുപ്പം ഞങ്ങളെ അതി ശയിപ്പി ച്ചു .അഴികള്ക്കിവടയിലൂടെ നൂര്ന്ന് വെളിയില്‍ ഇറങ്ങാ നാവും.ഞങ്ങള്‍ ആവേശത്തോടെ വെള്ളത്തിലൂടെ ഓടി ,ഇരുമ്പ് വാതിലി നടുത്ത് വെള്ളം കുറച്ചു കൂടുതലാണ് ,നല്ല വലുപ്പമുള്ള അഴികള്‍.

സയന്സ് ഫിക്ഷന്‍ സിനിമകളില്‍ മിക്കവാറും ദീര്ഘ കാലത്തെ ഉറക്കം കഴിഞ്ഞ് സ്ഥലമോ കാലമോ ബോധമില്ലാതെ ഉണരുന്ന രംഗങ്ങളുണ്ട് .ഏതാണ് അതേ അവസ്ഥയിലാണ് ഞങ്ങളിപ്പോള്‍ .മണിക്കൂറുകളായി സൂര്യപ്രകാശ ത്തിന്റെ കണിക പോലും ഇല്ലാതെ മലകള്ക്കും റോഡുകള്ക്കും എല്ലാം അടിയിലൂടെ നടന്നു എവിടെയാണ് ഇപ്പോള്‍ എത്തിപ്പെട്ടിരിക്കുന്നതെന്നോ , എന്താണ് ഇവിടെയെന്നോ അറിയാനാവാതെ തീര്ത്തും ഉദ്വേഗജനകമായ ഒരു അവസ്ഥയില്‍ ഞങ്ങള്‍ എത്തിച്ചേര്ന്നു.

അഴികള്ക്കിടയിലൂടെ എങ്ങനെയോ വെളിയില്‍ ഇറങ്ങി ... GPS ഇല്‍ സ്ഥലം രേഖപ്പെടുത്തി.മറ്റേതോ മലയുടെ കീഴിലാണ് ഞങ്ങള്‍ എത്തിപ്പെട്ടിരിക്കുന്നത് .അടുത്തെവിടെ നിന്നോ വാഹനങ്ങളുടെ ശബ്ദങ്ങള്‍ കേള്ക്കാം , ഈറ്റ വെട്ടുന്ന സ്ത്രീകളുടെ ശബ്ദവും ഞങ്ങള്ക്ക് കേള്ക്കാം .എവിടെ നിന്നാണെന്ന് മാത്രം മനസിലാകുന്നില്ല.റോഡ്‌ അടുത്തെവിടെയോ ഉണ്ട്,ഞങ്ങള്‍ എന്തായാലും മൈന്‍ റോഡില്‍ നിന്നും മാറി എവിടെയോ ആണ് എത്തിയിരിക്കുന്നത്.

അകലെ മാറി ഒരു ഓട്ടോ നിര്ത്തി യിട്ടിരിക്കുന്നു.കുറച്ചാളുകള്‍ അവിടെ കൂടി നില്ക്കു ന്നുമുണ്ട്.സ്ഥലം ഏതാണെന്ന് അവരോടു തിരക്കി. തുരങ്കത്തിനെ മറുവശത്ത്‌ നിന്ന് 3 മണിക്കൂറായി നടന്നു ഇവിടെ എത്തിയതാണെന്നു പറഞ്ഞപ്പോള്‍ അവര്‍ ആശ്ചര്യപ്പെട്ടു.വഴിക്കടവാണ് സ്ഥലമെന്നു അവര്‍ പറഞ്ഞു , വഴിക്കടവ് ഡാമാണ് ആ കാണുന്നത്...ഇവിടെ നിന്നും റോഡു വഴി പോയാല്‍ എട്ടോ ഒന്പഥതോ കിലോമീറ്റര്‍ ഉണ്ടത്രേ തുരങ്കത്തിന്റെ മറ്റേ അറ്റത്തേയ്ക്ക് .

ഭൂമിക്കടിയിലൂടെയാവട്ടെ രണ്ടര കിലോമീറ്ററും !. മീനച്ചിലാറിന്റെ തുടക്കത്തില്‍ വെള്ളം തടഞ്ഞു നിര്ത്തിട ഇടുക്കി ഡാമി ലേയ്ക്ക് എത്തിക്കുന്ന Diversion Dam ആണ് വഴിക്കടവ് ഡാം, ഡാമിലെ വെള്ളം വഴിതിരിച്ചു വിടാനാണ് തുരകം .ഒരു ഡാം ഇവിടെ ഇല്ലായെങ്കില്‍ ഒഴുക്ക് എതിര്‍ ദിശയിലാണ് വരേണ്ടത്.തൊട്ടടുത്തു തന്നെ തുരങ്കത്തിലെ ഒഴുക്കിന് എതിര്ദിശയില്‍ ഒഴുകുന്ന മറ്റൊരു തോടും ഇവിടെ കാണാം...

രണ്ടര മണിക്കൂര്‍ സെല്‍ ഫോണ്‍ തരങ്കങ്ങളോ ,സൂര്യ വെളിച്ചമോ കടന്നു ചെല്ലാത്ത വലിയൊരു മാളത്തിലൂടെ നടന്ന് ഒരു Indiana Jones സിനിമയുടെ അനുഭൂതി ജീവിതത്തില്‍ നേരിട്ടനുഭവിച്ച്, ഭൂമിയുടെ മുകളിലൂടെ ഞങ്ങള്‍ തുടങ്ങിയ സ്ഥലത്തേയ്ക്ക് (8 കിലോമീറ്റര്‍ അകലെ) തിരികെ യാത്ര തിരിച്ചു...ഞങ്ങള്‍ നടന്നത് ഈ റോഡുകള്ക്ക്് അടിയിലൂടെയാണ്,ഞങ്ങള്‍ ഒഴുക്കിനെ മുറിച്ചു കടന്നത്‌ ഈ മലയുടെ ഉള്ളിലൂടെയാണ് , അതെ മാമലയുടെ രക്തം പേറി ഒഴുകുന്ന തുരങ്ക സിരയിലൂടെ..

Credits: Nabil Rashid

https://www.facebook.com/pg/love.to.traavel/photos/?tab=album&album_id=1368474646560399

2 comments: